Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പ്രതികരിക്കാനും പ്രതിഷേധിക്കാനുമാവാതെ മലയോര ജനത
ഇങ്ങനെ മതിയോ നവ കേരളം ? - 1
മഹാദുരന്തം സൃഷ്ടിച്ച ദുരിതക്കയത്തിൽനിന്ന് ഇനിയും കരകയറാനാകെ പകച്ചു നിൽക്കുകയാണ് മലയോര ജനത. കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ 3.30ന് അസാധാരണമായ ശബ്ദംകേട്ടു ഞെട്ടിയുണർന്ന ഇടുക്കി രാജപുരം നിവാസികളുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.
ഹുങ്കാരശബ്ദത്തോടെ പൊട്ടിയിറങ്ങിയ ഉരുളിൽ കരികുളത്ത് രാജന്റെ വീട് ഒലിച്ചുപോയതറിഞ്ഞ് അവർ ഓടിയെത്തി. വീട് മാത്രമല്ല, രാജനെയും മാതാവ് മീനാക്ഷിയെയും സഹോദരി ഉഷയെയും ഉരുൾ കൊണ്ടുപോയെന്നറിഞ്ഞ് അവർക്കൊന്ന് നിലവിളിക്കാൻ പോലുമായില്ല. പിറ്റേന്ന് ഉച്ചയോടെയാണ് മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. 36 ദിവസം കഴിഞ്ഞ് ഉഷയുടെ മൃതദേഹവും. മാസങ്ങൾക്കുശേഷം രാജന്റെ കാലിന്റെ ഒരു ഭാഗവും കിട്ടി.
രാജന്റെ വീടിരുന്ന സ്ഥലം ഇന്നില്ല. പലരും ഇവിടെനിന്നു പലായനം ചെയ്തു. ഏക്കറുകണക്കിനു കൃഷിയും ഭൂമിയുമാണ് നശിച്ചത്. ആർക്കും സർക്കാർ സഹായം ലഭിച്ചിട്ടില്ല. ചിലർ പകൽ ഇവിടെയെത്തും പണിയെടുക്കും.
രാത്രി തങ്ങാൻ ധൈര്യമില്ല. ചെറിയമഴയിൽപോലും പെരിയാർവാലി പ്രദേശത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി ഒരായുസ് മുഴുവൻ പണിയെടുത്തതു നിമിഷനേരം കൊണ്ട് ഇല്ലാതായിട്ടും സർക്കാരിന്റെ കാരുണ്യം ഇതുവരെയും എത്തിയിട്ടില്ല. നാട്ടുകാർക്ക് ഇപ്പോൾ വല്ലാത്തൊരു നിസംഗത. പരാതിയും പരിദേവനങ്ങളുമില്ല. ഒന്നുകൊണ്ടും ഫലമില്ലെന്നാണ് അനുഭവം.
കുറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽത്തന്നെ
അടിമാലി: പേമാരി കഴിഞ്ഞ് വർഷം ഒന്നായെങ്കിലും കല്ലാർകുട്ടി സ്വദേശി കറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാന്പിൽതന്നെ.
കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രിയിലാ ണു കല്ലാർകുട്ടി ലിങ്ക് റോഡിന് സമീപം താമസിച്ചിരുന്ന പട്ടാലമ്മൻ വീട്ടിൽ കറുപ്പനും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്. വീടു മാത്രമല്ല, മീൻകുളവും കാലിത്തൊഴുത്തും മലവെള്ളം കൊണ്ടുപോയി. പട്ടയമില്ലാത്ത 40 സെന്റ് ഭൂമിയുണ്ടെങ്കിലും അവിടെ വീടുവയ്ക്കാനാവില്ല. കത്തിപ്പാറയിൽ സർക്കാർ സ്കൂളിനോടു ചേർന്നുള്ള ക്യാന്പാണ് ഇപ്പോൾ വീട്. വെള്ളത്തൂവലിൽ മൂന്നു സെന്റ് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യത്താൽ വീട് വച്ചു താമസിക്കുക അപ്രായോഗികം. കറുപ്പനൊപ്പം ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് കൊച്ചുമക്കളുമുണ്ട്. സർക്കാർ സഹായമായി നൽകിയ പതിനായിരം രൂപ മാത്രമാണ് ആകെ ലഭിച്ചത്.
