Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
വരദാനമാണ് വരുമാനം
അനുസരണം അടിമത്തമാണെന്ന് നിങ്ങളോടാരു പറഞ്ഞു? വരുമാനമില്ലെങ്കിൽ സംതൃപ്തരല്ലെന്ന് നിങ്ങൾക്കാരാണ് പറഞ്ഞു തന്നത്... വരുമാനമുള്ള ജോലി സ്വയം വേണ്ടെന്നു വച്ചു ബുദ്ധിന്യൂനതയുള്ള മക്കൾക്കായി ജീവിതം സമർപ്പിച്ച ഒരു സന്യാസിനിക്കു പറയാനുള്ളത് കേട്ടിട്ട് ഇനി വിധിയെഴുതൂ...
അമ്മയുടെ കൈയിൽപിടിച്ചു പാലാ കത്തീഡ്രൽപള്ളിയുടെ അൾത്താരയിലേക്കു നോക്കിയാണ് എന്റെ വിശ്വാസ ജീവിതം ഞാൻ ആരംഭിക്കുന്നത്. വെള്ളയുടുപ്പിട്ട് അൾത്താരയിൽ വിശുദ്ധ കുർബാനയ്ക്കു പൂക്കളൊരുക്കുന്ന സിസ്റ്റേഴ്സിനെ ചൂണ്ടി അമ്മ പറയുമായിരുന്നു, അതു മാലാഖാമാരാണ്. ഈശോയുടെ അടുത്തു നിൽക്കാൻ അവർക്കു ലഭിക്കുന്നത് എത്ര വലിയ ഭാഗ്യമാണ്. യേശുവിന്റെ അടുത്തു ജീവിക്കാനുള്ള ഒരു മാർഗമായാണ് കത്തോലിക്കാ സന്യാസ ജീവിതം എന്റെ മനസിൽ മുളപൊട്ടുന്നത്. പാലാ സെന്റ് മേരീസ് സ്കൂളിൽ എന്നെ ഒന്നാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെ പഠിപ്പിച്ച എഫ്സിസി സിസ്റ്റേഴ്സിന്റെ സ്നേഹാർദ്രമായ ജീവിതമാതൃക ഒരു കന്യാസ്ത്രീയാകുവാൻ എന്നെ കൊതിപ്പിച്ചിരുന്നു. എന്റെ കുടുംബത്തിലും ബന്ധുവീടുകളിലും നിരവധി വൈദികരും സമർപ്പിതരും യേശുവിനുവേണ്ടി സഭയോടൊത്തു ചെയ്യുന്ന അദ്ഭുതകരമായ പ്രേഷിത ശുശ്രൂഷകളും ചെറുപ്പത്തിൽത്തന്നെ എന്റെ ആവേശമായിരുന്നു.
ആരും നിർബന്ധിച്ചില്ല
കത്തോലിക്കാസഭയിലെ സ്ത്രീകൾക്കു ലഭിക്കുന്ന ഏറ്റവും ധന്യവും ഉന്നതവുമായ ജീവിത ശൈലിയായ സന്യാസ ജീവിതം സ്വീകരിക്കാൻ ആരുമെന്നെ നിർബന്ധിച്ചിട്ടില്ല. എന്നെ കന്യാസ്ത്രീയാക്കാമെന്ന് ആരും നേർച്ച നേർന്നിരുന്നുമില്ല. പിന്തിരിപ്പിക്കുകയായിരുന്നു എല്ലാവരും. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി സ്വയം നഷ്ടപ്പെടുത്തുവാൻ ക്രിസ്തുവിന്റെ സ്നേഹം എന്നെ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒന്നര നൂറ്റാണ്ടിലേറെ ശുശ്രൂഷാപാരന്പര്യമുള്ള അന്താരാഷ്ട്ര കത്തോലിക്കാ സന്യാസ സമൂഹമായ സിസ്റ്റേഴ്സ് ഒാഫ് ദി ക്രോസ് ഒാഫ് ഷാവനോ എന്ന സഭയിൽ ഞാൻ ഒരു സന്യാസിനിയായി.
