Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ജപ്പാനിലെ സൂയിസൈഡ് ഫോറസ്റ്റ്
ആത്മഹത്യ വനം! കേൾക്കുന്പോൾത്തന്നെ പേടി തോന്നുന്നില്ലേ... നിരവധി ആത്മഹത്യകൾ നടക്കുന്ന വനം.. വെറുതെ വനത്തിൽ കയറിയവർ പോലും തിരിച്ചുവരാതെ ജീവനൊടുക്കിയെന്നാണ് കഥകൾ...
അങ്ങനെയൊരു വനത്തിൽ കയറാൻ പോലും ആളുകൾ പേടിക്കില്ലേ... ഇതു കഥയും സിനിമയുമൊന്നുമല്ല. ജപ്പാനിൽ പോയാൽ ഈ സൂയിസൈഡ് ഫോറസ്റ്റ് കാണാം, അവിടുത്തെ മരണക്കഥകൾ കേൾക്കാം. വനത്തിലെ ഒാരോ മരക്കൊന്പുകൾക്കും ആത്മഹത്യ കഥകൾ പറയാനുണ്ടത്രേ. അത്ര ഭീതിജനകമാണ് അവിടുത്ത സാഹചര്യം.
ദുരൂഹ സംഭവങ്ങൾ
ഈ വനത്തിൽ ഓരോ വർഷവും നൂറുകണക്കിന് ആളുകളാണ് മരണപ്പെടുന്നത്. മരണം പെരുകിയതോടെ നിരവധി പൊടിപ്പും തൊങ്ങലും വച്ച കഥകളും പ്രചരിച്ചുതുടങ്ങി. ഈ വനത്തിൽ ആരെങ്കിലും പ്രവേശിച്ചാൽ അവരുടെ മനസിനെ ഏതോ ഒരു അദൃശ്യശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുമെന്നുവരെയാണ് ഇപ്പോൾ ഈ വനത്തെക്കുറിച്ചുള്ള വിശ്വാസം.
ജപ്പാനിലെ കുപ്രസിദ്ധ ഘോര വനമാണ് സൂയിസൈഡ് ഫോറസ്റ്റ്. മരങ്ങൾ തിങ്ങി നിറഞ്ഞ ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയും പുറത്തേക്കു കാണുന്നതു തന്നെ കുറവാണ്. പേടിപ്പെടുത്തുന്ന അന്തരീക്ഷം. ഈ വനത്തെ എന്തുകൊണ്ട് ഇങ്ങനെ വിളിക്കുന്നു എന്നതാണ് എല്ലാവരും ചോദിക്കുന്നത്.
പോലീസ് പോസ്റ്റ്
ആത്മഹത്യാ നിരക്ക് കൂടുന്നതിനാൽ ഈ സ്ഥലത്ത് പോലീസ് ഒരു സൂയിസൈഡ് പ്രിവൻഷൻ സ്ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരൻ പറയുന്ന അനുഭവം ഇങ്ങനെ... ഒരിക്കൽ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ കുറച്ചു പോലീസുകാർ പോയെന്നും കൂടെയുണ്ടായിരുന്ന പോലീസുകാരൻ രാത്രി ടെന്റിൽനിന്ന് എഴുന്നേറ്റു കാട്ടിൽ പോയി ആത്മഹത്യ ചെയ്തു എന്നുമാണ്. മറ്റൊരു പ്രത്യേകത കൂടി ഈ ഘോരവനത്തിനുണ്ട്. ഇവിടെ വടക്കുനോക്കി യന്ത്രമോ ഫോണോ ഒന്നും പ്രവർത്തിക്കില്ല.
