ലംഘിക്കപ്പെട്ടത് മനുഷ്യാവകാശം
ലംഘിക്കപ്പെട്ടത് മനുഷ്യാവകാശം
പൊളിക്കുന്ന ഫ്ളാറ്റിലെ കുട്ടി എന്നതാണ് ഞങ്ങളുടെ കുട്ടികൾക്ക് അവരുടെ സ്കൂളുകളിൽ ചാർത്തപ്പെട്ടിരിക്കുന്ന വിളിപ്പേര്. വഴിയാധാരമാകാൻ വിധിക്കപ്പെട്ടവരായി അപ്പാർട്ടുമെന്‍റുകളിൽ നിന്നു പുറത്തിറങ്ങാൻ മടിക്കുന്ന കുട്ടികൾ ഈ ഫ്ളാറ്റുകളിൽ പലരുണ്ട്. പൊളിക്കാനുള്ള ഫ്ളാറ്റിനു മുന്നിൽനിന്നു സ്കൂൾ ബസുകളിൽ കയറി മറ്റു കുട്ടികൾക്കൊപ്പം പോകാൻ ഇവർക്കു മാനക്കേടുണ്ട്. ക്ലാസുകളിൽനിന്നു വന്നാൽ പലരും പുസ്തകസഞ്ചി തുറക്കുന്നില്ല. നന്നായി പഠിക്കുന്നവരേറെയും ക്ലാസുകളിൽ പിന്നിൽപ്പോയിരിക്കുന്നു. കുട്ടികൾ സംസാരിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നില്ല. കുണ്ടന്നൂർ ഹോളി ഫെയ്ത്ത് സമുച്ചയത്തിലെ പ്രക്ഷോഭ പന്തലിലിരുന്ന അമ്മമാർ പങ്കുവച്ചതാണിത്.

കായൽ നികത്തി ഫ്ളാറ്റുണ്ടാക്കിയതുകൊണ്ടാണ് കേരളത്തിൽ പ്രളയമുണ്ടാകുന്നതെന്നും ഫ്ളാറ്റ് പൊളിക്കുന്പോൾ നിങ്ങൾ എവിടെ പോകുമെന്നുമൊക്കെ സഹപാഠികൾ ആക്ഷേപിക്കുന്പോൾ വിതുന്പലോടെയാണ് കുട്ടികൾ മടങ്ങിവരുന്നത്.

ഇതേ ഫ്ളാറ്റിലെ സെക്യൂരിറ്റി ജോലിക്കാരൻ പറഞ്ഞതും വസ്തുത. മുന്പ് വൈകുന്നേരങ്ങളിലും അവധിദിനങ്ങളിലും പോർച്ചിലും മുറ്റത്തും കുട്ടികളുടെ കളിയും ഒത്തുകൂടലും പതിവായിരുന്നു. വിസിൽ മുഴക്കി കുട്ടികളെ സുരക്ഷിതരാക്കിയ ശേഷമേ ഓരോ വാഹനവും അകത്തേക്കും പുറത്തേക്കും കടത്തിവിട്ടിരുന്നുള്ളു. ഈ ഓണാവധിക്കാലത്ത് ഒരു കുട്ടിയെപ്പോലും പുറത്തേക്കു കാണാനില്ല. ആരും സിനിമയ്ക്കു പോകുന്നില്ല. ബന്ധുവീടുകളിലേക്കുമില്ല. സംഗീതവും നൃത്തവും പഠിച്ചിരുന്നവർ അതൊക്കെ നിറുത്തി. ട്യൂഷനു പോകാനും മടിയായി. തന്നെയുമല്ല പൊളിക്കാനുള്ള ഫ്ളാറ്റ് കാണാൻ വിദൂരങ്ങളിൽ നിന്നുവരെ കാഴ്ചക്കാരും കപട പരിസ്ഥിതിവാദികളും ഗേറ്റിനു മുന്നിൽ വരുന്നുണ്ട്.

