x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.കെ. ഗോവിന്ദൻ പാർട്ടിയെ വഞ്ചിച്ചവൻ: പിണറായി

വെബ് ഡെസ്ക്
Published: September 1, 2026 01:22 AM IST | Updated: September 1, 2026 01:22 AM IST

തളിപ്പറന്പിൽ പിണറായി വിജയൻ പ്രസംഗിക്കുന്നു.

തളിപ്പറമ്പ്: പാർട്ടിയുടെ നേതൃനിരയിൽ നിന്നുകൊണ്ട് കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ടു തന്നെ പാർട്ടി വഞ്ചിച്ചയാളാണ് ടി.കെ. ഗോവിന്ദനെന്ന് സിപിഎം പിബി അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. സിപിഎം തളിപ്പറന്പിൽ സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ് മണ്ഡലത്തിൽ 47 ശതമാനത്തിന്‍റെ വോട്ട് കുറവായിട്ടുണ്ട്. സാധാരണ ഗതിയിൽ അങ്ങിനെ സംഭവിക്കേണ്ടതല്ല. സിപിഎം നയിക്കുന്ന എൽഡിഎഫും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും തമ്മിലാണ് മത്സരമുണ്ടായത്. അതിൽ സിപിഎമ്മിനും എൽഡിഎഫിനും എതിരായി ആരുവന്നാലും അത് യുഡിഎഫിന്‍റെ സ്ഥാനാർഥിയാണ്. ഇവിടുണ്ടാകുന്ന ജയവും പരാജയവും സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും ജയവും പരാജയവുമാണ്.

ജനവിധി പാർട്ടിയും മുന്നണിയും മാനിക്കുന്നു. പരാജയം അംഗീകരിച്ചുകൊണ്ടു തന്നെ തുടർപ്രവർത്തനങ്ങൾ നടത്തും. തോൽക്കാൻ ഇടയാക്കിയ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിച്ചിട്ടുണ്ട്. പാർട്ടി എന്ന നിലയ്ക്കും മുന്നണി എന്ന നിലയ്ക്കും തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിക്കൊണ്ടു മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പിണറായി പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി.കെ. ശ്യാമള അധ്യക്ഷത വഹിച്ചു.

Tags : Nattuvishesham Districtnews Deepikanews T.K. Govindan

Recent News

Corehub Up