അതുകൊണ്ടുതന്നെ കാട്ടിൽ അകപ്പെട്ടാൽ പുറത്തുകടക്കുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഈ വനത്തിൽ തൂങ്ങി മരിക്കുന്നതിലും ചില പ്രത്യേകതകളുണ്ടെന്നാണ് സംസാരം. തൂങ്ങി മരിച്ചു കിടക്കുന്നവരുടെ കാലുകൾ നിലത്തു ചവിട്ടിയായിരിക്കും നിൽക്കുന്നത്. കാൽ നിലത്തു കുത്തിയാൽ തൂങ്ങി മരിക്കുക എന്നത് പലപ്പോഴും അസാധ്യമായ കാര്യമാണ്. അതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. എന്തായാലും ഓരോ വർഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളാണ് പോലീസ് കണ്ടെടുക്കുന്നത്.
നിരവധി സിനിമകളും
സൂയിസൈഡ് ഫോറെസ്റ്റിനെ ആസ്പദമാക്കി നിരവധി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. ഉൾവനത്തിൽ പ്രവേശിച്ചിലാണ് കൂടുതൽ പ്രശ്നമെന്നു പ്രദേശവാസികൾ പറയുന്നു. 1990ന് മുമ്പ് വർഷത്തിൽ 30 ആളുകൾ ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തിൽ 2004ന് ശേഷമുള്ള കണക്കുകൾ പ്രകാരം പ്രതിവർഷം നൂറിലധികം ആളുകൾ മരിക്കുന്നുണ്ട്.
ബ്രിട്ടീഷ് ഫോട്ടോ ജേണലിസ്റ്റായ റോബ് ഹിൽഹൂളി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ... ഒരു വലിയ മരച്ചുവട്ടിൽ കട്ടിയുള്ള ഇലകൾക്കിടയിൽ ഗർഭപാത്രത്തിൽ ഒരു കുട്ടി കിടക്കുന്നതുപോലെ ഒരു മൃതദേഹം ഞാൻ കണ്ടു. അവർക്ക് ഏകദേശം 50 വയസ് തോന്നിക്കുമായിരുന്നു.
ജീവിതം അമൂല്യം
നിങ്ങളുടെ കുട്ടികളെക്കുറിച്ചും നിങ്ങളുടെ കുടുംബത്തെക്കുറിച്ചും ശ്രദ്ധാപൂർവം ചിന്തിക്കുക, നിങ്ങളുടെ ജീവിതം നിങ്ങളുടെ മാതാപിതാക്കളുടെ ഒരു അമൂല്യ സമ്മാനമാണ്...
ആഗോളതലത്തിൽ ആത്മഹത്യാ വനം എന്നും അറിയപ്പെടുന്ന ജപ്പാനിലെ ഓക്കിഗഹാര വനത്തിന്റെ പ്രവേശന കവാടത്തിന് പുറത്തു നിങ്ങൾക്കു വായിക്കാൻ കഴിയുന്ന മുന്നറിയിപ്പ് വാക്കുകളാണിത്. ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോയിൽനിന്ന് 2 മണിക്കൂർ മാത്രം സഞ്ചരിച്ചാൽ മതി ഇ വനത്തിലെത്താൻ.
സഞ്ചാരികൾ നിരവധി
സ്വാഭാവികമായും സുന്ദരമായതിനാൽ, കാൽനടയാത്രക്കാരും സാഹസിക പ്രേമികളും ധാരാളമായി ഈ സ്ഥലം സന്ദർശിക്കുന്നു, ഇവിടെ നിന്ന് ഫുജി പർവതത്തിന്റെ മനോഹാരിത കാണാൻ വരുന്നു.
വിനോദ സഞ്ചാര ആവശ്യങ്ങൾക്കായി വനം സന്ദർശിക്കുന്നവർ ഒറ്റയ്ക്ക് വരുന്നില്ല, ഒപ്പം വന്ന വഴി മറക്കാതിരിക്കാൻ ഒരു പ്ലാസ്റ്റിക് ടേപ്പ് മാർക്കറായി സൂക്ഷിക്കുകയും ചെയ്യുന്നു. അവർ മരങ്ങൾക്കു ചുറ്റും പ്ലാസ്റ്റിക് റിബൺ അല്ലെങ്കിൽ ടേപ്പും ലൂപ്പും ഉപയോഗിച്ച് അടയാളപ്പെടുത്തുന്നത് തുടരുന്നു, ഇത് അവരുടെ തിരിച്ചുവരവിനു സഹായകമാകുന്നു. ഇതിനുപുറമെ, കാടിന്റെ മറ്റൊരു സവിശേഷതയായ 300 വർഷത്തിലധികം പഴക്കമുള്ള ചില പടുകൂറ്റൻ മരങ്ങൾ ഇവിടെയുണ്ട്.
