x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണവിപണിയെ ചതിച്ച് മഴ

വെബ് ഡെസ്ക്
Published: August 26, 2026 03:57 AM IST | Updated: August 26, 2026 03:57 AM IST

ഓണവിപണി പ്രതീക്ഷിച്ച് എത്തിച്ച പച്ചക്കറികളും പൂക്കളും മഴയെ തുടർന്ന് ഉത്രാടരാത്രിയിലും വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന ആലക്കോട് ടൗണിലെ കാഴ്ച.

ആലക്കോട്: രണ്ടു ദിവസങ്ങളായുള്ള നിർത്താതെയുള്ള മഴ മലയോരമേഖലയെ ഓണ വിപണിയെ പ്രതിസന്ധിയിലാക്കുന്നു.

പൂക്കൾക്ക് ഇത്തവണ നല്ല കച്ചവടം പ്രതീക്ഷിച്ച് കർണാടകയിൽ നിന്നുള്ള പൂകർഷകർ ഉൾപ്പെടെ മലയോര മേഖലയിൽ എത്തിയിരുന്നെങ്കിലും മഴ തിരിച്ചടിയായി.
പച്ചക്കറി, പലവ്യഞ്ജനം, വസ്ത്രവിപണി എന്നിവയടക്കം എല്ലാ വ്യാപാരമേഖലയെയും മഴ ബാധിച്ചു. ഓണക്കച്ചവടം പ്രതീക്ഷിച്ച് വ്യാപാരികൾ വലിയ തോതിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നുവെങ്കിലും ഭൂരിപക്ഷം സാധനങ്ങളെ വിൽപനയാകാതെ കെട്ടിക്കിടക്കുകയാണ്.ആലക്കോട്-മൂന്നാംകുന്ന് പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതും ജനങ്ങൾ പുറത്തിറങ്ങുന്നതിന് തടസമായി.

Tags : NattuVishesham DistrictNews

Recent News

Corehub Up