ADVERTISEMENT
ADVERTISEMENT
19
Sunday
October 2025
9:50 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
Back to Home
Tuesday, December 29, 2015 5:53 AM IST
X
ADVERTISEMENT
വെളിച്ചം അകലെയോ?
തകർന്നടിഞ്ഞ മതിലുകൾ ഭയംകനത്ത രാത്രികൾ ചോരമണംപൊന്തുന്ന തെരുവുകൾ പൊള്ളുന്ന നിശ്വാസങ്ങൾ ചാരത്തിൽ കനൽ തിരയുന്ന കാറ്റ് ഇരുട്ടിനെതിരെ പോരാടുന്ന മെഴുതിരിനാളങ്ങൾ! അവർ കുരിശുവഹിക്കുന്നു പള്ളിയിൽ അല്ല, വിശപ്പിലും നഷ്ടങ്ങളിലും.. എങ്കിലും എല്ലാത്തിനുമിടയിൽ ദൈവവിശ്വാസം അവർക്കിടയിലൂടെ നഗ്നപാദനായി നടക്കുന്നു. ഭയത്തെ മറികടന്ന് നിശബ്ദത കർതൃപ്രാർഥന ചൊല്ലുന്നു! വെടിയൊച്ചകൾക്കിടയിൽ വിശ്വാസത്തിന്‍റെ പ്രകീർത്തനങ്ങൾ ഉയരുന്നു! വഴിയോരത്തു പങ്കിടുന്ന ഉണക്കറൊട്ടിയിലും അപരിചിതർ നൽകുന്ന വെള്ളത്തിലും ശരീരങ്ങൾ ആരാധനക്രമം അനുഷ്ഠിക്കുന്നു. വേദനകളുടെ അൾത്താരകളിൽ കൂദാശകൾ പരികർമ്മം ചെയ്യപ്പെടുന്നു! തോക്കുകൾക്കു നേരേ മേൽക്കൂരകളാണ് കഴുത്തു നീട്ടിയത് സങ്കീർത്തനങ്ങൾ അപ്പോഴും മരിക്കാതെ മുഴങ്ങിക്കൊണ്ടേയിരുന്നു! സുരക്ഷകൾ കൊണ്ടല്ല, വിശ്വസ്തതകൊണ്ടവർ വിശ്വാസത്തിനു മാറ്റുരയ്ക്കുന്നു! അധികാരികളുടെ നിസംഗതയ്ക്കും ആൾക്കൂട്ടത്തിന്‍റെ കൊടുംക്രൂരതയ്ക്കുംമേൽ വിശ്വാസം കൊടിപ്പടം ഉയർത്തുന്നു! അവരിൽ സ്നേഹം മരിച്ചിട്ടില്ല ! നിരാശയുടെ ചുവന്നമണ്ണിൽ ഒരു വിത്തുപോലെ അതു പൊട്ടിമുളയ്ക്കുന്നു! മഴയ്ക്കായി കാത്തിരിക്കുന്നു ! നൈജീരിയ ലോകമനസാക്ഷിയോടു ചോദിക്കുന്നു വെളിച്ചം അകലെയോ?... ചെഞ്ചേരി
ഉത്തരവാദികൾ
ഉത്തരവാദികൾ ഉത്തരവാദിത്വം ഏറ്റെടുക്കുമോ...? ഇല്ല...! പകരം... ഉത്തരവാദികളും ഉന്നത അധികാരികളും ഉത്തമനായവനൊരുവനെ കണ്ടെത്തി ഉത്തരവാദിയാക്കുന്നതിൽ ആഹാ എന്തൊരു ഉത്തരവാദിത്വം.... ഇതിനൊക്കെയാരാണ് ഉത്തരവാദികൾ..? ഇതിനാരൊക്കെ ഉത്തരം പറയണം..? ഇതിലാർക്കൊക്കെ ഉത്തരം മുട്ടും...? ഉത്തരംകിട്ടാ ചോദ്യങ്ങൾക്കെല്ലാം ഇനിയും ആരൊക്കെ ഉത്തരവാദികളാകണം. ..?
