സീറോ മലബാർ ദേശീയ കൺവൻഷനായി ഹൂസ്റ്റൺ ഒരുങ്ങി
സീറോ മലബാർ ദേശീയ കൺവൻഷനായി ഹൂസ്റ്റൺ ഒരുങ്ങി
അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനായി ഹൂസ്റ്റണ്‍ ഒരുങ്ങി. അമേരിക്കയിലെ സിറോ മലബാർ വിശ്വാസികളുടെ ആത്മീയ ഉണർവും, കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന കണ്‍വൻഷന് ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. .

ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ് കണ്‍വന്‍ഷന്‍റെ രക്ഷാധികാരി. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കണ്‍വീനറായും വിവിധ കമ്മിറ്റികള്‍ പ്രവർത്തിച്ചുവരികയാണ്.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സെമിനാറുകളും കലാകായിക പരിപാടികളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ കൺവൻഷന്‍റെ ഭാഗമായി നടക്കും. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ- ആത്മീയ പ്രഭാഷകർ കണ്‍വൻഷൻ വേദികളിൽ സന്ദേശം നല്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ജസ്റ്റീസ് കുര്യൻ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. വടക്കേഅമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.


മാർത്തോമാ മാർഗം വിശുദ്ധിയിലേക്കുള്ള മാർഗം, ഉണർന്നു പ്രശോഭിക്കുക എന്നീ രണ്ട് ആപ്തവാക്യങ്ങൾ ഉൾക്കൊണ്ടാണ് സീറോ മലബാർ കണ്‍വൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്. രൂപതയിലെ യൂത്ത് വിംഗാണ് ഏഴാമത് ദേശീയ കണ്‍വൻഷന്‍റെ ലോഗോ രൂപകല്പന ചെയ്തത്. അമേരിക്കൻ ദേശീയ പതാകയുടെ മീതെ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന കുരിശും മറ്റു അനുബന്ധ ചിഹ്നങ്ങളും ലോഗോയുടെ പ്രത്യേകതയാണ്.

ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാർ രൂപതയായ ഷിക്കാഗോയിലെ ദേശീയ കൺവൻഷനെ ലോകം മുഴുവനുമുള്ള വിശ്വാസികൾ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.