Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര്യത്തില്‍ വികാരത്തിനടിപ്പെട്ട് മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുറ്റം ചെയ്തു പോകുന്നവര്‍.
രണ്ടാമത്തേത് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസന രക്തത്തിലലിഞ്ഞു ചേര്‍ന്നവര്‍. ആദ്യത്തെ വിഭാഗത്തില്‍പെട്ടവരെ പിടിക്കാനാണ് പോലീസിന് എളുപ്പം. ചിലപ്പോള്‍ അവര്‍ സ്വയംവന്ന് കീഴടങ്ങാനും മതി.
രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരെ പിടിക്കണമെങ്കില്‍ അത്യാവശ്യം തരികിടക്കളികളും സാഹസികതയുമൊക്കെ പോലീസുകാരും കാണിക്കേണ്ടിവരും.
സംഭവം ഇങ്ങനെ...
രണ്ടരവര്‍ഷം മുമ്പ് കാസര്‍ഗോഡ് ജില്ലയുടെ മലയോര മേഖലയില്‍ ചിറ്റാരിക്കലിന് സമീപം പതിമൂന്നുകാരിയായ ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവമുണ്ടായി.
വല്യമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പ്രത്യേകിച്ച് ഒരു തൊഴിലുമില്ലെങ്കിലും നീണ്ട മുടിയും കമ്മലുമൊക്കെയായി കൊറിയന്‍ സ്റ്റൈലില്‍ നടക്കുന്ന നാട്ടുകാരനായ ആന്റോയെന്ന യുവാവ് വശത്താക്കി പീഡിപ്പിച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ കേസായി. യുവാവ് അകത്തുമായി. കുറച്ചുദിവസം ജയില്‍ ചപ്പാത്തിയൊക്കെ കഴിച്ച് ജാമ്യത്തിലിറങ്ങി. പോക്സോ കേസില്‍ പെട്ടാല്‍ ശിക്ഷ ഉറപ്പാണെന്ന കാര്യം അതിനകം മനസിലാക്കിയിരുന്നു.
രാത്രിയായപ്പോള്‍ നേരേ സ്കൂട്ടറെടുത്ത് പെണ്‍കുട്ടിയുടെ വീടിനടുത്തെത്തി. സ്കൂട്ടര്‍ അവിടെ നിര്‍ത്തി. എവിടെനിന്നോ ഒരു വലിയ ഏണി സംഘടിപ്പിച്ച് സ്കൂട്ടറിനു മുകളില്‍ വച്ച് പെണ്‍കുട്ടിയുടെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് ചാരിവച്ചു.
അതുവഴി സാഹസികമായി കയറിച്ചെന്ന് അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. അതുകഴിഞ്ഞ് തിരിച്ചുപോകുന്ന വഴിയില്‍ അന്ന് തന്റെ പേര് പറഞ്ഞുകൊടുത്ത നാട്ടുകാരില്‍ ഒന്നുരണ്ടുപേരെ തല്ലി. എല്ലാംകഴിഞ്ഞ് തികച്ചും സമാധാനപരമായി നാടുവിട്ടു.
വെല്ലുവിളി എറ്റെടുത്ത് പോലീസ്
ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി ഒറ്റ രാത്രി കൊണ്ട് ഇത്രയെല്ലാം കാണിച്ചുകൂട്ടി സ്ഥലംവിട്ടത് പോലീസിന് വലിയ ക്ഷീണമായി. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
പലവഴിക്കും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. വീട്ടില്‍ പോലും ബന്ധമില്ലാത്തവനെ എവിടെ ചെന്ന് തപ്പാനാണ്. കേസന്വേഷണം ക്രമേണ മെല്ലെപ്പോക്കിലായി.
അതിനിടയില്‍ പോക്സോ കേസിലെ പ്രതിയെ പിടികൂടുന്ന കാര്യത്തില്‍ പോലീസിന്റെ അലംഭാവത്തെ കോടതിയും ബാലാവകാശ കമ്മീഷനുമൊക്കെ വിമര്‍ശിക്കാന്‍ തുടങ്ങിയത് അടുത്ത തലവേദനയായി.
ഇതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തു.
ഡല്‍ഹിയില്‍ പോയി ബണ്ടി ചോറിനെയും ഒഡീഷയിലെ ഉള്‍ഗ്രാമത്തില്‍ പോയി ഗഞ്ച റാണി നമിത പരീച്ചയേയും വരെ പിടികൂടിയിട്ടുള്ള കേരള പോലീസിനെ അങ്ങനെയങ്ങ് വിലകുറച്ചു കാണാന്‍ ഈ കൊറിയന്‍ ചെക്കനെ അനുവദിച്ചുകൂടെന്നുതന്നെ തീരുമാനിച്ചു.
അന്വേഷണം ഇങ്ങനെ
ആന്റോയുമായി വിദൂരബന്ധമെങ്കിലുമുള്ള എല്ലാ സ്ഥലങ്ങളും ഒന്നൊഴിയാതെ തപ്പി. അയാളുടെ മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിനെ വച്ച് പരിശോധിച്ചപ്പോള്‍ അത് നേപ്പാളില്‍ ഉപയോഗത്തിലുള്ളതായി കണ്ടെത്തി.
അയാള്‍ വിറ്റുകളഞ്ഞ മൊബൈലും സിംകാര്‍ഡും ഏതെങ്കിലും ഇതരസംസ്ഥാന തൊഴിലാളി വാങ്ങി നേപ്പാളില്‍ ചെന്ന് ഉപയോഗിക്കുന്നതാകാനാണ് കൂടുതല്‍ സാധ്യതയെങ്കിലും ആ വഴിക്കു കൂടി അന്വേഷിക്കാന്‍ തീരുമാനിച്ചു.
എവിടെവച്ചാണ് ആന്റോയോട് മൊബൈല്‍ വാങ്ങിയത് എന്നെങ്കിലും ഉടമസ്ഥന് പറയാന്‍ സാധിക്കുമല്ലോ എന്നായിരുന്നു കണക്കുകൂട്ടല്‍. ആന്റോയുടെ പക്കല്‍നിന്ന് മോഷ്ടിച്ചതാണെങ്കില്‍ അതും എവിടെവച്ചാണെന്ന് അറിയാമല്ലോ.
ആന്റോയെ വളച്ച പോലീസ് ബുദ്ധി
പരിശോധിച്ചു നോക്കിയപ്പോള്‍ നമ്പറില്‍ വാട്സാപ് കാണുന്നു. ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അംഗമായ ഷാജു എന്ന പോലീസുകാരന്റെ നമ്പറില്‍ നിന്ന് വെറുതേ ഒരു ഹായ് അയച്ചു.
തിരിച്ചും നല്ല പ്രതികരണം കിട്ടി. ചുമ്മാതല്ല, കാണാന്‍ നല്ല ചേലുള്ള ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം വച്ചാണ് ഷാജു ഹായ് അയച്ചത്. മറുവശത്ത് ആന്റോ ആയാലും ഇതരസംസ്ഥാന തൊഴിലാളിയായാലും ചൂണ്ടയില്‍ കൊത്തിയെന്ന് ഉറപ്പായി.
പതിവുപോലെ നമ്പര്‍ മാറി അയച്ചുപോയതാണെന്ന ക്ഷമാപണത്തോടൊപ്പം ഒരു പെണ്‍കുട്ടിയുടെ പേരും ചേര്‍ത്ത് തിരിച്ചയച്ചു.
അധികം താമസിയാതെ മറുപടി വന്നു. അയാം അനൂപ് മേനോന് ഫ്രം കേരള. നേപ്പാളില്‍ സ്വന്തമായി ഒരു ഗാരേജ് നടത്തുകയാണ്. സിനിമാനടന് അനൂപ് മേനോന്റെ മുഖവും ആന്റോയുടെ കൊറിയന്‍ ലുക്കും ഒരേസമയം പോലീസുകാരുടെ മനസില്‍ തെളിഞ്ഞു.
ഒന്നുകില്‍ ആന്റോ തന്നെ, അല്ലെങ്കില്‍ അയാളെ പറ്റിച്ച് അയാളുടെ മൊബൈലുമായി നേപ്പാളിലേക്ക് കടന്ന വേറൊരു കള്ളന് ആയിരിക്കണം ഈ അനൂപ് മേനോനെന്ന് പോലീസുകാര്‍ ഊഹിച്ചു.
പിന്നെ അധികം പണിപ്പെടേണ്ടിവന്നില്ല. പെണ്‍കുട്ടിയായി അഭിനയിച്ച ഷാജുവിന്റെ മധുരമനോജ്ഞ സന്ദേശങ്ങളില്‍ അനൂപ് മേനോന് പ്രണയാതുരനായി. ഷാജുവിന് പോലീസിന്റെ പണിക്കുപോകാന്‍ പോലും നേരമില്ലാതായി. രാവും പകലും ചാറ്റോട് ചാറ്റ്.
അവസാനം ചേട്ടാ എന്നേം കൂടി നേപ്പാളിലേക്ക് കൂട്ടുവോ, നമുക്ക് അവിടെ യോദ്ധാ സിനിമയിലെ മോഹന്‍ലാലിനേയും മധുബാലയേയും പോലെ അടിച്ചുപൊളിക്കാം എന്നുകൂടി പറഞ്ഞതോടെ അനൂപ് മേനോന് ഫ്ലാറ്റായി.
ഷാജു കൊടുത്ത പെണ്‍കുട്ടിയുടെ പേരും അഡ്രസും വച്ച് നേപ്പാളിലേക്കുള്ള ട്രെയിന്‍ ടിക്കറ്റാണ് തൊട്ടുപിന്നാലെ വാട്സാപ്പില്‍ അയച്ചുകിട്ടിയത്. ആ ടിക്കറ്റില്‍ യഥാര്‍ഥ ഷാജുവിന് പോകാനാകാത്തതുകൊണ്ട് പോലീസ് അടവ് അല്പമൊന്നു മാറ്റിപ്പിടിച്ചു.
ചേട്ടാ എനിക്ക് ഒറ്റയ്ക്ക് ഒളിച്ചോടാന്‍ പേടിയാണ്. ചേട്ടന് തന്നെ ഇവിടെവന്ന് എന്നെ കൂട്ടിക്കൊണ്ടുപോകണം. എനിക്ക് നാട്ടിലേക്കു വരാന്‍ ചില പ്രശ്നങ്ങളുണ്ട് എന്നായി അനൂപ് മേനോന്. ഇതോടെ ഇയാള്‍ ഇവിടെ എന്തോ കുഴപ്പമൊപ്പിച്ച് നാടുവിട്ട ആള് തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു.
അവസാനം "പെണ്‍കുട്ടി'യുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി മംഗളൂരു വരെ വരാന്‍ മേനോന് സമ്മതിച്ചു. കേരള അതിര്‍ത്തി കടക്കില്ലെന്നു മാത്രം പറഞ്ഞു. സാരമില്ല ഞങ്ങള്‍, സോറി, ഞാന്‍ അങ്ങോട്ടുവന്നോളാമെന്ന് ഷാജുവും പറഞ്ഞു.
അങ്ങനെ തീരുമാനിച്ചുറച്ച ദിവസമെത്തി. നേപ്പാളില്‍ നിന്ന് ഡല്‍ഹിയിലെത്തി, അവിടെനിന്ന് മംഗളൂരുവിലേക്ക് രാജധാനി എക്സ്പ്രസില്‍ കയറിയതിന്റെ സെല്‍ഫി അനൂപ് മേനോന് അയച്ചുനല്‍കി.
പഴയ ലുക്കിന് ഒരു വ്യത്യാസവും ഇല്ലാത്തതുകൊണ്ട് ഇത് തങ്ങള്‍ തേടിനടന്ന ആന്റോ ചാക്കോച്ചന് തന്നെയാണെന്ന് പോലീസിന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലായി.
പക്ഷേ പരീക്ഷണം കഴിഞ്ഞില്ലല്ലോ. നാട്ടില്‍നിന്നും മംഗളൂരുവിലേക്ക് പുറപ്പെട്ട ചക്കരക്കുട്ടിയുടെ പടം ചോദിച്ച് അനൂപ് മേനോന്റെ അടുത്ത മെസേജ് വന്നു. മുന്‍കൂട്ടി പടം അയച്ചാല്‍ നേരിട്ടു കാണുന്നതിന്റെ ത്രില്‍ പോകുമെന്നുപറഞ്ഞ് ഷാജു തത്കാലം ഒഴിവായി.
എന്നാലും തുരുതുരാ മെസേജുകള്‍ വരുമ്പോള്‍ ആന്റോയ്ക്ക് വല്ല സംശയവും തോന്നിത്തുടങ്ങിയോ എന്ന് പോലീസിനും സംശയമായി. ഇനി ഇയാള്‍ വഴിക്കെങ്ങാനും ഇറങ്ങി തിരിച്ചുപോയാല്‍ ഇതുവരെ പാടുപെട്ട് ചാറ്റിയതെല്ലാം വെറുതെയാവും.
നേരെ മുംബൈയിലെ റെയില്‍വേ പോലീസിനെ വിളിച്ച് സീറ്റ് നമ്പര്‍ കൈമാറി. കേരള പോലീസ് കാത്തിരിക്കുന്നൊരു കുറ്റവാളിയാണ് ആ വരുന്നതെന്നും ഗോവ വരെ അയാളെ നിരീക്ഷിക്കണമെന്നും പറഞ്ഞേൽപ്പിച്ചു.
ട്രെയിന്‍ ഗോവയിലെത്തുമ്പോള്‍ തങ്ങള്‍ വന്ന് അയാളെ പിടികൂടിക്കൊള്ളാമെന്നും പറഞ്ഞു. എന്നിട്ട് മംഗളൂരുവിനു പകരം നേരെ ഗോവയിലേക്ക് പുറപ്പെടാന്‍ തയാറായി.
റെയില്‍വേ പോലീസിന്റെ അതിബുദ്ധി
എന്നാല്‍, റെയില്‍വേ പോലീസ് അതിലും കടന്ന് ചിന്തിച്ചുകളഞ്ഞു. ഇത്ര വലിയൊരു കുറ്റവാളിയെ ഗോവ വരെ നിരീക്ഷിക്കുന്നത് വലിയ റിസ്കാണ്.
രാത്രിയിലെങ്ങാന്‍ ഏതെങ്കിലും സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിപ്പോയാലോ..? അതുകൊണ്ട് അവര്‍ മുംബൈയില്‍ വച്ചുതന്നെ നേരെ പോയി ആന്റോയെ കസ്റ്റഡിയിലെടുത്തു.
എന്നിട്ട് നേരെ കേരള പോലീസിനെ വിളിച്ചുപറഞ്ഞു. നിങ്ങള്‍ കാത്തിരുന്ന കൊടുംകുറ്റവാളിയെ ഞങ്ങള്‍തന്നെ അതിസാഹസികമായി കീഴടക്കിയിട്ടുണ്ട്. ഇനി സമാധാനമായി ജീപ്പെടുത്ത് ഇങ്ങോട്ട് വന്നോളൂ.
പോലീസ് വണ്ടിക്ക് പെട്രോളടിക്കാന്പോലും കാശില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് മുംബൈയിലെ റെയില്‍വേ പോലീസിനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഉള്ള വണ്ടികള്‍ തന്നെ പഴഞ്ചനാണ്.
ഇതുപോലൊരു തല്ലിപ്പൊളി പ്രതിക്കുവേണ്ടി ഇത്രയും കാശ് ചെലവാക്കുന്നത് വലിയ നഷ്ടവുമാണ്. മുംബൈ പോലീസിനോട് പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ പ്രതി സുഖമായി മംഗളൂരു വരെ എത്തുമായിരുന്നു.
ഇങ്ങനെ ഓരോന്ന് ചിന്തിച്ചും എങ്ങനെ പോയാലും പോലീസിന് മെനക്കേടുണ്ടാക്കുന്ന ആന്റോയെ മനസാ ശപിച്ചുകൊണ്ടും പോലീസ് നേരെ മുംബൈയിലേക്ക് പുറപ്പെട്ടു.
കേരള പോലീസ് മുംബൈയിലേക്ക്
ചിറ്റാരിക്കല്‍ എസ്ഐ യു. അരുണനും ഡ്രൈവര്‍ രാജനും ഷാജുവും ഡിവൈഎസ്പിയുടെ സ്ക്വാഡിലെ മറ്റൊരംഗമായ നികേഷുമാണ് ഇവിടത്തെ ഓണത്തിരക്കിനിടയില്‍ നേരെ വണ്ടിയെടുത്ത് 2,500 കിലോമീറ്റര്‍ ഓടി മുംബൈയിലെത്തിയത്.
അവിടെനിന്ന് ആന്റോയെ സ്വീകരിച്ചാനയിച്ച് ചിറ്റാരിക്കലിലെത്തിച്ചു. ഡബിള്‍ പോക്സോ കേസ് കോടതിയില്‍ കാണിച്ച് റിമാന്‍ഡ് വാങ്ങിച്ച് കൈയോടെ ജയിലിലെത്തിച്ച് സ്വസ്ഥമാക്കി.
അങ്ങനെ ജാമ്യത്തിലിറങ്ങി പിന്നെയും അലമ്പുണ്ടാക്കി മുങ്ങിയ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന പോലീസിന്റെ ദുഷ്പേരും മാറ്റിയെടുത്തു.
ഒറിജിനല്‍ ഷാജുവിനെ തിരിച്ചറിയാതിരുന്ന ആന്റോ ഇപ്പോഴും മംഗളൂരുവില്‍ തന്നെ കാത്തിരുന്ന ചക്കരക്കുട്ടിയെ ഓര്‍ത്ത് മനസ് നീറി കഴിയുന്നുണ്ടാകണം.
ഗുണപാഠം: കേരള പോലീസ് ഒരുങ്ങിയിറങ്ങിയാല്‍ നേപ്പാളിലേക്കല്ല, നിക്കരാഗ്വയിലേക്ക് മുങ്ങിയാലും പ്രതിയെ പൊക്കിയിരിക്കും. ഒരുങ്ങിയിറങ്ങാന്‍ മാത്രമേ ബുദ്ധിമുട്ടുള്ളൂ.
പിന്നെ, രണ്ട് പോക്സോ കേസില്‍ പെട്ടിട്ടും പെണ്ണിന്റെ പേരുവച്ച് ഒരുത്തന് വന്ന് ചാറ്റിയാല്‍ ചാടിവന്ന് കൊത്തുന്നവള്ക്ക് മറ്റെന്ത് സാമര്ഥ്യമുണ്ടായിട്ടും കാര്യമില്ല.
അതിബുദ്ധി കാണിച്ചാല്‍ പോലീസായാലും പ്രതിയായാലും കുഴിയില്‍ ചാടേണ്ടിവരുമെന്നത് മറ്റൊരു ഗുണപാഠം.
ശ്രീജിത് കൃഷ്ണന്
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
കൺനിറയെ വിസ്മയമൊരുക്കി ഒരു പൂപ്പന്തൽ
കൺനിറയെ വിസ്മയമൊരുക്കി കത്തീഡ്രൽ അങ്കണത്തിലെ പൂപ്പന്തൽ. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്ര
ഭാഗ്യം കടാക്ഷിച്ചാൽ ചരിത്രം വഴിമാറും!
ഭാഗ്യം ഒത്തുവന്നാൽ ഒരു ചരിത്രം ഉടൻ പിറക്കും. അതിനായി പത്തംഗസംഘം അശ്രാന്ത പരിശ
സഞ്ചാരികളെ മാടിവിളിച്ച് ഇരവികുളം ദേശീയോദ്യാനം
വരയാടുകളുടെ പ്രജനനകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാ
വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചൊരു പൊത്ത്
വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചൊരു പൊത്ത് സഞ്ചാരികളെ മാടിവിളിക്കുന്നു. കൂവപ്പള്ളിക്കു സമീപ
കാറ്റൂതിമേട്ടിലെ വറ്റാത്ത ആന്പൽക്കുളം
പ്രകൃതിയുടെ വരദാനമായി കാറ്റൂതിമേട്ടിലെ വറ്റാത്ത ആന്പൽക്കുളം. സേനാപതി പഞ്ചായ
ഓർമകളുടെ പാളങ്ങളിൽ റോഡ് ട്രെയിൻ ഇനിയും ഓടും..!
ഒരുകാലത്ത് വിനോദ സഞ്ചാരികളുടെ ഹരമായിരുന്ന മലന്പുഴ ഡാമിലെ റോഡ് ട്രെയിൻ ഇന്നിപ്പ
ഓര്മ പ്ലാവിൽ നാല്പതാം നാൾ കന്നിചക്ക
കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഓര്‍മ്മയ്ക്കായി നെയ്
ഈ വിശ്വരൂപം ആരുടേതാണെന്നറിയാമോ! നോക്കാം
കാനഡയിലെ ഒന്റാറിയോയിലെ ഡാൺവില്ലെ പട്ടണത്തിലെ ഒരു തടാകത്തിനു സമീപമാണ് അറു
ഒരു ലിറ്റർ വെള്ളം ഒരു രൂപയ്ക്ക് !!, വാട്ടർ എടിഎം ശ്രദ്ധേയമാകുന്നു
ഒരു രൂപയുടെ കോയിൻ ഇട്ടാൽ ശുദ്ധമായ ഒരു ലിറ്റർ കുടിവെള്ളം ലഭിക്കുന്ന വാട്ടർ എടി
മുന്തിരിവള്ളിത്തണലിലൊരു "യക്ഷി' ഷെയ്ക്ക്
നിങ്ങൾ യക്ഷി ഷെയ്ക്ക് കുടിച്ചിട്ടുണ്ടോ... ഇല്ലെങ്കിൽ തൃശൂർ എംജി റോഡ് വഴി കോട്ട
വെറ്റിലക്കടയിൽനിന്നും വിരിയുന്ന കവിതകൾ!!
കവിതയെഴുതാനുള്ള "മൂഡ്’ വരാൻ മിക്ക എഴുത്തുകാർക്കും പല സംഗതികളും ഒത്തുവരണം. എ
"വരക്കല്ല് ' അട്ടപ്പാടിയുടെ സുന്ദര മുഖം
സൈലന്റ് വാലി വനമേഖലയിലാണ് പ്രകൃതിയുടെ വരദാനമായ ഈ വരക്കല്ലുള്ളത്. മണ്ണാർ
Latest News
മിസോറമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു
എഐ സഹായത്തോടെ സ്റ്റാമ്പുകള്‍ നിര്‍മിച്ച് യുഎഇ
മിഗ്ജൗമ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്
സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടനം; ലിവര്‍പൂളിനും ചെല്‍സിക്കും ജയം; യുണൈറ്റഡിന് തോല്‍വി
അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു
Latest News
മിസോറമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു
എഐ സഹായത്തോടെ സ്റ്റാമ്പുകള്‍ നിര്‍മിച്ച് യുഎഇ
മിഗ്ജൗമ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്
സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടനം; ലിവര്‍പൂളിനും ചെല്‍സിക്കും ജയം; യുണൈറ്റഡിന് തോല്‍വി
അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top