ജീവിതത്തിന്‍റെ ആസ്തിയായി ഒരു ഫ്ളാറ്റ് സ്വന്തം പേരിൽ വാങ്ങി അതു വാടകക്കാരെയും ബന്ധുക്കളെയും ഏൽപ്പിച്ചു വിദേശത്തേക്കു പോയിരിക്കുന്നവരുമുണ്ട്. സുപ്രീംകോടതിയുടെ പൊളിക്കൽ നോട്ടീസ് വന്നതോടെ ഫ്ളാറ്റുകളിലെ വാടകക്കാർ മറ്റു ചേക്കിടങ്ങൾ തേടി ഓട്ടത്തിലാണ്.

93 വയസുള്ള കിടപ്പുരോഗിയായ വയോദികയെ ആംബുലൻസിൽ കയറ്റി മകൾ മറ്റൊരു വാടകവീട്ടിലേക്കു കഴിഞ്ഞദിവസം പോയ സംഭവമാണ് ഗോൾഡൻ കായലോരം ഫ്ളാറ്റിലെ ഫ്രാൻസിസ് പങ്കുവച്ചത്. വാടകവീടു കണ്ടെത്താൻ മാർഗമില്ലാതെ രണ്ടു കുട്ടികളുമായി ആലുവയിലെ ബന്ധുവീട്ടിൽ അഭയം തേടിയ മറ്റൊരു കുടുംബത്തിന്‍റെ അനുഭവവും ഫ്രാൻസിസ് പറഞ്ഞു.
ഫ്ളാറ്റ് സുരക്ഷിതമായി പൊളിക്കാൻ ചെന്നൈ ഐഐടിയുടെ സാങ്കേതിക ഉപദേശം തേടുകയും പത്രങ്ങളിൽ ടെൻഡർ പരസ്യം ചെയ്യുകയും ചെയ്തിരിക്കെ ആശങ്ക നിലയില്ലാതെ ഉയരുകയാണ് മരടിലെ ഫ്ളാറ്റുകളിൽ. പൊളിക്കാൻ 30 കോടി രൂപയും കണക്കാക്കപ്പെട്ടിരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾ എവിടെ കുഴിച്ചുമൂടുമെന്നും പാലങ്ങൾക്കും മറ്റു കെട്ടിടങ്ങൾക്കും വിള്ളലുണ്ടാകുമോ എന്ന ചർച്ചകളും സജീവം. സമനില തെറ്റാനോ ജീവനൊടുക്കാനോ സാധ്യതയുള്ള ഒരുപാടു കുടുംബങ്ങൾ ഓരോ നിലകളിൽ കഴിയുന്നുണ്ടെന്ന് ആരും തിരിച്ചറിയുന്നില്ല. ലോണെടുത്ത് ഫ്ളാറ്റ് വാങ്ങിയ വകയിൽ 50 കോടി രൂപയുടെ ബാധ്യത പേറുന്നവരാണ് ഇവരെന്നതും വിസ്മരിക്കപ്പെടുന്നു.

ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. അഭിഭാഷകൻ കൂടിയായ ഞാനുൾപ്പെടെയുള്ളവർ മരട് നഗരസഭയിൽപോയി തിരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട എന്തെങ്കിലും തടസങ്ങളുണ്ടോയെന്ന് അന്വേഷിച്ച് എല്ലാം സുതാര്യമാണെന്ന് ഉറപ്പാക്കിയശേഷമാണ് ഫ്ളാറ്റ് വാങ്ങിയത്. ഇക്കാലമത്രയും നഗരസഭയിൽ കെട്ടിട നികുതിയും അടച്ചിട്ടുണ്ട്. മരട് ഭവനസംരക്ഷണ സമിതി ചെയർമാൻ അഡ്വ. ഷംസുദീൻ കരുനാഗപ്പള്ളി വ്യക്തമാക്കി.

