x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യത്തൊഴിലാളികളെ വെട്ടിലാക്കി വിലവർധനവ്

സന്ദീപ് സലിം
Published: July 29, 2026 12:56 AM IST | Updated: July 29, 2026 12:56 AM IST

പോര്‍ട്ട് കൊല്ലം ഹാര്‍ബറിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ഫൈബര്‍ വള്ളങ്ങള്‍. - റോണ റിബൈറോ


മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെ വിലവര്‍ധനവും സര്‍ക്കാരില്‍നിന്നുള്ള ഇന്ധന സബ്സിഡി കൃത്യമായി ലഭിക്കാത്തതും കാരണം കടലില്‍ പോയി വരാനുള്ള ചെലവ് പോലും പലപ്പോഴും കിട്ടാറില്ല. ഇന്ധനവില വര്‍ധനവും സബ്സിഡി പരിമിതിയും കൊല്ലത്തെ തീരദേശ ജീവിതങ്ങളുടെ ഉപജീവനത്തെ മാത്രമല്ല, അവരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തെയും കടുത്ത ഭീഷണിയിലാക്കുന്നു.

സബ്സിഡി ക്വാട്ട ഉയര്‍ത്തുക, ഇന്ധന നികുതികളില്‍ ഇളവ് നല്‍കുക തുടങ്ങിയ അടിയന്തര ഇടപെടലുകള്‍ മേഖലയ്ക്ക് അത്യാവശ്യമാണ്. ജില്ലയില്‍ 27 മത്സ്യബന്ധന ഗ്രാമങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ധനവില വര്‍ധനവും സബ്സിഡി കുറവും കൊല്ലത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കേണ്ടത്.

ഇന്ധനച്ചെലവ് വര്‍ധിച്ചതോടെ ഒരു യാത്രയുടെ പ്രവര്‍ത്തനച്ചെലവ് വന്‍തോതില്‍ ഉയര്‍ന്നു. ഓരോ യാത്രയിലും ഏകദേശം 40,000 രൂപ വരെ ചെലവ് വരുന്നു. വേനല്‍ക്കാലത്ത് മീന്‍ ആഴക്കടലിലേക്ക് നീങ്ങുന്നതിനാല്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരുന്നു, ഇത് ചെലവ് വീണ്ടും കൂട്ടുന്നു. നീണ്ടകര/ശക്തികുളങ്ങര പോലുള്ള തുറമുഖങ്ങളില്‍ ഇത് ബോട്ടുകള്‍ കടലില്‍ പോകുന്നത് കുറയ്ക്കാനും കടം കൂടാനും ഇടയാക്കുന്നു.

ചെലവ് കൂടിയതോടെ മീന്‍ വില ചില്ലറ വിപണിയില്‍ കുത്തനെ കൂടിയെങ്കിലും ലാഭം മത്സ്യത്തൊഴിലാളികളിലേക്ക് എത്തുന്നില്ല. നഗരവിപണികളില്‍ ഇടത്തരം അയലയുടെ വില 180 രൂപയില്‍ നിന്ന് ഏകദേശം ഇരട്ടിയായി 260 രൂപയായി. എന്നാല്‍ ഈ വര്‍ധനവിന്‍റെ പ്രയോജനം ചാളയും മറ്റും പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ഇടനിലക്കാരും ചില്ലറ വ്യാപാരികളുമാണ് യഥാര്‍ഥ ലാഭം നേടുന്നത്. ഇത് കൊല്ലംപോലുള്ള മേഖലകളിലെ ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളെ (വല നെയ്ത്ത്, ഐസ് പ്ലാന്‍റ്, ലേലം, സംസ്‌കരണം) കൂടി ബാധിക്കുന്നു.

സര്‍ക്കാര്‍ സബ്സിഡി ഉയര്‍ത്തിയെങ്കിലും അത് പര്യാപ്തമല്ല എന്നതാണ് യാഥാര്‍ഥ്യം. ഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി 25 രൂപയില്‍നിന്ന് 50 രൂപയായി ഉയര്‍ത്തി.

എന്നാല്‍ വിപണി വില വര്‍ധിച്ചതിനാല്‍ ഇത് ഫലപ്രദമായില്ല. ക്വാട്ട സമ്പ്രദായം തന്നെ പരിമിതമാണ്. സംസ്ഥാനത്താകെ മത്സ്യഫെഡ് വഴി 14,342 അംഗീകൃത എന്‍ജിനുകള്‍ക്ക് മാത്രമാണ് സബ്സിഡി മണ്ണെണ്ണ ലഭിക്കുന്നത്. ഓരോ എന്‍ജിനും പ്രതിമാസം 140-190 ലിറ്റര്‍ മാത്രം. ഇത് ഒന്നോ രണ്ടോ ദിവസത്തെ മീന്‍പിടിത്തത്തിന് മാത്രമേ തികയൂ. ജിഎസ്ടിയിനത്തില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഒമ്പതു ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയതും വിലക്കയറ്റത്തിന് കാരണമായി. പെര്‍മിറ്റ് സമ്പ്രദായത്തിലെ കാലതാമസവും സങ്കീര്‍ണതയും കാരണം പലരും ഇന്ധനത്തിനായി കരിഞ്ചന്തയെ ആശ്രയിക്കുകയാണ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം സബ്സിഡിയോടു കൂടിയ മണ്ണെണ്ണയുടെ വില ലിറ്ററിന് 103 രൂപയില്‍ നിന്ന് 155.37 രൂപയായി ഉയര്‍ന്നു. ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച വള്ളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന കൊല്ലം പോലുള്ള ജില്ലകളില്‍ ഇത് വലിയ ആഘാതമുണ്ടാക്കി. കാരണം ഇത്തരം വള്ളങ്ങളില്‍ പരമ്പരാഗതമായി മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന യമഹ എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്.

പ്രതിസന്ധികൾ

ഇന്ധനവില വര്‍ധനവും അപര്യാപ്തമായ സബ്സിഡിയും കൂടിച്ചേരുമ്പോള്‍ കൊല്ലം ജില്ലയിലെ തീരദേശ സമ്പദ്വ്യവസ്ഥയില്‍ പ്രതിസന്ധി ഉടലെടുക്കുന്നു. പ്രധാന പ്രതിസന്ധികള്‍ ഇവയാണ്.

  1. പ്രവര്‍ത്തനച്ചെലവ് കൂടുന്നു 2. കടലില്‍ പോകുന്ന ദിവസങ്ങള്‍ കുറയുന്നു 3. കടബാധ്യത കൂടുന്നു 4. ലാഭം ഇടനിലക്കാരിലേക്ക് ഒഴുകുന്നു 5. ചെറുകിട തൊഴിലാളികള്‍ കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവരുന്നു.

നാളെ: പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്

 

Tags : fishermen NattuVishasham DistrictNews

Recent News

Corehub Up