ജിതിൻ ജോസഫ്
8374408115
ഉറപ്പ്
ഉറച്ച തീരുമാനങ്ങൾ എന്നു പറഞ്ഞ് ഉറപ്പു നൽകിയവരുടെ ഉറപ്പുകളിൽ പലതും ഉപ്പിലും വേഗം ഉരുകുന്നതിന് സാക്ഷിയാകാൻ പലപ്പോഴും എനിക്കും ഭാഗ്യം ലഭിച്ചിരുന്നു.
ജിതിൻ ജോസഫ്
ഓട്ടം
എത്ര കാതം പിന്നിട്ടുപിന്നെയും ഓട്ടമിന്നും തുടരുന്നുവാർജ്ജമായ്, ഉത്തുംഗശൃംഗമേറിയീയാത്രയിൽ! പിന്നിലേക്കു വലിച്ചവരൊക്കെയും പിന്നിൽനിന്നിന്നെത്തിനോക്കീടുകിൽ, ഏറെ ദൂരങ്ങൾ പിന്നിലായ്പ്പോയവർ!. നല്ലെതെന്നു നിനച്ചവരൊക്കെയും നന്ദികേടിൻ കൊടുമുടി താണ്ടിയോ?! പാത ദുർഘടമെത്രയെന്നാകിലും പാദമുണ്ടോ നിനക്കു ചരിക്കുവാൻ? ആത്മമാജ്ഞ കൊടുക്കുകിലൊട്ടുമെ, പിന്നിലേക്കു വലിയില്ലൊരിക്കലും! നല്ല മിത്രങ്ങളെന്നുമൊരത്താണി, നല്ല സ്വന്തമോ മനോധൈര്യം നൽകുന്നു! നീറി നീറിപ്പുകയുന്ന വേളയിൽ, നല്ല ചൊല്ലുകൾ നല്കിത്തണുപ്പിക്കു- മവിടെയാളിടുമൂർജ്ജത്തിന്നുത്ഭവം! വീണതല്ലിവിടെനിൻ വീഴ്ചകൾ, വീണ്ടുമോട്ടം തുടരാതിരിക്കുകിൽ, പെട്ടുനീയിടവഴിയിലെ കാഴ്ചയായ്!! നൊന്തുപെറ്റോരമ്മയെ ഓർത്തിടാം! പറക്കമുറ്റുംവരെ പാലിച്ച- പറക്കപറ്റാൻ ചിറകുകൾനല്കിയൊ- രച്ഛനെയോർത്തിടാം! കൂടെനിൻ താങ്ങും തണലായും നിന്ന, സർവ്വരും തുണയായ് ഓട്ടം തികയ്ക്കുവാൻ! എത്തിയ ദൂരത്തുനിന്നെത്തി നോക്കീടുകിൽ, പിന്നിട്ടതെല്ലാം നിസാരമായ് തോന്നിടും! ക്ളേശങ്ങളൊട്ടും സഹിക്കാതെ യേവർക്കും, ഓട്ടം തികയ്ക്കാൻ കഴിയില്ലൊരിക്കലും!!
