ശബരിമല: മകരവിളക്ക് സുരക്ഷയ്ക്കുള്ള പോലീസിന്റെ (എഫ് ബാച്ച് )ചുമതലയേറ്റു. 18 ഡിവൈഎസ്പി, 38 സിഐ, 126 എസ്ഐ എന്നിവരുടെ നേതൃത്വത്തില്‍ 1575 പോലീസുകാരാണ് ചുമതലയേറ്റത്. 15നാണു മകരവിളക്ക്
ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊടിമരം135, സോപാനം126, പതിനെട്ടാംപടി102, വടക്കേനട95, മാളികപ്പുറം100, നടപ്പന്തല്‍150, യൂടേണ്‍87, സ്വാമിഅയ്യപ്പന്‍ റോഡ്55, ശരംകുത്തി69, ക്യൂ കോംപ്ലക്സ്150, മരക്കൂട്ടം72, ശബരിപീഠം24, പാണ്ടിത്താവളം133 എന്നീ കേന്ദ്രങ്ങളിലാണ് പോലീസിനെ വിന്യസിപ്പിച്ചിട്ടുള്ളത്.
മണ്ഡല മഹോത്സവകാലത്ത് 7000 ഓളം പോലീസുകാര്‍ സുരക്ഷാജോലികള്‍ അഞ്ച് ടേണായി പൂര്‍ത്തിയാക്കിയെന്നും അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ എസിപി എം രമേഷ്കുമാര്‍ പറഞ്ഞു.
സന്നിധാനം പോലീസ് കണ്ട്രോളര് ദേബേഷ്കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലാണ് സുരക്ഷ. മകരവിളക്ക് ദിവസം സ്പെഷല്‍ ടീം തിരക്കിനനുസരിച്ച് വിന്യസിക്കാന്‍ ഡിവൈഎസ്പി, എസിപി, ട്രെയ്നിമാരെ സജ്ജമാക്കിയിട്ടുണ്ടെന്നും എഎസ്ഒ അറിയിച്ചു.
മകരവിളക്കിന് പോലീസ് ക്രമീകരണങ്ങൾ പൂർത്തിയായി
മകരവിളക്കുത്സവത്തിന് പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായെന്ന് എഡിജിപി ബി. സന്ധ്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തിരക്കു നിയന്ത്രിക്കാൻ ശബരിമലയിലെ ബാരിക്കേഡ് നിർമിക്കുന്ന ജോലികൾ ഇന്നു തീരും. പമ്പ മുതൽ സന്നിധാനം വരെ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എരുമേലിയിലും പുല്ലുമേട്ടിലും ഉന്നത ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു.
പുല്ലുമേട്ടിൽ ഐജി പി. വിജയൻ തന്നെ മകരവിളക്കു ദിവസം ക്യാന്പ് ചെയ്യും. എസ്പി അജിത്തിനെ എരുമേലിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. പന്പയിലും എരുമേലിയിലും എത്തിയ എഡിജിപി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പത്തനംതിട്ട പോലീസ് ചീഫ് ആസ്ഥാനത്ത് ആറന്മുള വാസ്തുവിദ്യാ ഗുരുകുലം വരച്ച മ്യൂറൽ പെയിന്റിംഗിന്റെ മിഴിതുറക്കൽ ബി.സന്ധ്യ നിർവഹിച്ചു. ചിത്രങ്ങൾ വരച്ച കലാകാരൻമാർക്ക് പാരിതോഷികങ്ങൾ നൽകി.