ബാങ്ക് ലോണെടുത്തും റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾ മുടക്കിയും നാട്ടിലെ ആസ്തികൾ വിറ്റുമാണ് ഏറെപ്പേരും അപ്പാർട്ട്മെന്‍റുകൾ സ്വന്തമാക്കിയത്. വർഷങ്ങളോളം ഇവിടെ താമസിച്ചതിനുശേഷമാണ് മരടിലെ ചില ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സിആർഇസ്ഡിന്‍റെ കേസുള്ളതായി പറഞ്ഞുകേൾക്കുന്നത്. അപ്പോഴും ആർക്കും ആശങ്ക തോന്നിയില്ല. നിർമാണ ഘട്ടത്തിലുണ്ടായ പരാതിയിൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നഗരസഭയും നിർമാതാവും കുഴപ്പക്കാരല്ലെന്ന വിധി നിലനിൽക്കെ എന്തിനു ഭയപ്പെടണം. അങ്ങനെയിരിക്കെയാണ് ഇരുട്ടടിയായി ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി വരുന്നത്. മുന്പ് മറ്റിടങ്ങളിൽ സമാനമായ ഫ്ളാറ്റ് കേസ് വിധിയുണ്ടായപ്പോൾ പിഴ അടച്ച് പ്രശ്നം തീർക്കാൻ അനുവദിച്ചിരുന്നു. മരടിലും നിർമാതാവ് പിഴ അടച്ചു പ്രശ്നം തീർക്കുമെന്നായിരുന്നു പ്രതീക്ഷ. സുപ്രീംകോടതിയുടെ ആദ്യത്തെ വിധി വന്നപ്പോൾ താമസക്കാരുടെ വികാരം തേടണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കോടതി നിയോഗിച്ച സമിതി ഞങ്ങളെ കാണുകയോ കേൾക്കുകയോ ചെയ്യാൻ തയാറായില്ല.


റിപ്പോർട്ട് നൽകാൻ ജില്ലാ കളക്‌ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെയാണ് സുപ്രീംകോടതി നിയമിച്ചത്. ഈ സമിതി നാലംഗ സാങ്കേതിക സമിതിക്ക് ചുമതല കൈമാറി. കാര്യങ്ങൾ പരിശോധിക്കുകയോ ഫ്ളാറ്റ് ഉടമകളുടെ മൊഴിയെടുക്കുകയോ ചെയ്യാതെയാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതെന്നാണ് വഴിയാധാരമാകാൻ വിധിക്കപ്പെട്ട ഞങ്ങളുടെ വിലാപം. സമിതിയിലെ രണ്ടംഗങ്ങളും തീരദേശ പരിപാലന അഥോറിറ്റിയുടെ ആളുകളായിരുന്നുവെന്നതും ഞങ്ങൾക്കു തിരിച്ചടിയായി. റിപ്പോർട്ടിന്‍റെ ഉള്ളടക്കം പരിശോധിക്കാൻ ഞങ്ങൾക്ക് അവസരമില്ലാത്തതിനാൽ സുപ്രീംകോടതിയിൽ മറുപടിനൽകാൻ സാധിച്ചതുമില്ല. സി.ആർ. സോണ്‍ രണ്ടിലായിരുന്ന മരട് പ്രദേശം സി.ആർ. സോണ്‍ മൂന്നിലേക്ക് ആക്കുകയാണ് ഈ സാങ്കേതിക കമ്മറ്റി ചെയ്തത്. റിപ്പോർട്ട് സുപ്രീംകോടതിയിൽ വന്നപ്പോൾ അനധികൃത നിർമാണം ഇനിയൊരു പ്രളയത്തിനു കാരണമാകരുതെന്നും കേരളത്തിനത് താങ്ങാനാകില്ലെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതി ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചിയിൽ നൂറോളം ഫ്ളാറ്റുകൾ വേറെയുണ്ടെന്നതൊന്നും കോടതി കാണാതെ പോയി. ഞങ്ങൾക്കുവേണ്ടി ഹാജരായ അഭിഭാഷകരെല്ലാം കോടതിയിൽ എഴുന്നേറ്റുനിന്നു സിആർ ഇസ്ഡ് രണ്ടിലാണ് കെട്ടിടം എന്ന രേഖ ഉയർത്തിപ്പിടിച്ച് സമിതിയുടെ റിപ്പോർട്ടിനെ ചെറുക്കാൻ നോക്കിയപ്പോൾ കോടതി അതൊന്നും കേൾക്കാതെ സമുച്ചയം പൊളിക്കാൻ ഉത്തരവിടുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ 350 കുടുംബങ്ങൾ താമസിക്കുന്ന നാലു കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ വളരെ ലാഘവത്തോടെയുള്ള ഉത്തരവാണുണ്ടായത്. ഇതിനുശേഷം ഞങ്ങൾ പല തവണ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഓപ്പണ്‍ കോടതിയിൽ ഞങ്ങളെ കേൾക്കാൻ കോടതി തയാറായില്ല. മറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിധി ഉടൻ നടപ്പാക്കാനായിരുന്നു നിർദേശം. സുപ്രീംകോടതിയിൽ കേസ് കൊടുത്ത കോസ്റ്റൽ സോണ്‍ മാനേജ്മെന്‍റ് അഥോറിട്ടിയും ആവശ്യപ്പെട്ടില്ല വിധി ഉടൻ നടപ്പാക്കണമെന്ന്. എന്നാൽ വിധി ഉടൻ നടപ്പാക്കാൻ കോടതി സ്വമേധയാ നിർദേശിക്കുകയും ചെയ്തു. പൊളിച്ചുമാറ്റുന്നില്ലെങ്കിൽ സമാധാനം പറയണമെന്നും സുപ്രീംകോടതി പറഞ്ഞതോടെ ചീഫ് സെക്രട്ടറി ഓടിയെത്തി. ഓണാവധി ഒഴിവാക്കി നോട്ടീസ് നൽകി പൊളിക്കാൻ നഗരസഭയോട് ആവശ്യപ്പെടുകയും ഫ്ളാറ്റുകളിൽ മിന്നൽ പ്രദക്ഷിണം നടത്തുകയും ചെയ്തു. നഗരസഭ നോട്ടീസുമായി വന്നപ്പോൾ ആരും കൈപ്പറ്റിയില്ല. ഈ ഫ്ളാറ്റുകളിൽ താമസിക്കുന്നവരെല്ലാം പണക്കാരാണെന്നു ധരിക്കരുത്. എല്ലാ മേഖലയിലുള്ളവരും ഈ സമുച്ചയത്തിലുണ്ട്. ഇത്രയും കുടുംബങ്ങൾ വഴിയാധാരമാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

