Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാക്കനാടുള്ള ‘സാവിത്രിയിൽ' സുകുമാറിന്റെ (സുകുമാരൻ പോറ്റി) നവതി ആഘോഷം നടക്കുകയാണ്.
ബന്ധുക്കളും രാഷ്ട്രീയ പ്രമുഖരും സുഹൃത്തുക്കളും മാധ്യമപ്രവർത്തകരുമെല്ലാം നവതിയാശംസകൾ നേരാൻ അവിടെയുണ്ടായിരുന്നു. ഇതിനിടയിൽ ഒരു മാധ്യമപ്രവർത്തകൻ പതിവു ശൈലിയിൽ ചോദിച്ചു. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ നിന്നു പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്പോൾ എന്ത് തോന്നുന്നു ? ഉത്തരം നൽകാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല സുകുമാറിന് “പഴയപോലെ ഇപ്പോൾ പിന്നിലേക്ക് തിരിഞ്ഞു നോക്കുവാൻ ഒന്നും വയ്യ. ബാലൻസ് പോയി താഴെ വീഴും. കാലുകൾക്കും പണ്ടത്തെ ബലമില്ല ’’. ഇതാണ് സുകുമാരൻ പോറ്റി എന്ന സുകുമാർ.
പതിറ്റാണ്ടുകളായി മലയാളികളെ ചിരിപ്പിച്ച് കൊണ്ടെയിരിക്കുകയാണ് സുകുമാർ. വരകളിലൂടെയും വാക്കുകളിലൂടെയും നീണ്ട ഹാസ്യത്തിന് ഇന്നും നിറയൗവനം തന്നെയാണ്. തിരുവനന്തപുരത്ത് മരുതൻകുഴിയിലെ വീട്ടിൽ നിന്ന് എറണാകുളത്ത് മകൾ സുമംഗലയ്ക്കൊപ്പം എത്തിയത് മൂന്നരവർഷം മുന്‍പാണ്. കേൾവിക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങി ശാരീരികമായ വിഷമതകളേറെയുണ്ട്. സഹധർമിണി സാവിത്രിയുടെ വിയോഗവും വലിയ വേദനയാണ്.
പഴയതുപോലെ എഴുതുവാനും വരയ്ക്കാനും കഴിയാറില്ല. എങ്കിലും സുകുമാർ ചിരിക്കുന്നു; ജനങ്ങളെ ചിരിപ്പിക്കുന്നു. ക്രൂരമായ ലോകത്തിൽപ്പെട്ടുപോയ മുനുഷ്യരെ ചിരിപ്പിക്കുക,അവരുടെ സമ്മർദങ്ങൾ കുറയ്ക്കുക, രോഗാതുരമായൊരു സമൂഹത്തിനു ചിരി മരുന്ന് നൽകുക. ഇതൊക്കെ തന്റെ ജന്മദൗത്യമായി കാണുന്നു സുകുമാർ.
"കരഞ്ഞുകൊണ്ടാകിലും
ചിരിച്ചുകൊണ്ടാകിലും
ചിരിപ്പിക്കുന്നതേ
വിദൂഷക ധർമം' സഞ്ജയന്റെ ഈ വരികൾ ചൊല്ലി സുകുമാർ ചിലപ്പോൾ ചിരിക്കാറുണ്ട്. പിന്നെ പറയും “ഉത്തമ ഫലിതത്തിന്റെ ആഴങ്ങളിൽ അഗാധദുഃഖത്തിന്റെ സ്ഫുരണങ്ങൾ കാണാമെന്ന് പല നിരൂപകരന്മാരും പറഞ്ഞിട്ടുണ്ട്.”
മുത്തച്ഛൻ കല്ലൂർ രാമകൃഷ്ണൻ പോറ്റിയിൽ നിന്നു ലഭിച്ച നർമവാസന, പിന്നെ സ്വന്തം പ്രതിഭാ വിലാസം അങ്ങനെയുള്ള ഈടുവയ്പ്പുകളുണ്ട് സുകുമാറിന്. പ്രത്യേകമായ സംഭാഷണ ശൈലിയും പൊട്ടിച്ചിരിയും ഈ നർമ സാഹിത്യകാരന്റെ സവിശേഷതകളാണ്.
