എന്തൊരു ചൂടാണിഷ്ടാ..!
Tuesday, March 19, 2019 3:01 PM IST
വേനൽതുടങ്ങി. സൂര്യാഘാത സാധ്യത കൂടുതലുള്ള ദിവസങ്ങളെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടയ്ക്കിടെ മുന്നറിയിപ്പു തരുന്നുണ്ട്.

അന്തരീക്ഷ താപം ഒരു പരിധിയിൽ കൂടുതൽ ഉയരുന്പോൾ ശരീരതാപം പുറത്തേക്കു പോകാൻ തടസം നേരിടുകയും ശരീരം അമിതമായി ചൂടാകുകയും തലച്ചോറിനുള്ളിലെ ഹൈപ്പോതലാമസ് ഭാഗത്തുള്ള താപ നിയന്ത്രണ സംവിധാനത്തിനു തന്നെ തകരാറു സംഭവിക്കുകയും ചെയ്യുന്നു. ഹൈപ്പോതലാമസ് ഭാഗം വേണ്ടരീതിയിൽ പ്രവർത്തിക്കാത്ത ശിശുക്കളിലും വൃദ്ധജനങ്ങളിലും സൂര്യാഘാത സാധ്യതകൾ കൂടുതലായിരിക്കും.

സൂര്യതാപം മൂലമുള്ള പൊള്ളലിന്‍റെ ലക്ഷണങ്ങൾ

സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന ഷോൾഡർ ഭാഗത്താണു മിക്കവാറും ആദ്യം നീറ്റൽ അനുഭവപ്പെടുക. ആ ഭാഗം ചുവന്നു വരുകയും ചിലപ്പോൾ കുമിളകൾ വരുകയും ചെയ്യാം. കുമിളകൾ പൊട്ടിക്കരുത്. പ്ളാസ്റ്ററുകൾ ഒട്ടിക്കരുത്. കാരണം, അവ പറിച്ചെടുക്കുന്പോൾ പുറം തോൽ ഇളകിപ്പോരാറുണ്ട്.

ശരീരത്തിലെ താപം നിയന്ത്രാണാതീതമായി കൂടുക. ശരീരം ചുവന്നു വരണ്ടിരിക്കുക. തലവേദന, തലകറക്കം. മാനസികാവസ്ഥയിലും ചിന്തകളിലും കണ്‍ഫ്യൂഷൻ വരുക. പൾസ് കുറയുക എന്നിവയും. ബോധക്കേടും വരാം.

ഈ ഘട്ടവും കഴിഞ്ഞാൽ ശരീര പേശികൾ കോച്ചി വലിക്കുകയും ഓക്കാനവും ഛർദ്ദിയുമൊക്കെ വരാം അമിതമായി വിയർക്കാം, മൂത്രത്തിന്‍റെ അളവു വളരെ കുറയാം. തുടർന്ന് അബോധാവസ്ഥയിൽ എത്തിച്ചേരാം.

ചിലരുടെ ത്വക്ക് സൂര്യതാപത്തോട് അമിതമായി പ്രതികരിക്കുന്നതാകാം പ്രശ്നത്തിനു കാരണം. അങ്ങനെയെങ്കിൽ അവരെ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള സ്കിൻ സെൻസിറ്റിവിറ്റി ടെസ്റ്റുകൾക്ക് വിധേയമാക്കുന്നു. അതാണു കാരണമെങ്കിൽ ആന്തരികമായ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കേണ്ടിവരും. ശരീരത്തിന്‍റെ
ആ പ്രകൃതം തന്നെ മാറ്റണം.

എന്തൊക്കെ ശ്രദ്ധിക്കാം?

വേനൽച്ചൂടു കൂടുതലുള്ളപ്പോൾ പുറത്ത് അധികം ഇറങ്ങണ്ട. സൂര്യപ്രകാശത്തിലുള്ള അൾട്രാവയലെറ്റ്, ഇൻഫ്രാ റെഡ് രശ്മികൾ ത്വക്കിന്‍റെ മേൽപ്പാളിയെ പൊള്ളിക്കുവാൻ തക്ക ശക്തമാണ്. ത്വക്കിലെ സ്വാഭാവിക എണ്ണമയം കാത്തു സൂക്ഷിക്കുന്നവർക്ക് വലിയ പ്രശ്നമുണ്ടാകില്ല. വേനൽ കാലത്ത് ധാരാളം വെള്ളം കുടിക്കുക.

വെള്ളം കൂടുതൽ ഉള്ള ഫലങ്ങൾ കഴിക്കുക.(വിപണി യിൽ നിന്നു വാങ്ങിയ ഫലങ്ങളിൽ രാസപദാർഥങ്ങൾ കലർന്നതായി സംശയം തോന്നിയാൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുക).

കരിക്കിൻ വെള്ളം, ഫ്രൂട്ട് സാലഡ് പോലുള്ളവ ധാരാളം കഴിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളമാണ് ഏറ്റവും നല്ലത്.


കൂടുതൽ നേരമുള്ള കുളി ശരീരത്തിലെ എണ്ണമയം നഷ്ടപ്പെടുത്തും. അതിനാൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിഗ് പൂളുകളിലെയും ക്ലോറിൻ വെള്ളം ത്വക്ക് കൂടുതൽ വരണ്ടതാക്കും.

ഒഴിവാക്കാവുന്ന അപകടങ്ങൾ

വെയിലത്ത് കുട്ടികളെ കാറിലിരുത്തി ലോക്കു ചെയ്തു ഗ്ളാസ് താഴ്ത്താതെ പുറത്തു പോകുന്ന ചില രക്ഷിതാക്കളെങ്കിലുമുണ്ട്. വൻ അപകടങ്ങൾ വരുത്താവുന്ന അവസ്ഥയാണിത്.

മദ്യപിച്ച് റോഡിൽ കിടക്കുന്നവരെ കണ്ടാൽ ഒന്നു തണലത്തേക്കു മാറ്റിയെങ്കിലും കിടത്തിയേക്കുക. ജീവനെങ്കിലും രക്ഷപെട്ടോട്ടെ.

ചൂടുകാലത്ത് ജോലിസമയം ക്രമീകരിക്കുക. 12 മണിമുതൽ 3 മണിവരെ വെയിലത്തുള്ള ജോലികൾ ഒഴിവാക്കുക. തണലത്ത് വിശ്രമിക്കുക. ഫാൻ, എസി എന്നിവ ഉപയോഗിക്കുക.

ഹോമിയോപ്പതിയിൽ

സൂര്യാഘാതത്തെ നേരിടാനുള്ള മരുന്നുകൾ ഹോമിയോപ്പതിയിൽ ലഭ്യമാണ്. ചൂടിനെ അതിജീവിക്കാനും വേനൽക്കാലത്ത് വേഗത്തിൽ ക്ഷീണം വരുന്നതു തടയാനും ചൂടുകുരുവിനും മരുന്നുകൾ ഉണ്ട്.

ഹോമിയോപ്പതി രീതിയനുസരിച്ച് വേനൽക്കാലത്ത് കുളിക്കേണ്ടത് പച്ചവെള്ളത്തിലല്ല. ഇളം ചൂടുവെള്ളത്തിലാണ്. കേൾക്കുന്പോൾ നെറ്റി ചുളിക്കേണ്ട. പച്ചവെള്ളത്തിൽ കുളിച്ചു കയറി തലതുവർത്തുന്പോഴേക്കും നാം വീണ്ടും വിയർത്തിട്ടുണ്ടാകും. എന്നാൽ ഇളം ചൂടുവള്ളത്തിൽ ഒന്നു കുളിച്ചു നോക്കുക. അന്നത്തെ ദിവസം ശരീരത്തിനു കൂടുതൽ സുഖം അനുഭവപ്പടും.

കുട്ടികളിലെ ചൂടുകുരു ശമിക്കാൻ ഒരെളുപ്പവഴിയുണ്ട്. ഒരു ബക്കറ്റ് വെള്ളമെടുത്ത് അതിൽ ഒരു സ്പൂണ്‍ കല്ലുപ്പിടുക. എന്നിട്ട് 11 മണിമുതൽ 3 മണിവരെ വെയിലത്തു വെച്ച് സൂര്യവെളിച്ചത്തിൽ ചൂടാക്കുക. ആ വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കുക. ചൂടുകുരുവിനു ശമനമുണ്ടാകും.

ചൂടിനെ അങ്ങനെ വെറുക്കുകയൊന്നും വേണ്ട. അടുത്ത ഒരു നല്ല മഴക്കാലത്തിന് ഈ വേനൽ നല്ലതാണ്. ധാരാളം വിത്തുകൾ ഒരിടിമുഴക്കം കേൾക്കാൻ കൊതിച്ച് മണ്ണിൽ വെയിലുണ്ട് കിടപ്പുണ്ട്. ഈ കൊടും ചൂടിലും ധാരാളം മരങ്ങൾ തളിർക്കുന്നതും പൂക്കുന്നതും കാണുന്നില്ലേ. ചൂടിനെ അങ്ങനെ വെറുക്കണ്ട!

ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, കണ്ണൂർ
മൊബൈൽ 9447689239 :
[email protected]