സംസ്ഥാന സർക്കാരിൽനിന്നു നീതി കിട്ടുന്നില്ലെങ്കിൽ നാലു ഫ്ളാറ്റുകളിലായി കഴിയുന്ന 356 കുടുംബങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിക്കും. ഫ്ളാറ്റുകൾ പൊളിക്കാൻ ഇറങ്ങിക്കൊടുക്കുന്നതോ പുനരധിവാസം തേടുന്നതോ ഒന്നും ഞങ്ങളുടെ ചിന്തയിലില്ല. ഒഴിപ്പിക്കലിനു ശേഷമല്ലേ പുനരധിവാസം. ഇതിൽ ഉത്തരം പറയേണ്ടത് സർക്കാരാണ്. പരിഹാരമുണ്ടാക്കേണ്ടത് സർക്കാരാണ്. കാരണം ഞങ്ങളാരും തെറ്റുകാരല്ല. ഉത്തമവിശ്വാസത്തോടെ സർക്കാർ സംവിധാനത്തിലുള്ള എല്ലാ രേഖകളും പരിശോധിച്ചു ഫ്ളാറ്റ് വാങ്ങിയവരാണ്.

രോഗികളും വയോധികരും കുട്ടികളും തൊഴിൽരഹിതരും ശാരീരിക ന്യൂനതകളുള്ളവരുമൊക്കെ ഇതിനുള്ളിൽ കഴിയുന്നുണ്ട്. ഇവിടെ നിന്നിറങ്ങി പെരുവഴിയിലേക്കു പോകണമെന്ന് മനഃസാക്ഷിയുള്ളവർക്ക് പറയാനാകുമോ‍. -ഷംസുദീന്‍റെ വാക്കുകൾക്ക് ഉത്തരം പറയേണ്ടത് സർക്കാരാണ്. (തുടരും).

റെജി ജോസഫ്