പുനലൂർ: പൗരോഹിത്യം ദിവ്യരഹസ്യവും ദിവ്യദാനവുമാണെന്ന വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ ഓർമിക്കണമെന്ന് പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. പുനലൂർ സെന്റ്മേരീസ് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധവാരത്തോടനുബന്ധിച്ച് നടന്ന തൈല പരികർമ ദിവ്യബലിയിലും പൗരോഹിത്യ വ്രത നവീകരണത്തിലും പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ഒരു പുരോഹിതൻ ദൈവവുമായി ആത്മബന്ധവും മെത്രാനുമായും സഹവൈദികരുമായും ദൈവജനവുമായും അടുപ്പവും കാത്തുസൂക്ഷിക്കുന്ന വ്യക്തിയായി ജീവിക്കണമെന്ന് കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞിട്ടുള്ളത് ഓർമിക്കണം. പൗരോഹിത്യം സ്നേഹത്തിലും എളിമയിലും സേവനത്തിലും അധിഷ്ഠിതമായിരിക്കണമെന്നാണ് ലിയോ മാർപാപ്പ പറഞ്ഞത്.
ജ്ഞാന സ്നാനത്തിലൂടെ പൊതു പൗരോഹിത്യത്തിൽ പങ്കുകാരായ ദൈവ ജനത്തെ ശുശ്രൂഷിക്കുന്നതാണ് ഒരു പുരോഹിതന്റെ കടമയെന്ന് ബിഷപ് പറഞ്ഞു.
ദിവ്യബലിക്ക് പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികത്വം വഹിച്ചു. രൂപതയിലെ വിവിധ ഇടവകകളിലെ ൽ വൈദികരും സന്യസ്തരും രൂപത അജപാലന സമിതി അംഗങ്ങളും പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ അജപാലന സമിതി അംഗങ്ങളും പങ്കെടുത്തു. പുനലൂർ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വാസ് പങ്കെ ടുത്തു.
Tags : nattu vishesham Priesthood mystery and a divine