x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24 മണിക്കൂർ; തെളിഞ്ഞത് മൂന്ന് കേസുകൾ, സ്റ്റാറായി എസ്ഐ കെ. അശ്വതി

വെബ് ഡെസ്ക്
Published: July 29, 2026 03:03 AM IST | Updated: July 29, 2026 03:03 AM IST

അശ്വതി

തലശേരി: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മൂന്ന് കേസുകൾ തെളിയിച്ച് തലശേരി പോലീസ്. എഎസ്പി ഡോ. നന്ദഗോപന്‍റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്ഐ കെ. അശ്വതിയാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് പോക്സോ കേസ് പ്രതിയെ കണ്ടെത്തുന്നത് ഉൾപ്പെടെ മൂന്ന് കേസുകൾ റിക്കാർഡ് വേഗതയിൽ തെളിയിച്ചത്.

പതിനഞ്ചുകാരനായ മദ്രസാ വിദ്യാർഥിയെ സ‌കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഇർഷാദിനെ തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് നാദാപുരത്ത് നിന്ന് അശ്വതിയും സംഘവും പിടികൂടിയത്.
പ്രതിയുമായി പകൽ തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് ഒരു വീടിന്‍റെ പരിസരത്ത് ലഹരി ഉപയോഗത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. വീട് പരിശോധിച്ചപ്പോൾ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവ ഡോക്ടർ പിടിയിലായി. ഇതിനിടയിലാണ് നഗരത്തിൽനിന്ന് പതിനേഴുകാരിയെ കാണാതാകുന്നത്. പിന്നെ അതിന്‍റെ പിന്നാലെയായി അശ്വതിയുടെ യാത്ര. കോഴിക്കോട് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയതോടെ വീട്ടുകാർക്കും പോലീസിനും ആശ്വാസമായി.

ഞായറാഴ്ച ഉച്ചയോടെയാണ് മദ്രസാ വിദ്യാർഥിക്ക് നേരേ അതിക്രമം നടന്നത്. കുട്ടിയെ സ്കൂട്ടറിൽ കയറ്റി മൂന്നാം ഗേറ്റ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവിനെ തള്ളിമാറ്റി കുതറി ഓടിയ കുട്ടി വിവരം സമീപത്തുകണ്ട ഓട്ടോ ഡ്രൈവറോട് പറഞ്ഞു. കുട്ടിയെയും കൂട്ടി സംഭവസ്ഥലത്ത് എത്തിയ ഓട്ടോ ഡ്രൈവർ യുവാവിനെ ചോദ്യം ചെയ്തു. ഇതിനിടയിൽ പ്രതി ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെട്ടു. വിദ്യാർഥി പിന്നീട് വീട്ടുകാർക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് എസ്ഐ കെ. അശ്വതിയുടെ നേതൃത്വത്തിലുള്ള പോലീസുകാർ തിങ്കളാഴ്ച പുലർച്ചെ നാദാപുരത്തുള്ള ലോഡ്ജിൽനിന്ന് പ്രതി ഇർഷാദിനെ പിടികൂടിയത്.

ഇർഷാദ് കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് തെളിവെടുപ്പ് നടത്തുമ്പോഴാണ് വീടിന്‍റെ പരിസരത്ത് സിറിഞ്ചുകളും മറ്റും കണ്ടെത്തിയത്. തുടർന്ന് വീട് പരിശോധിച്ചപ്പോൾ ലഹരി വസ്തുക്കൾ കണ്ടെത്തി. കൊല്ലം സ്വദേശിയും പ്രമുഖ ആശുപത്രിയിലെ ആർഎംഒയുമായ ഡോക്ടറെ പോലീസ് പിടികൂടുകയും ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്താൻ മാത്രം തൂക്കം വരുന്ന ലഹരി വസ്‌തുക്കൾ കണ്ടെത്താത്തതിനാൽ യുവ ഡോക്ടർക്ക് പോലീസ് നോട്ടീസ് നൽകി വിട്ടയച്ചു. കുടുംബാംഗങ്ങളുമായിപിണങ്ങിയതിനെത്തുടർന്നാണ് പതിനേഴുകാരി വീട് വിട്ടത്. കോഴിക്കോട്ടുനിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. മുമ്പ് മാധ്യമ പ്രവർത്തകയായിരുന്നു അശ്വതി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up