x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടുത്ത വേനല്‍ച്ചൂടില്‍ വെന്തുരുകി നാടും നഗരവും


Published: April 22, 2026 10:06 PM IST | Updated: April 22, 2026 10:06 PM IST

തൊടുപുഴ: കാര്യമായ തോതില്‍ വേനല്‍മഴ ലഭിക്കാത്തതിനാല്‍ ജില്ലയില്‍ കനത്ത ചൂട് തുടരുന്നു. ലോറേഞ്ച് മേഖലകളില്‍ പകല്‍ച്ചൂട് 37 ഡിഗ്രിക്ക് മുകളിലാണ്. ഹൈറേഞ്ച് മേഖലകളിലും കനത്ത വേനല്‍ ജനങ്ങളെ ചുട്ടു പൊള്ളിക്കുകയാണ്. കഴിഞ്ഞദിവസം ഏലപ്പാറ ചെമ്മണ്ണ് വാകക്കാട് ഭാഗത്ത് തടിപ്പണി ചെയ്യുന്നതിനിടെ തൊഴിലാളിക്കു സൂര്യാതപമേറ്റിരുന്നു. ജില്ലയില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചെങ്കിലും താത്കാലികാശ്വാസമായെന്നല്ലാതെ ചൂടിനെ ചെറുക്കാന്‍ പര്യാപ്തമായിട്ടില്ല.

പരക്കെ മഴ ലഭിച്ചാല്‍ മാത്രമേ വേനല്‍ച്ചൂടിന് ആശ്വാസമാകൂ. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും പുറംജോലികളില്‍ ഏര്‍പ്പെടുന്നവരുമെല്ലാം കൊടുംചൂടില്‍ വലയുകയാണ്. രാത്രി ഫാനോ എസിയോ ഇല്ലാതെ കിടന്നുറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെ ഇടയ്ക്കിടെ വൈദ്യുതി മുടക്കി കെഎസ്ഇബിയും ജനങ്ങളെ വിയര്‍പ്പിക്കുന്നുണ്ട്. കൂടാതെ കാര്‍ഷിക മേഖലയെയും ചൂട് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏലത്തോട്ടങ്ങളെ വേനല്‍ കാര്യമായ തോതില്‍ ബാധിച്ചുകഴിഞ്ഞു.

മാര്‍ച്ച് ഒന്നുമുതല്‍ ഇന്നലെ രാവിലെ വരെ ജില്ലയില്‍ ലഭിച്ചത് 74.8 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കാറുള്ളത് 153.6 മില്ലിമീറ്റര്‍. 51 ശതമാനം മഴക്കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം വേനലില്‍ 76 ശതമാനം അധികമഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.

ജീവനെടുത്ത് ഇടിമിന്നല്‍

ഇതിനിടെ ഇടവിട്ടു പെയ്യുന്ന വേനല്‍മഴയോടൊപ്പം എത്തുന്ന ഇടിമിന്നല്‍ മലയോര മേഖലകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഈ മാസം ജില്ലയില്‍ ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മേരികുളം ആലടിക്കുന്നില്‍ ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചിരുന്നു. ഈമാസം മൂന്നിന് തൊടുപുഴ നഗരത്തിനു സമീപം ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചിരുന്നു. വരും ദിവസങ്ങളിലും മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.

ജാഗ്രത വേണം

അപ്രതീക്ഷിതമായുണ്ടാകുന്ന ഇടിമിന്നല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞല്‍ ഉടന്‍തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹവസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ ഒഴിവാക്കുക.

വൈദ്യുതി ഉപകരണങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. കഴിവതും വീടുകളുടെ ഉള്‍ഭാഗത്തു ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ളപ്പോള്‍ ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ ഇരിക്കുന്നത് അപകടകരമാണ്. കുട്ടികളെ തുറസായ സ്ഥലത്തും ടെറസിലും കളിക്കാന്‍ വിടരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്. മിന്നലുള്ള സമയത്തു വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.

Tags : summer heat nattuvishesham local news

Recent News

Corehub Up