ഉത്ഥിതൻ
പ്രദീപ്തമാണാ നാളുകൾ, ക്രിസ്തുവിൻ പീഢ നാളുകൾ, ദൈവപുത്രൻ വന്നുഭൂവിൽ, പാപമെല്ലാം പോക്കിടാനായ്! പാപമൂറ്റംകൊണ്ടു മാനുജ- രേറ്റിക്രിസ്തുവെ കുരിശതിൽ! അന്നു കന്നത്തടിച്ച കൈകൾ, മുൾക്കിരീടം ചാർത്തിയോർ, മുഖത്തു തുപ്പി, നിന്ദിച്ച വദനങ്ങ- ളാർത്തുയേവമതി രൂക്ഷമോടെ, ക്രൂശിലേറ്റി കൊന്നിടാനായ്! ഹായെത്ര മധുരമായ് ചുംബിച്ചു യൂദാസ്, കാട്ടിക്കൊടുത്തു കയ്യേറിടാനായ്! എവിടെയാ മഹാപുരോഹിതന്മാർ, ഫരിസേയർ, ശാസ്ത്രി വൃന്ദങ്ങളെല്ലാം? അപരാധമൊന്നൊന്നായ് ചാർത്തിയവ- രേല്പിച്ചു കൊന്നിടാനായി നീചർ!! അന്യായമായ് വിധി ചെയ്ത പീലാത്തോസെ, കൈ കഴുകിയാൽ നീതിമാനായിടുമോ?! മതത്തിനും രാഷ്ട്രീയപ്രേരണയ്ക്കു- മടിപ്പെട്ടു നിൻസ്ഥാന മോഹത്തിനാ- യേല്പിച്ചു കുരിശിൽ തറച്ചിടാനായ്!! പലകുറി കുത്തിയാ വിലാപ്പുറത്ത്, മരണം വഴിമാറി നില്ക്കുന്നു ദൂരെ! ഇറ്റിറ്റു വീഴുമാ രക്തത്തുള്ളികൾതൻ, വഴിതേടിയെത്തുന്ന കൂനനുറുമ്പുകളും, ഗതിമാറിപ്പോകുന്നവറ്റയെല്ലാ മിതു- നീതിമാന്‍റെ രക്തമെന്നറിഞ്ഞതിനാൽ! പാപത്തെപോക്കുവാൻ വന്നവനെ, പാപിയേപ്പോൽ കൊന്നു മരക്കുരിശ്ശിൽ! മരണത്തെ ജയിച്ചവനുത്ഥിതനായ്, വീണ്ടും വരുമെന്നുറപ്പു നല്കി!!
കണിക്കൊന്ന
അന്നാ വിഷു നാളിലച്ഛന്‍റെ ഓർമ്മക്കായ്, നട്ടൊരു കർണ്ണികാരത്തിൻ തയ്യു- മുറ്റത്ത് കോണിലായ്. കാലം പതുക്കെപ്പതുക്കെ കടന്നുപോയ്, കർണ്ണികാരം പൂത്തു- വിഷു എത്തിടുന്നേരത്ത്. കതിരോൻ കതിർ ചൂടുമാപ്പീതവർണ്ണത്തി- ലച്ഛന്‍റെ ചിത്രം വെളിവായ് വരാറൂണ്ട്! ആലിലപോലൊട്ടിയ വയറുമായ്, ജീവിച്ച നാളിലും, വിഷുക്കയ്യുനീട്ടം മുടക്കില്ലൊരിക്കലും! കൈക്കുമ്പിളിൽ കണിക്കൊന്നയാണെങ്കിലും, മഞ്ഞപ്പട്ടുടയാട ചുറ്റിയെന്നാകിലും, മനതാരിലങ്കുരിച്ചീടുന്ന മോഹങ്ങൾ ത- ന്നധിനിവേശത്തെയടക്കാൻ കഴിയുമോ!? അച്ഛന്‍റെയോർമ്മ മരിക്കില്ലൊരിക്കലും! വിളിച്ചുണർത്തീടും വിഷുപ്പക്ഷി ചോദിച്ചു, ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്. അപ്പൊഴുമച്ഛൻ ചരിച്ചിടും തന്വഴി- ക്കഷ്ടിക്കു വകതേടിയതിരാവിലെ! മന്ദ സമീരത്തിലൂയലാടും ചെറു- മഞ്ഞപ്പൊൻ മുത്തുകൾ ലാസ്യമോടെ! കണികണ്ടു നിർവൃതികൊണ്ടിടാൻ കണിക്കൊന്ന, ഓശാനാഘോഷത്തിനെന്നും പ്രിയതരം! കണ്ണാരംപൊത്തി കണി- കണ്ടിടാൻ പുലർകാലെ, ആനയിക്കാറുള്ള അച്ഛന്‍റെ ഓർമ്മകൾ, നെഞ്ചകത്തെരിയുന്നു കനൽക്കുന്നുപോലെ!! പോയകാലത്തിന്‍റെ സ്മൃതികളിൽപൂക്കുന്നു, ഇതൾവിടർത്തീടുമാ കണിക്കൊന്നയിന്നും, മന്ദസ്മിതം തൂകി നില്ക്കുമെ- ന്നച്ഛന്‍റെ പ്രതിരൂപമായ്!