വീട് ഇടിഞ്ഞു താഴ്ന്ന ഭൂമിയിൽ നിൽക്കക്കള്ളിയില്ലാതെ
ചെറുതോണി: ഇടുക്കി വിമലഗിരിയിൽ വേഴവേലിൽ പോൾ വർഗീസിന്റെ രണ്ടരയേക്കർ സ്ഥലവും നിർമാണം പൂർത്തിയായിവന്ന വീടും കഴിഞ്ഞ ഓഗസ്റ്റിലെ കൊടും മഴയിൽ തകർന്നതാണ്. ഭൂമിക്കടിയിലൂടെ വെള്ളം ഒലിച്ചിറങ്ങി വലിയൊരു മലതന്നെ നിരങ്ങിമാറുകായിരുന്നു.
പലയിടങ്ങളിലും പ്രളയത്തിന്റെ ശേഷിപ്പായി വലിയ വിള്ളലുകളും ഗർത്തങ്ങളും. ലക്ഷങ്ങൾ വായ്പയെടുത്ത് നിർമിച്ച വീട് ഇടിഞ്ഞുതാണു പോയി. 60 ലക്ഷം രൂപയ്ക്ക് വീടും പുരയിടവും ഇൻഷ്വർചെയ്തെങ്കിലും ഇൻഷ്വറൻസ് കന്പനിയും കൈവിട്ടു. വീട് പണിക്ക് ബാങ്കിൽനിന്നും 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇൻഷ്വറൻസ് കന്പനി 30 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചെങ്കിലും ആ തുക ബാങ്ക് വായ്പയിലേക്കു വരവുവച്ചു. വായ്പക്കു മോറട്ടോറിയം നിലനിന്നിരുന്നപ്പോഴും ഇൻഷ്വറൻസ് കന്പനി അനുവദിച്ച 30 ലക്ഷവും കാർഷികവായ്പയിലും പലിശയിലും വരവുവച്ച് ബാങ്ക് മുതൽ തിരികെപ്പിടിച്ചു.
മറ്റൊരിടത്ത് വീട് നിർമിക്കാനുള്ള സ്ഥലം വാങ്ങാൻ സർക്കാരിൽനിന്ന് ആറു ലക്ഷം രൂപ അനുവദിച്ചെങ്കിലും ലഭിച്ചില്ല. സ്ഥലം വാങ്ങി പോക്കുവരവ് ചെയ്ത് കരമടച്ച് വീട് നിർമിക്കാൻ യോഗ്യമാണെന്ന സർട്ടിഫിക്കറ്റും ലഭിച്ചാൽ മാത്രമേ പണം കൈമാറുകയുള്ളു. വീടും സ്ഥലവും നഷ്ടപ്പെട്ട് വഴിയാധാരമായവർ എവിടെനിന്ന് ഇത്രയും പണം സംഘടിപ്പിക്കുമെന്ന് പോൾ വർഗീസ് ചോദിക്കുന്നു. ആകെ നിരാശനായ ഇദ്ദേഹം കോതമംഗലത്ത് വാടകവീടെടുത്ത് താമസം മാറി.
സൂരജ്: അതിജീവനത്തിന്റെ നേർക്കാഴ്ച
പ്രളയാതിജീവനത്തിന്റെ നേർക്കാഴ്ചയാണ് തക്കുടുവെന്ന സൂരജ്. 2018 ഓഗസ്റ്റ 10ന് ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്തനിവാരണ സേനാംഗം വിജയ് രാജ് പനി ബാധിച്ച സൂരജിനെയും കൊണ്ട് മറുകരയിലേക്ക് ഓടുന്ന രംഗം ആരും മറന്നിട്ടില്ല. അവനെ ആശുപത്രിയിലെത്തിക്കാനായിരുന്നു ജീവൻ കൈയിൽ പിടിച്ചുള്ള ആ ഓട്ടം.
