പ്രതീകാത്മക ചിത്രം
ഇടിച്ചിട്ടു പോകുന്ന വാഹനങ്ങളെ കണ്ടെത്താനാകുന്നില്ല
വിഴിഞ്ഞം: ലൈറ്റുകളില്ല, നിരീക്ഷണ കാമറകളില്ല, അടിയന്തിര രക്ഷയ്ക്കു വിളിക്കേണ്ട ഫോൺ നമ്പറുകളില്ല, കോവളം കാരോട് ബൈപാസിൽ അജ്ഞാത വാഹനമിടിച്ചു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. അന്വേഷണം വഴിമുട്ടുന്നതു പൊ ലിസിനും തലവേദനയായി.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടോടെ കോവളം ആഴകുളം ഭാഗത്ത് അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ട കോവളം കെ.എസ്. റോഡിൽ കുന്നേൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജോളി കുട്ടപ്പൻ (65) ആണ് ബൈപ്പാസിലെ ഒടുവിലത്തെ രക്തസാക്ഷി. ചെറുമകന്റെ കൂടെ ബൈക്കിൽ വരുന്നതിനിടയിൽ പുറകിൽ നിന്നെത്തിയ വാഹനം ഇടിച്ചിട്ടശേഷം നിർത്താതെ പോ വുകയായിരുന്നു.
റോഡിൽ വീണ് പരിക്കേറ്റ ജോളിയെ പൊലി സിന്റെ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം ഏതെന്നു കണ്ടെത്താൻ കോവളം പൊലി സ് നടത്തിയ ശ്രമവും ഫലം കണ്ടില്ല. ഷിബു, നിപു, ജീപു എന്നിവരാണ് മക്കൾ.
കോവളം കഴിഞ്ഞാൽ കാരോട് വരെയുള്ള ബൈപാസിൽ ഇതിനോടകം ചെറുതും വലുതുമായി നൂറുകണക്കിന് അപകടം നടന്നതായി അതിർത്തി പങ്കിടുന്ന വിഴിഞ്ഞം, കോവളം, കാഞ്ഞിരംകുളം, പൂവാർ, പൊഴിയൂർ, പാറശാല എന്നീ സ്റ്റേഷനുകളിലെ പൊലിസുകാർ പറയുന്നു. ഇടിച്ചിട്ടു നിർത്താതെ പോയിട്ടുള്ള നാമമാത്രമായ വാഹനങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളുവെന്നും അധികൃതർ പറയുന്നു.
ഇതര സംസ്ഥാനത്തെ ഉൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങൾ ബൈപാസ് വഴി കടന്നുപോകുന്നുണ്ട്. ഇവയുടെ നിയമ ലംഘനങ്ങൾ കണ്ടെത്താൻ പോലും സംവിധാനമില്ല. രാത്രികാലങ്ങളിൽ കൂരിരുട്ടിൽ അമരുന്ന റോഡിൽ ഇരുചക്ര വാഹന യാത്രക്കാരും സായാഹ്ന നടത്തക്കാരുമായ നിരവധി പേരുടെ ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്.
അപകടങ്ങൾ തുടർക്കഥയായതോടെ പൂവാർ പൊലിസ് മുൻകൈയെടുത്ത് പുറുത്തിവിളയിൽ വ്യാപാരികളുടെ സഹായത്തോടെ കാമറകൾ സ്ഥാപിച്ചെങ്കിലും രാത്രിക്കാഴ്ച കുറഞ്ഞ കാമറകൾ അന്വേഷണത്തിന് തിരിച്ചടിയായി.
കോവളം കഴിഞ്ഞാൽ കേരള അതിർത്തിയായ കാരോട് വരെയുള്ള 25 ഓളം കിലോമീറ്റർ വരുന്ന ബൈപ്പാസ് റോഡാണ് യാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയത്.
ജനങ്ങൾക്ക് അടുക്കാൻ പറ്റാത്ത തരത്തിൽ വിജനമായി കടന്നുപോകുന്ന ബൈപാസിൽ അപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രികളിൽ എത്തിക്കണമെങ്കിലും ഏറെ പ ണിപ്പെടണം. അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനു വിളിക്കേണ്ട നമ്പറുകളൊന്നും ഒരിടത്തും പ്രദർശിപ്പിച്ചിട്ടില്ലാത്തതും ജീവൻ രക്ഷയ്ക്കു വൻ തിരിച്ചടിയാണ്. വീണുകിടക്കുന്നവരെ കണ്ട് പരിചയക്കാർ ആരെങ്കിലും വിളിച്ചറിയിച്ച് എത്തുന്നപൊലിസുകാർ പരിക്കേറ്റവരെ ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിക്കുന്പോഴേ ക്കും ജീവൻ നഷ്ടമായിരിക്കും.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ അഞ്ചു വർഷം മുൻപ് ഗതാഗതത്തിനു തുറന്നു നൽകിയ ദേശീയപാത അധികൃതർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം.