x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊരട്ടിമുത്തിയുടെ തിരുനാൾ അവലോകനയോഗം

വെബ് ഡെസ്ക്
Published: September 13, 2026 05:49 AM IST | Updated: September 13, 2026 05:49 AM IST

കൊരട്ടിമുത്തിയുടെ തിരുനാളിന് മുന്നോടിയായി വകുപ്പുതല ഏകോപനയോഗം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിന് ഭക്തജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും കുറ്റമറ്റതാക്കാൻ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. പഞ്ചായത്ത്, പൊലിസ്, റവന്യു, പൊതുമരാമത്ത്, ആരോഗ്യ, കെഎസ്ഇബി, വാട്ടർ അഥോറിറ്റി, ഇറിഗേഷൻ, ഫയർ ആൻഡ് റെസ്ക്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.

ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ മൂലം തിരുനാളിനെത്തുന്നവർക്ക് ഗതാഗതതടസമുണ്ടാകാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചാലക്കുടി ഡിവൈഎസ്പി ജെ. കുര്യാക്കോസ് പറഞ്ഞു. കൂടുതൽ പോലീസിനെ നിയോഗിക്കും. മേൽപ്പാല നിർമാണത്തിനായി ഉയർത്തിയ റീറ്റെയ്‌നിംഗ് വാളുകൾക്കുള്ളിലെ ഭാഗം നിരപ്പാക്കിയാൽ നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കാനാകുമെന്നും അദ്ദേഹം നിർദേശിച്ചു.

സർവീസ് റോഡുകളുടെ ടാറിംഗും നിലവിലുള്ള സ്ലാബുകളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലീല സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റുന്നതു സംബന്ധിച്ച വിഷയം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പരിഗണിച്ചുവരികയാണെന്നും അറിയിച്ചു.

തിരുനാൾ പ്രദേശത്ത് മോഷണംതടയാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഗതാഗത തടസമുണ്ടാക്കുന്ന വഴിയോരക്കച്ചവടം അനുവദിക്കില്ല. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നിരീക്ഷണമുണ്ടാകും. വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കും. 24 മണിക്കൂറും വൈദ്യസഹായം ലഭ്യമാക്കാനും മാലിന്യനീക്കത്തിന് ഹരിതകർമസേനയുടെ സേവനം ഉറപ്പാക്കാനും തീരുമാനിച്ചു.

തിരുനാളിന് മുമ്പായി ഇറിഗേഷൻ കനാലുകൾ വൃത്തിയാക്കുകയും പൊതുമരാമത്ത് റോഡുകളിലെ കുഴികൾ അടയ്ക്കുകയും ഡ്രെയിനേജുകളും പാതയോരങ്ങളും ശുചീകരിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികൾ അറിയിച്ചു. വൈദ്യുതി, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗമായുള്ള എല്ലാ സഹകരണവും ചാലക്കുടി തഹസിൽദാർ കെ.എ. ജേക്കബ് ഉറപ്പുനൽകി. ഫാ. ജോൺസൺ കക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജാൻസി പൗലോസ്, ചാലക്കുടി സിഐ കെ.സി. രതീഷ്, കൊരട്ടി എസ്എച്ച്ഒ വിഷ്ണു രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, ഇടവക ട്രസ്റ്റിമാരായ ജോമോൻ ജോസ്, റിജോ റാഫേൽ, തിരുനാൾ ജനറൽ കൺവീനർ ഡോ. ജോജോ നാൽപ്പാട്ട്, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോയ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

പൊലിസ്, ഫയർ ആൻഡ് റെസ്ക്യു, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, റവന്യു, വാട്ടർ അഥോറിറ്റി, കെഎസ്ഇബി, ഇറിഗേഷൻ, കെഎസ്ആർടിസി, മർച്ചന്‍റ്സ് അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up