എന്തുകൊണ്ട് കൊതുകിന് ചിലരോട് ഏറെ പ്രിയം!
Wednesday, July 3, 2019 3:53 PM IST
എല്ലാവരെയും കൊതുക് കടിക്കാറുണ്ടെങ്കിലും ചിലരോട് കൊതുകിന് പ്രിയം കൂടുതലാണ്. അതിനാൽ തന്നെ അത്തരക്കാരെ തേടിപ്പിടിച്ച് കടിക്കാൻ കൊതുക് ശ്രദ്ധിക്കാറുണ്ട്. എന്താണിങ്ങനെയെന്ന് ആളുകൾ ചോദിക്കാറുമുണ്ട്. അതിന് വ്യക്തമായ കാരണമുണ്ടെന്നതാണ് വാസ്തവം.

നമ്മൾ ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബണ്‍ഡൈ ഓക്സൈഡിന്‍റെ അളവും രക്തഗ്രൂപ്പും വരെ കൊതുക് കടിക്കുന്നതിന് കാരണമാകുന്നുണ്ട്. കാഴ്ച വളരെ പ്രധാനമാണ് കൊതുകുകൾക്ക്. അതിനാൽത്തന്നെ ചില വസ്ത്രത്തിന്‍റെ നിറം കൊതുകിനെ പെട്ടെന്നാകർഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാൻ ഇടയുണ്ട്. വലിയ ശരീരം ഉള്ളവരിലാണ് കാർബണ്‍ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക.

ശരീരം കൂടുതൽ കാർബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകൾ കൂടുതൽ ആക്രമിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കാർബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗർഭിണികൾ. അതിനാൽ തന്നെ അവരും കൂടുതൽ കൊതുകുകടി അനുഭവിക്കേണ്ടിവരും.

മുട്ടയിട്ടു പെരുകുന്ന പെണ്‍കൊതുകുകൾ രക്തത്തിലെ പ്രോട്ടീനുകൾ ശേഖരിക്കും. ഇതിനായി ഒ ഗ്രൂപ്പുകാരെ കൊതുകുകൾ തെരഞ്ഞുപിടിച്ച് കടിക്കും.കൊതുക് തീരെ കടിക്കാത്തത് എ ഗ്രൂപ്പ് രക്തമുള്ളവരെയാണ്. ഇതിന്‍റെ ഇടയ്ക്കാണ് ബി, എബി ഗ്രൂപ്പ് രക്തമുള്ളവരുടെ സ്ഥാനം. നമ്മുടെ ശരീരം പുറന്തള്ളുന്ന വിയർപ്പിലൂടെ പോലും കൊതുകുകൾക്ക് രക്തത്തിന്‍റെ പ്രത്യേകത മനസിലാക്കാനാകും എന്നാണ് കണ്ടെത്തിയിരിക്കുന്നത്.