Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചന്ദ്രൻ തലകുനിച്ചിട്ട് അരനൂറ്റാണ്ട്
""ഇത് ഒരു മനുഷ്യന്റെ ചെറിയ കാല്‍വയ്പാണ്; പക്ഷേ, മനുഷ്യരാശിയുടെ വന്‍ കുതിച്ചുചാട്ടവും.'' - നീല്‍ ആംസ്ട്രോംഗ്.
അമേരിക്കന്‍ ബഹിരാകാശ യാത്രികനായ നീല്‍ ആംസ്ട്രോംഗ് 1969 ജൂലൈ 21 ന് പറഞ്ഞ വാചകമാണിത്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നിമിഷമാണ് അദ്ദേഹമിതുപറഞ്ഞത്.
ചന്ദ്രന് മനുഷ്യന് മുന്നില്‍ തലകുനിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്നു (അമേരിക്കയിൽ ജൂലൈ 20). നീല്‍ ആംസ്ട്രോംഗ് ചന്ദ്രനിലിറങ്ങി 19 മിനിട്ടിനുശേഷം സഹയാത്രികന് എഡ്വിന് ആള്‍ഡ്രിനും ചന്ദ്രനെ തൊട്ടു. ചന്ദ്രനില്‍ പാദമുദ്ര പതിപ്പിച്ച രണ്ടാമന്.
മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ അമേരിക്കയുടെ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. 1969 ജൂലൈ 16ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. അപ്പോളോ 11ന് മുമ്പ് ചന്ദ്രനെ കീഴടക്കാന്‍ അമേരിക്കയും റഷ്യയും നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 1959ല്‍ തുടങ്ങിയ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തിയത് 1966 ലാണ്.1966 ഫെബ്രുവരി നാലിനു റഷ്യയുടെ ലൂണാ 9 ചരിത്രദൗത്യം പൂര്‍ത്തിയാക്കി ചന്ദ്രനില്‍ ഇറങ്ങി. ചിത്രങ്ങളെടുത്തു. എന്നാല്‍, ആ ദൗത്യത്തില്‍ മനുഷ്യന് ഉണ്ടായിരുന്നില്ല.
വഴിതെളിച്ചത് കിടമത്സരം
ശാസ്ത്ര-സാങ്കേതിക രംഗത്ത് അമേരിക്കയുടെയും സോവ്യറ്റ് യൂണിയന്റെയും ഇടയിലുണ്ടായിരുന്ന മത്സരബുദ്ധിയാണ് ശാസ്ത്ര-സാങ്കേതിക രംഗത്തെ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്റെ ചന്ദ്രയാത്രയിലേക്കു വഴിതെളിച്ചത്. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ തങ്ങളാണ് ഒന്നാംനിരക്കാര്‍ എന്ന ചിന്ത എല്ലാക്കാലത്തും അമേരിക്കക്കാര്‍ക്കുണ്ടായിരുന്നു. വസ്തുതകള്‍ പരിശോധിച്ചാല്‍ ഒരു പരിധിവരെ ഇത് സത്യമാണ്. എന്നാല്‍, ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കയെ ഞെട്ടിച്ചുകൊണ്ടാണ് 1957 ല്‍ സ്പുട്നിക് എന്ന ഉപഗ്രഹം സോവ്യറ്റ് യൂണിയന് (1990 ല്‍ യൂണിയന് തകര്‍ന്നു) വിക്ഷേപിച്ചത്. വിക്ഷേപണം വിജയമായിരുന്നു. ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് മാറി.
നാലു വര്‍ഷങ്ങള്‍ക്കുശേഷം യൂറി അലക്സെവിച് ഗഗാറിനെ ബഹിരാകാശത്തെത്തിച്ച് സോവ്യറ്റ് യൂണിയന് വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഇതോടെ അമേരിക്കയെ സംബന്ധിച്ച് ബഹിരാകാശ ഗവേഷണ രംഗത്ത് തങ്ങളുടെ മേധാവിത്വം വീണ്ടെടുക്കണമെന്ന ചിന്തയുണര്‍ന്നു. സോവ്യറ്റ് യൂണിയനൊപ്പമെത്തിയാല്‍ പോര അതിനുമപ്പുറം സഞ്ചരിച്ചേ മതിയാവൂ എന്ന സാഹചര്യത്തിലാണ്. ഒരു പക്ഷേ, ഇന്നും അതിസാഹസികമെന്നു വിശേഷിപ്പിക്കുന്ന ചാന്ദ്രദൗത്യത്തിന് അമേരിക്ക തയാറായത്.
