Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
മാതൃശരീരവും ഗർഭച്ഛിദ്രവും
ഗർഭച്ഛിദ്രത്തെപ്പറ്റി വളരെയധികം അബദ്ധജടിലമായ ധാരണകൾ ആണ് നമ്മുടെ പൊതുസമൂഹത്തിനുള്ളത് . യാഥാസ്ഥിതിക മൂല്യങ്ങളിലൂന്നിയ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഉള്ള ന്യൂനതകളും ഇത്തരം വിഷയങ്ങൾ ആരോഗ്യപ്രവർത്തകരോട് തുറന്നു സംസാരിച്ചു സംശയ നിവർത്തി വരുത്താൻ ആളുകളിൽ വിമുഖത സൃഷ്ടിക്കുന്നു.
ഇതാണ് പൂനുള്ളുന്നതുപോലെയുള്ളു, ഒരു ഗുളിക കഴിക്കേണ്ട കാര്യമേ ഉള്ളൂ, ചില പച്ചിലക്കൂട്ടുകൾ കഴിക്കേണ്ട കാര്യമേ ഉള്ളൂ എന്നീ സംസാരങ്ങൾക്കും ചിന്തകൾക്കും കാരണം. ഈ ചിന്തകളിൽ മാതൃശരീരത്തിന്റെ സുരക്ഷിതത്വത്തെപറ്റിയോ സർവോപരി മാതൃജീവനെപ്പറ്റിയോ ഒരു പരിഗണനയും നൽകുന്നതായി കാണുന്നില്ല..
പൂർണ്ണ വളർച്ച ആകുന്നതിനു മുൻപേ ഭ്രൂണത്തിനെയോ (embryo) ഗർഭപിണ്ഡത്തിനെയോ(fetus) ഗർഭപാത്രത്തിൽ നിന്നും മാതൃശരീരം തന്നത്താനെയോ (spontaneous) വൈദ്യശാസ്ത്രപരമായ ഇടപെടലുകളിലൂടെയോ (induced termination) വേർപെടുത്തുന്ന പ്രക്രിയയെയാണ് ഗർഭച്ഛിദ്രം (Termination of a pregnancy - abortion) എന്ന് വിവക്ഷിക്കുന്നത്. ഗ൪ഭാവസ്ഥയുടെ ആദ്യ ഇരുപത് ആഴ്ചകളിൽ ആണ് സാധാരണയായി ഗർഭച്ഛിദ്രം നടത്താറുള്ളത്.
വൈദ്യശാസ്ത്രപരമായ ഇടപെടലുകളിലൂടെ നടക്കുന്ന ഗ൪ഭച്ഛിദ്രത്തെ ആണ് MTP (Medical Termination of Pregnancy) എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നത്. മരുന്നുകൾ വഴിയും ശസ്ത്രക്രിയ വഴിയും ആണ് വൈദ്യശാസ്ത്രപരമായ ഗർഭച്ഛിദ്രം (MTP) പൊതുവെ നടത്താറുള്ളത്. ഇത്തരത്തിൽ അല്ലാതെ മാതൃശരീരം തന്നത്താൻ നടത്തുന്നതിനെയാണ് പൊതുവെ ഗർഭം അലസൽ (miscarriage) എന്ന് പറയാറുള്ളത്. ഏതുവിധത്തിൽ സംഭവിച്ചാലും ഗ൪ഭാനന്തര വൈദ്യശാസ്ത്രപരമായ നടപടിക്രമങ്ങളും ശുശ്രൂഷകളും ഒരേപോലെയാണ്.
പ്രസവചികിത്സകർക്ക് (Obstetrician) മാതൃശരീരത്തിന്റെ സൗഖ്യവും ജീവനും ആണ് മുഖ്യം എന്നതിനാലാണ് ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ പൊതുവെ ഒബ്സ്റ്റട്രിഷ്യൻ (Obstetrician) എന്ന പദത്തേക്കാൾ ഗൈനെക്കോളജിസ്റ്റ് (Gynecologist) എന്ന പദം കൂടുതൽ ഉപയോഗിച്ച് കാണുന്നു.
വൈദ്യശാസ്ത്രപരമായ ഗർഭച്ഛിദ്രം (MTP) എന്ന തീരുമാനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പ്രധാനമായും രണ്ടാണ്. ഭ്രൂണത്തിനോ (embryo) ഗ൪ഭപിണ്ഡത്തിനോ (fetus) ഗർഭകാലത്ത് പ്രായോഗികമായ (viable) വളർച്ച പ്രാപിക്കാൻ സാധിക്കില്ല എന്നും ഗുരുതരമായ ജന്മവൈകല്യങ്ങൾ ഉണ്ടാകുമെന്നും വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ട് പ്രസവചികിത്സകർ (Obstetrician) ശുപാ൪ശചെയ്യപ്പെടുമ്പോഴും സാമൂഹികസാമ്പത്തിക (Socioeconomic) ചുറ്റുപാടുകൾ അനുകൂലമല്ലാത്ത അവസ്ഥയിൽ അവിചാരിതമായി ഉണ്ടാകുന്ന ഗർഭം (unintended pregnancies) തുടരാൻ സാധിക്കില്ല എന്ന് ഇണകൾ തീരുമാനിക്കുമ്പോഴും ആണ്. ഇണകൾ സ്വീകരിച്ച ഗ൪ഭനിരോധനമാർഗ്ഗങ്ങളിൽ സംഭവിച്ച വീഴ്ചകാരണമുള്ള ഗ൪ഭങ്ങളാണ് കൂടുതലായും ഗ൪ഭച്ഛിദ്രത്തിനുവേണ്ടി വൈദ്യശാസ്ത്രത്തിൻ്റെ സഹായം തേടി എത്തുന്നത്.
രാജ്യത്തെ നിയമങ്ങൾ അവിവാഹിതകളായവർക്കും സ്വകാര്യതയോടെ വ്യക്തിത്വം സംരക്ഷിക്കാൻ ഗർഭഛിദ്രത്തിന് അനുമതി നൽകിയിട്ടുണ്ട്.
ആത്യന്തികമായി മാതാവിന്‍റെ തീരുമാനത്തിനും ആവശ്യത്തിനും ആണ് നിയമപ്രകാരമുള്ള സാധുതയുള്ളത്. അതിൻ പ്രകാരം മാത്രമേ ചികിത്സ തുടരാൻ സാധിക്കുള്ളു. മാതൃജീവന് ഗർഭം തികച്ചും ഭീഷണിയാകുമ്പോഴും മാതാവിന് സ്വയം തീരുമാനം എടുക്കാൻ പറ്റാത്ത ആരോഗ്യസ്ഥിതിയിൽ ആകുമ്പോഴും അതാതു രാജ്യത്തിലെ ഇതുസംബന്ധിച്ചുള്ള നിയമപ്രകാരം ഇതിനായുള്ള നിര്‍വാഹകസംഘം (Medical Board) കൂടി എടുക്കുന്ന തീരുമാനപ്രകാരം മുൻപോട്ട് പോകാവുന്നതാണ്.
