Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇത് ഇടക്കാലാശ്വാസം, നിയമപോരാട്ടം തുടങ്ങണം
Monday, July 22, 2019 11:36 PM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
ഇന്ത്യക്കാരനായ കുൽഭൂഷൺ യാദവിനു വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ കോടതിയുടെ നടപടി സ്റ്റേ ചെയ്യുകയും അതിൽ പുനരാലോചന നടത്തണമെന്നു നിർദേശിക്കുകയും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ യാദവിനെ അനുവദിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ത്യയിൽ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. യാദവിനു കോൺസുലർ സേവനങ്ങൾ നിഷേധിക്കുന്നത് നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച 1963-ലെ വിയന്ന ഉടന്പടിയുടെ ആർട്ടിക്കിൾ 36 ഖണ്ഡിക 1 (ബി)യുടെ ലംഘനമാണെന്നും അന്താരാഷ്ട്ര കോടതി വിലയിരുത്തി.
ഏതെങ്കിലും രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന വിദേശപൗരന്മാരെ തങ്ങളുടെ രാജ്യത്തെ സർക്കാരുമായോ പ്രാദേശിക എംബസിയുമായോ ബന്ധപ്പെടാൻ അനുവദിക്കണമെന്നു നിർദേശിക്കുന്നതാണ് വിയന്ന ഉടന്പടിയിലെ ഈ വ്യവസ്ഥ. പാക്കിസ്ഥാനും ഈ ഉടന്പടിയിൽ ഒപ്പുവച്ചിട്ടുള്ള രാജ്യമാണ്. ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിയന്ന ഉടന്പടി ബാധകമല്ലെന്ന പാക്കിസ്ഥാന്റെ വാദം അന്താരാഷ്ട്ര കോടതി തള്ളി. വിയന്ന ഉടന്പടി വ്യവസ്ഥകൾ വിപുലീകരിച്ചുകൊണ്ട് 2008-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിൽ കോൺസുലർ സേവനങ്ങൾ നല്‍കണമെന്നു നിർദേശിക്കുന്നതു ചൂണ്ടിക്കാട്ടിയ ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു.
15-1 ഭൂരിപക്ഷത്തോടെ ഇന്ത്യക്ക് അനുകൂലമായി വന്ന കോടതിവിധി (വിയോജിപ്പു പ്രകടിപ്പിച്ച ഏക ജഡ്ജി പാക്കിസ്ഥാൻകാരനായിരുന്നു) രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളൊന്നും നോക്കാതെ രാജ്യത്തെന്പാടും സഹർഷം സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ വാദമുഖം അംഗീകരിക്കപ്പെട്ടതായി പാക്കിസ്ഥാനും പറഞ്ഞു. പാക്കിസ്ഥാനി കോടതിവിധി അംഗീകരിക്കരുതെന്നും യാദവിനെ വിട്ടയയ്ക്കണമെന്നുമുള്ള ഇന്ത്യയുടെ വാദം അംഗീകരിക്കപ്പെട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. യാദവ് തത്കാലം പാക്കിസ്ഥാനിൽ തന്നെ തുടരുമെന്നതാണു പാക്കിസ്ഥാനെ ആശ്വസിപ്പിക്കുന്ന കാര്യം. പാക്കിസ്ഥാനിലെ നിയമമനുസരിച്ചു യാദവിനോടു പെരുമാറുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രതികരണത്തിൽനിന്നു വ്യക്തമാകുന്ന കാര്യം ഇതാണ്.
