x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഴയിലെ മണ്ണ് നീക്കൽ ഇറിഗേഷൻ വകുപ്പ് പരിശോധന നടത്തി

വെബ് ഡെസ്ക്
Published: September 17, 2026 04:38 AM IST | Updated: September 17, 2026 04:38 AM IST

ശ്രീകണ്ഠപുരത്ത് ഇറിഗേഷൻ വകുപ്പ് പരിശോധന നടത്തുന്നു.

ശ്രീകണ്ഠപുരം: പട്ടണത്തോട് ചേർന്ന പുഴയിലെ മണ്ണ് നീക്കൽ പ്രവൃത്തിയുടെ ഭാഗമായി ഇറിഗേഷൻ വകുപ്പ് പരിശോധന നടത്തി. വെള്ളപ്പൊക്ക ദുരിതത്തെ തുടർന്ന് വ്യാപാരികൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

ടൗണിനോട് ചേർന്ന ശ്രീകണ്ഠപുരം പുഴ കരകവിയുന്നതാണ് പ്രധാന കാരണം. പുഴയിൽ എക്കലും, മണ്ണും നിറഞ്ഞ് അടിഭാഗം വെള്ളം ഉൾക്കൊള്ളാൻ കഴിയാത്തതാണ് വെള്ളം കയറി വ്യാപാരം തടസപ്പെടാൻ കാരണമെന്ന് കാണിച്ച് വ്യാപാരി സംഘടനകൾ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിശോധനകൾക്കായി കണ്ണൂരിൽ നിന്നുള്ള ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥല പരിശോധനടത്തിയത്.

നേരത്തെ മണൽവാരൽ നടന്നിരുന്ന പ്രദേശം കൂടിയാണ് ശ്രീകണ്ഠപുരം പുഴ. പിന്നീട് മണൽഖനനം നിർത്തിവച്ചതോടെ മണ്ണും മണലും അടിഞ്ഞു കൂടുകയായിരുന്നു. ശ്രീകണ്ഠപുരം പുഴയുടെ ഭാഗങ്ങളായ, ചാക്യാറ, ഓടത്തു പാലം തുടങ്ങിയ മേഖലകളിൽ പുഴയുടെ ആഴവും അടിഞ്ഞ് കൂടിയ മണലും സംഘം പരിശോധിച്ചു.

ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരായ അസിസ്റ്റന്‍റ് എൻജിനിയർ ശ്രീപദ്, ഓവർസിയർ നിവ്യ എന്നിവ രാണ് പരിശോധനകൾ നടത്തിയത്. ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിദ റഹ്‌മാൻ, സ്റ്റാൻഡിംഗ് കമ്മറ്റി അംഗം പി. നൂറുദ്ദീൻ, വ്യാപാരി നേതാക്കളായ സഹദ് സാമ, കെ.കെ.സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up