കൈകേയിയും സാറായിയും
രാമനെങ്ങാൻ രാജ്യമേറ്റാ- ലേറെയേറും ദുരിതമെന്നറിഞ്ഞീടേണം, ദശരഥപ്രിയ കൈകേയിനീ- യൊപ്പമരുമയാം നിൻ പുത്രൻ ഭരതനും! മന്ഥര തന്നുപദേശമപ്പോളിടിവാളുപോലെ, കടന്നുപോയ് കൈകേയി തന്നുടെ ഹൃത്തിലും! ഒടുവിലൊന്നിലുറച്ചു കൈകേയ്, വാങ്ങിടേണം രാജനോ- ടന്നു നല്കിയ വരങ്ങൾ രണ്ടും, 1. സ്വന്ത പുത്രനു രാജ്യവും, 2. രാമനോ പൊയ്പ്പോയിടേണം, പതിനാലുവർഷമാരണ്യത്തിലും!! ************** ഹാഗാർ മകനിസ്മായേലും സാറാ മകനിസഹാക്കൊത്ത്, ക്രീഡകൾ ചെയ്യ്വതു കണ്ടതിനാൽ, സാറയതിക്രുദ്ധിതയായി! സാറായരുളീ അബ്രാഹമോടു, ഇനിയില്ലൊരുനാൾ നിങ്ങൾക്കാ- യകറ്റീടുക ഹാഗാറിനെയും, ഇസ്മായേലിനെയുമുടനടിയെ! ദാസിയിലെങ്കിലുമിസ്മായേൽ, തന്മകനല്ലോയെന്നോർത്ത്- അബ്രാഹാമാകുലനായി! സാറെയെനീയറിയുന്നില്ലേ? നിന്നുടെ വന്ധ്യതമൂലം ഞാൻ, നിന്നിഷ്ടത്താൽ പ്രാപിച്ചാ- ഹാഗാറിനെയൊരു പുത്രന്നായ്!! പിന്നീടോ സാറായിനീ – ഗർഭം പേറി നിൻ തൊണ്ണൂറിൽ, ജന്മ നല്കി ഇസഹാക്കിനെയും!! ഒടുവിൽ സാറായി ധാർഷ്ട്യത്തിൽ, അബ്രാഹമൊരുപുലർകാലെ, അപ്പക്കെട്ടിൻ പൊതിയുമൊരു- തുകൽ സഞ്ചിയിൽ വെള്ളവുമായി, ഹാഗാറിൻ തോളില്വെച്ച- വളെയകറ്റി മകനൊപ്പം, ബേർഷെബ മരുഭൂവിലതിൽ!! കാലം എത്രകഴിഞ്ഞാലിന്നും, കലികാലം നടമാടുന്നു. അന്യായങ്ങൾ ഭരിക്കുന്നു, സത്യം കാല്ക്കൽ മെതിക്കുന്നു!!