ചെറുതോണി ഇടുക്കികോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും ഏക മകനാണ് സൂരജ്. സൈനികന്റെ കരവലയിത്തിലിരുന്ന് രക്ഷപ്പെട്ട അവൻ ഇപ്പോൾ ഇടുക്കി ന്യൂമാൻ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
മാത്യുവിന് നഷ്ടപരിഹാരം അനുവദിച്ചു; പക്ഷെ വീട് വയ്ക്കാൻ സ്ഥലം വേണം
നെടുങ്കണ്ടം: ചേന്പളത്ത് ആറേക്കർ ഭൂമിയുണ്ടായിരുന്നു പുളിക്കത്തൊണ്ടിയിൽ മാത്യു വർക്കിക്ക്. നിറയെ ഏലവും കുരുമുളകും കാപ്പിയും ഗ്രാന്പുവും കൊക്കോയും. അവിടെ ചെറിയൊരു വീട്ടിലായിരുന്നു താമസം.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായി. നഷ്ട പരിഹാരത്തിനു അപേക്ഷ നൽകി. വീടുവയ്ക്കാൻ ഒന്നേകാൽ ലക്ഷം രൂപ കിട്ടി. അനുമതിക്കായി കളക്ടറേറ്റിൽ മൂന്നുതവണ പോയി. ഫലമുണ്ടായില്ല. വീടുവയ്ക്കാൻ വേറെ സ്ഥലം കണ്ടെത്താതെ പണം അനുവദിക്കില്ല. 25 കിലോമീറ്റർ അകലെ ശാന്തൻപാറയിൽ വീടിനു സ്ഥലം നൽകാമെന്ന് ഉദ്യോഗസ്ഥർ. വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള അവിടെ ജീവിക്കാൻ കഴിയില്ലെന്ന് മാത്യു വർക്കി. നെടുങ്കണ്ടം പഞ്ചായത്തിലും കയറിയിറങ്ങി മടുത്തെന്നും മാത്യു.
എല്ലാ വഴികളും അടഞ്ഞതോടെ ഉരുൾ ബാക്കിവച്ച സ്ഥലത്ത് വീടുപണിക്ക് ഒരുങ്ങുകയാണ് മാത്യുവും കുടുംബവും.
കെഎസ്ഇബി ക്വാർട്ടേഴ്സിൽ ഇപ്പോഴും 68 കുടുംബങ്ങൾ
ചെറുതോണി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 68 കുടുംബങ്ങൾ ഇപ്പോഴും വാഴത്തോപ്പ് കെഎസ്ഇബി ക്വാർട്ടേഴ്സിലുണ്ട്. ആദ്യം 48 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപാർപ്പിച്ചത്. പിന്നീട് 20 കുടുംബങ്ങൾക്കുകൂടി ഇടം ലഭിച്ചു. പ്രതിമാസം 150 രൂപയാണ് വാടക. വാഴത്തോപ്പ് പഞ്ചായത്തിലെ വെള്ളക്കയം, ആലിൻചുവട്, ഗാന്ധിനഗർകോളനി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഏറെയും.
അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ പോലും പലർക്കും കിട്ടിയിട്ടില്ല. പലരും വീടിനുള്ള സ്ഥലം വാങ്ങിയിട്ടുണ്ട്. എന്നാൽ നാലുലക്ഷം രൂപകൊണ്ട് എങ്ങനെ വീടുപണിയാനാകുമെന്നാണ് ആശങ്ക.
സമാനതകളില്ലാത്ത വേദനകളുമായി അജ്മലും കെ.ജെ. കുര്യനും
വെള്ളത്തൂവൽ: എസ് വളവിലുണ്ടായ ഉരുൾപൊട്ടലിൽ മുഹമ്മദിനും കെ.ജെ. കുര്യനുമുണ്ടായ നഷ്ടം സമാനതകളില്ലാത്തത്. പുളിക്കകുടി വീട്ടിൽ മമ്മൂട്ടിയെന്ന മുഹമ്മദും ഭാര്യ അസ്മയും മകൻ മുസ്വലും ഉരുൾപൊട്ടലിൽ മരിച്ചു. കുടുംബത്തിൽ അവശേഷിക്കുന്നത് മകൻ അജ്മൽ മാത്രം.
അസ്മയുടെ ശരീര ഭാഗങ്ങൾ കിട്ടിയതൊഴിച്ചാൽ മറ്റു രണ്ടുപേരേക്കുറിച്ച് ഇനിയും വിവരമില്ല. ഭവന നിർമാണത്തിനായി സഹായം കിട്ടി. എന്നാൽ, മരിച്ചയാളുകളുടെ ആശ്രിതർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിയമത്തിന്റെ നൂലാമാലകളിൽ.
26 വർഷത്തോളം അധ്യാപകനായിരുന്ന കുഴികണ്ടത്ത് കെ.ജെ. കുര്യന്റെ 60 സെന്റ് ഭൂമിയും വീടും നഷ്ടപ്പെട്ടു. ശേഷിക്കുന്ന പുരയിടം ഭവനനിർമാണത്തിന് യോഗ്യമല്ലെന്നാണ് സർക്കാർ റിപ്പോർട്ട്.
