ഇന്നലെ രാവിലെ എട്ടോടെ ആരംഭിച്ച തെരച്ചിൽ വൈകുന്നേരം വരെ നീണ്ടു. തുടർന്നു നാലരയ്ക്കു വീണ്ടും മഴ പെയ്തതോടെ തെരച്ചിലിനു തടസമായി. മണ്ണിടിച്ചിലുണ്ടായ സമയത്തു വീടിനു പുറത്ത് അമ്മയോടു സംസാരിച്ചു നിൽക്കുകയായിരുന്നു ശരത്. അദ്ഭുതകരമായാണ് ശരത് രക്ഷപ്പെട്ടത്. അതേസമയം, മണ്ണിടിച്ചിലുണ്ടായതിനു തൊട്ടുമീതെ പുതിയ വിള്ളൽ കാണപ്പെട്ടത് ഭീഷണിയാവുകയാണ്.
വിള്ളൽ അൽപം വികസിച്ച നിലയിലാണുള്ളത്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഇവിടെയുള്ള വീട്ടുകാരെയെല്ലാം മാറ്റി പാർപ്പിച്ചിരിക്കുകയാണ്.