വരുമാനമില്ലാത്തവർ!
ഈയിടെ കേൾക്കുന്നത് വരുമാനമില്ലാത്ത കന്യാസ്ത്രീകൾക്കു സ്വാതന്ത്ര്യമില്ലെന്നും മഠത്തിൽ പട്ടിണിയാണെന്നുമൊക്കെയുള്ള അസത്യങ്ങളാണ്. എന്നെ സഭ പഠിപ്പിച്ചത് ഒരു ഫിസിയോ തെറാപ്പിസ്റ്റാകാനാണ്. ഒരു ഫിസിയോ തെറാപ്പിസ്റ്റായ ഞാൻ ആ ജോലി ഉപേക്ഷിച്ച്, പതിനാറു വർഷം മുന്പ് ബുദ്ധിന്യൂനതയുള്ളവർക്കുവേണ്ടി പ്രവർത്തിക്കാനാഗ്രഹമുണ്ട് എന്നു പറഞ്ഞു. ഒരു വരുമാനവുമില്ലാത്ത സ്പെഷൽ സ്കൂൾ ശുശ്രൂഷയ്ക്ക് എന്റെ സഭ എന്നെ അനുവദിച്ചു. ഇന്നു കുറവിലങ്ങാട് മണ്ണയ്ക്കനാടുള്ള എന്റെ ഹോളിക്രോസ് കോണ്വന്റിൽ സ്ഥിരവരുമാനമുള്ള ഒരാൾ മാത്രമേയുള്ളൂ. ആ സിസ്റ്ററിന്റെ ശന്പളം സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമത്തിനായി ഉപയോഗിക്കുന്നു. ശന്പളമുള്ള ആ സിസ്റ്ററിനും ശന്പളമില്ലാത്ത എനിക്കും എന്റെ മഠത്തിലെ പ്രായംചെന്ന മറ്റുള്ളവർക്കും തമ്മിൽ ഒരു കാര്യത്തിനും ഒരു വ്യത്യാസവും ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.
ഇതാണ് എല്ലാ സന്യാസ സഭകളുടെയും യഥാർത്ഥ അവസ്ഥ. വിശുദ്ധ ബൈബിളിലെ ആദിമ ക്രൈസ്തവ സമൂഹത്തെപ്പോലെ ക്രിസ്തുകേന്ദ്രീകൃതമായി ജീവിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ക്രൈസ്തവ സന്യാസം എന്നത് എന്റെ അനുഭവമാണ്, എന്റെ മാത്രമല്ല ഈ വഴിയെ വരുന്ന എല്ലാവരുടെയും. അനുസരണം, ദാരിദ്ര്യം, കന്യാവ്രതം എന്നീ സുവിശേഷവ്രതങ്ങൾ ഒരു വ്യക്തി സ്വീകരിക്കുന്നത് എത്രയോകാലത്തെ പഠനത്തിനും ധ്യാനത്തിനും ആലോചനയ്ക്കും ശേഷമാണ്.