കണ്ടെത്തൽ
ഇനിയും കടൽ കരയും നാവുണങ്ങും വരണ്ട ചുണ്ടിൽ രക്തപ്പാടുകൾ കാണാം. മുറിവുണങ്ങിയ തിരുനെറ്റിയിൽ, ചൂടുപാകിയ കവിൾത്തടത്തിൽ, പകുതിയറ്റ വിരൽത്തുമ്പിൽ, രക്തച്ചിത്രമെഴുതിയ വർണ്ണനകൾ കാണാം. ജന്മം കഴിച്ചു തീർത്ത എച്ചിൽ കൂനകളിൽ മരണം പരതുന്നത് കാണാം. ദൂരമുണ്ട്. രണ്ടറ്റങ്ങൾ തമ്മിലുള്ള അകലമുണ്ട്. രണ്ടു തൂവലുകൾ തമ്മിലുള്ള ചേർച്ചയുണ്ട്. രണ്ടു മിഴികൾ തമ്മിലുള്ള മതിലുണ്ട്. മരിച്ചതിനു ശേഷം ജീവിച്ച ഒരുവന്‍റെ കണ്ടെത്തുലുകളെന്നു പറഞ്ഞു തീർക്കരുത്.
നിഥിൻകുമാർ ജെ. പത്തനാപുരം
ഓണനാൾവഴികൾ
മുത്തശ്ശി ചൊന്നോരോണമുണ്ട് മുറ്റത്തു പൂക്കളം തീർത്തൊരോണം തൊടിയിൽ പൂനുള്ളാൻ പോയൊരോണം മാങ്കൊമ്പിലുഞ്ഞാലാടി യൊരോണം പുന്നെല്ലിനരിയെടുത്തുണ്ടയോണം ആർപ്പോ വിളികൾ നിറഞ്ഞൊരോണം ഉത്രാടപാച്ചിലിൽ ഓടിയോണം ഓണക്കോടി കൊതിചൊരോണം ഇലവെട്ടി സദ്യ വിളമ്പിയോണം... അമ്മ പറഞ്ഞോരോണമുണ്ട് മാവേലി മാന്നനേ കാത്തോരോണം പൂക്കൾ വാങ്ങുവാൻ പോയോരോണം ഇലവാങ്ങി സദ്യ വിളമ്പിയോണം പച്ചക്കറി വണ്ടി കാത്തൊരോണം... ഞാൻ കണ്ടു വളർന്നോരോണമുണ്ട് ഉപ്പിൽ നിറം ചേർത്ത പൂക്കളങ്ങൾ ഒറ്റക്കിരുന്നാടിയൊരുഞ്ഞാൽ പടി പുത്തൻ കോടി ഉടുത്തോരോണം പ്ലാസ്റ്റിക്കിലയിലെ ഓണസദ്യ ഉച്ചകഴിഞ്ഞമ്മ വീട്ടിലോണം.. എൻമകൻ കാണുന്നോരോണമുണ്ട് പൂക്കളം വാങ്ങി ഒട്ടിച്ചൊരോണം സദ്യക്ക് ഓർഡർ കൊടുത്തോരോണം സ്റ്റാറ്റസിടാൻ തിരഞ്ഞോടിയോണം പുത്തൻ കോടി ഓൺലൈനിൽ തപ്പിയോണം മാസ്ക്കിനാൽ ചിരി മറച്ചൊരോണം.....
ഹരിപ്രിയ ഗോപിനാഥ്
ജന്മദിനം
ജീവിതമാം പുസ്തകത്തീ- ന്നൊരേടുകൂടി മടങ്ങിടുമ്പോൾ, ഓർത്തു വെയ്ക്കാനുണ്ടൊത്തിരി ; ജന്മം തന്ന പിതൃക്കളെ, സ്വന്തക്കാർ ബന്ധക്കാർ, ഗുരുക്കന്മാരേവരും, കൂടെ പഠിച്ചവർ, ആജീവനാന്ത സുഹൃത്തുക്കൾ. നേരായ മാർഗ്ഗേ ചരിക്കാൻ - നയിച്ചൊരാചാര്യന്മാർ. കയ്പുനീരേറെക്കോരി- കുടിപ്പിച്ചൊരു കൂട്ടരും !! ഇടറുന്ന ചുവടുകൾക്കാലംബമായവർ, അത്താണിയായവരത്രയും! സാന്ത്വന വാക്കോതി- തോളോട് തോൾ ചേർന്നു നിന്നവർ, ജീവിത ചുഴിയിൽ ഉലയുമാ പായ് വഞ്ചിയിൽ- അമരത്തു കൈത്താങ്ങായ്- കൂടെ നിന്നൊരാ കളത്രവും! സർവ്വവും കൈവിട്ടുപോയനാൾ - അദൃശ്യമാം കരങ്ങളാൽ കൈപിടിച്ച ദൈവവും!! എന്റേതായൊന്നുമില്ലീമന്നിൽ, പക്ഷെ, എല്ലാരുമുണ്ടെന്നൊരാത്മബല- മേകുന്നുയീ ആയുസ്സുള്ള കാലം..!!
ജോയ് നെടിയാലിമോളേൽ
ജാതിമരം
മതം മനുഷ്യനൊരു മതിലുതീർത്തു എത്തിപ്പിടിക്കാനാ വാത്തൊരാ മതിലിനാൽ മനുഷ്യനിൽ വിള്ളലേറ്റു.. അമ്മപറഞ്ഞണിഞ്ഞോര ചന്ദനക്കുറിയും തട്ടവും മറയാക്കി മുന്നോട്ട് മനുഷ്യർ നീങ്ങി.. കുരിശേറ്റു പിടഞ്ഞോര മനം പോലുമാറിയാത്ത കഥകളുള്ളിലേറ്റി മത മിന്ന് മനുഷ്യനിൽ പടർന്നിറങ്ങി.. പിൻതുടർന്നോരാചാര മിന്നനാചാരയിടാവേ എന്തിനീ ജാതിതാൻ മറയിനിയും...
ഹരിപ്രിയ ഗോപിനാഥ്
പൊൻദീപം
അഗ്നിച്ചിറകേറി ഉയരങ്ങൾ താണ്ടിയോൻ സ്വപ്‌നച്ചിറകേറാൻ നമ്മോട് ചൊന്നവൻ നേട്ടങ്ങളൊത്തിരി ഇന്ത്യയ്ക്കു നൽകിയോൻ കുട്ടികളിൽ ഭാവി ഇന്ത്യയെ ദർശിച്ചോൻ സത്യത്തെ ദൈവമായ് കണ്ടു പൂജിച്ചവൻ എന്നും ചുറുചുറുക്കോടെ നടന്നവൻ കാലം തെളിയിച്ച പൊൻദീപമായ് എന്നും ജ്വലിക്കട്ടെ "അബ്ദുൾ കലാം'
ജ്യോതിലക്ഷ്മി. കെ
അമ്മ
പിന്തുടരുമീ പാഥയിലൂടെ ഞാൻ കണ്ടെത്തിടുന്നു എന്‍റെ മാത്രമായോര ലോകം വർണങ്ങൾ വാരിനിറയ്ക്കാത്തയി ലോകം നീട്ടിയ വിരലിൽ ഇറുക്കി പിടിച്ചു പിച്ചവച്ചു നടന്ന ഞാനിന്നു തനിയെ നടന്നു നീങ്ങുമീനേരമെന്തേ നീ ഏകയായ് തീരുമെന്നറിയാതെ പോയ്… മുന്നോട്ടു വച്ച പാദത്തിനെൻ കാവൽ മാലാഖയായ നിൻ പാദമിടറുന്ന വേളയിലീ ഇരുട്ടിലേകയായ് ഞാൻ മാറിയില്ലേ ചേർത്തു പിടിച്ച കൈകളില്ല നെഞ്ചോടു ചേർക്കാനിന്നരികിലില്ല എങ്കിലു മറിയുന്നുതൊന്നു മാത്രം ആദ്യക്ഷരത്തിലുണരുമീ അമ്മ മന്ത്രം.
ഹരിപ്രിയ ഗോപിനാഥ്
വെറും തോന്നൽ
ഒറ്റക്കിരിക്കുവാനാവില്ലെനിക്കെന്ന നേരിന്‍റെ മഷിമുക്കിയെഴുതട്ടെ ഞാൻ! ഓടിയൊളിക്കാനിടം തേടിയപ്പോഴും കൂടെയുണ്ടായിരുന്നാരൊക്കെയോ..! ഒറ്റയാണെന്നൊരാ തോന്നലിൻ തമസ്സിലും കണ്ടു ഞാൻ പൂനിലാചന്ദ്രികയെ! ഒറ്റക്കിരുന്നു ഞാനുണ്ണാനൊരുമ്പെട്ടു ചോറിലുണ്ടായിരുന്നരി വെച്ചവർ! ഒറ്റയ്ക്കുറങ്ങാൻ കിടന്നു ഞാനെങ്കിലും കെട്ടിപ്പുണർന്നെന്‍റെ സ്വപ്നതോഴർ! ഓടിവന്നെപ്പോഴും ഉമ്മ തരാതെയാ കാറ്റിരുന്നിട്ടില്ലയിന്നേവരെ! ഒറ്റയ്ക്കു നടകൊണ്ട കാട്ടുപാതയിലുമെൻ കൂട്ടിനേതോ കിളി പാട്ടുപാടി! ഒറ്റയ്ക്കിരുന്നീ വരികുറിക്കുമ്പോഴും ചാറിച്ചിണുങ്ങുന്നിതോർമമഴ! ഒറ്റയ്ക്കുതിർന്നോരാ മിഴിനീരിനെപ്പോലും വാരിപ്പുണർന്നിതാ തലയിണ! ഒടുവിലെൻ യാത്രയും ഒറ്റയ്ക്കാവില്ലന്നേ ഒരുപാടു നന്മകൾ കൂടെയുണ്ടാം! ഒറ്റമരംപോലും കാടായി മാറിടാം! ഒറ്റവരിപോലും കവിതയാകാം! ഓർക്കുകിൽ ആരൊറ്റ? ഓർക്കുകിൽ ആരൊറ്റ? തോന്നലാണതുവെറും തോന്നൽ മാത്രം!
ജോ ചെഞ്ചേരി
നിർമിതബുദ്ധികളേ നീരു തരുമോ?
പറ്റുന്നില്ല ഒന്നിനും പറ്റിനിൽക്കാൻ ഒരിലത്തണലുമില്ല വറ്റി പുഴകൾ വിളറി തൊടികളും കടുത്തവേനൽ വിശപ്പും കെടുത്തി കരിഞ്ഞുണങ്ങുന്നു ഭൂമി! പൊരിഞ്ഞു വിഭ്രാന്തരായി പക്ഷിമൃഗാദികൾ മലമുഴക്കികളില്ല നാടുകടന്നു മഴയും മണ്ണും കാറ്റും നിർമിത ബുദ്ധികൾ വന്നെങ്കിലും നീരുതരാനാവില്ലവയ്ക്കൊന്നും! തണലു തന്നതൊക്കെ മുറിച്ചു നമ്മൾ വേരു നീണ്ടതൊക്കെ അറുത്തു! വെന്തുരുകുക തന്നെ വിധി!
ജോ ചെഞ്ചേരി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Useful Links
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Back
University News
Mahatma Gandhi University
Kerala University
Cochin University of Science and Technology(CUSAT)
Calicut University
Kannur University
Kerala University of Health Sciences(KUHS)
Central University
Sree Sankaracharya University of Sanskrit(SSUS)
Malayalam University
Kerala University of Fisheries and Ocean Studies(KUFOS)
A. P. J. Abdul Kalam Technological University(KTU)
Other News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Privacy Policy
Terms and Conditions for Online Payment
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD