വിഐടി എൻജി. പ്രവേശനപരീക്ഷ 30 വരെ, ഫലം മേയ് മൂന്നിന്
ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) ബിടെക് പ്രവേശനത്തിനായി നടത്തുന്ന പ്രവേശനപരീക്ഷയായ വിഐടി എൻജിനിയറിംഗ് എൻട്രൻസ് എക്സാം (വിഐടിഇഇഇ) ഇന്ത്യയിലെ 125 നഗരങ്ങളിലും വിദേശത്തെ ആറു നഗരങ്ങളിലും പ്രൊക്റ്റേഡ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി ഈ മാസം 30 വരെ നടക്കും.
പരീക്ഷ 19ന് ആരംഭിച്ചു. വിഐടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻവിഐടിവെല്ലൂർ, വിഐടിചെന്നൈ, വിഐടിഎപി (അമരാവതി), വിഐടിഭോപ്പാൽ എന്നിവയുടെ പ്രോഗ്രാമുകളിലേക്കുള്ളതാണ് പ്രവേശനപരീക്ഷ.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള അപേക്ഷകർ പ്രവേശനപരീക്ഷയിൽ പങ്കെടുക്കും. ഫലങ്ങൾ താത്കാലികമായി മേയ് മൂന്നിന് www.vit.ac.inൽ ലഭ്യമാകും, അതേ ദിവസംതന്നെ ഓൺലൈൻ കൗൺസലിംഗ് പ്രക്രിയ ആരംഭിക്കും.
ഒരു ലക്ഷം റാങ്കിൽ താഴെയുള്ള അപേക്ഷകർക്ക് ബിടെക്കിലേക്കുള്ള പ്രവേശനത്തിനുള്ള കൗൺസലിംഗിൽ പങ്കെടുക്കാൻ അർഹതയുണ്ട്. ചോയ്സുകൾ പൂരിപ്പിക്കുന്നതിനുള്ള കൗൺസലിംഗിന്റെ റാങ്ക് തിരിച്ചുള്ള ഷെഡ്യൂൾ ചുവടെ: മേയ് 7, 8 തീയതികളിൽ 120,000 റാങ്കുകൾക്കുള്ള ഒന്നാം ഘട്ടം, മേയ് 18, 19 തീയതികളിൽ 20,001 45,000 റാങ്കുകൾക്കുള്ള രണ്ടാം ഘട്ടം, മേയ് 29, 30 തീയതികളിൽ 45,00170,000 റാങ്കുകൾക്കുള്ള മൂന്നാം ഘട്ടം, ജൂൺ 9 മുതൽ 10 വരെ 70,0011,00,000 റാങ്കുകൾക്കുള്ള നാലാം ഘട്ടം. ഒരു ലക്ഷത്തിനു മുകളിലുള്ള റാങ്കുള്ള അപേക്ഷകർക്ക് VITAP, VITBhopal എന്നിവയ്ക്കു മാത്രമേ അർഹതയുള്ളൂ. അവർക്കുള്ള കൗൺസലിംഗ് ജൂൺ 20, 21 തീയതികളിൽ നടത്തും. ക്ലാസുകൾ ജൂലൈ രണ്ടാം വാരം മുതൽ ആരംഭിക്കും.
വിഐടി അപേക്ഷകരെ അവരുടെ ഇഷ്ട പ്രോഗ്രാമുകളിൽ അലോട്ട്മെന്റ് ഉറപ്പാക്കാൻ ഓൺലൈൻ കൗൺസലിംഗിൽ പരമാവധി ചോയ്സുകൾ നൽകാൻ പ്രോത്സാഹിപ്പിക്കുന്നു.
ജിവി സ്കൂൾ ഡെവലപ്മെന്റ് പ്രോഗ്രാമിനു (GVSDP) കീഴിൽ VITEEE റാങ്ക് ഒന്നു മുതൽ പത്തു വരെയുള്ള ഉദ്യോഗാർഥികൾക്ക് നാലു വർഷത്തേക്ക് 100 ശതമാനം ട്യൂഷൻ ഫീസ് ഇളവ് നൽകും. 11 മുതൽ 50 വരെ 75 ശതമാനം ട്യൂഷൻ ഫീസ് ഇളവ് നൽകും. 51 മുതൽ 100 വരെ റാങ്കുള്ളവർക്ക് 50 ശതമാനം ട്യൂഷൻ ഫീസിളവും 101 മുതൽ 500 വരെ റാങ്കിലുള്ള ഉദ്യോഗാർഥികൾക്ക് 25 ശതമാനം ട്യൂഷൻ ഫീസിളവും ലഭിക്കും.