പ്രകൃത്യാലുള്ളരീതിയിൽ ഇണചേരലിലൂടെ സ്ത്രീജനേന്ദ്രിയത്തിൽ എത്തുന്ന പുരുഷബീജം പലതരത്തിലുള്ള ജൈവരാസമാറ്റങ്ങൾക്ക് (biochemical) വിധേയമായി സങ്കലത്തിന് (fertilize an oocyte) ത്രാണിയുള്ളതാകുന്നു (Capacitation). പുരുഷബീജത്തിന്റെ തലഭാഗത്തിന് അണ്ഡത്തിന്റെ പുറംപാളിയെ തുളച്ചു കയറുവാനും വാൽഭാഗത്തിന് കൂടുതൽ ചലനശേഷിയും ഈ പ്രക്രിയയിലൂടെ പ്രാപ്തമാകുന്നു.
കൃത്രിമബീജസങ്കലനത്തിന് ചെലവ് കൂടുന്നതിന് ഒരുപ്രധാനകാരണം ഈ സൂക്ഷ്മപ്രക്രിയ പുറത്തുചെയ്യേണ്ടിവരുന്നതിനാലാണ്.
പ്രാപ്തനായ പുരുഷബീജം ഗർഭാശയമുഖത്തിലൂടെ (Cervix) ഗർഭാശയത്തിൽ (Uterus) പ്രവേശിക്കുകയും തുടർന്ന് ഗർഭാശയത്തിലൂടെ സഞ്ചരിച്ചു അണ്ഡവാഹിനിക്കുഴലിലേക്കു (Fallopian tube) പ്രവേശിക്കുന്നു. അധികം അറിയപ്പെടാത്ത ഒരുകാര്യമാണ്, ഇറ്റാലിയൻ കാത്തലിക് പുരോഹിതനായ (Catholic priest) ഗബ്രിയേൽ ഫാലോപ്പി (Gabriele Falloppio) എന്ന ലോകോത്തര ശരീരശാസ്ത്രജ്ഞന്റെ (anatomist) ബഹുമാനാർത്ഥമായാണ് അണ്ഡവാഹിനിക്കുഴലിന് ഇംഗ്ലീഷിൽ ഫലോപ്പിയൻ ട്യൂബ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളതെന്ന്. പത്തുമുതൽ പന്ത്രണ്ടു സെന്റിമീറ്റർ നീളം മാത്രമുള്ള അണ്ഡവാഹിനിക്കുഴലിന്റെ അണ്ഡാശയത്തിലേക്ക് (Ovary) വളയുന്ന ഭാഗത്തിനെയാണ് ആമ്പുല്ല (Ampulla) എന്നറിയപ്പെടുന്നത്.
സാധാരണയായി ബീജസംയോഗം (Fertilization) നടക്കുന്നത് ഇവിടെ വച്ചാണ്. അണ്ഡവാഹിനിക്കുഴലിന്റെ അണ്ഡാശയത്തിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗത്തെ ഇൻഫുണ്ടിബുലം (Infundibulum) എന്നാണ് അറിയപ്പെടുന്നത്. അണ്ഡാശയത്തിൽനിന്നു അണ്ഡകം അണ്ഡവാഹിനിക്കുഴലിലേക്കു പ്രവേശിക്കുന്ന തൊങ്ങലുപോലുള്ള ഇൻഫുണ്ടിബുലം ഭാഗത്തെ ഫിംബ്രിയ (fimbriae) എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.
അണ്ഡകത്തിന് (Oocyte) ചുറ്റുമുള്ള ക്യുമുലസ് (Cumulus) കോശങ്ങൾ (Cells) പുറപ്പെടുവിക്കുന്ന സ്ത്രീഹോർമോൺ (Progesterone) പുരുഷബീജത്തെ അണ്ഡാശയഭാഗത്തേക്ക് ആകർഷിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു. ബീജസംയോഗം കഴിഞ്ഞ് ഉണ്ടാകുന്ന സിക്താണ്‌ഡം (Zygote) അണ്ഡവാഹിനിക്കുഴലിൽകൂടി തിരിച്ചു ഗർഭാശയത്തിലേക്കു സഞ്ചരിക്കുന്നു. ഏകദേശം അഞ്ചു ദിവസം എടുക്കുന്ന ഈ യാത്രയെ അണ്ഡവാഹിനിക്കുഴലിന്റെ ഉൾഭിത്തിയിലുള്ള തീരെ ചെറിയ മുടിരൂപത്തിൽ ഉള്ള സിലിയയുടെ (Cilia) ചലനവും അണ്ഡവാഹിനിക്കുഴലിന്റെ മാംസപേശികളുടെ (Muscle) പ്രവർത്തനവും ആണ് സഹായിക്കുന്നത്.
ഗർഭാശയത്തിൽ എത്തിച്ചേരുന്ന സിക്താണ്‌ഡം തുടർന്ന് ഗർഭാശയഭിത്തിയിലെ എൻഡോമെട്രിയത്തിൽ (Endometrium) ഉറച്ചാണ് കുഞ്ഞായി രൂപാന്തരപ്പെടുന്നത്. ഈശ്വരകൃപയാൽ ഇതുൾപ്പെടെ അതിസങ്കീർണ്ണമായ പലവിധകാര്യങ്ങൾ ചിട്ടയായി നടക്കുമ്പോൾ ആണ് ഒരു സന്താനമായി മാറുന്നത്. അതിനാൽ ഗർഭച്ഛിദ്രം എന്ന തീരുമാനം വളരെ ആലോചിച്ചതിനുശേഷമേ എടുക്കാവൂ എന്ന് സൂചിപ്പിക്കാൻ ആണ് ഇത്രയും കാര്യങ്ങൾ ആമുഖമായി പറഞ്ഞത്.
പ്രസവചികിത്സയിൽ (Obstetrics) ബിരുദാനന്തരബിരുതവും ദേശീയ മെഡിക്കൽ കമ്മീഷനിൽ (National Medical Commission - മുൻപത്തെ Medical Council of India) നിന്നും അംഗീകാരവും കിട്ടിയ ഒരു ഡോക്ടർക്ക് മാത്രമേ ഗർഭച്ഛിദ്രം നടത്താൻ ഇന്ത്യയിൽ അനുമതിയുള്ളു. രാജ്യത്തിലെ ഇപ്പോൾ നിലനിൽക്കുന്ന നിയമപ്രകാരം ഇരുപത് ആഴ്ച വരെ വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ ഒരു ഡോക്ടറുടെ ഉപദേശം മതിയാകും. പന്ത്രണ്ടാഴ്ച കഴിഞ്ഞാൽ രണ്ടാമതൊരു ഡോക്ടറുടെ ഉപദേശം കൂടി എടുക്കുന്നതാണ് മാതൃസുരക്ഷക്ക് എന്തുകൊണ്ടും ഉത്തമം.
ചില പ്രത്യേകവിഭാഗത്തിൽ വരുന്നവർക്ക് ഇരുപതു മുതൽ ഇരുപത്തിനാലു ആഴ്ചവരെ പ്രായമായ ഗർഭത്തിന്‍റെ കാര്യത്തിൽ രണ്ടു ഡോക്ടർമാർക്ക് ചേർന്ന് തീരുമാനം എടുക്കാം. ലൈംഗീകാതിക്രമത്തിന്റെ ഇരകൾ, പ്രായപൂർത്തിയാകാത്തവർ, വൈവാഹിക അവസ്ഥയിൽ മാറ്റം സംഭവിച്ചവർ, മാനസികാരോഗ്യം ഇല്ലാത്തവർ, അസ്വാഭാവികതയുള്ള ഗർഭസ്ഥ ശിശുവിനെ ഗർഭം ധരിച്ചവർ, ദുരന്തത്തിലോ അടിയന്തിരാവസ്ഥയിലോ മനുഷ്യത്വപരമായ ആവശ്യം ഉള്ളവർ എന്നിവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
ഇരുപത്തിനാലാഴ്ചയിൽ കൂടുതൽ ഉള്ള അതിവൈകല്യത്തോട് കൂടിയ ഗർഭസ്ഥശിശുവിന്റെ കാര്യത്തിൽ ഇതിനുവേണ്ടിയുള്ള സംസ്ഥാനതല നിർവാഹകസംഘത്തിന് (State-level Medical Board) തീരുമാനം എടുക്കാം.
ഗർഭവുമായി ബന്ധപ്പെടിട്ടുള്ള എല്ലാകാര്യങ്ങളും അതിസങ്കീർണ്ണവും അതീവശ്രദ്ധവേണ്ടുന്നതും ആണ്.
ഓരോ ശരീരവും ഒന്നിനൊന്നു വ്യത്യസ്തമായതിനാൽ മാതാവിന്റെ സുരക്ഷാ ഉറപ്പുവരുത്തുക എന്നത് ശ്രമകരമായ കാര്യമാണ്. ഗർഭാശയത്തിനു പുറത്തുവച്ചു നടക്കുന്ന എല്ലാ ഗർഭധാരണങ്ങളും മാതാവിന്റെ ജീവന് ഭീഷണിയാകാൻ ഇടയുള്ളതാകുന്നു. അണ്ഡവാഹിനിക്കുഴലിൽ വച്ചുള്ള ഗർഭധാരണത്തിൽ (Ectopic Pregnancy) ശിശുവളരുമ്പോൾ അണ്ഡവാഹിനിക്കുഴൽ പൊട്ടി രക്തം ഒഴുകി മാതാവിന് ജീവനഷ്ടം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ അടിയന്തിരശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാം.
അതുപോലെ തന്നെ ഗർഭാശയത്തിൽ മുൻകാലങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെങ്കിൽ, മരുന്നുകൾ വഴി പ്രസവപ്രക്രിയയിലേക്ക് (Medical Induction) കടക്കുകയാണെങ്കിൽ സങ്കോചം (Contraction) നടക്കുന്ന സമയത്ത് മുൻപുണ്ടായ മുറിപ്പാടിൽ കൂടി രക്തനഷ്ടം സംഭവിക്കാൻ സാധ്യതകൂടുതൽ ആണ്. അതുപോലെ സങ്കീർണ്ണം തന്നെയാണ് മറ്റാരോഗ്യപ്രശ്നങ്ങൾ ഉള്ളവരുടെയും കാര്യങ്ങൾ. ഇത്തരം വിഭാഗത്തിൽപ്പെട്ടവർ ആശുപത്രിയിൽ വച്ച് മാത്രമേ ഗർഭച്ഛിദ്രം നടത്താവൂ.
മൂത്രപരിശോധനയിലൂടെയുള്ള ഗർഭപരിശോധനാഫലം ഒരു സൂചനയായി മാത്രമേ വൈദ്യശാസ്ത്രപരമായി ഡോക്ടർക്ക് കാണാൻ സാധിക്കുകയുള്ളു. ബീറ്റ എച്ച്സിജി (beta hCG) എന്ന രക്തപരിശോധനയിലൂടെ മാത്രമേ ആധികാരികമായി ഗർഭധാരണം ഉറപ്പുവരുത്താൻ സാധിക്കുള്ളു.
ബീറ്റ എച്ച്സിജിയുടെ അളവ് ആയിരത്തിഅഞ്ഞൂറിൽ കൂടുമ്പോൾ മാത്രമേ അൾട്രാസൗണ്ട് സ്കാനിൽ കൂടി ഗർഭധാരണം എവിടെയാണ് നടന്നിരിക്കുന്നത് എന്ന് കൃത്യമായി നിർണ്ണയിക്കാൻ സാധിക്കൂ. മുൻപേ സൂചിപ്പിച്ച സങ്കീർണതകളും ഗർഭധാരണം നടന്ന സ്ഥലത്തിന്റെ കാര്യവും മുൻപ് ഗർഭധാരണം നടന്നിട്ടുണ്ടോ എന്നത് കൂടി പരിഗണിച്ചാണ് ഏതുരീതിയിലാണ് ഗർഭച്ഛിദ്രം നടത്തേണ്ടത് എന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത്.
ഗർഭച്ഛിദ്രത്തിന് ഇണകളുടെ/മാതാവിന്‍റെ സമ്മതപത്രവും രാജ്യത്ത് നിലവിലുള്ള എല്ലാവിധ നിയമപരമായിട്ടുള്ള നിബന്ധനകൾക്കും വിധേയമായിട്ടുള്ള ആവശ്യമാണെങ്കിൽ ഗർഭച്ഛിദ്രത്തിന് മുൻപേ മാതൃസുരക്ഷ ഉറപ്പുവരുത്താൻ പലവിധ പരിശോധനകൾ നടത്തും. ഓരോ പരിശോധനയും എന്തിനു വേണ്ടി എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1. CBC (Complete Blood Count) - രക്തത്തിലെ എല്ലാ ഘടകപദാർത്ഥങ്ങളുടെയും സാന്നിദ്ധ്യം അറിയാൻ വേണ്ടിയാണിത്. ഘടകപദാർത്ഥങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അതിനിർണ്ണായകമാണ്.
2. Virology - ശരീരത്തിൽ ഏതെങ്കിലും രോഗവിഷാണുവിന്‍റെ സാന്നിദ്ധ്യം ഉണ്ടോ എന്നറിയാൻ.
3. Liver Functions - കരള്‍ സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ.
4. Kidney Functions - വൃക്ക സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ.
5. Blood Group/ICT - രക്തഗ്രൂപ്പ് നിർണ്ണയത്തിനും രക്തത്തിലെ പ്രതിരക്ഷോത്തേജകവസ്തുവിന് (Antigen) എതിരായി പ്രതിദ്രവ്യത്തിന്റെ (Antibodies) സാന്നിദ്ധ്യം ഉണ്ടോ എന്ന് അറിയാൻ.
6. Urine Routine examination - മൂത്രത്തിന്‍റെ ഘടനാപരവും രാസപരവുമായ സൂക്ഷ്മപരിശോധന നടത്തി ഏതെങ്കിലും ന്യൂനതകൾ ഉണ്ടോ എന്നറിയാൻ.
7. Ultrasound scan - ഭ്രൂണത്തിൻ്റെ വളർച്ച, തൂക്കം, സ്ഥാനം, വളർച്ചാപ്രശ്നങ്ങൾ അഥവാ വൈകല്യങ്ങൾ എന്നിവ അറിയുവാൻ വേണ്ടി
8. Prothrombin Time and International Normalized Ratio (PT/INR) - രക്തസ്രാവം അല്ലെങ്കിൽ രക്തംകട്ടപിടിക്കൽ സംബന്ധിച്ചുള്ള ന്യൂനതകൾ കണ്ടെത്താനും നിർണ്ണയിക്കാനും സഹായിക്കുന്നു.
മരുന്നുകൾ വഴി നടക്കുന്ന ഗർഭച്ഛിദ്രമാണെങ്കിൽക്കൂടി ചിലപ്പോൾ വിരളമായി അതീവ ഗുരുതരാവസ്ഥ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ജീവൻ രക്ഷക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ആശുപത്രിയിൽ എത്തിയതിനുശേഷം പരിശോധനകൾ നടത്തുക സാധ്യമല്ല. അതിനാൽ ശസ്ത്രക്രിയക്ക് മുൻപുള്ള തയ്യാറെടുപ്പുകൾ മരുന്നുകൾ കഴിക്കുന്നതിന് മുൻപ് തന്നെ സ്വീകരിക്കേണ്ടതാണ്. മരുന്നുകൾ കഴിച്ചശേഷം എന്തൊക്കെ ആണ് മാറ്റങ്ങൾ ഉണ്ടാവുക എന്ന് ഡോക്ടറോട് ചോദിച്ചു വ്യക്തമായി മനസ്സിലാക്കിയിരിക്കണം.
അതിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിച്ചേരണം. മരുന്നുകൾ വഴി നടക്കുന്ന ഗർഭച്ഛിദ്രത്തിലെ ഒരു സങ്കീർണ്ണതയാണ് ഭ്രൂണം പൂർണ്ണമായി പോകാതെ തീരെ കുറച്ചെങ്കിലും അവശേഷിപ്പിക്കുന്നത്. ഇതും ജീവഭയം ഉണ്ടാക്കുന്നതാണ്. അതിനാലാണ് ഗർഭച്ഛിദ്രത്തിനുശേഷവും അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്നത്. ഇതിലൂടെ ആണ് ഗർഭച്ഛിദ്രം പൂർണ്ണമായി എന്നുറപ്പിക്കാൻ സാധിക്കുന്നത്.
ഇന്ത്യയിലെ ഭൂരിപക്ഷം ഗർഭച്ഛിദ്രങ്ങളും ഇപ്പോഴും നടക്കുന്നത് മാതൃസുരക്ഷയെ തൃണവൽഗണിച്ചുകൊണ്ട് അരക്ഷിതമായ (unsafe) രീതിയിൽ ആണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. അതുമൂലം തന്നെ വളരെയധികം വിലപ്പെട്ട ജീവനുകൾ ഓരോവർഷവും നമുക്ക് നഷ്ടപ്പെടുന്നു. ഭ്രൂണത്തെ നശിപ്പിക്കുന്നതിനേക്കാൾ മാതൃജീവനാണ് മുൻഗണനയും പരിഗണനയും ഗർഭച്ഛിദ്രത്തിൽ നൽകേണ്ടത് എന്ന് പുരുഷപങ്കാളി മനസ്സിലാക്കാത്തപ്പോഴാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത്.
ഗർഭച്ഛിദ്രത്തിന്റെ രഹസ്യാത്മകതയും സ്വകാര്യതയും നിയമം മൂലം മാതാവിന് ഉറപ്പുവരുത്തിയിട്ടുള്ള രാജ്യമാണ് ഇന്ത്യ.
നമ്മുടെ ആശുപത്രി അത് പൂർണ്ണമായും നടപ്പിൽ വരുത്തിയിട്ടും ഉണ്ട്. പരിശോധനകളിൽ കുറവുവരുത്തുന്നതും യാഥാർത്ഥ വൈദ്യസഹായം കൃത്യ സമയത്ത് തേടാത്തതും "അല്പലാഭം വെറും ചേതം" എന്ന പഴമൊഴി യാഥാർത്ഥ്യമാക്കുകയേ ഉളളൂ. അതുപോലെ തന്നെ എന്താണോ ഗോപ്യമാക്കാൻ ശ്രമിച്ചത് അത് പരസ്യമായി "വിനാശകാലേ വിപരീതബുദ്ധി" എന്ന പഴമൊഴിയും കൂടി യാഥാർത്ഥ്യമാക്കുകയേ ഉളളൂ.
യാതൊരുവിധ തെറ്റുകളും (Human Error) വരാതിരിക്കാനും ചികിത്സയുടെ ഗുണനിലവാരം (Quality) ഉയർത്തിപ്പിടിക്കാനും ആണ് നമ്മുടെ ആശുപത്രി സംവിധാനങ്ങൾ, ഏതൊരു ചികിത്സയ്‌ക്കും അതിനനുയോജ്യമായ ക്രമം (Protocol) വളരെയധികം ആലോചനകൾക്കും പുനർവിചിന്തനങ്ങൾക്കും ഗുണദോഷ അവലോകനങ്ങൾക്കും ശേഷം നിശ്ചയിച്ചു നടപ്പിലാക്കിയിരിക്കുന്നത്.
Dr Neeta Ravindranathan
Consultant, Obstetrics & Gynecology
KIMSHEALTH, Trivandrum
രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ...
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg
ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ് അഥവാ തക്കാളിപ്പനി
കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്, ഫൂട്ട്, മൗത്ത് ഡി
തിരുമ്മിയാൽ നേരെയാവില്ല; നേരത്തേ ശ്രദ്ധിച്ചാൽ നേരെയാക്കാം
കുഞ്ഞുങ്ങളുടെ പാദത്തിനും കാൽവണ്ണയ്ക്കും കാൽവിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന ക്ലബ് ഫൂട്ട് എന്ന വൈക ല്യത്തിനു പ്ലാസ്റ്റർ ചികിത്
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിതമല്ലെങ്കിൽ...
പെരിഫെറൽ ന്യൂറോപതിയുടെ സങ്കീര്‍ണതകൾ കുറയ്ക്കാൻ താഴെ പറയുന്നവ ശീലിക്കാം:
(വേണ്ടി വന്നാൽ ഒരു പാദ വിദഗ്ദ്ധനെ സന്ദർശി
പാദങ്ങളിലെ പരിക്കുകളും വ്രണങ്ങളും തിരിച്ചറിയാനാകാതെ..!
ന്യൂറോ എന്നാൽ ഞരന്പ്. പതി എന്നാൽ രോഗം. ഞരന്പിന്റെ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന പൊതുവായ പദമാണ് ന്യൂറോപ്പതി. ഞരന്പിനു ചത
വെസ്റ്റ് നൈൽ പനി: കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കുക
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അഞ്ചിൽ ഒരാളിലേ പനി വരെ കാണുകയുള്ളു. പനിയുടെ
പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കില
ഹെമറജിക് സ്ട്രോക്ക് അഥവാ തലച്ചോറിലെ രക്തസ്രാവം
തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയതു മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാ
ഡെങ്കിപ്പനി ഗുരുതരമാകുന്പോൾ....
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപ
മൈഗ്രേന് "തലവേദന'യാകുമ്പോള്‍
അതിതീവ്രവും തികച്ചും അസഹനീയവുമാണ് മൈഗ്രേന് തലവേദന. തുടര്‍ച്ചയായി ചികിത്സിച്ചിട്ടും പൂര്‍ണമായി ഭേദമാകുന്നില്ല എന്ന പതിവ് പരാതിയാണ് ഈ അവസ്ഥ അനു'വിക്കു
മൈഗ്രേന് മരുന്ന് ഉപയോഗിക്കുന്പോൾ....
മൈഗ്രേൻ പ്രതിരോധ ചികിത്സാവിധികളിൽ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്.
98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല
നമ്മളിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാ
വയറിൽ കൊഴുപ്പടിയുന്നതു പ്രശ്നമാണ്
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭ
എല്ലുകളുടെ കരുത്തിനു ചക്കവിഭവങ്ങൾ
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പ
കോവിഡ് നെഗറ്റീവ് ആയവർ എന്തെല്ലാം ശ്രദ്ധിക്കണം..?
മുമ്പ് വളരെ ലാഘവത്തോടെ ചെയ്യുവാൻ സാധിച്ചിരുന്ന ഓട്ടവും ചാട്ടവും കളികളും വ്യായാമവും കോവിഡിനു ശേഷം ചെയ്യുന്നതിന് ബുദ്ധിമു
കോവിഡ് നെഗറ്റീവ് ആയതോടെ എല്ലാം ശരിയായോ?
കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ സ്വയം മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. "കോവിഡ് വന്നിട്ട് രക്ഷപ്പെട്ടതല്ലേ? ബാക്ക
14 വയസിൽ താഴെയുള്ള കുട്ടികളിലും ക്രമംതെറ്റി കൊളസ്ട്രോൾ!
മനുഷ്യനെ മരണത്തിലേക്കു വലിച്ചെടുക്കുന്ന അസ്യാസ്ഥ്യങ്ങളുടെ മുൻപന്തിയിൽ സ്ഥാനമുറപ്പിക്കുന്നതു ഹൃദ്രോഗംതന്നെ. പുതിയ
രോഗങ്ങൾക്കു പിന്നിൽ ഭക്ഷണശൈലിയിലെ താളപ്പിഴകൾ
വൃക്ഷങ്ങളിലും ചെടികളിലും തളിക്കുന്ന വിഷപദാർഥങ്ങളും കായ്കൾ പെട്ടെന്നു പഴുക്കാനും പച്ചക്കറികൾ ദീർഘനാൾ കേടുകൂടാതെയ
ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍....
പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികി
മൊബൈൽ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് നല്ലത്
വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോയന്റ് അധിക സമ്മർദത്തിലാക്കുന്
ചെവിയിലെ പഴുപ്പ് ചികിത്സിച്ചു മാറ്റാൻ...
കുട്ടികളിലാണ് ചെവിപഴുപ്പ് കൂടുതലായി കാണുന്നത്. ചെവി ശരിയായി വൃത്തിയാക്കി മരുന്ന ് ഒഴിക്കുന്നതിലൂടെ രോഗം സുഖപ്പെടുത്
കർണപുടത്തിൽ സുഷിരമുണ്ടാകുന്നത് തടയാൻ...
മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേ
കംഗാരു മദർ കെയർ നല്കുമ്പോൾ അമ്മയ്ക്ക് ഭക്ഷണം കഴിക്കാമോ?
കംഗാരു മദർ കെയറിനായുള്ള ഒരുക്കം
- കംഗാരു മദർ കെയർ നല്‍കുന്നവരുടെ മാനസിക തയാറെടുപ്പ് അത്യാവശ്യമാണ് .
- മുഴുവന്‍
ഗർഭിണികളുടെ ദന്താരോഗ്യം കുഞ്ഞിന്റെ വളർച്ചയ്ക്ക്
ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്
വൈറസ് കാരണമുള്ള തൊണ്ടവേദന എങ്ങനെ തിരിച്ചറിയാം?
വൈറസ് കാരണമുള്ള തൊണ്ടവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, ചുമ, കണ്ണിൽ നിന്നു വെള്ളം വരുക, കണ്ണ് ചുവപ്പ്, തുമ്മൽ, പനി, ശബ്ദവ്യത്
അമിതഭാരവും അമിതവണ്ണവും കണ്ടെത്താൻ വഴിയുണ്ട്...
ബോഡി മാസ് ഇൻഡക്സ് കണ്ടെത്തിയാൽ ശരീരത്തിനു ഭാരക്കുറവുണ്ടോ അമിതവണ്ണമാണോ എന്നൊക്കെ കൃത്യമായി അറിയാനാവും. കിലോഗ്രാമിലു
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ ചെയ്യേണ്ടത്...
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീര
പല്ല് വൃത്തിയാക്കാൻ ഡെന്റൽ ഫ്ലോസുകൾ എന്തിന്?
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും അലട്ടുന്ന പ്രശ്നങ്ങളാണ് മോണ രോഗവും ദന്തക്ഷയവും. രണ്ടിനും പ്ര
ജീവിതശൈലി ക്രമീകരിക്കാം; പ്രമേഹം വരുതിയിലാക്കാം
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് - 1 പ്രമേഹരോഗികളില്‍
രണ്ടു മാസത്തിലേറെ നീണ്ടു നിൽക്കുന്ന അക്യൂട്ട് സൈനസൈറ്റിസ്
അക്യൂട്ട് സൈനസൈറ്റിസ് തന്നെ രണ്ടുമാസത്തിലേറെ നീണ്ടു നിന്നേക്കാം. അതിലുമേറെനാൾ കാണുന്നവയാണ് ക്രോണിക് സൈനസൈറ്റിസ്.
മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമാവാം
അലർജിക് റൈനൈറ്റിസിന്റെ കാരണങ്ങളെ ആഹാരജമായും വിഹാരജമായും വേർതിരിക്കാം. വർഷഋതുവിനെ കാലാവസ്ഥാജന്യകാരണമായും പരിഗണിക്ക
അലർജിക് ആസ്ത്്മയായി പരിണമിക്കുന്ന തുമ്മൽ
മൂക്കിനുള്ളിലെ നേരിയ മ്യൂക്കസ് ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയാനുള്ള ഒരു സ്വയംപ്രതിരോധ
സ്ത്രീകളുടെ അസ്ഥികൾ ദുർബലമാക്കുന്ന മാനസിക സംഘർഷം
അസ്ഥികളുടെ സാന്ദ്രത കുറയുകയും അതിന്റെ ഫലമായി അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകുകയും ചെയ്യുന്നതിൽ സമീകൃതാഹാരത്തിന്റെ
ഹോം ഐസൊലേഷൻ അവസാനിപ്പിക്കേണ്ടത് എപ്പോൾ?
കോവിഡ് രോഗികൾക്കുള്ള നിർദേശങ്ങൾ
►കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുക
► വായൂസഞ്ചാരമുള്ള മുറിയിൽ താമസിക്ക
ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്ന മലയാളി!
കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് ഈയടുത്ത കാലത്തെ ഒരു പഠനം സ്ഥിരീകരിക്കുന്നു. 2011-
വായ്പ്പുണ്ണ്: പിന്നിൽ വിളർച്ച മുതൽ അലർജി വരെ
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റെ
കരൾരോഗങ്ങൾക്കു സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന
മൊത്തത്തിലുള്ള ആരോഗ്യത്തിനു കരളിന്റെ ആരോഗ്യം പ്രധാനം
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി
കഴുത്തുവേദനയ്ക്കു വേദനസംഹാരികൾ ശീലമാക്കിയാൽ....
പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ
കൊറോണറി ധമനിയിലെ ബ്ലോക്കിന്റെ മുഖ്യ കാരണം...
കൊളസ്ട്രോൾ ശത്രുവും മിത്രവും; ഇനിയും വിട്ടുമാറാത്ത ദുരൂഹതകൾ -2
കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത
ആവർത്തിച്ച് തിളപ്പിച്ച എണ്ണയും പ്രശ്നമാണ്!
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭ
ചെറുപ്പക്കാർക്ക് എണ്ണ എത്രത്തോളം കഴിക്കാം?
ലൂസ് ഓയിൽ ഉപയോഗിക്കുന്പോൾ
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്
എണ്ണ ഉപയോഗിക്കുന്പോൾ അറിയേണ്ട കാര്യങ്ങൾ
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്ക
ഡോക്ടറുടെ നിർദേശമില്ലാതെ കാൽസ്യം ഗുളിക കഴിക്കരുത്
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ
പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?
അണുബാധ വേരുകളിൽ എത്തിയ പല്ലുകൾക്കു ചിലപ്പോൾ വേദന ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ അണുബാധയ്ക്കു കഴിച്ച ആന്റിബയോട്ടി
പിറ്റ് & ഫിഷർ സീലന്റ് ചികിത്സ ആർക്ക്?
പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്
മാതൃശരീരവും ഗർഭച്ഛിദ്രവും
ഗർഭച്ഛിദ്രത്തെപ്പറ്റി വളരെയധികം അബദ്ധജടിലമായ ധാരണകൾ ആണ് നമ്മുടെ പൊതുസമൂഹത്തിനുള്ളത് . യാഥാസ്ഥിതിക മൂല്യങ്ങളിലൂന്നിയ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും
എണ്ണ കൂടിയാലും പച്ചക്കറി കുറഞ്ഞാലും സംഭവിക്കുന്നത്...
കൃത്യനിഷ്ഠ ഇല്ലാത്തതും ആരോഗ്യത്തിന് നല്ലതല്ലാത്തതുമായ ആഹാരശീലവും അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതിയുമാണ് മലബന
നാരുകൾ അടങ്ങിയ ആഹാരം ഒഴിവാക്കിയാൽ സംഭവിക്കുന്നത്
മലബന്ധവും ആരോഗ്യപ്രശ്നങ്ങളും - 1
ഒരുപാടുപേരിൽ കണ്ടുവരുന്ന ഗൗരവമുള്ള ഒരു ആരോഗ്യ പ്രശ്നമാണു മലബന്ധം (constipati
രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ...
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg
ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ് അഥവാ തക്കാളിപ്പനി
കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്, ഫൂട്ട്, മൗത്ത് ഡി
തിരുമ്മിയാൽ നേരെയാവില്ല; നേരത്തേ ശ്രദ്ധിച്ചാൽ നേരെയാക്കാം
കുഞ്ഞുങ്ങളുടെ പാദത്തിനും കാൽവണ്ണയ്ക്കും കാൽവിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന ക്ലബ് ഫൂട്ട് എന്ന വൈക ല്യത്തിനു പ്ലാസ്റ്റർ ചികിത്
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിതമല്ലെങ്കിൽ...
പെരിഫെറൽ ന്യൂറോപതിയുടെ സങ്കീര്‍ണതകൾ കുറയ്ക്കാൻ താഴെ പറയുന്നവ ശീലിക്കാം:
(വേണ്ടി വന്നാൽ ഒരു പാദ വിദഗ്ദ്ധനെ സന്ദർശി
പാദങ്ങളിലെ പരിക്കുകളും വ്രണങ്ങളും തിരിച്ചറിയാനാകാതെ..!
ന്യൂറോ എന്നാൽ ഞരന്പ്. പതി എന്നാൽ രോഗം. ഞരന്പിന്റെ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന പൊതുവായ പദമാണ് ന്യൂറോപ്പതി. ഞരന്പിനു ചത
വെസ്റ്റ് നൈൽ പനി: കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കുക
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അഞ്ചിൽ ഒരാളിലേ പനി വരെ കാണുകയുള്ളു. പനിയുടെ
പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കില
ഹെമറജിക് സ്ട്രോക്ക് അഥവാ തലച്ചോറിലെ രക്തസ്രാവം
തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയതു മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാ
ഡെങ്കിപ്പനി ഗുരുതരമാകുന്പോൾ....
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപ
മൈഗ്രേന് "തലവേദന'യാകുമ്പോള്‍
അതിതീവ്രവും തികച്ചും അസഹനീയവുമാണ് മൈഗ്രേന് തലവേദന. തുടര്‍ച്ചയായി ചികിത്സിച്ചിട്ടും പൂര്‍ണമായി ഭേദമാകുന്നില്ല എന്ന പതിവ് പരാതിയാണ് ഈ അവസ്ഥ അനു'വിക്കു
മൈഗ്രേന് മരുന്ന് ഉപയോഗിക്കുന്പോൾ....
മൈഗ്രേൻ പ്രതിരോധ ചികിത്സാവിധികളിൽ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്.
98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല
നമ്മളിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാ
വയറിൽ കൊഴുപ്പടിയുന്നതു പ്രശ്നമാണ്
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭ
എല്ലുകളുടെ കരുത്തിനു ചക്കവിഭവങ്ങൾ
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പ
കോവിഡ് നെഗറ്റീവ് ആയവർ എന്തെല്ലാം ശ്രദ്ധിക്കണം..?
മുമ്പ് വളരെ ലാഘവത്തോടെ ചെയ്യുവാൻ സാധിച്ചിരുന്ന ഓട്ടവും ചാട്ടവും കളികളും വ്യായാമവും കോവിഡിനു ശേഷം ചെയ്യുന്നതിന് ബുദ്ധിമു
കോവിഡ് നെഗറ്റീവ് ആയതോടെ എല്ലാം ശരിയായോ?
കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ സ്വയം മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. "കോവിഡ് വന്നിട്ട് രക്ഷപ്പെട്ടതല്ലേ? ബാക്ക
14 വയസിൽ താഴെയുള്ള കുട്ടികളിലും ക്രമംതെറ്റി കൊളസ്ട്രോൾ!
മനുഷ്യനെ മരണത്തിലേക്കു വലിച്ചെടുക്കുന്ന അസ്യാസ്ഥ്യങ്ങളുടെ മുൻപന്തിയിൽ സ്ഥാനമുറപ്പിക്കുന്നതു ഹൃദ്രോഗംതന്നെ. പുതിയ
രോഗങ്ങൾക്കു പിന്നിൽ ഭക്ഷണശൈലിയിലെ താളപ്പിഴകൾ
വൃക്ഷങ്ങളിലും ചെടികളിലും തളിക്കുന്ന വിഷപദാർഥങ്ങളും കായ്കൾ പെട്ടെന്നു പഴുക്കാനും പച്ചക്കറികൾ ദീർഘനാൾ കേടുകൂടാതെയ
ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍....
പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികി
മൊബൈൽ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് നല്ലത്
വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോയന്റ് അധിക സമ്മർദത്തിലാക്കുന്
ചെവിയിലെ പഴുപ്പ് ചികിത്സിച്ചു മാറ്റാൻ...
കുട്ടികളിലാണ് ചെവിപഴുപ്പ് കൂടുതലായി കാണുന്നത്. ചെവി ശരിയായി വൃത്തിയാക്കി മരുന്ന ് ഒഴിക്കുന്നതിലൂടെ രോഗം സുഖപ്പെടുത്
കർണപുടത്തിൽ സുഷിരമുണ്ടാകുന്നത് തടയാൻ...
മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേ
കംഗാരു മദർ കെയർ നല്കുമ്പോൾ അമ്മയ്ക്ക് ഭക്ഷണം കഴിക്കാമോ?
കംഗാരു മദർ കെയറിനായുള്ള ഒരുക്കം
- കംഗാരു മദർ കെയർ നല്‍കുന്നവരുടെ മാനസിക തയാറെടുപ്പ് അത്യാവശ്യമാണ് .
- മുഴുവന്‍
ഗർഭിണികളുടെ ദന്താരോഗ്യം കുഞ്ഞിന്റെ വളർച്ചയ്ക്ക്
ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്
വൈറസ് കാരണമുള്ള തൊണ്ടവേദന എങ്ങനെ തിരിച്ചറിയാം?
വൈറസ് കാരണമുള്ള തൊണ്ടവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, ചുമ, കണ്ണിൽ നിന്നു വെള്ളം വരുക, കണ്ണ് ചുവപ്പ്, തുമ്മൽ, പനി, ശബ്ദവ്യത്
അമിതഭാരവും അമിതവണ്ണവും കണ്ടെത്താൻ വഴിയുണ്ട്...
ബോഡി മാസ് ഇൻഡക്സ് കണ്ടെത്തിയാൽ ശരീരത്തിനു ഭാരക്കുറവുണ്ടോ അമിതവണ്ണമാണോ എന്നൊക്കെ കൃത്യമായി അറിയാനാവും. കിലോഗ്രാമിലു
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ ചെയ്യേണ്ടത്...
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീര
പല്ല് വൃത്തിയാക്കാൻ ഡെന്റൽ ഫ്ലോസുകൾ എന്തിന്?