നട്ടെല്ലിനുണ്ടായ പരിക്കിൽ നിന്ന് ഇനിയും പൂർണ മുക്തനായിട്ടില്ല കുര്യൻ. ഇതിനിടയിൽ ചികിത്സയ്ക്കായി മൂന്നു ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതായും വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു സഭാസ്നേഹിയുടെ ചരമശതാബ്ദി
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്ന
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾ
ലെഫ്റ്റിനൊപ്പം റൈറ്റിനെയും ഹൃദയത്തിലേറ്റിയ നായനാർ
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്ര
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
കേരള കർഷകൻ എരിതീയിലേക്കോ?
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വള
നീളുന്ന ദുരിതപർവം
“വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നി
കരിനിഴലിനു കീഴെ ജനാധിപത്യം
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്.
ഭരണഘടനാ മൂല്യങ്ങൾ മറക്കരുത്
ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകമായത് ഭ
വൃത്തികെട്ട അധികാര മൽപ്പിടിത്തം
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
പ്രണയത്തിലും യുദ്ധ
ആസിയാൻ: നഷ്ടക്കണക്കുകളുടെ പത്തുവർഷങ്ങൾ
ആർസിഇപി കരാറിൽ നിന്നു താത്കാലികമായി ഇന്ത്യ പി
വേട്ടയാടുന്ന പാപങ്ങൾ
അനന്തപുരി / ദ്വിജൻ
കേരള നിയമസഭാ നടപടികൾ അലങ്കോലമാക്ക
ദേശീയ രാഷ്ട്രീയത്തിൽ ഉറ്റുനോക്കി എൻസിപിയും ജനതാദൾ-എസും
ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ ആശങ്കയോ
കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യണമോ?
മനുഷ്യജീവിതത്തിന്റെ സുരക്ഷ തകർക്കുന്ന ഏറ്റവും ഭീകരമായ വിപത്താണ് മദ്യവും മയ
കേരള എംപിമാര് പാര്ലമെന്റില്
പേപ്പർ ബാലറ്റിലേക്കു മടങ്ങണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
ഇലക്ട്രോണിക് വോട്ടിംഗ് സ
"ഘർവാപസി' കൊതിച്ച് ഇന്ത്യൻ ജനാധിപത്യം
ജനാധിപത്യത്തിന്റെ ശ്രീകോവിലാണു പാർലമെന്റ്. ജനപ്രതിനിധികളുടെ നിയമനിർമാ
പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ശിക്ഷ
നിയമസഭയിൽ പെരുമാറ്റച്ചട്ട ലംഘനം നടത്തുന്ന എംഎൽ
പ്രതിഷേധത്തിനു ട്വിസ്റ്റ് നൽകി പ്രതിപക്ഷം
ഡയസിൽ കയറി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ
ഓർമയുണ്ടോ ഈ മുഖം, ഓർമ കാണില്ലെന്നറിയാം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കൊത്തിക്കോളൂ പക്ഷേ, കെ
Latest News
കർണാടക: പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് സിദ്ധരാമയ്യ
വാളയാർ, മാർക്ക്ദാനം: പ്രതിഷേധം കടുപ്പിക്കാൻ കോണ്ഗ്രസ്
നിർഭയ കേസിലെ പ്രതികൾക്ക് മരണമണി മുഴങ്ങി..? തൂക്കുകയർ തയാറാക്കാൻ നിർദേശം
ന്യൂസിലൻഡിലെ അഗ്നിപർവത സ്ഫോടനം: മരണസംഖ്യ ഉയരുന്നു
രാജ്യം ബിജെപിയെ വിശ്വസിക്കുന്നതിന്റെ തെളിവാണ് കർണാടകയെന്ന് പ്രധാനമന്ത്രി
Latest News
കർണാടക: പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് സിദ്ധരാമയ്യ
വാളയാർ, മാർക്ക്ദാനം: പ്രതിഷേധം കടുപ്പിക്കാൻ കോണ്ഗ്രസ്
നിർഭയ കേസിലെ പ്രതികൾക്ക് മരണമണി മുഴങ്ങി..? തൂക്കുകയർ തയാറാക്കാൻ നിർദേശം
ന്യൂസിലൻഡിലെ അഗ്നിപർവത സ്ഫോടനം: മരണസംഖ്യ ഉയരുന്നു
രാജ്യം ബിജെപിയെ വിശ്വസിക്കുന്നതിന്റെ തെളിവാണ് കർണാടകയെന്ന് പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top