x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂവാറ്റുപുഴയില്‍ പുഴയോര ടൂറിസം വികസനത്തിന് 3.26 കോടിയുടെ ഡിപിആര്‍

വെബ് ഡെസ്ക്
Published: September 19, 2026 03:57 AM IST | Updated: September 19, 2026 03:57 AM IST

മൂവാറ്റുപുഴയാറില്‍ ബോട്ട് ജെട്ടി നിര്‍മിക്കാനുദ്ദേശിക്കുന്ന നഗരസഭ ഓഫിസിന്‍റെ പിന്‍ഭാഗം.

മൂവാറ്റുപുഴ : നഗരസഭയുടെ നേതൃത്വത്തില്‍ പുഴയോര ടൂറിസം വികസനം ലക്ഷ്യമിട്ട് ബോട്ട് ജെട്ടി, സ്പീഡ് ബോട്ട് സര്‍വീസ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി 3.26 കോടിയുടെ ഡിപിആര്‍ മന്ത്രി പി.സി. വിഷ്ണുനാഥിന് സമര്‍പ്പിച്ചു.

മൂവാറ്റുപുഴയുടെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. രജിത എന്നിവര്‍ മന്ത്രിയെ നേരില്‍ കണ്ട് ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി വിശദമായ ഡിപിആര്‍ ഇന്നലെ ജോയ്സ് മേരി ആന്‍റണി, നഗരസഭാ സെക്രട്ടറി ഷൈജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു സമര്‍പ്പിച്ചു.
മൂന്ന് പുഴകള്‍ സംഗമിക്കുന്ന മൂവാറ്റുപുഴയുടെ സവിശേഷത പ്രയോജനപ്പെടുത്തി പുഴയോര ടൂറിസം ശക്തിപ്പെടുത്തുകയും ജല ടൂറിസം പദ്ധതികള്‍ വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായുള്ള വലിയ മുന്നേറ്റമായിരുന്നു നഗരസഭ വിപുലമായി സംഘടിപ്പിച്ച ത്രിവേണിയോണം 2026. പരിപാടിയുടെ പ്രധാന ലക്ഷ്യം തന്നെ മൂവാറ്റുപുഴയുടെ പുഴയോര ടൂറിസം സാധ്യതകള്‍ കേരളത്തിനും രാജ്യത്തിനും മുന്നില്‍ അവതരിപ്പിക്കുകയും പുതിയ ടൂറിസം പദ്ധതികള്‍ക്ക് അടിത്തറയൊരുക്കുകയും ചെയ്യുന്നതായിരുന്നു.

45 വര്‍ഷങ്ങള്‍ക്കുശേഷം വള്ളംകളി വിജയകരമായി പുനരാരംഭിച്ചതും തുടര്‍ന്ന് ഹെലികോപ്റ്റര്‍ ടൂറിസത്തിന് തുടക്കം കുറിച്ചതും മൂവാറ്റുപുഴയുടെ ടൂറിസം മേഖലയിലെ പുതിയ സാധ്യതകള്‍ക്ക് വഴിതുറന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ബോട്ട് ജെട്ടിയും സ്പീഡ് ബോട്ട് സര്‍വീസും ഉള്‍പ്പെടെയുള്ള സ്ഥിരം ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഡിപിആര്‍ തയാറാക്കി നല്‍കിയിരിക്കുന്നത്.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മൂവാറ്റുപുഴയുടെ പുഴയോരങ്ങള്‍ കൂടുതല്‍ സജീവമായ ടൂറിസം കേന്ദ്രങ്ങളായി മാറുകയും മൂവാറ്റുപുഴയെ പ്രധാന ജല ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വലിയ ചുവടുവയ്പ്പായി ഇത് മാറുകയും ചെയ്യും.

Tags : NattuVishesham.DistricteNews

Recent News

Corehub Up