ഇന്ത്യയുടെ വാദം അന്താരാഷ്ട്ര കോടതിയുടെ വിധിയിലൂടെ അംഗീകരിക്കപ്പെട്ടുവെങ്കിലും അതൊരു താത്കാലിക ആശ്വാസം മാത്രമാണ് എന്നതാണു വസ്തുത. യാദവിന്റെ കേസ് ഇനി പാക്കിസ്ഥാനിലെ സൈനിക കോടതിയിൽനിന്നു സിവിൽ കോടതിയിലേക്കു മാറും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രതികരണം ഗൗരവമായി എടുക്കേണ്ടതുണ്ട്. ഇമ്രാൻ പറഞ്ഞതിങ്ങനെയാണ്: ""കമാൻഡർ കുൽഭൂഷൺ യാദവിനെ കുറ്റവിമുക്തനാക്കി ഇന്ത്യയിലേക്ക് അയയ്ക്കേണ്ടതില്ല എന്ന അന്താരാഷ്ട്ര കോടതി വിധിയെ മാനിക്കുന്നു. പാക്കിസ്ഥാൻ ജനതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണ് അയാൾ. നിയമമനുസരിച്ചുള്ള കൂടുതൽ നടപടി പാക്കിസ്ഥാൻ എടുക്കും.'' സുദീർഘമായ നിയമനടപടികൾ ഇനി പ്രതീക്ഷിക്കേണ്ടിവരും എന്നർഥം.
സമ്മർദങ്ങൾക്കു മുന്പിൽ കീഴടങ്ങുന്നതാണു പാക്കിസ്ഥാൻ കോടതികളെന്നു കണ്ടുകഴിഞ്ഞതാണ്. ഒരു മുൻ പ്രധാനമന്ത്രിയുടെ കേസിൽപോലും പാക്കിസ്ഥാനിലെ പരമോന്നത കോടതിയിലെ ഒരു ജഡ്ജി അടുത്തയിടെ പറഞ്ഞത് താൻ അധികാരികളിൽനിന്നുള്ള സമ്മർദത്തിനു വിധേയനായിരുന്നു എന്നാണ്. അതുകൊണ്ട് ഇന്ത്യ കരുതിയിരിക്കണം. ഇന്ത്യക്കെതിരേ കാര്യങ്ങൾ നീക്കാൻ പാക്കിസ്ഥാൻ കോടതി നിയമപരമായ എല്ലാ പഴുതുകളും അന്വേഷിക്കും.
കോൺസുലേറ്റുമായി ബന്ധപ്പെടാൻ യാദവിനെ അന്താരാഷ്ട്ര കോടതി അനുവദിച്ചു എന്നതാണു നമ്മുടെ മേൽക്കൈ. ഈ പ്രശ്നത്തിൽ യഥാർഥത്തിൽ എന്താണു സംഭവിച്ചത് എന്നതിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാകാൻ ഇത് ഇന്ത്യയെ സഹായിക്കും. ഇതുവരെ ഇക്കാര്യത്തിൽ പാക്കിസ്ഥാൻ പറഞ്ഞ കാര്യങ്ങൾ മാത്രമാണു പുറത്തുവന്നിരിക്കുന്നത്. യാദവിനെ തട്ടിക്കൊണ്ടുപോയതിന്റെയും പാക്കിസ്ഥാൻ പീഡിപ്പിച്ച് അദ്ദേഹത്തിൽനിന്നു കുറ്റസമ്മതമൊഴി വാങ്ങിയതിന്റെയുമൊക്ക വിവരങ്ങൾ ഇനി നമുക്കു ലഭിക്കും. ഈ വിഷയത്തിലെ വസ്തുതകൾ ചികഞ്ഞുപിടിച്ച് നാട്ടിലെ നിയമമനുസരിച്ചു മുന്നോട്ടുപോകാൻ നമുക്കു കഴിയണം.
ഇക്കാര്യത്തിൽ നമുക്കു മുൻതൂക്കം നല്‍കുന്നത് ഹരീഷ് സാൽവേയുടെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘം നടത്തിയ പ്രശംസാർഹമായ ജോലിയാണ്. ഈ വിഷയത്തിൽ കൂടുതൽ വസ്തുതകൾ കണ്ടെത്താൻ ഇനി നാം ഒരു അന്വേഷകസംഘത്തെയും നിയോഗിക്കണം. ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട് ഇറാൻകടലിൽനിന്ന് പാക്കിസ്ഥാൻ യാദവിനെ തട്ടിക്കൊണ്ടുപോയെന്നും താൻ ഭീകരപ്രവർത്തനം നടത്തിയെന്ന് അദ്ദേഹത്തെ പീഡിപ്പിച്ചു കുറ്റസമ്മതമൊഴി എടുത്തു എന്നുമാണ്. അഫ്ഗാനിസ്ഥാനിൽ ഇന്ത്യ ഇടപെട്ടു എന്നു കള്ളത്തെളിവ് ഉണ്ടാക്കാനായിരുന്നു ഇത്. പാക്കിസ്ഥാൻ കോടതികളിൽ വിചാരണ നടക്കുന്പോൾ വാദിക്കാനായി നാം ഇക്കാര്യത്തിലുള്ള ചെറുതും വലുതുമായ എല്ലാ തെളിവുകളും ശേഖരിക്കണം.
ചുരുക്കിപ്പറഞ്ഞാൽ, വളരെ കാര്യക്ഷമതയുള്ള ഒരു അന്വേഷകസംഘവും നിയമവിദഗ്ധ സംഘവും നമുക്കു വേണം. ഈ വിഷയത്തിൽ മറ്റു രാജ്യങ്ങളുടെ പക്കലുണ്ടാകാൻ സാധ്യതയുള്ള വിവരങ്ങളെല്ലാം ശേഖരിക്കണം. ഈ കേസിൽ നയതന്ത്ര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുകയാണ്. അതിന്റെ നേട്ടമെടുക്കാൻ ഇന്ത്യക്കു കഴിയണം. അന്താരാഷ്ട്ര പിന്തുണ നേടാൻ ഇന്ത്യാ ഗവൺമെന്റ് ഇതിനകംതന്നെ പ്രശംസാർഹമായ ജോലി ചെയ്തിട്ടുണ്ട്. കേസ് നിയമപരമായി നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലവും ഇന്ത്യക്കു കിട്ടി.
അതേസമയം, യാദവിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ നയതന്ത്രതലത്തിലൂടെ നേരിട്ടും പിന്നണിയിലൂടെയും തുടരണം. പ്രശ്നം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ അന്താരാഷ്ട്ര കോടതിവിധി ഇരു രാജ്യങ്ങൾക്കും അവസരം നല്‍കിയിരിക്കുകയാണ്. നിയമപരമായ പോരാട്ടത്തിൽ ഒരു തീരുമാനമുണ്ടാകാൻ ദീർഘനാളെടുക്കും. അയൽക്കാരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു തങ്ങൾ സന്നദ്ധരാണ് എന്നു വ്യക്തമാക്കുന്നതിനുള്ള ഒരവസരമാണ് അന്താരാഷ്ട്ര കോടതിവിധി പാക്കിസ്ഥാനു നല്‍കിയിരിക്കുന്നത്.
അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരപ്രവർത്തനങ്ങൾ പാക്കിസ്ഥാൻ തുടരുന്നത് ചർച്ചകളിൽ നിന്നെല്ലാം മാറിനിൽക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കി. പാക്കിസ്ഥാൻ ഇപ്പോൾ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യയുമായുള്ള ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടാനും സാംസ്കാരിക കായികവിനിമയം പുനരാരംഭിക്കാനുമൊക്കെ അവരെ സഹായിക്കും.
ഉഭയകക്ഷിബന്ധം യാഥാർഥ്യബോധത്തോടെ നോക്കിക്കാണാൻ ഇരുരാജ്യങ്ങളും തയാറാകണം. ജനങ്ങളുടെ കഷ്ടപ്പാടുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇരുരാജ്യങ്ങൾക്കും ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്. ആയുധങ്ങൾ വാങ്ങിക്കൂട്ടാനും നശീകരണത്തിനും ചെലവഴിക്കുന്ന പണം ജനങ്ങളുടെ ആരോഗ്യപരിചരണ സംവിധാനങ്ങളും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജീവിതനിലവാരം ഉയർത്താനും ഉപയോഗിക്കാം. അത് ഉപഭൂഖണ്ഡത്തിനു നേട്ടമാകും.
അണ്വായുധശേഷിയുള്ള രണ്ട് അയൽക്കാർക്കും ഓപ്ഷനുകൾ പലതുണ്ട് എന്ന കാര്യം നാം മറക്കരുത്. എന്നാൽ, ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുകയാണ് ഏറ്റവും നല്ല ഓപ്ഷൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
Latest News
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top