x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടനാട്ടിലെ നെൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും: ഫ്രാൻസിസ് ജോർജ് എംപി


Published: June 22, 2026 07:12 AM IST | Updated: June 22, 2026 07:12 AM IST

കുമരകം: കുട്ടനാട്ടിലെ നെൽ കർഷകർ നേരിടുന്ന പ്രശ്നത്തിനു പരിഹാരം കാണുമെന്നും ഫ്രാൻസിസ് ജോർജ് എംപി. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഇപ്പോൾ നിലവിലുള്ള സംഭരണ സംവിധാനങ്ങൾ കർഷകരുടെ ക്ഷേമം മുൻനിർത്തി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഭരിക്കുന്ന നെല്ലിന് അർഹമായ വില ഉറപ്പാക്കുന്നതിനും നിലവിൽ ലഭ്യമാക്കുന്ന ധനസഹായങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ആവശ്യങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കുമെന്നും എംപി. അറിയിച്ചു.

കർഷകരുടെ വരുമാനവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കാർഷിക സാങ്കേതിക വിദ്യകൾ, വിവിധ വിളകളുടെ വളർച്ചാഘട്ടങ്ങൾക്കനുസൃതമായി സ്വീകരിക്കേണ്ട പരിപാലന മാർഗങ്ങൾ, മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗം, ജൈവ-രാസവളങ്ങളുടെ സംയോജിത ഉപയോഗം എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up