ആവശ്യപ്പെട്ടതു കെന്നഡി
ചാന്ദ്രദൗത്യം നടത്താന്‍ രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടത് അമേരിക്കയുടെ എക്കാലത്തെയും മികച്ച ഭരണാധികാരിയെന്ന ഖ്യാതിക്ക് ഉടമയായ ജോണ്‍ എഫ്. കെന്നഡിയാണ്. ബഹിരാകാശത്തേക്ക് ഉപഗ്രഹമയച്ചു തിരികെയെത്തിച്ചിട്ടുപോലുമില്ലാത്ത രാജ്യത്തോടാണ് പ്രസിഡന്റ് കെന്നഡി ഈ ആവശ്യം മുന്നോട്ടുവച്ചത്. അങ്ങനെയാണ് അപ്പോളോ ദൗത്യം ആരംഭിക്കുന്നത്.
ഏകദേശം എട്ടു വര്‍ഷത്തെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമാണ് 1969 ജൂലൈ 16ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 7.02ന് വിക്ഷേപിക്കപ്പെട്ട അപ്പോളോ 11. നീല്‍ ആംസ്ട്രോംഗ്, എഡ്വിന് ആള്ഡ്രിന്, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു അപ്പോളോ 11ലെ യാത്രക്കാര്‍. ഭീമാകാരമായ സാറ്റേണ്‍ അഞ്ച് റോക്കറ്റാണ് മനുഷ്യരേയും കൊണ്ടു ചന്ദ്രനിലേക്കു കുതിച്ചത്. അപ്പോളോ 11 ന്റെ ഭാരം 3,100 ടണ്‍ ആയിരുന്നു. 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേണ്‍ അഞ്ച് റോക്കറ്റിന്; അതായത് ഏതാണ്ട് 110 മീറ്റര്‍ ഉയരം.
രണ്ടുവര്‍ഷം, എട്ടു വിക്ഷേപണങ്ങള്‍
അപ്പോളോ 11നു മുന്‍പ് 1967 ലും 1968 ലും ഉപഗ്രഹങ്ങളെ അമേരിക്ക ഭ്രമണപഥത്തിലെത്തിച്ചു. 1968 നവംബറില്‍ മൂന്നു ബഹിരാകാശ സഞ്ചാരികളുമായി അപ്പോളോ ഏഴ് ബഹിരാകാശത്ത് 260 മണിക്കൂര്‍ ചെലവഴിച്ചു. അടുത്തമാസം മൂന്നു ബഹിരാകാശ യാത്രികരുമായി അപ്പോളോ എട്ട് ഭൂമിയുടെ ഭ്രമണപഥവും കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. അപ്പോളോ എട്ട് ചന്ദ്രന്റെ ഉപരിതലത്തിന് 69 മൈല്‍ അടുത്തുവരെയെത്തി. പിന്നീട്, അപ്പോളോ ഒന്‍പതും പത്തും വിക്ഷേപിക്കപ്പെട്ടു. ഈ രണ്ടു പരീക്ഷണങ്ങളുടെയും ലക്ഷ്യം ചന്ദ്രനില്‍ സുരക്ഷിതമായി എങ്ങനെ ഇറങ്ങാം എന്ന പരീക്ഷണങ്ങളായിരുന്നു. മനുഷ്യനെ ചന്ദ്രനിലിറക്കുന്നതിന് മുന്നോടിയായി ഏഴ് ഉപഗ്രഹങ്ങളാണ് അമേരിക്ക വിക്ഷേപിച്ചത്. അതും വെറും ഒരു വര്‍ഷത്തിനുള്ളില്‍.
സുരക്ഷിതത്വത്തിനു വലിയ പ്രാധാന്യം
ഒന്നു പിഴച്ചാൽ യാത്രക്കാരുടെ ജീവൻ പൊലിയുകയും കളങ്കിത ചരിത്രം രചിക്കപ്പെടുകയും ചെയ്യുമെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു. അക്കാരണത്താൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നാസ തയാറായില്ല. അപ്പോളോ നാലു മുതൽ 10 വരെ ദൗത്യങ്ങൾ നടത്തിയത് സുരക്ഷയിൽ ഒരു പിഴവും വരാതിരിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ്. ഒന്നിലേറെ റോക്കറ്റുകൾ പരീക്ഷിച്ചതിനു ശേഷമാണ് സാറ്റേൺ അഞ്ചിലേക്ക് നാസ എത്തിച്ചേരുന്നത്.
ആ ദിവസം ചരിത്രം പിറന്നു
1969 ജൂലൈ 16 ലോകമെന്പാടും ജനങ്ങൾ കാത്തിരുന്ന ദിവസം. നീൽ ആംസ്ട്രോംഗ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരെയും കൊണ്ടു അപ്പോളോ 11 ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നു വിക്ഷേപിക്കപ്പെട്ടു. കൊളംബിയ (മാതൃപേടകം), ഈഗിൾ (ചന്ദ്രപേടകം) എന്നീ രണ്ടു മൊഡ്യൂളുകളായിരുന്നു അപ്പോളോ 11 ൽ ഉണ്ടായിരുന്നത്. അപ്പോളോ 11 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം ആൾഡ്രിനും ആംസ്ട്രോംഗും കൊളംബിയയിൽ നിന്ന് ചന്ദ്രപേടക (ഈഗിള്‍)ത്തില്‍ പ്രവേശിച്ചു. ഇതേസമയം കോളിന്‍സ് മാതൃപേടകമായ കൊളംബിയയെ നിയന്ത്രിക്കുകയായിരുന്നു. അപ്പോളൊ 11 ൽ നിന്ന് കൊളംബിയ വേർപെട്ട് ഒറ്റയ്ക്ക് ഭ്രമണം ചെയ്യാൻ ആരംഭിച്ചു. ചന്ദ്രനെ 12ാം തവണ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഈഗിളും കൊളംബിയയും തമ്മില്‍ വേര്‍പെട്ടു.
ജൂലൈ 21ന് പുലർച്ചെ 01.47 ന് (അമേരിക്കൻ സമയം ജൂലൈ 20 രാത്രി 8.17) ഈഗിള്‍ ചന്ദ്രനിലെ പ്രശാന്തസാഗരത്തില് ഇറങ്ങി. ഏഴ് മണിക്കൂറോളം ഈഗിളിൽ കഴിഞ്ഞ ശേഷം പ്രത്യേകതരം വസ്ത്രങ്ങൾ ധരിച്ച്, നീൽ ആംസ്ട്രോംഗ് ചാന്ദ്രപ്രതലത്തിലേക്ക് ഇറങ്ങി. കുറച്ചു സമയത്തിനു ശേഷം എഡ്വിൻ ആൾഡ്രിനും ചന്ദ്രനിൽ കാലുകുത്തി. ഇറങ്ങിയ സ്ഥലത്തിന് ആംസ്ട്രോംഗും ആൾഡ്രിനും കൊടുത്ത പേര് പ്രശാന്തഘട്ടം എന്നര്‍ഥമുള്ള ട്രാങ്ക്വിലിറ്റി ബേസ് എന്നാണ്.
ചന്ദ്രനിൽ കഴിഞ്ഞത് 21 മണിക്കൂർ
കൈവശം കരുതിയിരുന്ന ഒാക്സിജന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് ഇരുവർക്കും അധികനേരം ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കാൻ സാധിച്ചില്ല. ഏതാണ്ട് 21 മണിക്കൂര്‍ മാത്രമാണ് ഇരുവരും ചന്ദ്രനിൽ തങ്ങിയത്. അതിൽ തന്നെ രണ്ടര മണിക്കൂർ മാത്രമാണ് ഇവർ ഈഗിളിനു പുറത്ത് കഴിഞ്ഞത്. ഈഗിളിൽ നിന്നുള്ള സന്ദേശം ലഭിച്ച കൊളംബിയ ചന്ദ്രന്റെ ഉപരിതലത്തിന് പരമാവധി അടുത്തുവരികയും ഈഗിളിൽ സജ്ജമാക്കിയ റോക്കറ്റ് പ്രവർത്തിപ്പിച്ച് ഉയര്‍ന്ന് കൊളംബിയയുമായി സന്ധിക്കുകയും ചെയ്തു. പിന്നീട്, ഈഗിള്‍ ഉപേക്ഷിച്ച് മൂന്നുപേരും മാതൃപേടകത്തില്‍ ഭൂമിയിലേക്കു യാത്രതിരിച്ചു. ജൂലൈ 24 ഇന്ത്യന്‍ സമയം 22:20 ന് പസിഫിക് സമുദ്രത്തില്‍ ഇറങ്ങി.
18 ദിവസം പുറത്തിറങ്ങിയില്ല
പസിഫിക് സമുദ്രത്തിൽ ലാൻഡ് ചെയ്ത മൂന്നു പേരെയും ഹോര്‍ണറ്റ് എന്ന കപ്പലില്‍ എത്തി. 18 ദിവസത്തേക്ക് പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഫോണിലൂടെ മാത്രമാണ് മൂവരും ബാഹ്യലോകവുമായി ബന്ധപ്പട്ടത്. ചന്ദ്രനില്‍നിന്ന് അജ്ഞാതമായ ഏതെങ്കിലും രോഗാണുവുമായിട്ടാണ് അവര്‍ വന്നിരിക്കുന്നതെങ്കിൽ അത് അത്യന്തം അപകടകരമാവുമെന്നും മനുഷ്യകുലത്തെതന്നെ നശിപ്പിക്കാൻ സാധ്യതയുണ്ടാവുമെന്നുമുള്ള നിരീക്ഷണത്തെ തുടർന്നാണ് കടലിൽ കപ്പലിൽ തന്നെ മൂവരെയും താമസിപ്പിച്ചത്.
ചന്ദ്രയാത്രകൾ അവസാനിച്ചിട്ടില്ല
അപ്പോളോ 11 നുശേഷം ചന്ദ്രയാത്രകൾ അവസാനിച്ചില്ല. നാലുമാസങ്ങൾക്കകം അപ്പോളോ 12 ൽ ചാൾസ് കോൺറാഡും അലൻ ബീനും റിച്ചാർഡ് ഗോർഡനും ചന്ദ്രനിലേക്കു തിരിച്ചു. നവംബർ 19 ന് കോൺറാഡും ബീനും ചന്ദ്രനിലിറങ്ങി. ഏകദേശം 34 കിലോ പാറയും മണ്ണും അവർ ചന്ദ്രനിൽ നിന്നു ഭൂമിയിലേക്കു കൊണ്ടുവന്നു. ഏഴുമണിക്കൂർ 45 മിനിറ്റ് ഇരുവരും ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്നു. മാത്യപേടകം യാങ്കി ക്ളിപ്പെറും ചാന്ദ്രപേടകം ഇൻട്രെപിഡും അടങ്ങുന്ന രണ്ടു മോഡ്യൂളുകളാണ് അപ്പോളോ 12 ൽ ഉണ്ടായിരുന്നത്. ഇരുവരും ഇറങ്ങിയ സ്ഥലം കൊടുങ്കാറ്റുകളുടെ കടൽ (സീ ഒാഫ് സ്റ്റോംസ്) എന്നാണ് അറിയപ്പെടുന്നത്. 1971 ജനുവരിയിൽ അപ്പോളോ 14, ജൂലൈയിൽ അപ്പോളോ 15, 1972 ഏപ്രിലിൽ അപ്പോളോ 16, 1972 ഡിസംബറിൽ അപ്പോളോ 17 വരെ അപ്പോളോ പര്യവേഷണങ്ങൾ അമേരിക്ക തുടർന്നു.
അപ്പോളോ 13 പരാജയം
1970 ഏപ്രിൽ 11നായിരുന്നു അപ്പോളോ 13 ചന്ദ്രനിലേക്കു തിരിച്ചത്. ജയിംസ് ലോവൽ, ജാക് സ്വൈഗർ, ഫ്രെഡ് ഹൈസ് എന്നിവരായിരുന്നു യാത്രികർ അപ്പോളോ 13 ലെ യാത്രികർ. എന്നാൽ, ആ ദൗത്യം പരാജയമായിരുന്നു.
ഒാക്സിജൻ ടാങ്കിന്റെ പുറത്തെ ലോഹപ്പാളി പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് ദൗത്യം പരാജയപ്പെട്ടത്. ദൗത്യം ആരംഭിച്ച ശേഷം സാങ്കേതികത്തകരാർ ഉണ്ടായിട്ടും ബഹിരാകാശ വാഹനത്തെ തിരിച്ചെത്തിക്കാനായത് വലിയ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ഏപ്രിൽ 17 ന് ബഹിരാകാശ വാഹനം പസഫിക് സമുദ്രത്തിൽ തിരിച്ചെത്തി.
ചാന്ദ്രദൗത്യവുമായി ഇന്ത്യയും
1972 ൽ അപ്പോളോ പര്യവേഷണം അമേരിക്ക നിർത്തി. 2020 ൽ ചന്ദ്രനിലേക്കുള്ള പുതിയ ദൗത്യം ആരംഭിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്രഗവേഷണ ദൗത്യമായ ചാന്ദ്രയാൻ 2 തിങ്കളാഴ്ച വിക്ഷേപിക്കും.
അടുത്ത ദൗത്യം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുകയാണെന്ന് ഇന്ത്യ പ്രഖ്യപിച്ചു കഴിഞ്ഞു. ചൈനയും ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുന്ന പര്യവേഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.
നീൽ ആംസ്ട്രോംഗ്
1930 ഓഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഒഹായോക്കടുത്തുള്ള വാപ്പാക്കൊനേറ്റ എന്ന സ്ഥലത്താണ് നീൽ ആംസ്ട്രോംഗ് ജനിച്ചത്. 1966ല്‍ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിൽ ആദ്യ ബഹിരാകാശ യാത്ര നടത്തി. അവസാനത്തേ ബഹിരാകാശയാത്ര അപ്പോളൊ 11ല്‍ മിഷന് കമാൻഡര്‍ പദവിയിൽ. 1978 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹത്തിന് കോണ്‍ഗ്രഷനല്‍ സ്പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു. ബഹിരാകാശസഞ്ചാരിയാവും മുമ്പ് ആംസ്ട്രോംഗ് നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2012 ഓഗസ്റ്റ് 25ന് അന്തരിച്ചു.
എഡ്വിൻ ആള്ഡ്രിന്
അപ്പോളോ 11 ദൗത്യത്തിലെ ചന്ദ്രപേടകത്തിന്റെ പൈലറ്റായിരുന്നു. ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തി. ബസ് ആള്ഡ്രിന് എന്നാണ് വിളിപ്പേര്. 1951ല്‍ മെക്കാനിക്കല്‍ എൻജിനിയറിംഗിൽ ബിരുദം നേടിയ ആള്ഡ്രിന് അമേരിയ്ക്കന്‍ വ്യോമസേനയില്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് ആയിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ വൈമാനികനായി പങ്കെടുത്തിരുന്നു. ജെമിനി 12 എന്ന ദൗത്യത്തിന്റെ പൈലറ്റായിരുന്നു. ബഹിരാകാശത്തു പേടകത്തിനു പുറത്തു നടത്തേണ്ട ദൗത്യങ്ങളും പരീക്ഷണങ്ങളും ആള്ഡ്രിന് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
മൈക്കിൾ കോളിൻസ്
മൈക്കിള്‍ കോളിന്‍സ് 1930 ഒക്ടോബർ 31 ന് ജനിച്ചു. ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10 ലായിരുന്നു. അപ്പോളോ 11ന്റെ കൊളംബിയ മൊഡ്യൂളിന്റെ പൈലറ്റായിരുന്നു. ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യന്, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികള്‍ കോളിന്‍സിനുണ്ട്.
ആംസ്ട്രോംഗും ആൾഡ്രിനും കൊളംബിയ മൊഡ്യൂളില്‍ തിരികെയെത്തുന്നതു വരെ കോളിന്‍സ് ചന്ദ്രനെ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. ചരിത്രപരമായ ഈ ദൗത്യത്തില്‍ കോളിന്‍സിന്റെ പങ്ക് നിര്‍ണായകമായിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പെരുമ നേടിയത് ചന്ദ്രനിലിറങ്ങിയ ആംസ്ട്രോംഗും ആള്‍ഡ്രിനും ആയിരുന്നു.
