ഛത്തീസ്ഗഡ് സംഭവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരന്ന അഭിപ്രായപ്രകടനങ്ങൾ വിവിധങ്ങളായിരുന്നു. സിസ്റ്റർമാർക്കു കേരളത്തിൽ കഴിഞ്ഞാൽ പോരേ, എന്തിന് ഉത്തരേന്ത്യയിലേക്കു കെട്ടിയെടുക്കണം, എന്തിന് സഭാവസ്ത്രങ്ങൾ അണിഞ്ഞു യാത്ര ചെയ്യണം എന്നുമൊക്കെയുള്ള വിചിത്രമായ ചോദ്യങ്ങൾ ചിലർ ഉയർത്തി. ക്രൈസ്തവർ എന്തുകൊണ്ട് സാമൂഹികസേവനവുമായി ഹൈന്ദവരുടെയടുത്തേക്കു മാത്രം പോകുന്നു, മറ്റുള്ളവരുടെയടുത്തേക്കു പോകാത്തതെന്ത് എന്നീ അവാസ്ത ചോദ്യങ്ങൾ ഉന്നയിച്ചത് കേരളത്തിന്‍റെ മുൻ ഡിജിപി സെൻകുമാറാണ്! ഓരോരുത്തരും സ്വന്തം മതവിശ്വാസവുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ പോരേ, എന്തിനാണ് മറ്റു മതസ്ഥരോട് സുവിശേഷം പറയാൻ ക്രിസ്ത്യാനികൾ ഉദ്യമിക്കുന്നത് എന്ന ചോദ്യവും ഉയർന്നുകേട്ടു.

ഇക്കൂട്ടരോടെല്ലാം വളരെ വ്യക്തമായി പറയാനുള്ളത്:

മറ്റേതു പൗരന്മാർക്കുമുള്ള തുല്യത ഇന്ത്യയിൽ എല്ലാ കാര്യങ്ങളിലും ക്രൈസ്തവർക്കും ഉണ്ട്. സഞ്ചാരസ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും എല്ലാവരെയുംപോലെ ക്രൈസ്തവരായ സമർപ്പിതർക്കുമുണ്ട്.

സഭയുടെ പ്രേഷിതപ്രവർത്തനം എല്ലാ മനുഷ്യർക്കുംവേണ്ടിയുള്ളതാണ്, പ്രത്യേകിച്ച് ദരിദ്രർക്കുവേണ്ടി. അത് എന്നും അങ്ങനെതന്നെയായിരുന്നു. ബംഗ്ലാദേശിൽ മാത്രം മിഷനറീസ് ഓഫ് ചാരിറ്റിയുടെ 13 സമൂഹങ്ങളുണ്ട് എന്ന വസ്തുത അറിയാത്തവർ വിഡ്ഢിച്ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ പരതിനടക്കുന്നു എന്നേയുള്ളൂ! ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുംവേണ്ടി സഭ എന്നും ഉണ്ടായിരുന്നു; ഇനിയുമുണ്ടാകും. “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത്” (മത്താ 25:40) എന്നു പറഞ്ഞ ഈശോയാണ് ഞങ്ങളെ നയിക്കുന്നത്.

“വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണു വയ്ക്കുക” (മത്താ 5:15) എന്ന ക്രിസ്തുവചനവും “ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!” എന്ന പൗലോസിന്‍റെ മൊഴിയുമാണ് (1 കോറി 9:16) ഞങ്ങളെ നയിക്കുന്നത്. അതിനാൽത്തന്നെ, നിരന്തര പ്രേഷിതത്വമാണ് ഞങ്ങളുടെ മുഖമുദ്ര. ഞങ്ങൾ ആരെയും മതം മാറ്റുന്നില്ല. സുവിശേഷപ്രഘോഷണത്തിലൂടെ ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത് മതംമാറ്റമല്ല, മനംമാറ്റമാണ്. വിശുദ്ധ പൗലോസ് വ്യക്തമാക്കിയതു പോലെ, “ക്രിസ്തു എന്നെ അയച്ചത് സ്നാനം നല്‍കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്” (1 കോറി 1:17). ഞങ്ങളുടെ ജീവിതവും ശുശ്രൂഷകളും സാക്ഷ്യങ്ങളും നിമിത്തം ആരെങ്കിലും ക്രിസ്തുവിലേക്ക് ആകൃഷ്ടരാകുന്നെങ്കിൽ ഞങ്ങൾക്ക് അതിൽ വലിയ സന്തോഷവും ചാരിതാർഥ്യവുമുണ്ട്.

എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമല്ലാതെയോ മതിയായ ഒരുക്കങ്ങളില്ലാതെയോ ഒരാൾക്കു പോലും മാമ്മോദീസ നല്കരുതെന്ന് പൗരസ്ത്യ-പാശ്ചാത്യ സഭാ നിയമങ്ങൾ കൃത്യമായി അനുശാസിക്കുന്നുണ്ട്: “For an adult to be baptized, the person must have manifested the intention to receive baptism, have been instructed sufficiently about the truths of the faith and christian obligations, and have been tested in the christian life through the catechumenate. The adult is also to be urged to have sorrow for personal sins.” (CIC 865 §1; cf. CCEO 682 §1).

ക്രൈസ്തവജീവിതംകൊണ്ടും വാക്കുകൾകൊണ്ടും ശുശ്രൂഷകൾകൊണ്ടും സുവിശേഷം പ്രഘോഷിക്കുക എന്നത് സഭയുടെ അടിസ്ഥാന ധർമമാണ്. അതില്ലെങ്കിൽ സഭയില്ല എന്നു പറയാൻ തക്കവിധം അത്രയ്ക്ക് മർമപ്രധാനമാണ് പ്രേഷിതത്വം. അതുകൊണ്ട്, ആരൊക്കെ ഏതു വിധത്തിലൊക്കെ എതിർത്താലും സഭ സുവിശേഷപ്രഘോഷണം തുടരും. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 അനുസരിച്ച് ഇന്ത്യയിൽ പൗരന്മാർക്ക് ഏതു മതത്തിലും വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കാനും മൗലികാവകാശമുണ്ടല്ലോ.

സുവിശേഷം പങ്കുവയ്ക്കുന്നതിന് എന്തൊക്കെ പ്രതിസന്ധികൾ ആരൊക്കെ ഉണ്ടാക്കിയാലും സമഗ്രമായ സുവിശേഷപ്രഘോഷണം മനുഷ്യ മനസുകളെ ചലിപ്പിക്കും; കാരണം, “സ്നേഹം സകലത്തെയും അതിജീവിക്കുന്നു” (1 കോറി 13:7). ഗ്രഹാം സ്റ്റെയ്ൻസിന്‍റെയും മക്കളുടെയും സിസ്റ്റർ റാണി മരിയയുടെയും കണ്ഡമാലിലെ ക്രൈസ്തവരുടെയും ഘാതകന്മാരിൽ പലരും ഇന്ന് ക്രിസ്തുവിശ്വാസം പുല്കിക്കഴിഞ്ഞു എന്നോർക്കുക.

ഇന്ത്യയിലെ ‘ക്രിപ്റ്റോ ക്രിസ്റ്റ്യൻസ്’?

ഇന്ത്യയിൽ ക്രിപ്റ്റോ ക്രിസ്റ്റ്യൻസിന്‍റെ എണ്ണം വളരെ കൂടുതലാണെന്ന് ഈയിടെ ഒരു ചാനൽ ചർച്ചയിൽ ഒരു ഹിന്ദുത്വ തീവ്രവാദി പ്രസ്താവിക്കുകയുണ്ടായി. സത്യത്തിൽ, അദ്ദേഹം നടത്തിയത് ഒരു കുറ്റസമ്മതം തന്നെയാണ്. ഇന്ത്യയിൽ ക്രിപ്റ്റോ ക്രിസ്റ്റ്യൻസ് ഉണ്ടെങ്കിൽ അതിന്‍റെ അർഥം, ഇന്ത്യയിൽ ക്രൈസ്തവപീഡനം നടക്കുന്നു എന്നാണ്. മതപീഡനമുള്ളിടത്ത് ആദ്യ നൂറ്റാണ്ടുകൾ മുതല്ക്കേ രഹസ്യ ക്രൈസ്തവർ അഥവാ ഭൂഗർഭ സഭകൾ ഉണ്ടായിരുന്നു.


മതപീഡനം നിലനില്ക്കുന്നതിനാൽ ചൈനയിലും വിയറ്റ്നാമിലും ക്രിപ്റ്റോ ക്രിസ്റ്റ്യൻസിന്‍റെ എണ്ണം വളരെ കൂടുതലാണ്. നൂറു വർഷങ്ങളേ ആയുള്ളൂ, ക്രിസ്തുമതം ചൈനയിൽ വളരാൻ തുടങ്ങിയിട്ട്. 2018ലെ സർക്കാർ കണക്കനുസരിച്ച്, അവിടെ 4.4 കോടി ക്രൈസ്തവരുണ്ട് - 3.8 കോടി പ്രൊട്ടസ്റ്റണ്ടുകാരും 60 ലക്ഷം കത്തോലിക്കരും. ഇന്ത്യയിലേത് വെറും 3.5 കോടിയാണെന്നോർക്കുക.

യഥാർഥ വിഷയം

ക്രൈസ്തവ മിഷണറിമാർ ഭാരതത്തിലെമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന നിശബ്ദ വിപ്ലവം വിദ്യാഭ്യാസമാണ്. സുവിശേഷ വെളിച്ചം, മറ്റു പലയിടത്തും എന്നതുപോലെ ഇന്ത്യയിലും ചിന്താതെളിച്ചമായി മാറുന്നു. അധഃസ്ഥിതരുടെ സ്വയംമതിപ്പിനും ആത്മവിശ്വാസത്തിനും ഉന്നമനത്തിനും അതു കാരണമാകുന്നു. അത് അവരെ അടിമകളാക്കി വച്ചിരുന്ന ഭൂവുടമകളായ സവർണരുടെ മേല്ക്കോയ്മയ്ക്കും ആർത്തിക്കും അനീതിക്കും വിഘാതം സൃഷ്ടിക്കുന്നു. അങ്ങനെ സവർണരായ ജമീന്താർമാരുടെ അപ്രീതിക്ക് പാത്രമായ മിഷണറിമാർക്കെതിരേ ആദ്യമാദ്യം ഭീഷണിയും ശാരീരികാക്രമണവും നടത്തിയിരുന്നവർ (സിസ്റ്റർ റാണി മരിയയ്ക്കും സിസ്റ്റർ വത്സല ജോണിനും ആദരാഞ്ജലി!) പിന്നീട് മതപരിവർത്തന നിരോധന നിയമത്തിന്‍റെ സ്ഥിരം പ്രായോജകരായി മാറുകയായിരുന്നു. അവരുടെ കൗശലമാർന്ന ദുരുപയോഗം മൂലം ഈ നിയമം, പ്രയോഗത്തിൽ, സ്വന്തം മതം പ്രചരിപ്പിക്കാൻ പൗരന്മാർക്ക് അവകാശം നല്കുന്ന ഭരണഘടനയുടെ 25-ാം ആർട്ടിക്കിളിന് വിരുദ്ധമായി മാറുകയായിരുന്നു. എന്നു മാത്രമല്ല, ന്യൂനപക്ഷത്തിൽ പെട്ടവർക്കെതിരേ എപ്പോഴും സുഗമമായി ഉപയോഗിക്കാവുന്ന ഒരു ആയുധമായും നിക്ഷിപ്ത താത്പര്യക്കാരുടെ കൈയിൽ ആ നിയമം മാറി.

