കാറും ലോറിയുമൊക്കെ കളിപ്പാട്ടമായി കിട്ടുന്ന കുട്ടിക്കാലത്ത് യോഹയുടെ അമ്മ ടീമ അവന് സമ്മാനിച്ചത് ഹാന്‍ഡ്‌ ബോളുകളായിരുന്നു. നന്നേ കുട്ടിയായിരിക്കുമ്പോള്‍ അവന്‍ ആ പന്തുകള്‍ എറിഞ്ഞാണ് കളിച്ചു നടന്നത്.

മകന്‍ പന്തുകള്‍ എറിയുന്നത് കാണുമ്പോള്‍ മുന്‍ സംസ്ഥാന ഹാന്‍ഡ് ബോള്‍ താരമായ അമ്മ ടീമ മകനെ നിറഞ്ഞ കൈയടിയോടെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അമ്മയെ റോള്‍ മോഡലാക്കിയ ആ മകന്‍ ഇന്ന് ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞ് പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

കളിക്കളമില്ലെങ്കിലും...

എറണാകുളം കുമ്പളങ്ങി തോലാട്ട് വീട്ടില്‍ ജിബിന്‍-ടീമ ദമ്പതികളുടെ മകനാണ് യോഹ. യോഹയുടെ സ്വന്തം നാട്ടില്‍ ഒരു കളിസ്ഥലം പോലുമില്ല. പക്ഷേ കഠിനപ്രയത്‌നത്തില്‍ ഈ പത്താം ക്ലാസുകാരന്‍ ഇക്കഴിഞ്ഞ പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോളില്‍ അഞ്ചു ഗോളിന്‍റെ പിന്‍ബലത്തില്‍ തിളക്കത്തിന്‍റെ കഥ പറയുകയാണ്.

2025 ജൂലൈ 7 മുതല്‍ 12 വരെ ഫ്രാന്‍സിലാണ് പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോള്‍ മല്‍സരം നടന്നത്. 15 രാജ്യങ്ങളില്‍ നിന്നായി 65 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. 9 വയസിനും 19 വയസിനുമിടയിലുള്ളവര്‍ക്കുള്ള വിഭാഗത്തില്‍ അഞ്ചു മത്സരങ്ങളില്‍ യോഹ കളത്തിലിറങ്ങി.

ഇതില്‍ കെനിയയുമായുള്ള മത്സരത്തില്‍ അഞ്ചു ഗോളുകളും ഡെന്മാര്‍ക്കുമായുള്ള മത്സരത്തില്‍ രണ്ട് ഗോളുകളും നേടിയതിനൊപ്പം കളിയില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രവുമായി. മത്സരത്തില്‍ ഡെന്മാര്‍ക്ക് ചാമ്പ്യന്മാരായി.




അമ്മ എന്ന റോള്‍ മോഡല്‍

ഹാന്‍ഡ് ബോളിന്‍റെ ആരവം യോഹയുടെ മനസില്‍ തുടികൊട്ടിത്തുടങ്ങുന്നത് മുന്‍ സംസ്ഥാന ഹാന്‍ഡ് ബോള്‍ താരമായ തന്‍റെ അമ്മ ടീമയില്‍ നിന്നാണ്. ടീമ തന്‍റെ മകനെ അന്നും ഇന്നും ഹാന്‍ഡ് ബോൾ കോര്‍ട്ടിലെത്തിച്ച് കഠിന പരിശീലനം നൽകുന്നു.

"എന്‍റെ അമ്മയാണ് എന്‍റെ റോള്‍ മോഡല്‍. അമ്മ എനിക്കും ഹാന്‍ഡ്‌ബോള്‍ താരമായ സഹോദരി ഡോവയ്ക്കും കഠിന പരിശീലനമാണ് നല്‍കിയത്. ഹാന്‍ഡ് ബോളിന്‍റെ ബാലപാഠങ്ങള്‍ അമ്മയില്‍നിന്നാണ് ഞാന്‍ പഠിച്ചതും കളി ശ്രദ്ധിച്ചു തുടങ്ങിയതും.'- യോഹ പറഞ്ഞു.

"രാവിലെയും വൈകുന്നേരവും കഠിന പരിശീലനം നടത്തും. അപ്പോഴെല്ലാം അമ്മ എനിക്കൊപ്പം ഉണ്ടാകും. കൂടെ കോളജ് അക്കാദമിയിലെ കോച്ച് ആന്‍റണി മത്തായി സാറും മികച്ച പരിശീലനം നല്‍കി. ഈ വര്‍ഷം പത്താം ക്ലാസിലാണെങ്കിലും ഞാന്‍ കളി മാറ്റിവയ്ക്കുന്നില്ല.

ഏവരുടെയും അഭിമാനമായി മാറാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കും, വലിയ ഉത്സാഹത്തോടെ പരിശീലനത്തിനിറങ്ങും. ഇന്ത്യയുടെ ജേഴ്‌സി അണിയാന്‍ കഴിഞ്ഞതില്‍ എന്‍റെ മാതാപിതാക്കള്‍ക്കും ടീമിനുമൊപ്പം ഞാനും അഭിമാനിക്കുന്നു.'- തേവര സേക്രട്ട് ഹാർട്ട് സ്കൂൾ വിദ്യാർഥികൂടിയായ യോഹയുടെ വാക്കുകളില്‍ അഭിമാനം നിറയുന്നു.