സന്ദീപ് സലിം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മതേതര ഇന്ത്യയെ കശാപ്പു ചെയ്യുന്നു
ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ വ്യത്യസ്ത ജനവിഭാഗ
നെഹ്റു കുടുംബം വീണ്ടും കോൺഗ്രസിൽ പിടിമുറുക്കുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ലോക്സഭാ തെ
കർഷകജനതയോട് ഐക്യദാർഢ്യം
ഒരു പ്രത്യേക കാർഷിക സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരാണു കുട
വിദേശയാത്രകൾ എന്ന പ്രലോഭനം
കേരളം വലിയ കടക്കെണിയിലും ദാരിദ്ര്യത്തിലും ആയ
ഇന്ത്യൻ നിർമിത വിദേശ പൗരൻ
ലോക ഭൂപടത്തിൽ മറ്റെല്ലാറ്റിനെയുമെന്നപോലെ ഇന്ത്യ വെറുമൊരു രാജ്യമല്ല. ബഹുസ
കരുത്താർജിക്കണം കർഷകർ; വളരണം വിപണി
കാർഷിക ഭൂമികയുടെ തറവാട് എന്ന വിശേഷണം മീനച്ചിലിനു സ്വന്തം. മല
വനിതാരോദനം, വനിതാവിജയം
ലോകവിചാരം / സെർജി ആന്റണി
സ്ത്രീകൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളുടെ
ശരിക്കും മണ്ടന്മാർ ലണ്ടൻകാർ !
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കിട്ടാത്ത മുന്തിരി പു
കരുണയുടെ മുഖം
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആണ് ഫ്രാൻസിസ് എന്ന പേര് പ്ര
പ്ലാസ്റ്റിക് വിഷപ്പുക ദുരന്തങ്ങൾ തടയാം
പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആ
പൗരത്വബിൽ : ലക്ഷ്യം വലിയ പൊളിച്ചെഴുത്ത്
പ്രതീക്ഷിച്ചതുപോലെ പൗരത്വനിയമ ഭേദഗതിബിൽ ലോക്സഭ
ദൈവകൃപയുടെ വഴിയെ ജനകീയനായ ഇടയൻ
കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെ
മനുഷ്യാവകാശങ്ങൾക്കായി പോരാടുക
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71-ാം വാ
സർ സിപിയുടെയും വിമോചനസമരത്തിന്റെയും ചരിത്രം മറക്കാതിരിക്കുക
കേരളത്തിലെ കത്തോലിക്കാസഭയെ തകർക്കാൻ ആസൂത്രിതമാ
ഒരു സഭാസ്നേഹിയുടെ ചരമശതാബ്ദി
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്ന
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾ
ലെഫ്റ്റിനൊപ്പം റൈറ്റിനെയും ഹൃദയത്തിലേറ്റിയ നായനാർ
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്ര
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്‍ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്‍-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്‍പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
Latest News
വിമാന സീറ്റിനുള്ളിൽ രണ്ട് കിലോ സ്വർണം; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
കാത്തിരുന്ന വിപ്ലവം വരുന്നു; വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി മാർക്കണ്ഡേയ കട്ജു
ആരാണ് ഇന്ത്യൻ പൗരൻ എന്നു തീരുമാനിക്കുന്നത് അമിത് ഷാ ആണോ: ചെന്നിത്തല
ആദ്യം സമാധാനം, എന്നിട്ടാകാം നടപടി; ജാമിയ ഹർജിക്കാരോടു സുപ്രീംകോടതി
സ്വർണ വിലയിൽ മാറ്റമില്ല
Latest News
വിമാന സീറ്റിനുള്ളിൽ രണ്ട് കിലോ സ്വർണം; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
കാത്തിരുന്ന വിപ്ലവം വരുന്നു; വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി മാർക്കണ്ഡേയ കട്ജു
ആരാണ് ഇന്ത്യൻ പൗരൻ എന്നു തീരുമാനിക്കുന്നത് അമിത് ഷാ ആണോ: ചെന്നിത്തല
ആദ്യം സമാധാനം, എന്നിട്ടാകാം നടപടി; ജാമിയ ഹർജിക്കാരോടു സുപ്രീംകോടതി
സ്വർണ വിലയിൽ മാറ്റമില്ല
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top