Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കലാപമൊഴിയാത്ത ബ്രണ്ണൻ കാന്പസ്
Tuesday, July 23, 2019 11:29 PM IST
ശതോത്തര രജതജൂബിലിയുടെ നിറവില്‍ നില്ക്കുന്ന തലശേരി ഗവ. ബ്രണ്ണന്‍ കോളജ് മലബാറിലെ ഏറ്റവും പഴക്കമുള്ള കലാലയമാണ്. എത്രയോ മഹാരഥന്മാരുടെ കാലടികൾ പതിഞ്ഞ കാമ്പസ്. രാഷ്ട്രീയ പ്രബുദ്ധമായിരുന്ന ഇവിടം നാല് പതിറ്റാണ്ടായി ഇടതുകോട്ടയായിട്ടാണ് അറിയപ്പെടുന്നത്. മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങള്‍ക്കൊന്നും എത്തിനോക്കാന്‍ പറ്റാത്ത എസ്എഫ്ഐയുടെ ഉരുക്കുകോട്ട. എതിരാളികളുടെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നടന്നുപോയി എന്ന് അവകാശപ്പെടുന്ന കാമ്പസ്.
രണ്ടുവര്‍ഷം മുമ്പു കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുമ്പോൾ കേരളത്തെയാകെ ആശങ്കയിലാക്കിയ ഒരു കൊലപാതകം നടന്നത് തലശേരി ബ്രണ്ണൻ കോളജ് കാമ്പസിനടുത്തായിരുന്നു. കോളജ് കാമ്പസിലെ സംഘര്‍ഷമാണ് 2017 ജനുവരി 18 ന് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ടതു ബിജെപി പ്രവര്ത്തകന് അണ്ടല്ലൂര്‍ ചോമന്റവിട സന്തോഷ്. പ്രതിസ്ഥാനത്തു സിപിഎം പ്രവർത്തകർ. ഇതേത്തുടർന്ന് കണ്ണൂർ ജില്ലയിലാകെ സംഘർഷം ഉടലെടുത്തു. പതിവുപോലെ ഹർത്താലും പ്രഖ്യാപിക്കപ്പെട്ടു.
കലോത്സവവേദിയും കടുത്ത ആശങ്കയിലായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം വലിയൊരു ജനസഞ്ചയം കണ്ണൂരിൽ ബന്ദികളാക്കപ്പെട്ട നിലയിൽ. കൊല്ലപ്പെട്ട സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കലോത്സവവേദിക്കു മുന്നിലൂടെ നടത്തുമെന്ന ബിജെപിയുടെ തീരുമാനം കണ്ണൂർ നഗരത്തെ മാത്രമല്ല കേരളത്തെയാകെ മുൾമുനയിലാക്കി.
എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അരുളിനെ എബിവിപി പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചത്. ബ്രണ്ണൻ കോളജിലെ വിദ്യാർഥികളുടെ വിനോദയാത്രയെത്തുടർന്നാണു സംഘർഷം ഉണ്ടായത്. അരുളിനു പരിക്കേല്‍ക്കുകയും എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനു പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണു സന്തോഷ് കൊല്ലപ്പെട്ടത്.
സന്തോഷിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടയില്‍ പ്രതികള്‍ സിപിഎമ്മുകാരാണെന്ന് സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ കണ്ടെത്തിയതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സന്തോഷ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു.
1974 വരെ മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങളും ബ്രണ്ണൻ കോളജ് കാമ്പസിൽ ബലാബലം നിന്നിരുന്നു. ആ വർഷം ഇപ്പോഴത്തെ മന്ത്രി എ.കെ. ബാലന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ തോല്‍പ്പിച്ച് വിജയം നേടിയതോടെ ഇടതുപക്ഷത്തേക്ക് തിരിഞ്ഞ കാമ്പസ് ക്രമേണ എസ്എഫ്ഐയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. പതിറ്റാണ്ടുകളായിട്ടുള്ള എസ്എഫ്ഐ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് വിദ്യാർഥി സംഘടനകള്‍ക്കൊന്നും സാധിച്ചില്ല. മറ്റ് വിദ്യാർഥി സംഘടനകളെ എസ്എഫ്ഐക്കാര്‍ തങ്ങളുടെ യുവജന സംഘടനയുടെ സഹായത്തോടെ തുരത്തി ഓടിക്കുകയാണ് ചെയ്യാറുള്ളതെന്ന് ഇവിടത്തെ അധ്യാപകര്‍ ഓര്‍ക്കുന്നു.
