x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോധികന്‍റെ ദുരിതത്തിന് പരിഹാരം കാണും: അപു ജോണ്‍ ജോസഫ്

വെബ് ഡെസ്ക്
Published: July 13, 2026 11:53 PM IST | Updated: July 13, 2026 11:53 PM IST

അപു ജോണ്‍ ജോസഫ്

വണ്ണപ്പുറം: സഞ്ചാരയോഗ്യമായ വഴിക്കു വേണ്ടിയുള്ള വണ്ണപ്പുറം ദര്‍ഭത്തൊട്ടി പെരുമ്പള്ളിക്കുന്നേല്‍ ജോസഫിന്‍റെ പരാതിയില്‍ പരിഹാരം കാണുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. വഴിയില്ലാത്തതിനാല്‍ ദുരിതം പേറുന്ന ജോസഫിന്‍റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അപു ജോണ്‍ ജോസഫ് ഇടപെട്ടത്.

46 വര്‍ഷമായി വണ്ണപ്പുറം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ താമസക്കാരനായ ജോസഫ് വീടിനടുത്തു കൂടിയുള്ള 120 മീറ്റര്‍ പഞ്ചായത്തുവക മണ്‍ റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.

സഫിന്‍റെ ഭാര്യ മറിയക്കുട്ടി കിടപ്പുരോഗിയാണ്. ഇവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും ചെളിയും കയറ്റവുമുള്ള റോഡില്‍കൂടി വാഹനങ്ങള്‍ കടന്നുവരില്ല. അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനെത്തുടര്‍ന്ന് ജോസഫ് വയോജന കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ വണ്ണപ്പുറം പഞ്ചായത്തിനോടു വിശദീകരണം തേടിയെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് പഞ്ചായത്ത് നല്‍കിയത്. ഇതോടെയാണ് എംഎല്‍എയ്ക്ക് തന്‍റെ യാത്രാദുരിതം കാണിച്ച് പരാതി അയച്ചത്. നേരിട്ടു പോകാന്‍ കഴിയാത്തതിനാല്‍ മറ്റുള്ളവരുടെ സഹായത്തോടെ പരാതി മെയില്‍ വഴി അയച്ചു. ഇതിലാണ് എംഎല്‍എ ഇടപെട്ടത്.

പഞ്ചായത്ത് റോഡിന് മൂന്നുമീറ്റര്‍ വീതിയുള്ളതിനാല്‍ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കാന്‍ കഴിയാത്തതിനാല്‍ എംഎല്‍എ ഫണ്ട് അനുവദിക്കാനുള്ള നടപടി തുടങ്ങിയതായി അപു ജോണ്‍ ജോസഫ് പറഞ്ഞു. വണ്ണപ്പുറം പഞ്ചായത്തിലെ എഇയോട് നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ ആവശ്യപ്പെടുമെന്നും എത്രയുംവേഗം തുക അനുവദിച്ച് ജോസഫിന്‍റെയും ഭാര്യയുടെയും യാത്രാദുരിതം പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Tags : Nattuvishesham Local News solution suffering of the elderly

Recent News

Corehub Up