Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കലാപമൊഴിയാത്ത ബ്രണ്ണൻ കാന്പസ്
ശതോത്തര രജതജൂബിലിയുടെ നിറവില്‍ നില്ക്കുന്ന തലശേരി ഗവ. ബ്രണ്ണന്‍ കോളജ് മലബാറിലെ ഏറ്റവും പഴക്കമുള്ള കലാലയമാണ്. എത്രയോ മഹാരഥന്മാരുടെ കാലടികൾ പതിഞ്ഞ കാമ്പസ്. രാഷ്ട്രീയ പ്രബുദ്ധമായിരുന്ന ഇവിടം നാല് പതിറ്റാണ്ടായി ഇടതുകോട്ടയായിട്ടാണ് അറിയപ്പെടുന്നത്. മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങള്‍ക്കൊന്നും എത്തിനോക്കാന്‍ പറ്റാത്ത എസ്എഫ്ഐയുടെ ഉരുക്കുകോട്ട. എതിരാളികളുടെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നടന്നുപോയി എന്ന് അവകാശപ്പെടുന്ന കാമ്പസ്.
രണ്ടുവര്‍ഷം മുമ്പു കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുമ്പോൾ കേരളത്തെയാകെ ആശങ്കയിലാക്കിയ ഒരു കൊലപാതകം നടന്നത് തലശേരി ബ്രണ്ണൻ കോളജ് കാമ്പസിനടുത്തായിരുന്നു. കോളജ് കാമ്പസിലെ സംഘര്‍ഷമാണ് 2017 ജനുവരി 18 ന് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ടതു ബിജെപി പ്രവര്ത്തകന് അണ്ടല്ലൂര്‍ ചോമന്റവിട സന്തോഷ്. പ്രതിസ്ഥാനത്തു സിപിഎം പ്രവർത്തകർ. ഇതേത്തുടർന്ന് കണ്ണൂർ ജില്ലയിലാകെ സംഘർഷം ഉടലെടുത്തു. പതിവുപോലെ ഹർത്താലും പ്രഖ്യാപിക്കപ്പെട്ടു.
കലോത്സവവേദിയും കടുത്ത ആശങ്കയിലായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം വലിയൊരു ജനസഞ്ചയം കണ്ണൂരിൽ ബന്ദികളാക്കപ്പെട്ട നിലയിൽ. കൊല്ലപ്പെട്ട സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കലോത്സവവേദിക്കു മുന്നിലൂടെ നടത്തുമെന്ന ബിജെപിയുടെ തീരുമാനം കണ്ണൂർ നഗരത്തെ മാത്രമല്ല കേരളത്തെയാകെ മുൾമുനയിലാക്കി.
എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അരുളിനെ എബിവിപി പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചത്. ബ്രണ്ണൻ കോളജിലെ വിദ്യാർഥികളുടെ വിനോദയാത്രയെത്തുടർന്നാണു സംഘർഷം ഉണ്ടായത്. അരുളിനു പരിക്കേല്‍ക്കുകയും എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനു പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണു സന്തോഷ് കൊല്ലപ്പെട്ടത്.
സന്തോഷിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടയില്‍ പ്രതികള്‍ സിപിഎമ്മുകാരാണെന്ന് സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ കണ്ടെത്തിയതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സന്തോഷ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു.
1974 വരെ മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങളും ബ്രണ്ണൻ കോളജ് കാമ്പസിൽ ബലാബലം നിന്നിരുന്നു. ആ വർഷം ഇപ്പോഴത്തെ മന്ത്രി എ.കെ. ബാലന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ തോല്‍പ്പിച്ച് വിജയം നേടിയതോടെ ഇടതുപക്ഷത്തേക്ക് തിരിഞ്ഞ കാമ്പസ് ക്രമേണ എസ്എഫ്ഐയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. പതിറ്റാണ്ടുകളായിട്ടുള്ള എസ്എഫ്ഐ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് വിദ്യാർഥി സംഘടനകള്‍ക്കൊന്നും സാധിച്ചില്ല. മറ്റ് വിദ്യാർഥി സംഘടനകളെ എസ്എഫ്ഐക്കാര്‍ തങ്ങളുടെ യുവജന സംഘടനയുടെ സഹായത്തോടെ തുരത്തി ഓടിക്കുകയാണ് ചെയ്യാറുള്ളതെന്ന് ഇവിടത്തെ അധ്യാപകര്‍ ഓര്‍ക്കുന്നു.
കോളജ് സ്ഥിതി ചെയ്യുന്ന ധര്‍മടം ചിറക്കുനി പ്രദേശം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കു കോട്ടയാണ്. അബു-ചാത്തുക്കുട്ടി രക്തസാക്ഷികളുടെ മണ്ണില്‍ മറ്റ് പ്രസ്ഥാനങ്ങളൊന്നും വേരുറപ്പിക്കാതിരിക്കാന്‍ സിപിഎമ്മും ശ്രദ്ധിച്ചു. എസ്എഫ്ഐയുടെ ആധിപത്യത്തിനെതിരേ ശബ്ദിച്ച കെഎസ്യു, എബിവിപി പ്രവർത്തകർ പലതവണ അടികൊണ്ട് തിരിഞ്ഞ് ഓടേണ്ടി വന്നിട്ടുണ്ട്. അതേസമയം എസ്ഫ്ഐ പ്രവർത്തകൻ അഷ്റഫ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എബിവിപി സംഘപരിവാര്‍ സംഘടനകളുടെ സഹായത്തോടെ ചെറുത്തു നില്‍പ്പ് തുടരുക തന്നെ ചെയ്തു. ഇതിന്റെ ഭാഗമായി പലതവണ സംഘര്‍ഷങ്ങൾ അരങ്ങേറി.
ഉയർന്നു മറ്റൊരു കൊടിമരം
രണ്ടു പതിറ്റാണ്ടിലേറെയായി എസ്എഫ്ഐയുടെ കൊടിമരം മാത്രമാണ് ഈ കാമ്പസിനുള്ളില്‍ പാറിയിരുന്നത്. ഒടുവില്‍ എസ്എഫ്ഐ കളിക്കുന്ന അതേ കളി കളിച്ചുകൊണ്ട് എബിവിപി രംഗത്തുവരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കാമ്പസിനുള്ളിലും പുറത്തും കണ്ടത്. കാമ്പസില്‍ എബിവിപിയുടെ കൊടിമരം ഉയര്‍ന്നു. എന്നാൽ ആ കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തു മാറ്റി. ഹൈക്കോടതി ഉത്തരവ് പ്രകാരം മറ്റു കൊടികളൊന്നും ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്.
കോളജ് കാമ്പസിലൂടെ എബിവിപിയുടെ കൊടിമരം പിഴുതെടുത്ത് നടന്നുപോകുന്ന പ്രിന്‍സിപ്പലിന്റെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ നവ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ സംഭവം സംഘര്‍ഷത്തിലെത്തുകയും രാത്രിയില്‍തന്നെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടക്കുകയും ചെയ്തു. മാര്‍ച്ച് പോലീസ് തടഞ്ഞു. പിറ്റേദിവസം ഉച്ചയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ കൊടിമരം പുനഃസ്ഥാപിച്ചു.
അനുസ്മരണ പരിപാടിയുടെ ഭാഗമായി അരമണിക്കൂര്‍ സമയത്തേക്ക് പുഷ്പാര്‍ച്ചന നടത്തുന്നതിനായി എബിവിപി പ്രവര്‍ത്തകര്‍ താത്കാലികമായി കൊടിമരം സ്ഥാപിക്കാനായിട്ടാണ് അനുമതി തേടിയതെന്നും പരിപാടി കഴിഞ്ഞിട്ടും കൊടിമരം നീക്കാത്തതിനെ തുടര്‍ന്നാണ് നീക്കിയതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. 2006 ല്‍ ഹൈക്കോടതി നിലവിലുള്ള സ്ഥിതി തുടരാനും ഇനിയങ്ങോട്ട് ആരുടെയും കൊടിമരങ്ങള്‍ സ്ഥാപിക്കരുതെന്നും ഉത്തരവിട്ടിട്ടുള്ളതായി കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍, അത്തരത്തില്‍ ഒരു ഉത്തരവും നിലവിലില്ലെന്നും എസ്എഫ്ഐക്ക് കൊടിമരം നിലനിര്‍ത്താൻ അനുവദിക്കുകയും എബിവിപി കൊടിമരം സ്ഥാപിക്കരുതെന്നു പറയുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എബിവിപി ജില്ലാ സെക്രട്ടറി അഭിനവ് പറഞ്ഞു. കാമ്പസില്‍ കൊടിമരം ഉയര്‍ത്തുമെന്ന് കെഎസ്യുവും വ്യക്തമാക്കിയിട്ടുണ്ട്.
സമ്പന്നമായ ചരിത്രം
18 പഠനവകുപ്പുകളും അഞ്ചു ഗവേഷണ വിഭാഗങ്ങളുമുള്ള ബ്രണ്ണന്‍ കോളജില്‍ 2500 വിദ്യര്‍ഥികള്‍ പഠിക്കുന്നുണ്ട്. പൈതൃക പദവിയുള്ള കാമ്പസ് സംഘര്ഷംകൊണ്ടാണ് അടുത്തകാലത്തു പ്രസിദ്ധമായത്. ജാതിവ്യവസ്ഥ കൊടികുത്തിവാണ കാലത്ത് ജാതി-മത-വര്‍ണ-വര്‍ഗ ഭേദമെന്യേ എല്ലാവര്‍ക്കുമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1862 ല്‍ ആരംഭിച്ച ബ്രണ്ണന്‍ സ്കൂളാണ് പിന്നീട് കോളജായി മാറിയത്. തലശേരി തുറമുഖത്തെ മാസ്റ്റര്‍ അറ്റൻഡറായിരുന്ന (ചീഫ് പോര്‍ട്ട് ഓഫീസര്‍) എഡ്വേര്‍ഡ് ബ്രണ്ണന്‍ തന്റെ സമ്പാദ്യത്തില്‍നിന്നു നീക്കിവച്ച 8900 രൂപ മുടക്കിയാണ് ബ്രണ്ണന്‍ സ്കൂള്‍ സ്ഥാപിച്ചത്.
1859 ഒക്ടോബര്‍ രണ്ടിന് തലശേരിയില്‍ വച്ച് മരണമടഞ്ഞ എഡ്വേര്‍ഡ് ബ്രണ്ണന്റെ ഒസ്യത്ത് പ്രകാരമാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ബാസല്‍ മിഷനായിരുന്നു ആദ്യം സ്കൂളിന്റെ നടത്തിപ്പ് ചുമതല. പിന്നീട് പൗരപ്രമുഖര്‍ മദ്രാസ് സര്‍ക്കാരിനു നല്കിയ നിവേദനത്തെ തുടര്‍ന്ന് 1919 ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1890 ല്‍ സ്കൂളിന് മദ്രാസ് യൂണിവേഴ്സിറ്റി അഫിലിയേഷനോടെ കോളജ് പദവി ലഭിച്ചു.
1947 ല്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി കോളജിന്റെ അംഗീകാരം റദ്ദാക്കാന്‍ മദ്രാസ് യൂണിവേഴ്സിറ്റി നീക്കമാരംഭിച്ചിരുന്നു. മദ്രാസ് നിയമസഭാംഗമായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് അംഗീകാരം നഷ്ടപ്പെടാതിരുന്നതെന്ന് ബ്രണ്ണന്‍ കോളജ് ചരിത്രവിഭാഗം തലവന്‍ ഡോ. വല്സലന് പറഞ്ഞു. മദ്രാസ് നിയമസഭയില്‍ കൃഷ്ണയ്യര്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് കോളജിന് ധര്‍മടത്ത് സ്വന്തമായി 25 ഏക്കർ കാമ്പസും കെട്ടിടങ്ങളും സര്‍ക്കാര്‍ ചെലവില്‍ ഉണ്ടായത്.
ചേരമാന്‍ കോട്ടയുടെ അവശിഷ്ടമെന്ന് നാട്ടുകാര്‍ പറയുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കോളജ് കാമ്പസില്‍ കാണാം. തലശേരി കോട്ടയുടെ സംരക്ഷണത്തിനായി വിദേശികള്‍ നിര്‍മിച്ച ചെറിയ കോട്ടകളാണ് ഇവയെന്നും ചരിത്രകാരന്മാര് വിലയിരുത്തുന്നുണ്ട്. 1958 ലാണ് കോളജ് ധര്‍മടത്തേക്കു മാറ്റിയത്. കലാപമൊഴിയാത്ത കാന്പസ് എന്ന നാണക്കേട് പഴയ പാരമ്പര്യങ്ങളിൽ കളങ്കം ചാർത്തുന്നു.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
മഹാമാരിയെ പിന്തള്ളാൻ
ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വ
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ട
ആശങ്ക അകലാതെ, പ്രതീക്ഷ വിടാതെ കേരളം
ചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവങ്ങളുമായാണ
പ്രതിഷേധങ്ങളുടെ ഭൂപടമായി ഇന്ത്യ
രാജ്യത്തു മുഴങ്ങിയ പ്രതിഷേധങ്ങൾ ലോകശ്രദ്ധയിൽ ഇടംപിടിച്ച വർഷമാണ് 2020. ഇന്ത്
2020 പരീക്ഷണത്തിന്റെ വർഷം
മനുഷ്യകുലം വലിയ പരീക്ഷണത്തെ നേരിട്ട വർഷമ
111 തികഞ്ഞ പാവറട്ടി സംസ്കൃത കോളജ്
സംസ്കൃതം പഠിക്കുകയും അതു പഠിപ്പിക്കുവാൻ വേണ്ടി ജ
യുവത്വത്തെ മാറ്റിനിർത്തുന്ന ഇന്ത്യൻ രാഷ്ട്രീയം
ആര്യ രാജേന്ദ്രനും രേഷ്മ മറിയം റോയിക്കും അഭിനന്ദന പ്രവാഹമാണ്. രാജ്യത്തെ ഏറ്റവും
തലപ്പാവ് കെട്ടിയ കർഷകസമരം
ഓരോ ദീപാവലിക്കും അതിർത്തിയിൽ ഒരിടത്തേക്കു പറന്നിറങ്ങി സൈനികർക്കൊപ്പം മധുര
എൺപതിന്റെ നിറവില്‍ ആന്റണി
പാര്‍ട്ടിക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് കോണ്‍ഗ്രസില്‍ എ.കെ. ആന്റണിക്കു
എന്താണ് മുസ്ലിം ലീഗ് ഉദ്ദേശിക്കുന്നത്്?
ഉളളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്ക
ആരാണ് ഇര? ആരാണ് വേട്ടക്കാർ?
അഭയാകേസിൽ തിരുവനന്തപുരത്തെ പ്രത്യേക സിബിഐക്കോട
Latest News
പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 9.5 കോടി പിന്നിട്ടു
തുർക്കി തീരത്ത് കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു; ആറു പേരെ രക്ഷപ്പെടുത്തി
സ്റ്റാച്യൂ ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ പേർ പട്ടേൽ പ്രതിമ കാണാനെത്തുന്നു: മോദി
സൗദിയില്‍ 176 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് മരണം
Latest News
പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 9.5 കോടി പിന്നിട്ടു
തുർക്കി തീരത്ത് കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു; ആറു പേരെ രക്ഷപ്പെടുത്തി
സ്റ്റാച്യൂ ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ പേർ പട്ടേൽ പ്രതിമ കാണാനെത്തുന്നു: മോദി
സൗദിയില്‍ 176 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് മരണം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top