കോളജ് സ്ഥിതി ചെയ്യുന്ന ധര്‍മടം ചിറക്കുനി പ്രദേശം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കു കോട്ടയാണ്. അബു-ചാത്തുക്കുട്ടി രക്തസാക്ഷികളുടെ മണ്ണില്‍ മറ്റ് പ്രസ്ഥാനങ്ങളൊന്നും വേരുറപ്പിക്കാതിരിക്കാന്‍ സിപിഎമ്മും ശ്രദ്ധിച്ചു. എസ്എഫ്ഐയുടെ ആധിപത്യത്തിനെതിരേ ശബ്ദിച്ച കെഎസ്യു, എബിവിപി പ്രവർത്തകർ പലതവണ അടികൊണ്ട് തിരിഞ്ഞ് ഓടേണ്ടി വന്നിട്ടുണ്ട്. അതേസമയം എസ്ഫ്ഐ പ്രവർത്തകൻ അഷ്റഫ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എബിവിപി സംഘപരിവാര്‍ സംഘടനകളുടെ സഹായത്തോടെ ചെറുത്തു നില്‍പ്പ് തുടരുക തന്നെ ചെയ്തു. ഇതിന്റെ ഭാഗമായി പലതവണ സംഘര്‍ഷങ്ങൾ അരങ്ങേറി.
ഉയർന്നു മറ്റൊരു കൊടിമരം
രണ്ടു പതിറ്റാണ്ടിലേറെയായി എസ്എഫ്ഐയുടെ കൊടിമരം മാത്രമാണ് ഈ കാമ്പസിനുള്ളില്‍ പാറിയിരുന്നത്. ഒടുവില്‍ എസ്എഫ്ഐ കളിക്കുന്ന അതേ കളി കളിച്ചുകൊണ്ട് എബിവിപി രംഗത്തുവരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കാമ്പസിനുള്ളിലും പുറത്തും കണ്ടത്. കാമ്പസില്‍ എബിവിപിയുടെ കൊടിമരം ഉയര്‍ന്നു. എന്നാൽ ആ കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തു മാറ്റി. ഹൈക്കോടതി ഉത്തരവ് പ്രകാരം മറ്റു കൊടികളൊന്നും ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്.
കോളജ് കാമ്പസിലൂടെ എബിവിപിയുടെ കൊടിമരം പിഴുതെടുത്ത് നടന്നുപോകുന്ന പ്രിന്‍സിപ്പലിന്റെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ നവ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ സംഭവം സംഘര്‍ഷത്തിലെത്തുകയും രാത്രിയില്‍തന്നെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടക്കുകയും ചെയ്തു. മാര്‍ച്ച് പോലീസ് തടഞ്ഞു. പിറ്റേദിവസം ഉച്ചയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ കൊടിമരം പുനഃസ്ഥാപിച്ചു.
അനുസ്മരണ പരിപാടിയുടെ ഭാഗമായി അരമണിക്കൂര്‍ സമയത്തേക്ക് പുഷ്പാര്‍ച്ചന നടത്തുന്നതിനായി എബിവിപി പ്രവര്‍ത്തകര്‍ താത്കാലികമായി കൊടിമരം സ്ഥാപിക്കാനായിട്ടാണ് അനുമതി തേടിയതെന്നും പരിപാടി കഴിഞ്ഞിട്ടും കൊടിമരം നീക്കാത്തതിനെ തുടര്‍ന്നാണ് നീക്കിയതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. 2006 ല്‍ ഹൈക്കോടതി നിലവിലുള്ള സ്ഥിതി തുടരാനും ഇനിയങ്ങോട്ട് ആരുടെയും കൊടിമരങ്ങള്‍ സ്ഥാപിക്കരുതെന്നും ഉത്തരവിട്ടിട്ടുള്ളതായി കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍, അത്തരത്തില്‍ ഒരു ഉത്തരവും നിലവിലില്ലെന്നും എസ്എഫ്ഐക്ക് കൊടിമരം നിലനിര്‍ത്താൻ അനുവദിക്കുകയും എബിവിപി കൊടിമരം സ്ഥാപിക്കരുതെന്നു പറയുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എബിവിപി ജില്ലാ സെക്രട്ടറി അഭിനവ് പറഞ്ഞു. കാമ്പസില്‍ കൊടിമരം ഉയര്‍ത്തുമെന്ന് കെഎസ്യുവും വ്യക്തമാക്കിയിട്ടുണ്ട്.
സമ്പന്നമായ ചരിത്രം
18 പഠനവകുപ്പുകളും അഞ്ചു ഗവേഷണ വിഭാഗങ്ങളുമുള്ള ബ്രണ്ണന്‍ കോളജില്‍ 2500 വിദ്യര്‍ഥികള്‍ പഠിക്കുന്നുണ്ട്. പൈതൃക പദവിയുള്ള കാമ്പസ് സംഘര്ഷംകൊണ്ടാണ് അടുത്തകാലത്തു പ്രസിദ്ധമായത്. ജാതിവ്യവസ്ഥ കൊടികുത്തിവാണ കാലത്ത് ജാതി-മത-വര്‍ണ-വര്‍ഗ ഭേദമെന്യേ എല്ലാവര്‍ക്കുമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1862 ല്‍ ആരംഭിച്ച ബ്രണ്ണന്‍ സ്കൂളാണ് പിന്നീട് കോളജായി മാറിയത്. തലശേരി തുറമുഖത്തെ മാസ്റ്റര്‍ അറ്റൻഡറായിരുന്ന (ചീഫ് പോര്‍ട്ട് ഓഫീസര്‍) എഡ്വേര്‍ഡ് ബ്രണ്ണന്‍ തന്റെ സമ്പാദ്യത്തില്‍നിന്നു നീക്കിവച്ച 8900 രൂപ മുടക്കിയാണ് ബ്രണ്ണന്‍ സ്കൂള്‍ സ്ഥാപിച്ചത്.
1859 ഒക്ടോബര്‍ രണ്ടിന് തലശേരിയില്‍ വച്ച് മരണമടഞ്ഞ എഡ്വേര്‍ഡ് ബ്രണ്ണന്റെ ഒസ്യത്ത് പ്രകാരമാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ബാസല്‍ മിഷനായിരുന്നു ആദ്യം സ്കൂളിന്റെ നടത്തിപ്പ് ചുമതല. പിന്നീട് പൗരപ്രമുഖര്‍ മദ്രാസ് സര്‍ക്കാരിനു നല്കിയ നിവേദനത്തെ തുടര്‍ന്ന് 1919 ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1890 ല്‍ സ്കൂളിന് മദ്രാസ് യൂണിവേഴ്സിറ്റി അഫിലിയേഷനോടെ കോളജ് പദവി ലഭിച്ചു.
1947 ല്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി കോളജിന്റെ അംഗീകാരം റദ്ദാക്കാന്‍ മദ്രാസ് യൂണിവേഴ്സിറ്റി നീക്കമാരംഭിച്ചിരുന്നു. മദ്രാസ് നിയമസഭാംഗമായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് അംഗീകാരം നഷ്ടപ്പെടാതിരുന്നതെന്ന് ബ്രണ്ണന്‍ കോളജ് ചരിത്രവിഭാഗം തലവന്‍ ഡോ. വല്സലന് പറഞ്ഞു. മദ്രാസ് നിയമസഭയില്‍ കൃഷ്ണയ്യര്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് കോളജിന് ധര്‍മടത്ത് സ്വന്തമായി 25 ഏക്കർ കാമ്പസും കെട്ടിടങ്ങളും സര്‍ക്കാര്‍ ചെലവില്‍ ഉണ്ടായത്.
ചേരമാന്‍ കോട്ടയുടെ അവശിഷ്ടമെന്ന് നാട്ടുകാര്‍ പറയുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കോളജ് കാമ്പസില്‍ കാണാം. തലശേരി കോട്ടയുടെ സംരക്ഷണത്തിനായി വിദേശികള്‍ നിര്‍മിച്ച ചെറിയ കോട്ടകളാണ് ഇവയെന്നും ചരിത്രകാരന്മാര് വിലയിരുത്തുന്നുണ്ട്. 1958 ലാണ് കോളജ് ധര്‍മടത്തേക്കു മാറ്റിയത്. കലാപമൊഴിയാത്ത കാന്പസ് എന്ന നാണക്കേട് പഴയ പാരമ്പര്യങ്ങളിൽ കളങ്കം ചാർത്തുന്നു.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top