സത്യം തിരിച്ചറിയുക
പ്രീഡിഗ്രി പഠനത്തിനുശേഷം പതിനെട്ടാം വയസിലാണു ഞാൻ കന്യാസ്ത്രീയാകാൻ മഠത്തിൽ ചേരുന്നത്. എട്ടു വർഷത്തെ പഠനത്തിനും ധ്യാനത്തിനും ശേഷം 26-ാം വയസിലാണു ഞാൻ നിത്യവ്രതം ചെയ്തു സന്യാസിനിയായി മാറുന്നത്. കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ എഴുതിയതുപോലെ കന്യാസ്ത്രീ ആകാൻവരുന്ന പെണ്കുട്ടികളെ നാലഞ്ചുമാസംകൊണ്ടു നിർബന്ധിച്ചു വ്രതംചെയ്യിപ്പിക്കുന്ന രീതി കത്തോലിക്കാസഭയിൽ ഒരിടത്തുമില്ല. പകരം സുവിശേഷാധിഷ്ഠിതമായ മൂല്യങ്ങളുടെ ധ്യാനാത്മകമായ പഠനംവഴി വർഷങ്ങളുടെ പരിചിന്തനത്തിനു ശേഷമാണു ഒരു സന്യാസിനി വ്രതങ്ങൾ സ്വീകരിക്കുന്നത്. എന്റെ പരിശീലനകാലത്ത്, ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തിരിച്ചുപൊയ്ക്കൊള്ളുക എന്നു നിരവധിതവണ എന്റെ അധികാരികൾ സ്നേഹപൂർവം എന്നെ നിർബന്ധിച്ചതാണ്. ഇഷ്ടമുണ്ടെങ്കിൽ മാത്രം ഒരു വർഷത്തേക്കു വ്രതമനുഷ്ഠിക്കുവാനാണ് ആദ്യം അവസരം തന്നത്. അങ്ങനെ നാലു വർഷങ്ങൾ വ്രതജീവിതം അഭ്യസിച്ചുനോക്കി. തുടർന്നു സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം നിത്യവ്രതമനുഷ്ഠിക്കുക എന്നാണ് അധികാരികൾ നിർദേശിച്ചത്. അല്ലാതെ, ബാഹ്യമായ ഒരു സമ്മർദവും എന്നെ സ്വാധീനിച്ചിട്ടില്ല. അത് എന്റെ സ്വന്തം തീരുമാനമായിരുന്നു. ദൈവത്തിനുമുന്പിലും എന്റെ കുടുംബാംഗങ്ങളുടെ മുന്പിലും ലോകത്തിനുമുന്പിലും പരസ്യമായാണ് ഞാൻ എന്റെ വ്രതങ്ങൾ അർപ്പിച്ചത്. എന്നെപ്പോലെതന്നെ ഇത്രയും അവസരങ്ങൾ ലഭിച്ചവരാണ് സന്യാസവസ്ത്രം ധരിച്ച് ഇന്നു സന്യാസജീവിതത്തെ പരസ്യമായി അവഹേളിക്കുന്നവർ എന്ന് എല്ലാവരും മനസിലാക്കേണ്ടതാണ്. അല്ലാതെ, ആരെയും നിർബന്ധിച്ചു പിടിച്ചുകൊണ്ടുവന്നു കന്യാസ്ത്രീകളാക്കുന്നില്ല. മാത്രമല്ല, കന്യാസ്ത്രീകളാകുന്നവർ വിദ്യാഭ്യാസമില്ലാത്തവരുമല്ല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഠത്തിൽ ചേരുന്നവർക്ക്, ഓരോരുത്തരുടെയും കഴിവ് അനുസരിച്ചു വിവിധ മേഖലകളിൽ ഉപരിപഠനം നടത്താൻ അവസരം നൽകാത്ത ഒരൊറ്റ സന്യാസ സഭയും കത്തോലിക്കാ സഭയിൽ ഇല്ല.
