x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാന്നാർ ഡിവിഷനിലെ പോരാട്ടം പ്രവചനാതീതം


Published: December 5, 2025 11:18 PM IST | Updated: December 5, 2025 11:18 PM IST

സുജിത് ശ്രീരംഗം ജി.കൃഷ്ണകുമാർ ശ്രീരാജ് ശ്രീവിലാസം

മാന്നാർ: ജില്ലാ പഞ്ചായത്ത് മാന്നാർ ഡിവിഷനിലെ പോരാട്ടം പ്രവചനാതീതം. പൊതുരംഗത്ത് നിറഞ്ഞുനിൽക്കുന്ന പ്രമുഖർ തമ്മിലുള്ള പോരാട്ടമാണ് മാന്നാറിൽ നടക്കുന്നത്. പാണ്ടനാട് സ്വാമി വിവേകാനന്ദൻ ഹയർ സെക്കനൻഡറി സ്കൂൾ അധ്യാപകൻ ജി.കൃഷ്ണകുമാർ (54) എൽഡിഎഫ് സ്ഥാനാർഥിയായും മാന്നാർ പഞ്ചായത്ത് പാർലമെന്‍ററി പാർട്ടി ലീഡറും കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്‍റുമായ സുജിത് ശ്രീരംഗം (49) യുഡിഎഫ് സ്ഥാനാർഥിയായും യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന ശ്രീരാജ് ശ്രീവിലാസം (42) ബിജെപി സ്ഥാനാർഥിയായും മത്സരിക്കുന്നു. മൂന്ന് മുന്നണി സ്ഥാനാർഥികളും സ്വീകരണ പര്യടനങ്ങൾ പൂർത്തിയാക്കി അവസാന ഘട്ട പ്രചാരണങ്ങളിലേക്ക് കടക്കുകയാണ്.

അധ്യാപകവൃത്തിയിൽ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന കൃഷ്ണകുമാർ സിപിഎം പാണ്ടനാട് ലോക്കൽ കമ്മിറ്റിയംഗം, കർഷകസംഘം മാന്നാർ ഏരിയ കമ്മിറ്റിയംഗം, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം, ഗുരു ചെങ്ങന്നൂർ സ്മാരകം വൈസ് ചെയർമാൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി പ്രഥമ ജനറൽ സെക്രട്ടറി, നിലവിൽ വൈസ് ചെയർമാൻ, അമ്മ മലയാളം സാംസ്കാരിക സമിതി വൈസ് പ്രസിഡന്‍റ്, പാണ്ടനാട് എം.വി ലൈബ്രറി സെക്രട്ടറി, മാന്നാർ ടൗൺ ക്ലബ് മുൻ പ്രസിഡന്‍റ് എന്നിങ്ങനെ പൊതുരംഗത്തെ നിറസാന്നിധ്യമായ ജി.കൃഷ്ണകുമാർ പാണ്ടനാട് സ്വദേശിയാണ്. കാട്ടൂർ എൻഎസ്എസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ശ്രീകലയാണ് ഭാര്യ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഹരി നാരായണൻ ഏക മകനാണ്.

രണ്ടുതവണ മാന്നാർ പഞ്ചായത്തംഗമായിരുന്നു യുഡിഎഫിലെ സുജിത്ത് ശ്രീരംഗം. കഴിഞ്ഞ തവണ മാന്നാർ പഞ്ചായത്ത് ഭരണം അട്ടിമറിച്ച് എൽഡിഎഫിന്‍റെ കരങ്ങളിലെത്തിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനിൽ ശ്രദ്ധേയത്തിനെ അയോഗ്യനാക്കുന്നതിന് നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സുജിത് ശ്രീരംഗം മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, ഐഎൻടിയുസി യുവജന വിഭാഗം മുൻ ജില്ലാ വൈസ് പ്രസിഡന്‍റ്, മെറ്റൽ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ച് കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തു പകരുന്നു.

ചെസ് അസോസിയേഷൻ ജില്ലാ സൗത്ത് സോൺ വൈസ് പ്രസിഡന്‍റായ സുജിത്, കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്കൂൾ പിടിഎ പ്രസിഡന്‍റാണ്. മാവേലിക്കര ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക വർഷ നായർ ഭാര്യയാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥി ശന്തനു ഏക മകനാണ്.

ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ സെക്രട്ടറിയായ ശ്രീരാജ് ശ്രീവിലാസം കർഷകമോർച്ച സംസ്ഥാന സെക്രട്ടറി, മുൻ മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ ഒഎസ്ഡി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ശ്രീരാജ് തിരുവൻവണ്ടൂർ സ്വദേശിയാണ്. തിരുവൻവണ്ടൂർ ഗവ.ഹൈസ്കൂൾ ഗസ്റ്റ് അധ്യാപിക ഗ്രീഷ്മയാണ് ഭാര്യ. ചെങ്ങന്നൂർ ചിന്മയ വിദ്യാലയം എട്ടാം ക്ലാസ് വിദ്യാർഥിനി ദേവനന്ദ ഏക മകളാണ്.

മാന്നാർ, പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ചെന്നിത്തല - നാല്, അഞ്ച്, ആറ്, ബുധനൂർ - ഒന്ന്, രണ്ട്, മൂന്ന്, നാല്,12,13,14,15, പുലിയൂർ. ഒന്ന്, രണ്ട്, മൂന്ന്, നാല്, ഏഴ്, എട്ട് ഒൻപത്,10,14 എന്നിങ്ങനെ 67 വാർഡുകൾ ചേർന്നതാണ് മാന്നാർ ഡിവിഷൻ. നാലുതവണ യുഡിഎഫും രണ്ടുതവണ എൽഡിഎഫും വിജയിച്ചു. കഴിഞ്ഞതവണ എൽഡിഎഫിലെ വത്സല മോഹൻ 2,003 വോട്ടിനു ജയിച്ചു.

ഡിവിഷൻ നിലനിർത്താൻ എൽഡിഎഫിലെ ജി. കൃഷ്ണകുമാറും തിരികെപ്പിടിക്കാൻ യുഡിഎഫിലെ സുജിത് ശ്രീരംഗവും അട്ടിമറി വിജയം നേടാൻ ബിജെപിയുടെ ശ്രീരാജ് ശ്രീവിലാസവും തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. ഇത്തരം പോരാട്ടം കൊണ്ട് പ്രവചനാതീതമായിരിക്കുകയാണ് മാന്നാർ ഡിവിനിലെ മത്സരം.

Tags : The fighting in Mannar nattuvisesham locl news

Recent News

Corehub Up