പ്രതീകാത്മക ചിത്രം
ഗുരുവായൂർ: നഗരസഭ ഭരണസമിതിയും സെക്രട്ടറിയുമായുള്ള ഭിന്നതയിൽ സെക്രട്ടറിക്കെതിരേ നടപിയെടുക്കണമെന്ന ആവശ്യവുമായി കൗൺസിൽ വിളിക്കുന്നു. നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാറിനെ ഗുരുവായൂരിൽ നിന്ന് മാറ്റുകയും അദ്ദേഹത്തിനെതിരെ നിയമനടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് നാലാം വാർഡ് കൗൺസിലർ കെ.എസ്. അനൂപ് അവതാരകനായും 13-ാം വാർഡ് കൗൺസിലർ കെ.എൽ.ഉണ്ണികൃഷ് ണൻ അനുവദകാനായും ഉള്ള പ്രമേയമാണ് ചൊവ്വാഴ്ചത്തെ കൗൺസിലിന്റെ ആദ്യ അജൻഡ.
പുതിയ കൗൺസിൽ അധികാരമേറ്റശേഷം നഗരസഭ സെക്രട്ടറി നിരവധി വിഷയങ്ങളിൽ കൗൺസിലുമായി സഹരിക്കാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും തുടർച്ചയായി മൂന്നുപ്രാവശ്യം മികച്ച നഗരസഭക്കുള്ള അംഗീകാരം നേടിയിട്ടുള്ള നഗരസഭ പദ്ധതിവിഹിതം ചെലവാക്കിയതിന്റെ നടപടി ക്രമങ്ങൾ പാലിക്കാത്തതിനാൽ 86-ാം സ്ഥാനത്തേക്ക് താഴ്ന്നെന്നും ഇക്കാര്യം ഭരണസമിതിയിൽ നിന്ന് മറച്ചു വച്ചതായും കൗൺസിൽ അജൻഡയുടെ വിവരണത്തിൽ പറയുന്നു.
രണ്ടുമാസംമുമ്പ് നടന്ന കൗൺസിൽ യോഗത്തിൽ ലോകകപ്പ് മത്സരം ടൗൺഹാളിൽ സൗജന്യമായി പ്രദർശിപ്പിക്കുന്നതു സംബന്ധിച്ച അജൻഡയിൽ സെക്രട്ടറി വിയോജനകുറിപ്പ് രേഖപ്പെടുത്തി യിരുന്നു. ഇതുമുതലാണ് സെക്രട്ടറിയും ഭരണസമിതിയും ഇടഞ്ഞത്. ഈ സെക്രട്ടറിയുടെ കാലയളവിലെ മൂന്നുവർഷമാണ് ഗുരുവായൂർ നഗരസഭയ്ക്ക് മികച്ച നഗരസഭയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.