അക്ഷന്തവ്യമായ കൃത്യവിലോപം

എന്നാൽ പത്തിലേറെ സംസ്ഥാനങ്ങളിൽ ഈ കിരാതനിയമം പാസാവുകയും അതിന്‍റെ ദുരുപയോഗം പലവിധത്തിൽ പ്രകടമാകുകയും ചെയ്തപ്പോഴും ഉത്തരവാദിത്വമുള്ള ക്രൈസ്തവ സഭാ സമിതികൾ ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ തുനിഞ്ഞില്ല എന്നതാണ് ഏറ്റവും അതിശയകരമായ വസ്തുത. അങ്ങനെ നിയമത്തിന്‍റെ ദുരുപയോഗത്തിനു മുന്നിൽ ക്രൈസ്തവർ കുറ്റകരമായ നിസംഗത പാലിച്ചതാണ് ഇന്ന് ഹിന്ദുത്വശക്തികൾക്ക് ബലമായി മാറിയിട്ടുള്ളത്! കുറ്റകരമായ ഈ മൗനം സഭാ നേതൃത്വം വെടിയണം.

വിവേകം എന്ന മൗലികപുണ്യം, ധൈര്യം എന്ന മൗലികപുണ്യത്തിന് ഒരിക്കലും വിരുദ്ധമല്ല എന്നും ഭീരുത്വവും ഭയവും സുവിശേഷത്തിനു വിരുദ്ധമാണെന്നും ഓർക്കണം. അതോ, വളരെ വേഗത്തിൽ വെറും ‘സത്യാനന്തരസഭ’യായി അഥവാ ‘ക്രിസ്ത്വാനന്തര സഭ’യായി മാറാനുള്ള തത്രപ്പാടിലാണോ നമ്മൾ?

മതപരിവർത്തന നിരോധന നിയമം എളുപ്പമുള്ള ആയുധം

തീരെ അടിസ്ഥാനമില്ലാത്ത ‘നിർബന്ധിത മതപരിവർത്തനം’ എന്ന പ്രയോഗത്തിന് ഊന്നൽ നല്കി അതിന്‍റെ വെളിച്ചത്തിൽ അറുപതുകളിൽതന്നെ മൃദുഹിന്ദുത്വത്തിന്‍റെ ലൈനിൽ നിലപാടുകൾ സ്വീകരിച്ചതു കോൺഗ്രസാണ്.

മതസ്വാതന്ത്ര്യം മനുഷ്യാവകാശങ്ങൾക്കെതിരായി ദുരുപയോഗിക്കപ്പെട്ടാൽ അത്തരം സംഭവങ്ങളിൽ സത്വരമായി ഇടപെടാൻ കൃത്യവും വ്യക്തവുമായ ആർട്ടിക്കിളുകൾ ഭരണഘടനയിലും നിയമങ്ങൾ ഇന്ത്യൻ പീനൽ കോഡിലും ഉണ്ടായിരിക്കേ, ഇന്ത്യയിലെ ക്രൈസ്തവജനസംഖ്യ 2.5 ശതമാനത്തിൽ താഴെയായിരിക്കേ, ഹിന്ദുത്വശക്തികളെ പ്രീതിപ്പെടുത്താൻ ക്രൈസ്തവർക്കെതിരേ മതപരിവർത്തന നിരോധന നിയമം പടച്ചുണ്ടാക്കിയവർ, പക്ഷേ, ഭാവിയിൽ അത്തരം നിയമങ്ങളുടെ ദുരുപയോഗം ഉളവാക്കാനിരിക്കുന്ന കടുത്ത അനീതികൾ മുൻകൂട്ടി കണ്ടില്ല. ഇപ്പോൾ ഹിന്ദുത്വശക്തികൾ അത്തരം കിരാതനിയമങ്ങൾ അവരുടെ ആയുധമായി ഉപയോഗിക്കുന്നു.