മരങ്ങളുടെ കടൽ
മൗണ്ട് ഫുജിക്ക് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണ് ഓക്കിഗഹാര വനം അല്ലെങ്കിൽ ആത്മഹത്യാ വനം. ഏകദേശം 35 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള താണ്. ഇതിനെ മരങ്ങളുടെ കടൽ എന്നും വിളിക്കുന്നു. വനത്തിന്റെ സാന്ദ്രത കാരണം അകത്തു കയറിയാൽ പുറത്തിറങ്ങുന്നത് അസാധ്യമാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ജാപ്പനീസ് പുരാണമനുസരിച്ചു മരിച്ചവരുടെ പ്രേതങ്ങൾ എന്നർഥം വരുന്ന വനമേഖലയാണിത്. കാട്ടിൽനിന്നു കണ്ടെത്തുന്ന മൃതദേഹങ്ങളിൽ മിക്കതും വന്യമൃഗങ്ങൾ ഭക്ഷിച്ചതിന്റെ അവശിഷ്ടമോ കഠിനമായി അഴുകിയതോ ആയിരിക്കും.
കാന്തിക തരംഗം
ജാപ്പനീസ് ആത്മീയവാദികളിൽ ഭൂരിഭാഗവും ഈ ആത്മഹത്യകൾ ഓക്കിഗഹാരയിലെ മരങ്ങളിൽ വ്യാപിച്ചുവെന്നു വിശ്വസിക്കുന്നവരാണ്. മേഖലയിലെ അഗ്നിപർവത മണ്ണ് സൃഷ്ടിച്ച കാന്തിക ഇരുമ്പുകളുടെ സമ്പന്നമായ നിക്ഷേപം കാരണമാണത്രേ എല്ലാ ആധുനിക സാങ്കേതിക വിദ്യകളും കോമ്പസ്, മൊബൈൽ ഫോണുകൾ തുടങ്ങിയ ഉപകരണങ്ങളും ഇവിടെ പരാജയമാകുന്നത്.
മൊബൈൽ ഫോണുകൾക്കു സിഗ്നലുകൾ ലഭിക്കാത്തപ്പോൾ കോമ്പസുകൾ വിചിത്രമായി പെരുമാറുകയും തെറ്റായ ദിശകൾ കാണിക്കുകയും ചെയ്യുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എന്തിനാണ് ആത്മഹത്യ ചെയ്യാൻ ഈ കാട് തേടി വരുന്നതെന്ന് ഇനിയും ആർക്കും പിടികിട്ടാത്ത കാര്യമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്നതും മറ്റൊരു സത്യം. എന്തു തന്നെയായാലും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കൂട്ടത്തിൽ ഈ കാടും അവശേഷിക്കുന്നു.
തയാറാക്കിയത്:
പ്രദീപ് ഗോപി
മമത പറക്കുന്നു... ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക്...
വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമ
വിഷപ്പുകയിൽ ശ്വാസംമുട്ടി നഗരം; കൊച്ചിക്ക് സംഭവിച്ചത്...
കൊച്ചി നഗരം കഴിഞ്ഞ 2 ദിനങ്ങളായി വിഷപ്പുകയിൽ മുങ്ങി നിൽക്കുകയാണ്. കൊച്ചി നഗരത്തിൽ നിന്നും വളരെ യേറെ ക
അപൂർവ സുന്ദര സ്വാതി ചിത്രം
തിരുവനന്തപുരത്തെ ശ്രീ സ്വാതി തിരുനാൾ സംഗീതകോളജിൽ കഴിഞ്ഞ ദിവസം പ്രശസ്ത ശിൽപ
ആയിരം സർഗപൗർണമികൾ
""കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതി നാ
സ്ത്രീകൾക്കായി പുരുഷ മസാജർമാർ!
