x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏലപ്പീടിക ‘ഹിറ്റാച്ചി കുന്നിൽ’ ഇനി മുതൽ ഹിറ്റാച്ചിയില്ല


Published: June 17, 2026 03:26 AM IST | Updated: June 17, 2026 03:26 AM IST

കേളകം: വർഷങ്ങളായി ഏലപീടികയുടെ അടയാളമായിരുന്ന ‘ഹിറ്റാച്ചി കുന്നിൽ' ഹിറ്റാച്ചി ഇനി പേരിൽ മാത്രം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ ഭാഗമായി വർഷങ്ങൾക്കുമുമ്പ് ഏലപീടികയിലെ കുന്നിൽ ഹിറ്റാച്ചിയും മറ്റ് നിർമാണ സാമഗ്രികളും എത്തിച്ചതോടെയാണ് പ്രദേശം ഹിറ്റാച്ചികുന്ന് എന്ന പേരിൽ അറിയപ്പെട്ടത്.

ഹിറ്റാച്ചി ഉൾപ്പടെയുള്ള യന്ത്ര സാമഗ്രികൾ ഉടമസ്ഥർ തിരിച്ചു കൊണ്ടു പോയതോടെ ഇനി പ്രദേശം പേരിൽ മാത്രം ഹിറ്റാച്ചിയുള്ള കുന്നായി മാറും. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാർ കമ്പനിയിൽ നിന്ന് ഉപകരാർ എടുത്തവർക്ക് നൽകാനുള്ള തുക ലഭിക്കാതെ വന്നതിനെത്തുടർന്നാണ് കമ്പനിയുടെ ഹിറ്റാച്ചി ഉൾപ്പെടെയുള്ള നിർമാണ ഉപകരണങ്ങൾ പിടിച്ചെടുത്ത് ഏലപീടികയിലെ കുന്നിൻ പ്രദേശത്ത് എത്തിച്ചത്. പിന്നീട് വർഷങ്ങളോളം ഇവ ഇവിടെ തന്നെ കിടന്നു. കാലക്രമേണ ഹിറ്റാച്ചിയും മറ്റ് യന്ത്രസാമഗ്രികളും പ്രദേശത്തിന്‍റെ ഒരു സ്ഥിരം കാഴ്ചയായി മാറുകയും ചെയ്തു.

ഇതിനിടെ, പ്രശസ്ത മലയാള ചലച്ചിത്രമായ പാൽത്തു ജാൻവർ സിനിമയിൽ ഈ പ്രദേശം പ്രത്യക്ഷപ്പെട്ടതോടെ "ഹിറ്റാച്ചി കുന്ന്" എന്ന പേര് കൂടുതൽ ശ്രദ്ധനേടി. സിനിമയുടെ ദൃശ്യങ്ങളിലൂടെ നിരവധി ആളുകൾ ഈ സ്ഥലം ശ്രദ്ധിക്കുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെയും യാത്രാ ബ്ലോഗുകളിലൂടെയും ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളിലൂടെയും ഈ പ്രദേശം ശ്രദ്ധേയമാവുകയും ചെയ്തു.
പ്രകൃതിരമണീയമായ കുന്നിൻ പ്രദേശവും അതിനു മുകളിൽ വിശ്രമിക്കുന്ന ഹിറ്റാച്ചിയും ചേർന്ന കാഴ്ച നിരവധി സഞ്ചാരികളെ ആകർഷിച്ചിരുന്നു. ഫോട്ടോഷൂട്ടുകൾക്കും റീലുകൾക്കും യാത്രാവിവരണങ്ങൾക്കുമെല്ലാം ഹിറ്റാച്ചി കുന്ന് ഒരു സ്ഥിരം ലൊക്കേഷനായി മാറിയിരുന്നു. കേളകത്തെയും ഏലപീടികയെയും പരിചയപ്പെടുത്തുന്ന ചിത്രങ്ങളിൽ പലപ്പോഴും ഈ കാഴ്ച ഇടംപിടിക്കുകയും ചെയ്തിരുന്നു.

Tags : 'Hitachi Hill' Nattuvishesham District News

Recent News

Corehub Up