കന്യാവ്രതത്തിന്റെ കാതൽ
സന്യാസസഭയുടെ നിയമാവലി അനുസരിച്ച് അധികാരികൾക്ക് വിധേയരായി ജീവിച്ചുകൊള്ളാം എന്ന പ്രതിജ്ഞയാണ് അനുസരണ വ്രതം. ജീവിതം പൂർണമനസോടെ, ക്രിസ്തുവിനുവേണ്ടി സഭയിലൂടെ സമർപ്പിക്കുന്ന ഒരു വ്യക്തി സ്വന്തമായി ഭൗതിക സന്പത്ത് ഉപയോഗിക്കുന്നില്ല എന്ന പ്രഖ്യാപനമാണ് ദാരിദ്ര്യവ്രതം. വിവാഹ ജീവിതത്തിന്റെ സൗഭാഗ്യങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കാനുള്ള തീരുമാനമാണ് കന്യാവ്രതത്തിന്റെ കാതൽ. ഈ വ്രതങ്ങൾ ഈ അടുത്തകാലത്ത് ചിലരുടെ ജീവിതത്തിൽ ചില പ്രതിസന്ധികളുണ്ടായപ്പോൾ രൂപപ്പെട്ടതല്ല. മൂന്നാംനൂറ്റാണ്ടു മുതൽ കത്തോലിക്കാസഭയിൽ ആരംഭിച്ച സന്യാസ ജീവിതശൈലി സ്വീകരിച്ചവർ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി പിന്തുടർന്ന വിശുദ്ധ പാരന്പര്യത്തിന്റെ തുടർച്ചയാണ് സന്യാസവ്രതങ്ങൾ. അല്ലാതെ, തെരുവുകളിൽനിന്നു പൊതുസമൂഹത്തിന്റെ വൈകാരികമായ ആക്രോശങ്ങൾക്കനുസരിച്ചു കന്യാസ്ത്രീവേഷധാരികൾ സ്വയം വ്യാഖ്യാനിക്കുന്ന പരസ്യജല്പനങ്ങളിലല്ല, കത്തോലിക്കാ സന്യാസപൈതൃകത്തിന്റെ സത്ത എന്നാണ് എന്റെ ഉറച്ച അഭിപ്രായം.
എന്റെ സന്യാസജീവിതത്തിന്റെ സംതൃപ്തിയുടെ കാരണങ്ങളിലൊന്ന് എന്റെ സമൂഹത്തിന്റെ പിന്തുണയാണ്. ഞാൻ ജോലിചെയ്യുന്നതു ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളോടൊപ്പമാണ്. കേരളത്തിൽ സ്പെഷൽ ഒളിന്പിക്സിന്റെ സംസ്ഥാന സെക്രട്ടറിയും പ്രോഗ്രാം മാനേജരുമായി ഞാൻ സേവനം ചെയ്യുന്നു. ഏഥൻസിലും ഓസ്ട്രേലിയയിലും അമേരിക്കയിലെ ലോസ്ആഞ്ചലസിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേരളടീമിനെ നയിക്കാനുള്ള അവസരവും ദൈവം എനിക്കു നൽകി. ഇതിനെല്ലാം എന്റെ സഭയാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. എന്റെ കഴിവുകളുടെ ഉപയോഗവും എന്റെ പണത്തിന്റെ ഉപയോഗവും എന്റെ സമയത്തിന്റെ ഉപയോഗവും കൃത്യമായി എന്റെ സമൂഹത്തിൽ എല്ലാവർക്കും അറിയാം. നിരവധി വൈദികരോടൊപ്പവും അധ്യാപകരോടൊപ്പവും ഞാൻ യാത്രചെയ്തിട്ടുണ്ട്. ഭിന്നശേഷിയുള്ള വ്യക്തികൾക്കു വേണ്ടി നിരവധി കായിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒരിക്കലും ഒരാളിൽനിന്നുപോലും എനിക്കു വൈഷമ്യമുണ്ടാക്കുന്നതോ മോശമായതോ ആയ ഒരു പെരുമാറ്റവും ഉണ്ടായിട്ടില്ല. ഞാൻ മാന്യമായി പെരുമാറിയാൽ ആർക്കും എന്നോടും മാന്യമായി മാത്രമേ പെരുമാറാൻ കഴിയൂ എന്നാണ് എന്റെ അനുഭവം.
ഇതാണോ അടിമത്തം?
