യോകോസോ... 32-ാം ഒളിന്പിക്സിനു വർണാഭമായ തുടക്കം
യോകോസോ... 32-ാം ഒളിന്പിക്സിനു വർണാഭമായ തുടക്കം
സമുറായ് കരുത്തിനും ഇച്ഛാശക്തിക്കും മുന്നിൽ കോവിഡ് മഹാമാരിക്കു മുട്ടുമടക്കേണ്ടിവന്നു. അവസാന ലാപ്പിൽ കോവിഡിനെ ഓടിത്തോൽപ്പിച്ച് വിശ്വ കായികമേളയായ ഒളിന്പിക്സിനു ടോക്കിയോയിൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങോടെ തുടക്കം.

ഒരുമയുടെ സന്ദേശമുയർത്തിയ ഉദ്ഘാടന ചടങ്ങിനു ജാപ്പനീസ് കലാവിരുന്ന് കൊഴുപ്പേകി. ഇന്ത്യൻ സമയം വൈകുന്നേരം 4.30ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങിനൊടുവിൽ ജാപ്പനീസ് ടെന്നീസ് സൂപ്പർ താരം നവോമി ഒസാക്ക ഒളിന്പിക് ദീപം തെളിച്ചു, ഇനിയുള്ള 17 ദിനങ്ങളിൽ ലോകം ഒരുമയുടെ ഒളിന്പിക്സ് ആഘോഷിക്കും. കുറിയ കണ്ണുകളുള്ള സുന്ദരിമാർ ലോകത്തോടു ജാപ്പനീസ് ഭാഷയിൽ വിളിച്ചുപറഞ്ഞു, ടോക്കിയോ ഇ യോകോസോ (ടോക്കിയോയിലേക്കു സ്വാഗതം)...

വികാരത്താൽ ഐക്യപ്പെട്ട്

വികാരത്താൽ ഐക്യപ്പെട്ട് മുന്നോട്ട് എന്നതാണു ടോക്കിയോ ലോകത്തിനു നൽകുന്ന സന്ദേശം. കൊറോണ ഭീതിയിൽ ദിനങ്ങൾ തള്ളിനീക്കുന്ന ലോകത്തിനു സ്നേഹത്തിന്‍റെ, കരുതലിന്‍റെ വികാരങ്ങളാൽ ഐക്യപ്പെട്ട് മുന്നേറാനുള്ള, പ്രതീക്ഷയുടെ ഒളിന്പിക്സിനാണു ടോക്കിയോയിൽ തിരിതെളിഞ്ഞത്.

കൊറോണയാൽ ഒറ്റപ്പെടുന്ന ഈ കാലഘട്ടത്തിൽ ലോകത്തിന്‍റെ മുഴുവൻ പ്രതിനിധികളും ടോക്കിയോയിലെ ഒളിന്പിക്സ് വേദികളിൽ ഒന്നിച്ച് മെഡൽ പോരാട്ടം നടത്തും. ‘മുന്നോട്ട്’ എന്ന തീം ആധാരമാക്കിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിന്പ്യന്മാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചാണു ചടങ്ങുകൾ തുടങ്ങിയത്.

ജപ്പാൻ ചക്രവർത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി. യുഎസ് പ്രഥമവനിത ജിൽ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

ട്രെഡ്മില്ലിൽ പരിശീലനം നടത്തുന്ന ജപ്പാന്‍റെ മിഡ് വെയ്റ്റ് ബോക്സറായ അരിസ സുബാട്ടയിലേക്കു ചൂണ്ടിയാണു ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് അരിസ സുബാട്ട മുന്നണിപ്പോരാളിയായി പ്രവർത്തിച്ചിരുന്നു. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യർക്ക് ആദരാഞ്ജലി അർപ്പിച്ചു.


ടോക്കിയോയിലെ ഒളിന്പിക് സ്റ്റേഡിയത്തെ ദീപപ്രഭയിലാക്കി കരിമരുന്ന് കലാപ്രകടനം തുടർന്ന് ജാപ്പനീസ് സംഗീതത്തിനൊപ്പം രാജ്യത്തിന്‍റെ സാംസ്കാരിക തനിമ നിറഞ്ഞുനിൽക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.

2013ൽ ഒളിന്പിക്സിന് ആതിഥ്യം അനുവദിച്ചതു മുതൽ ഇതു യാഥാർഥ്യമാകുന്നതുവരെ ജപ്പാൻ നേരിട്ട പ്രതിസന്ധികൾ വിവരിക്കുന്ന പ്രത്യേക വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

ഇന്ത്യ @ 21



ജാപ്പനീസ് അക്ഷരമാലാ ക്രമത്തിലാണ് മാർച്ച് പാസ്റ്റിൽ ടീമുകൾ അണിനിരന്നത്. ഇതുപ്രകാരം 21-ാമതാണ് ഇന്ത്യ എത്തിയത്. ഇന്ത്യൻ സംഘത്തിൽനിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്. ബോക്സിംഗ് താരം മേരി കോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തി. ഒന്പത് മലയാളികൾ അടക്കം 127 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോയിലുള്ളത്.

കായികതാരങ്ങളുടെ പരേഡിൽ ആദ്യം എത്തിയത് ഗ്രീസ് ആയിരുന്നു. ജപ്പാൻ താരങ്ങളുടെ വരവോടെ മാർച്ച് പാസ്റ്റ് സമാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണം അതത് രാജ്യങ്ങൾ വെട്ടിക്കുറച്ചിരുന്നു.

32-ാം ഒളിന്പിക്സിൽ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡൽ ഇനങ്ങളിലായി 11,000ൽ അധികം കായിക താരങ്ങൾ 42 വേദികളിലായി മാറ്റുരയ്ക്കും.

ടോക്കിയോയിൽ ഇന്ത്യ ഇന്ന്

അന്പെയ്ത്ത്
മിക്സഡ് ടീം 6.00 am

ബാഡ്മിന്‍റണ്‍
പുരുഷ ഡബിൾസ് 8.50 am
പുരുഷ സിംഗിൾസ് 9.30 am

ബോക്സിംഗ്
പുരുഷന്മാരുടെ വെൽട്ടർവെയ്റ്റ് 3.50 pm

ഹോക്കി
പുരുഷന്മാർ- ഇന്ത്യ x ന്യൂസിലൻഡ് 6.30 am
വനിതകൾ- ഇന്ത്യ xഹോളണ്ട് 5.15 pm

ജൂഡോ
വനിതകളുടെ 48 കിലോഗ്രാം റൗണ്ട് 32, 7.30 am

ഷൂട്ടിംഗ്
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ 5.00 am
പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ 9.30 am

ടെന്നീസ്
ജൂലൈ 24 പുരുഷ സിംഗിൾസ് 7.30am

വെയ്റ്റ്‌ലിഫ്റ്റിംഗ്
വനിതകളുടെ 49 കിലോഗ്രാം രാവിലെ 6.20 മുതൽ

ടേബിൾ ടെന്നീസ്
വനിതാ സിംഗിൾസ് 12.15 pm
മിക്സഡ് ഡബിൾസ് 8.30 am

(സോണി ടെൻ 1, 2 ലൈവ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.