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും അലട്ടുന്ന പ്രശ്നങ്ങളാണ് മോണ രോഗവും ദന്തക്ഷയവും. രണ്ടിനും പ്ര
ജീവിതശൈലി ക്രമീകരിക്കാം; പ്രമേഹം വരുതിയിലാക്കാം
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് - 1 പ്രമേഹരോഗികളില്‍
രണ്ടു മാസത്തിലേറെ നീണ്ടു നിൽക്കുന്ന അക്യൂട്ട് സൈനസൈറ്റിസ്
അക്യൂട്ട് സൈനസൈറ്റിസ് തന്നെ രണ്ടുമാസത്തിലേറെ നീണ്ടു നിന്നേക്കാം. അതിലുമേറെനാൾ കാണുന്നവയാണ് ക്രോണിക് സൈനസൈറ്റിസ്.
മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമാവാം
അലർജിക് റൈനൈറ്റിസിന്റെ കാരണങ്ങളെ ആഹാരജമായും വിഹാരജമായും വേർതിരിക്കാം. വർഷഋതുവിനെ കാലാവസ്ഥാജന്യകാരണമായും പരിഗണിക്ക
അലർജിക് ആസ്ത്്മയായി പരിണമിക്കുന്ന തുമ്മൽ
മൂക്കിനുള്ളിലെ നേരിയ മ്യൂക്കസ് ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയാനുള്ള ഒരു സ്വയംപ്രതിരോധ
സ്ത്രീകളുടെ അസ്ഥികൾ ദുർബലമാക്കുന്ന മാനസിക സംഘർഷം
അസ്ഥികളുടെ സാന്ദ്രത കുറയുകയും അതിന്റെ ഫലമായി അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകുകയും ചെയ്യുന്നതിൽ സമീകൃതാഹാരത്തിന്റെ
ഹോം ഐസൊലേഷൻ അവസാനിപ്പിക്കേണ്ടത് എപ്പോൾ?
കോവിഡ് രോഗികൾക്കുള്ള നിർദേശങ്ങൾ
►കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുക
► വായൂസഞ്ചാരമുള്ള മുറിയിൽ താമസിക്ക
ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്ന മലയാളി!
കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് ഈയടുത്ത കാലത്തെ ഒരു പഠനം സ്ഥിരീകരിക്കുന്നു. 2011-
വായ്പ്പുണ്ണ്: പിന്നിൽ വിളർച്ച മുതൽ അലർജി വരെ
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റെ
കരൾരോഗങ്ങൾക്കു സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന
മൊത്തത്തിലുള്ള ആരോഗ്യത്തിനു കരളിന്റെ ആരോഗ്യം പ്രധാനം
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി
കഴുത്തുവേദനയ്ക്കു വേദനസംഹാരികൾ ശീലമാക്കിയാൽ....
പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ
കൊറോണറി ധമനിയിലെ ബ്ലോക്കിന്റെ മുഖ്യ കാരണം...
കൊളസ്ട്രോൾ ശത്രുവും മിത്രവും; ഇനിയും വിട്ടുമാറാത്ത ദുരൂഹതകൾ -2
കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത
ആവർത്തിച്ച് തിളപ്പിച്ച എണ്ണയും പ്രശ്നമാണ്!
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭ
ചെറുപ്പക്കാർക്ക് എണ്ണ എത്രത്തോളം കഴിക്കാം?
ലൂസ് ഓയിൽ ഉപയോഗിക്കുന്പോൾ
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്
എണ്ണ ഉപയോഗിക്കുന്പോൾ അറിയേണ്ട കാര്യങ്ങൾ
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്ക
ഡോക്ടറുടെ നിർദേശമില്ലാതെ കാൽസ്യം ഗുളിക കഴിക്കരുത്
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ
പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?
അണുബാധ വേരുകളിൽ എത്തിയ പല്ലുകൾക്കു ചിലപ്പോൾ വേദന ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ അണുബാധയ്ക്കു കഴിച്ച ആന്റിബയോട്ടി
പിറ്റ് & ഫിഷർ സീലന്റ് ചികിത്സ ആർക്ക്?
പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്
മാതൃശരീരവും ഗർഭച്ഛിദ്രവും
ഗർഭച്ഛിദ്രത്തെപ്പറ്റി വളരെയധികം അബദ്ധജടിലമായ ധാരണകൾ ആണ് നമ്മുടെ പൊതുസമൂഹത്തിനുള്ളത് . യാഥാസ്ഥിതിക മൂല്യങ്ങളിലൂന്നിയ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും
എണ്ണ കൂടിയാലും പച്ചക്കറി കുറഞ്ഞാലും സംഭവിക്കുന്നത്...
കൃത്യനിഷ്ഠ ഇല്ലാത്തതും ആരോഗ്യത്തിന് നല്ലതല്ലാത്തതുമായ ആഹാരശീലവും അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതിയുമാണ് മലബന
നാരുകൾ അടങ്ങിയ ആഹാരം ഒഴിവാക്കിയാൽ സംഭവിക്കുന്നത്
മലബന്ധവും ആരോഗ്യപ്രശ്നങ്ങളും - 1
ഒരുപാടുപേരിൽ കണ്ടുവരുന്ന ഗൗരവമുള്ള ഒരു ആരോഗ്യ പ്രശ്നമാണു മലബന്ധം (constipati
Latest News
മത്സ്യബന്ധന വള്ളം കടലിൽ മുങ്ങി; ഒരാളെ കാണാതായി, അഞ്ചുപേരെ രക്ഷപ്പെടുത്തി
അതിരപ്പിള്ളിയിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു
പ്രളയക്കെടുതി തുടരുന്നു, ആസാമിൽ 24.92 ലക്ഷം പേർ ദുരിതത്തിൽ
നൊബേൽ ജേതാവ് മരിയ റെസയുടെ മാധ്യമസ്ഥാപനം പൂട്ടാൻ ഉത്തരവിട്ട് ഫിലിപ്പീൻസ് സർക്കാർ
അനധികൃതമായി ഒമാനിൽ പ്രവേശിച്ചു; ആറ് വിദേശികൾ അറസ്റ്റിൽ
Latest News
മത്സ്യബന്ധന വള്ളം കടലിൽ മുങ്ങി; ഒരാളെ കാണാതായി, അഞ്ചുപേരെ രക്ഷപ്പെടുത്തി
അതിരപ്പിള്ളിയിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു
പ്രളയക്കെടുതി തുടരുന്നു, ആസാമിൽ 24.92 ലക്ഷം പേർ ദുരിതത്തിൽ
നൊബേൽ ജേതാവ് മരിയ റെസയുടെ മാധ്യമസ്ഥാപനം പൂട്ടാൻ ഉത്തരവിട്ട് ഫിലിപ്പീൻസ് സർക്കാർ
അനധികൃതമായി ഒമാനിൽ പ്രവേശിച്ചു; ആറ് വിദേശികൾ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top