എന്റെ സന്തോഷവും നേട്ടങ്ങളും എന്റെ എല്ലാ അനുഭവങ്ങളും ഓരോ ദിവസവും ഞാനെന്റെ സമൂഹത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ഞാനെവിടെപ്പോകുന്നു, ആരുടെകൂടെ പോകുന്നു, എന്തുചെയ്യുന്നു എന്ന് എന്റെ സമൂഹത്തിലെ അംഗങ്ങൾക്കു കൃത്യമായി അറിയാം. അനുസരണവ്രതംവഴി എന്റെ സഭയുടെ മുഴുവൻ നിയമങ്ങളും ഞാൻ പാലിക്കും എന്നു പരസ്യപ്രതിജ്ഞ ചെയ്ത ഞാൻ എന്റെ സമൂഹത്തിലെ അധികാരിയുടെ നിർദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥയാണ്. ഞാൻ മാത്രമല്ല, എന്റെ സമൂഹത്തിലെ എല്ലാ സിസ്റ്റേഴ്സും എങ്ങോട്ടുപോകുന്നുവെന്നും എന്തുചെയ്യുന്നുവെന്നും എപ്പോൾ വരുമെന്നും ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. എന്റെ സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ ദൃഢമായ പരസ്പര വിശ്വാസവും ധാരണയും നിലനിൽക്കുന്നുണ്ട്. അതാണു ഞങ്ങളുടെ കൂട്ടായ്മയുടെ കാതൽ. ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ പങ്കുവയ്ക്കുന്ന ഈ സ്നേഹത്തിനു സ്ത്രീത്വത്തിന്റെ അടിമത്തം എന്നല്ല, ആത്മീയതയുടെ സ്വാതന്ത്ര്യം എന്നാണു ഞാൻ വിളിക്കുന്നത്.
ഈ അടുത്ത കാലത്ത് എന്നെപ്പോലെ സന്യാസം സ്വീകരിച്ച ചില സഹോദരിമാരുടെ ഭാഗത്തുനിന്നു സമർപ്പണജീവിതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടാകുന്നതു കാണുന്പോൾ ആത്മാർഥമായി സന്യാസം ജീവിക്കാൻ പരിശ്രമിക്കുന്നവർക്കു വലിയ വേദനയുണ്ട്. സഭയോടോ വിശ്വാസിസമൂഹത്തോടോ സ്വന്തം കോണ്ഗ്രിഗേഷനോടോ യഥാർഥസ്നേഹവും പ്രതിബദ്ധതയുമുള്ളവർക്കു പൊതുസമൂഹത്തിനു മുന്പിൽ സഭയുടെ മുഖം വികൃതമാക്കാൻ കഴിയില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. വീടുമാറിക്കയറിയവർ പ്രകടിപ്പിക്കുന്ന ഈ പകപ്പ് വീട്ടിലുള്ളവരുടെ അരക്ഷിതാവസ്ഥയാണെന്നു മറ്റുള്ളവരെക്കൊണ്ടു പറയിപ്പിക്കുന്ന രീതി എനിക്ക് അംഗീകരിക്കാൻ കഴിയില്ല.
സിസ്റ്റർ റാണി ജോ എസ്സിസി, സെക്രട്ടറി സ്പെഷൽ ഒളിന്പിക്സ് കേരള, പ്രിൻസിപ്പൽ, ഹോളിക്രോസ് സ്പെഷൽ സ്കൂൾ, മണ്ണയ്ക്കനാട്, കുറവിലങ്ങാട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നീതിക്കായി കേഴുന്ന സത്യങ്ങൾ
ഒരു കടൽത്തീരത്തുവച്ച് സത്യവും അസത്യവും കണ്ടുമുട്ടി. അവർ ഒരു കടൽ സ്നാനത്തിന് ഇറങ്ങ
സന്യസ്തർ സ്വതന്ത്രരോ?
നാല്പതിനായിരത്തോളം കത്തോലിക്കാ സന്യാസിനികൾ കേരള
ക്രൈസ്തവ സന്യാസത്തിനു ചാനൽക്രമമോ?
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ പെ
സന്യാസത്തെ പുച്ഛിക്കുന്നവരോടു പറയാനുള്ളത്
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സ
മഠത്തിലെ നല്ല ദിവസം!
ഒരു പത്രത്തിലെ പരമ്പരയിൽ വന്ന മഠത്തിലെ ഒരു ദിവസം വായ
ഞങ്ങൾക്കുമുണ്ട് പറയാൻ
ചില സമീപകാല സംഭവവികാസങ്ങളെ ദൃശ്യ-അച്ചടി-സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ
സന്യാസം തോന്ന്യാസമല്ല
സഭ വിട്ടവരിലും സഭാവിരു
ഞാൻ കയറ്റി അയയ്ക്കപ്പെട്ട കന്യാസ്ത്രീ
മാധ്യമങ്ങളുടെ വേട്ടയാടലിനിടെ പരാമർശിക്കപ്പെട്ട
ഇരയും വേട്ടക്കാരനും
ടിവി ചാനലുകളിലെ അന്തിച്ചർച്ചകളിലെ ജഡ്ജിമാരെയും അ
സന്ന്യാസം എന്ന ആദർശം
സന്ന്യാസം എന്നാൽ സർവസംഗപരിത്യാഗം. ബഹിർമുഖമായി ചരിക്കുന്ന ഇന്ദ്രിയങ്ങളെ നിയ
മഹത്വത്തിലേക്കുള്ള വഴി
സഹനങ്ങളും വേദനകളുമാണു മഹത്വത്തിലേക്കുള്ള വഴിയെ
അനുസരണം അടിമത്തമല്ല
അന്തസോടെ സന്യാസത്തെ ആശ്ലേഷിച്ചു ജീ
ശുശ്രൂഷയുടെ മഹത്വം
സന്യസ്തരെക്കുറിച്ച് ഇത്രയേറെ ആശങ്ക
ആ കരച്ചിൽ ഞാൻ മറക്കില്ല...
സന്യാസിനികളെ കൂട്ടിലടച്ച കിളികളായും മഠങ്ങളെ തടവറകളായും ചില മാധ്യമങ്ങളില
നിന്ദിക്കരുത്
ചില മാധ്യമങ്ങളും തത്പരകക്ഷികളും പറയുന്നതുകേട്ട് വികാരമിളകി ട്രോളുകളിട്ടു മട
വീണവരുണ്ട്, പക്ഷേ...
തീർച്ചയായും സഭയിൽ പുഴുക്കുത്തുകളുണ്ട്. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അത് ഇന്നു
അകത്തിരുന്ന് അഴുകുന്നവർ
ഈ പ്രതിസന്ധിഘട്ടത്തിൽ സഭയുടെ ആത്മാവിനെ കളങ്കപ്പെടുത്താനും പൊതുനിരത്തിൽ അവ
മാധ്യമവേട്ട
പച്ചനുണകളും അർധ സത്യങ്ങളും ആധാരമാക്കിയുള്ള ചില മാധ്യമ-സാമൂഹ്യമാധ്യമ വായാ
ദീപികയുടെ നിലപാട്
ദീപിക പീഡനവാർത്തകൾ എന്തുകൊണ്ട് ഒന്നാം പേജിൽ കൊടുക്കുന്നില്ലെന്നാണ് ചിലരുടെ പരാ
ആരാണ് ഇര ?
വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും ഇരകളായ ആയിരങ്ങളെക്കുറിച്ചുകൂടി ഇവിടെ
Latest News
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയും ഇന്ത്യ സന്ദർശനം റദ്ദാക്കി
ആസാമിൽ ആളിക്കത്തി പ്രതിഷേധം; പോലീസ് വെടിവയ്പിൽ മൂന്ന് മരണം
അട്ടപ്പാടിയില് നവജാത ശിശു മരിച്ചു
പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശനം റദ്ദാക്കി
കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം
Latest News
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയും ഇന്ത്യ സന്ദർശനം റദ്ദാക്കി
ആസാമിൽ ആളിക്കത്തി പ്രതിഷേധം; പോലീസ് വെടിവയ്പിൽ മൂന്ന് മരണം
അട്ടപ്പാടിയില് നവജാത ശിശു മരിച്ചു
പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശനം റദ്ദാക്കി
കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top