നെക്ക് പെയിൻ റിലീഫ് മസാജ്
എറണാകുളം പള്ളിമുക്ക് ജംഗ്ഷനിൽ സിഗ്നൽ കാത്
മറ്റു മാർഗമില്ലാതെ എത്തിപ്പെട്ടവർ...
ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആ യുവതികൾ സംസാരിക്കാമെന്നു സമ്മതിച്ചത്. ത
സർ പോന്നോളൂ, ഇവിടെ എല്ലാമുണ്ട്...
കുവൈറ്റിൽ ഷിപ്പിംഗ് കന്പനി ഉദ്യോഗസ്ഥനായ മനു അടുത്തിടെ അവധിക്കു നാട്ടിലെത്തിയ
പഞ്ചാബി പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ
കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലും മസാജിംഗ് സെന്ററ
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം: ഭക്ഷണക്രമത്തിൽ പയറുവർഗങ്ങൾ ഉൾപ്പെടുത്തണം
അധികമായ വിശ്രമമുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും അധ്വാനത്തിന് അനുസരിച്ച
അടച്ചിട്ട മുറികളിൽ നടക്കുന്നത്..!
ഭക്ഷണം കഴിക്കാനായി നവ്യയുമായി നിഥിന് നഗരത്തിലൂടെ കറങ്ങി. ഇടപ്പള്ളിയില്നി
കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി
കൊച്ചി കേരളത്തിന്റെ തായ്ലന്ഡ് ആയി മാറുകയാണോ? പ്രധാന ജംഗ്ഷനുകളിലും യുവതീ യു
കവിയുടെ കൈ പിടിച്ച്....
ചെന്നൈയിലെ പി.ഭാസ്കരന്റെ വീട്ടിൽ അച്ഛൻ ആഗസ്റ്റിൻ ജോസഫിനൊപ്പം വന്ന് താമസിച്ചി
കാടിന്റെ താളം കാൽപന്ത് കളിയിലേക്ക്...
ഫുട്ബോൾ കളിക്ക് അതിന്റേതായ ഒരു താളമുണ്ട്. കാലുകൊണ്ട് അടിച്ചു തെറിപ്പിക്കുന്നത
സേവനം ഹൃദയവാക്യം...
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കടുത്ത കാല് വേദനയുമായി എത്തിയതാണ്
അമ്മത്തണലിൽ....
""അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. കണ്ണൂരിലെ കക്കാട് എന്ന ഗ്രാ
നിയമപാലകന്റെ കസ്റ്റഡിയിൽ കഥകളും
ഔദ്യോഗിക ജീവിതത്തിന്റെ അകത്തും പുറത്തും ദിനവും കാണുന്ന ജീവിത യാഥാർഥ്യങ്ങളെ ത
വയനാട്ടിൽ വർണോത്സവം
വയനാട്ടിലെ അന്പലവയൽ മേഖല കാർഷിക ഗവേഷണകേന്ദ്രത്തിൽ കേരള കാർഷിക സർലകലാശാല
അതിശയിപ്പിക്കും അഗോഡ കോട്ട
സഞ്ചാരികളുടെ മനംമയക്കുന്ന സ്വപ്നസുന്ദരി....ഗോവ! രാജ്യത്തെ മറ്റു വിനോദസഞ്ചാരക
ഇരട്ടകളെന്നറിയാതെ 30 വര്‍ഷം; ഒടുവില്‍...!
ജനിച്ചുവീണ് വൈകാതെ അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികള്‍. അ
ദേവസംഗീതം നീയല്ലേ...
വർഷങ്ങൾക്കു മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഒരു ഗാനസന്ധ്യ. ഉദ്ഘാടകനായി എത്തി
എന്ത് പറയാനാകും വിളിച്ചത്....
