ജമൈക്കൻ കൊടുങ്കാറ്റ്
ജമൈക്കൻ കൊടുങ്കാറ്റ്
ഒളിന്പിക് വേദികളിലെ ജമൈക്കൻ കൊടുങ്കാറ്റ് ടോക്കിയോയിലും തുടർന്നു. ഭൂഗോളത്തിലെ അതിവേഗക്കാരെ നിർണയിക്കുന്ന വനിതാ 100 മീറ്റർ സ്വർണം ജമൈക്കയുടെ എലെയ്ൻ തോംസണ്‍ സ്വന്തമാക്കിയതോടെയാണിത്.

2008 ബെയ്ജിംഗ് ഒളിന്പിക്സിൽ മുതൽ പുരുഷ-വനിതാ 100 മീറ്റർ സ്വർണം മറ്റൊരു രാജ്യത്തിനും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഒരു കാലത്ത് അമേരിക്കയുടെ കുത്തകയായിരുന്ന സ്പ്രിന്‍റ് ട്രാക്കാണ് ജമൈക്കൻ കൊടുങ്കാറ്റിൽ 2008 മുതൽ കടപുഴകിയത്.

ഇന്ന് പുരുഷ 100 മീറ്റർ ഫൈനൽ നടക്കുന്പോൾ കഥയിൽ ചെറിയ മാറ്റം വന്നേക്കാം. എങ്കിലും വനിതാ 100 മീറ്റർ സ്വർണം ജമൈക്കയിലേക്ക് വിമാനം കയറി. 2008, 2012, 2016 ഒളിന്പിക്സ് പുരുഷ സ്വർണം ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടിനായിരുന്നു. ബോൾട്ടിനുശേഷം ആരെന്ന ചോദ്യത്തിനും ടോക്കിയോ ഇന്ന് ഉത്തരം നൽകും.

ഡബിളടിച്ച് എലെയ്ൻ

ഇരുപത്തൊന്പതുകാരിയായ എലെയ്ൻ തോംസണ്‍ 100 മീറ്റർ വനിതാ സ്വർണം നേടുന്നത് തുടർച്ചയായ രണ്ടാം തവണ. 2016 റിയൊ ഒളിന്പിക്സിലും എലെയ്നായിരുന്നു സ്വർണം. ഇത്തവണ ഒളിന്പിക് റിക്കാർഡോടെയാണ് (10.61 സെക്കൻഡ്) ജമൈക്കൻ താര റാണിയുടെ സ്വർണ മുത്തം. 2008, 2012 ഒളിന്പിക്സുകളിൽ 100 മീറ്റർ സ്വർണം നേടിയ ഷെല്ലി ആൻ ഫ്രേസറിന്‍റെ നേട്ടത്തിനൊപ്പവും എലെയ്ൻ എത്തി.

ഷെല്ലി ആൻ ഫ്രേസറും (10.74), ഷെറീക്ക ജാക്സണും (10.76) യഥാക്രമം വെള്ളിയും വെങ്കലവും നേടിയപ്പോൾ ഒളിന്പിക് ചരിത്രത്തിൽ വനിതാ 100 മീറ്ററിലെ മുഴുവൻ മെഡലും ജമൈക്ക തൂത്തുവാരുന്നതിനും ടോക്കിയോ സാക്ഷ്യംവഹിച്ചു. മുപ്പത്തിനാലുകാരിയായ ഷെല്ലി ആൻ ഫ്രേസറിന്‍റെ ഏഴാമത് ഒളിന്പിക് മെഡലാണിത്.


ഇന്നലെ നടന്ന 100 മീറ്റർ സെമിയിൽ ഏറ്റവും മികച്ച സമയം ഷെല്ലി ആൻ ഫ്രേസറിന്‍റേതായിരുന്നു, 10.73 സെക്കൻഡ്. എലെയ്ൻ തോംസണ്‍ (10.76), ഷെറീക്ക (10.79), ഐവറികോസ്റ്റിന്‍റെ മേരി ജോസ് ത ലൂ (10.79) എന്നിവർ തൊട്ടുപിന്നാലെയും. എന്നാൽ, ഫൈനലിൽ കഥ മാറി. എലെയ്ന്‍റെ കുതിപ്പിൽ ഷെല്ലി വെള്ളിയിലേക്ക് വീണു, ഷെറീക്കയുടെ പോരാട്ടത്തിൽ ത ലൂ നാലാമതേക്കും.

ഒറ്റലാപ്പിൽനിന്ന് സ്പ്രിന്‍റിലേക്ക്

ജമൈക്കയ്ക്കായി 100 മീറ്റർ വനിതാ പോരാട്ടത്തിൽ വെങ്കലം നേടിയ ഷെറീക്ക ജാക്സണിന് ചുവടുമാറ്റത്തിന്‍റെ കഥയുമുണ്ട്. 2016 റിയൊ ഒളിന്പിക്സിൽ വനിതാ 400 മീറ്ററിൽ വെങ്കലം നേടിയ താരമാണ് ഷെറീക്ക. 4-400 മീറ്ററിൽ വെള്ളിയുമുണ്ടായിരുന്നു. 2021 സീസണിലാണ് ഷെറീക്ക ഒരു ലാപ്പ് ഓട്ടത്തിൽനിന്ന് 100, 200 മീറ്റർ പോരാട്ട ട്രാക്കിലേക്ക് ചുവടുമാറിയത്. 10.77 ആയിരുന്നു ഒളിന്പിക് ഫൈനലിനു മുന്പത്തെ മികച്ച സമയം.

ഒളിന്പിക് 100 മീറ്റർ സെമി പോരാട്ടത്തിൽ 10.79 സെക്കൻഡുമായാണ് ഷെറീക്ക ഫൈനലിനു യോഗ്യത സ്വന്തമാക്കിയത്. സെമിയിലെ മികച്ച നാലാമത്തെ സമയമായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.