ഇക്കാലഘട്ടത്തിലെ മനുഷ്യരെ വേട്ടയാടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായ പിരിമുറുക്കത്തിനു പ്രതിവിധിയായി സുകുമാർ നൽകുന്ന ഔഷധമാണ് ‘ജീവകം എച്ച് ' അതായത് ഹ്യൂമർ ജീവകം. സമ്മർദങ്ങളിൽ നിന്നു മോചനവും അഞ്ച് വർഷം എക്സ്ട്രാ ആയുസും അതാണ് ഈ ജീവകത്തിന്റെ സംഭാവന.
എല്ലാം മറന്ന് ചിരിക്കാനും സുകുമാർ കേരളത്തോട് പറയും. ഹാസ്യം സമൂഹത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയെന്നും സുകുമാറിന്റെ വാക്കുകൾ.
സുകുമാർ ഫലിതങ്ങൾ മൊബൈലും പിന്നെ ഞാനും
മൊബൈൽ ഫോണിന്റെ അതിപ്രസരം തുടങ്ങിയ കാലം മുതൽ മൊബൈൽ ഫോണിൽ നിന്നു ഞാൻ ഒഴിഞ്ഞു നിൽക്കുന്നു. കൈയിലും പോക്കറ്റിലും മൊബൈൽ കാണാത്തത് കൊണ്ട് തന്നെ പലർക്കും വലിയ സഹതാപം. പാവം സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലും കൈയിലില്ല!. ഒരിക്കൽ ഒരു കലാസംഘടനയുടെ ചടങ്ങിൽ എന്നെ ക്ഷണിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് മടങ്ങാൻ നേരം ഒരു സംഘാടകൻ കൈയ്ക്കുള്ളിൽ ഭദ്രമായി എന്തോ വച്ചു തന്നു. കൈതുറന്ന് നോക്കിയപ്പോൾ ഒരു മൊബൈൽ ഫോൺ. " ദൈവത്തെ ഓർത്ത് ഉപദ്രവിക്കല്ലേ ' സംഘാടകർ നൽകിയ "ബോംബ് ' ഞാൻ സ്നേഹപൂർവം മടക്കി ഏൽപ്പിച്ചു.
പവർക്കട്ട് കാലം
തിരുവനന്തപുരത്തെ മരുതൻകുഴിയിലെ വീട്ടിലെ പവർക്കട്ട് കാലത്ത് മെഴുകുതിരി വെളിച്ചത്തിൽ ഞാനും എന്റെ ശ്രീമതിയും ചേർന്ന് കർണാടക സംഗീത കൃതികൾ ആലപിക്കാറുണ്ട്. സംഗീതത്തിൽ നല്ല ജ്ഞാനമുണ്ട് ശ്രീമതിക്ക്. വീണയും മീട്ടാറുണ്ട്. ഏതെങ്കിലുമൊരു രാഗം തുടങ്ങി കിട്ടിയാൽ പിന്നെ ഞാൻ വിടില്ല. നിർത്താതെ പാടും.പോറ്റി സാറിന്റെ " ശ്രീരാഗവും കാനഡയും ആനന്ദഭൈരവിയുമൊക്കെ കേട്ട് കേട്ട് പാവം അയൽക്കാർ മനംനൊന്ത് പ്രാർഥിച്ചു. " ഈ പവർക്കട്ട് കാലം ഒന്ന് വേഗം കഴിയണേ '.
സുകുമാറിന്റെ കൈയിൽ കിട്ടിയ നായനാർ
അമേരിക്കൻ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി നായനാർ പാരിസിൽ ഇറങ്ങി. ഐഫൽഗോപുരം കാണുകയായിരുന്നു ലക്ഷ്യം. ഐഫൽ ടവർ എങ്ങനെയുണ്ട് എന്ന് അവിടെ എത്തിയ മലയാളികളായ പത്രപ്രവർത്തകർ ചോദിച്ചു. ഉടനെ നായനാർ “ഗംഭീരമെന്ന് പറഞ്ഞു, കേട്ടത് ശരി തന്നെ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ”. ഇതൊക്കെ കേട്ട് നിന്ന ഐഫൽ ഗോപുരവും തിരിച്ച് ഇത് തന്നെ നായനാരെ കുറിച്ചു പറഞ്ഞു. “അതേ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ...” നർമ കൈരളിയുടെ " ചിരിയരങ്ങിൽ സുകുമാർ പറഞ്ഞ ഈ നർമം അടുത്തദിവസം പത്രത്തിൽ അടിച്ചു വന്നപ്പോൾ നായനാർ തന്റെ പിഎയോട് പറഞ്ഞു - "കലക്കി'.
ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ "റോസസ് ഡേ ' യുടെ ഉദ്ഘാടന വേളയിൽ സ്പീക്കർ എം. വിജയകുമാർ ഒരുപാട്ട് പാടി. "ഇല്ലിമുളം കാടുകളിൽ ലല്ലലല്ലം പാടിവരും തെന്നലേ... തെന്നലേ...' സദസിന്റെ മുൻനിരയിൽ ഇരുന്ന നായനാർ തൊട്ടടുത്തിരുന്ന ആഭ്യന്തരമന്ത്രി ടി.കെ. രാമകൃഷ്ണനോട് ഒരു ചോദ്യം.
“ഈ വിജയകുമാറെന്തിനാ ആ തെന്നലയെ ഇങ്ങനെ പുകഴ്ത്തുന്നത് ”. നായനാർക്കു രസിച്ച ഒരു സുകുമാർ ഫലിതമായിരുന്നു ഇതും.
ലീഡറിന്റെ സ്വന്തം സുകുമാർ
തലസ്ഥാനത്ത് വലിയൊരു സമ്മേളനം. മുഖ്യാതിഥി നമ്മുടെ കോൺഗ്രസ് പ്രമുഖൻ തന്നെ. പതിവുപോലെ റോഡിലൂടെ ജനങ്ങളെയൊക്കെ പായിച്ചു കൊണ്ട് പ്രമുഖന്റെ കാർ ചീറി പാഞ്ഞു. സമ്മേളന വേദിയിൽ സാഹസപ്പെട്ട് നേതാവ് എത്തിയപ്പോൾ സദസിൽ നാലും മൂന്നും ഏഴുപേർ! സദസ് കണ്ട് രോഷാകുലനായ നേതാവ് സംഘാടകരോട് ഒരു ചോദ്യം. “ഞാൻ പ്രസംഗിക്കുവാൻ വരുന്ന കാര്യം ജനങ്ങളെ അറിയിച്ചില്ലേ ? സംഘാടകർ ദൈന്യമായി പറഞ്ഞു.
"" ഞങ്ങളാരോടും പറഞ്ഞില്ല.പക്ഷേ ജനം എങ്ങനെയോ നേതാവ് വരുന്നുണ്ടെന്ന് അറിഞ്ഞു...'' ഇങ്ങനെ മുനയുള്ള പ്രയോഗങ്ങൾ കൊണ്ട് എത്രയോ തവണ ലീഡർ കെ.കരുണാകരനെ സുകുമാർ പ്രഹരിച്ചിട്ടുണ്ട്. സുകുമാറിന്റെ നർമ കൂരന്പുകൾ ഏറ്റവും നേരിട്ട രാഷ്ട്രീയ പ്രമുഖനും ലീഡർ തന്നെയായിരുന്നു. ഈ സുകുമാര ഫലിതമെല്ലാം കേട്ട് പൊട്ടി ചിരിച്ചിരുന്ന കരുണാകരൻ സുകുമാറിനെ എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
എസ്.മഞ്ജുളാദേവി
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
Latest News
പുതിയ 50 മെഡിക്കൽ കോളജുകൾ കൂടി അനുവദിച്ച് കേന്ദ്രം: കേരളത്തിന് ഒന്നുപോലുമില്ല
ലോക കേരളസഭ; അമേരിക്കൻ മേഖല സമ്മേളനം വെള്ളിയാഴ്ച തുടങ്ങും
വിദ്യയുടെ വിദ്യകൾ; പരാതി ഉന്നയിച്ചവരെ വിസി അപമാനിച്ചെന്ന് ദിനു വെയില്
ആറു വയസുകാരിയുടെ കൊലപാതകം: പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
പാലക്കയം കൈക്കൂലിക്കേസ്: മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെന്ന് മന്ത്രി കെ. രാജൻ
Latest News
പുതിയ 50 മെഡിക്കൽ കോളജുകൾ കൂടി അനുവദിച്ച് കേന്ദ്രം: കേരളത്തിന് ഒന്നുപോലുമില്ല
ലോക കേരളസഭ; അമേരിക്കൻ മേഖല സമ്മേളനം വെള്ളിയാഴ്ച തുടങ്ങും
വിദ്യയുടെ വിദ്യകൾ; പരാതി ഉന്നയിച്ചവരെ വിസി അപമാനിച്ചെന്ന് ദിനു വെയില്
ആറു വയസുകാരിയുടെ കൊലപാതകം: പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
പാലക്കയം കൈക്കൂലിക്കേസ്: മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെന്ന് മന്ത്രി കെ. രാജൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top