"ഗണേശിനും വിശ്വനും പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും സ്നേഹത്തോടെ സതീഷ് ബാബു'
15
പർവതനിരയുടെ പനിനീരിൽ
ഇടുക്കി ജില്ലയുടെ പ്രവേശനകവാടമായ കോതമംഗലത്തിന്റെ മുഖച്ഛായ ഇനി മാറും. കോതമ
ഈ തുള്ളൽ ലഹരിക്കെതിരേ
കൊച്ചി: ജീവിതത്തിന്റെ സുവർണകാലം മദ്യത്തിനും മയക്കുമരുന്നിനുമായി ഹോമിക്കുന
കലിപ്പന്റെ കാന്താരികൾ
അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ വീഡിയോകളായിരുന്നു
നടുറോഡില്‍ പൊലിഞ്ഞ പോലീസുകാരി
മാവേലിക്കര വള്ളിക്കുന്നത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്കരൻ (31) മൂന്ന് ക
‘ചോദ്യംചെയ്യല്‍ എങ്ങനെ’-ഗൂഗിളിൽ പരതി ഗ്രീഷ്മ
കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകൻ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ ഗ്രീഷ്മ കൊലപാ
"തേപ്പ് ' കിട്ടിയാൽ തട്ടും!
പ്രണയങ്ങൾ വലിയ ദുരന്തങ്ങളായി മാറുന്ന അസാധാരണ കാഴ്ചകളിലൂടെയാണ് വർത്തമാനക
രണ്ടായിരം വർഷം മുന്‍പു മുങ്ങിയ കപ്പൽ കണ്ടെത്തി
സുഖോഷാന് (ക്രൊയേഷ്യ): പുരാതന റോമന്‍ തുറമുഖനഗരമായ ബാര്ബിറിന്റെ ചരിത്രത്ത
കാലം പോറലേൽപ്പിക്കാത്ത നാദം
കാലത്തിന് തൊടാൻ കഴിയാത്ത ശബ്ദമുണ്ടോ? അങ്ങനെയൊരു സംശയത്തിനുള്ള മനോഹരമായ മറു
പ്രകാശം പരത്തുന്ന കുഞ്ഞൂഞ്ഞ്
ഉമ്മൻചാണ്ടിക്ക് ഇന്ന് (ഒക്ടോബർ 31) 80-ാം ജന്മദിനം
“ഒരു നേതാവ് പ്രത്യാശ
Latest News
പണമില്ല, പോലീസും പ്രതിസന്ധിയിൽ; എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പ് അടച്ചുപൂട്ടി
ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം; മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോക്ടറെ പിരിച്ചുവിട്ടു
"ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണം': ഷാഫിക്കെതിരേ പോസ്റ്ററുകൾ
ഉത്സവത്തിനിടെ ആന ഇടഞ്ഞു; തിരക്കില്പ്പെട്ടയാള് ഹൃദയാഘാതം മൂലം മരിച്ചു
"മുനീറിന് പോക്കറ്റ് മണി നൽകിയതും പൊതുഖജനാവിൽ നിന്ന്, ചൊറിച്ചിലുള്ളവർ സഹിക്കണം'
Latest News
പണമില്ല, പോലീസും പ്രതിസന്ധിയിൽ; എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പ് അടച്ചുപൂട്ടി
ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം; മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോക്ടറെ പിരിച്ചുവിട്ടു
"ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണം': ഷാഫിക്കെതിരേ പോസ്റ്ററുകൾ
ഉത്സവത്തിനിടെ ആന ഇടഞ്ഞു; തിരക്കില്പ്പെട്ടയാള് ഹൃദയാഘാതം മൂലം മരിച്ചു
"മുനീറിന് പോക്കറ്റ് മണി നൽകിയതും പൊതുഖജനാവിൽ നിന്ന്, ചൊറിച്ചിലുള്ളവർ സഹിക്കണം'
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top