Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആമസോൺ കത്തുന്നു; ഭൂമിക്കു ശ്വാസം മുട്ടും
Tuesday, August 27, 2019 11:30 PM IST
അങ്ങകലെ ആമസോൺ മഴക്കാടുകളിൽ തീ പടരുന്പോൾ ലോകം എന്തിനാണ് ആശങ്കപ്പെടുന്നത്? ആശങ്കപ്പെടുകതന്നെ വേണം. കാരണം ആ കാടുകൾ ഭൂമിയുടെ ശ്വാസകോശമാണ്. ലോകത്തിനാവശ്യമായ ഓക്സിജന്റെ 20 ശതമാനം ഇവിടെയാണുണ്ടാകുന്നത്. കാർബൺ ഡയോക്സൈഡിന്റെ ശേഖരവും ഏറെയാണിവിടെ.
മിക്ക വർഷവും ആമസോൺ കാടുകളിൽ അഗ്നിബാധയുണ്ടാകാറുണ്ട്. പക്ഷേ. ഇത്തവണ അതു കൈവിട്ടുപോയി. ബ്രസീലിലെ ബഹിരാകാശ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച് 80 ശതമാനം അധികമാണ് ഈ വർഷത്തെ കാട്ടുതീ. ഹെർക്കുലീസ് സി 130 വിമാനങ്ങളിൽ വെള്ളം കൊണ്ടുവന്ന് ഒഴിച്ച് തീ കെടുത്താൻ ശ്രമം നടക്കുന്നു.
ലോകമെന്പാടുമുള്ള ബ്രസീലിയൻ എംബസികൾക്കു മുന്നിൽ പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ സംഘടനകളും പ്രതിഷേധവുമായെത്തി. തീയണയ്ക്കുന്നതിൽ ബ്രസീൽ കാണിക്കുന്ന നിസംഗതയ്ക്കെതിരേ ആയിരുന്നു ഇത്. ലോകത്തിലെ ഏഴു പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-ഏഴ് ഉച്ചകോടി നടക്കുന്ന ഫ്രാൻസിലെ ബിയറിറ്റ്സിലും ആമസോൺ അഗ്നി ചൂടുള്ള വിഷയമായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണു വിഷയം അവതരിപ്പിച്ചത്. തീയണയ്ക്കാൻ ബ്രസീലിനു സാന്പത്തിക സഹായവും ജി-ഏഴ് പ്രഖ്യാപിച്ചു. സൈനിക സഹായം നൽകാമെന്നു ഫ്രാൻസും അറിയിച്ചിട്ടുണ്ട്. എന്നാൽ തത്കാലം ഫ്രാൻസിന്റെ സഹായം ആവശ്യമില്ലെന്ന നിലപാടിലാണു ബ്രസീൽ. മാക്രോൺ പ്രശ്നം ഊതിവീർപ്പിക്കുകയാണെന്നു ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസനാറോ പറയുന്നു.
ലോകം നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ ആമസോണിലെ തീ വർധിപ്പിക്കുമെന്നാണു വികസിത രാജ്യങ്ങളുടെ ഭയം. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളാണ് ബ്രസീലിലെ ആമസോണിലുള്ളത്. പ്രധാന താഴ്വരകളിൽ പതിനായിരത്തോളം സ്ഥലങ്ങളിൽ ഒാഗസ്റ്റ് 15 മുതൽ തീ കത്തുന്നു. മഴക്കാടുകളിൽനിന്നു മൂവായിരം കിലോമീറ്ററകലെയുള്ള, ബ്രസീലിന്റെ സാന്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന സാവോപോളോയുടെ ആകാശമാകെ കരിനീല നിറമായി മാറി.
തീ ബ്രസീൽ കടന്ന് അയൽ രാജ്യമായ ബൊളീവിയയിലേക്കും പടർന്നു. അവിടെ കൃഷിയിടങ്ങളിലും തീപിടിച്ചുതുടങ്ങി. കാടു കൈയേറുന്നതാണു തീപിടിത്തത്തിനു കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. കാർഷികവിഭവങ്ങൾ കൊണ്ടുപോകുന്നതിനു വഴിയൊരുക്കാൻ ഔദ്യോഗിക അനുമതിയോടെതന്നെ മരം വെട്ടിമാറ്റാറുണ്ട്. പക്ഷേ, ഇത്തവണ അതു വളരെ കൂടിപ്പോയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 39 ശതമാനം ഹരിതമേഖല കുറഞ്ഞെന്നു കണക്കാക്കുന്നു.
ബ്രസീൽ വിദേശ സഹായം സ്വീകരിക്കാൻ മടിക്കുകയാണെങ്കിലും ബൊളീവിയയ്ക്ക് ആ മടിയൊന്നുമില്ല. ആഗോള സാന്പത്തിക സഹായത്തെ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലസ് സ്വാഗതം ചെയ്തു. ആമസോൺ കാടുകളിലെ തീപിടിത്തം ബ്രസീലിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിനും വഴിതെളിച്ചിട്ടുണ്ട്. പ്രസിഡന്റ് ബൊൽസനാറോയുടെ തലതിരിഞ്ഞ സാന്പത്തിക, പരിസ്ഥിതി നയങ്ങൾ ആമസോണിലെ സന്പന്നമായ ജൈവവൈവിധ്യം തകർക്കുകയാണെന്നു വിമർശകർ പറയുന്നു. പരിസ്ഥിതി മന്ത്രാലയത്തെ ദുർബലമാക്കിയും നിയന്ത്രണമില്ലാതെ ഖനനാനുമതി നൽകിയുമൊക്കെ ആമസോണിന്റെ പരിസ്ഥിതി നാശത്തിനു ബൊൽസനാറോ വഴിതെളിച്ചെന്നാണ് ആരോപണം.
ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനു കൈയയച്ചു സാന്പത്തിക സഹായം നല്‍കിയിരുന്ന ജർമനിയെയും നോർവേയെയുമൊക്കെ അകറ്റിനിർത്തുകയും ചെയ്തു. ഹോ ളിവുഡ് നടൻ ലിയാനാർഡോ ഡികാപ്രിയോ പിന്തുണയ്ക്കുന്ന പരിസ്ഥിതി ഫൗണ്ടേഷനായ ഭൗമസഖ്യം ആമസോണിന്റെ സംരക്ഷണത്തിനായി 50 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തു. സംഘടനയുടെ വെബ്സൈറ്റിലൂടെ ആമസോൺ ഫണ്ട് ശേഖരണവും തുടങ്ങി. ആമസോൺ മഴക്കാടുകളുടെ പരിധിയിൽ രണ്ടു കോടി ജനങ്ങൾ പാർക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു വലിയ ആശങ്കയില്ലാത്ത വലതുപക്ഷ രാഷ്ട്രീയക്കാരനാണു പ്രസിഡന്റ് ബൊൽസനാറോ.
ആമസോണിലെ തീ ഭൂമിക്കുണ്ടാക്കുന്ന ക്ഷതത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു. ആമസോണിലെ പരിസ്ഥിതി നാശത്തെക്കുറിച്ചു മാർപാപ്പ പല തവണ മുന്നറിയിപ്പു നൽകിയതാണ്. ബഹുരാഷ്ട്ര കുത്തകകളുടെ സാന്പത്തിക താത്പര്യങ്ങൾക്കുവേണ്ടി ആമസോണിനെ ചൂഷണം ചെയ്യുന്നതിനെ 2015ൽ പുറപ്പെടുവിച്ച ചാക്രികലേഖനത്തിൽ മാർപാപ്പ നിശിതമായി വിമർശിച്ചിരുന്നു.
മെക്സിക്കോയുടെ മാധ്യമഹിംസ
മാധ്യമപ്രവർത്തകർക്കു നേരേയുള്ള അതിക്രമങ്ങൾ ലോകമെന്പാടും വർധിച്ചുവരികയാണ്. ജനാധിപത്യ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലുമെല്ലാം ഈ പീഡനം നടക്കുന്നു. അധികാരവർഗം അടിച്ചമർത്തൽ രാഷ്ട്രീയത്തിനു തുനിയുന്പോൾ ആദ്യം ഉന്നം വയ്ക്കുന്നതു മാധ്യമങ്ങളെത്തന്നെ. ഭരണകൂടത്തിനു പരോക്ഷ പിന്തുണ നൽകി ഭരണത്തെത്തന്നെ നിയന്ത്രിക്കുന്ന കുത്തകകളും ഇത്തരം മാധ്യമഹിംസയ്ക്കു മുന്നിലുണ്ട്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ രൂക്ഷമാവുകയാണ്. മെക്സിക്കോയിൽ ഈ വർഷം ഇതുവരെ പത്തു മാധ്യമപ്രവർത്തകരാണു വധിക്കപ്പെട്ടത്. മെക്സിക്കൻ ന്യൂസ് എന്ന ഒാൺലൈൻ മാധ്യമത്തിന്റെ തലവനായിരുന്ന നെവിത് കോൺഡസ് ജരമില്ലോയാണ് പത്താമൻ. കഴിഞ്ഞ ശനിയാഴ്ച കുത്തേറ്റു മരിച്ചനിലയിൽ അദ്ദേഹത്തെ കണ്ടു.
ജരമില്ലോ കഴിഞ്ഞ ഏതാനും നാളുകളായി ഭീഷണി നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിക്രമങ്ങൾ വൈകിയതുമൂലം അതു ലഭിച്ചിരുന്നില്ല.
മെക്സിക്കോയിൽനിന്ന് ഇറാനിലെത്തുന്പോൾ അവിടെ ആക്ഷേപഹാസ്യക്കാർക്കുപോലും രക്ഷയില്ല. ആക്ഷേപഹാസ്യ രചയിതാവായ കിമാർസ് മാർസ്ബാനിനു ഇറാനിലെ കോടതി 11 വർഷത്തെ തടവാണു വിധിച്ചത്. അമേരിക്കൻ പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചതാണ് പ്രധാന കുറ്റം. ഇറാനിൽ നിരോധിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളാണിവ. ശത്രുരാജ്യവുമായി സഹകരിച്ചു, ദേശ സുരക്ഷയ്ക്കു വിഘാതമായി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
സൂപ്പർ മിസൈലുമായി ഉൻ
ആയുധ പരീക്ഷണം ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉനിനു ഹരമാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചില ധാരണകളിലൊക്കെ എത്തിയെങ്കിലും ആണവ പരീക്ഷണം അവസാനിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുന്നു.
വെറുതെയിരിക്കാൻ ഉനിനാവില്ല. അതുകൊണ്ട് ഒരു സൂപ്പർ മിസൈൽ പരീക്ഷിച്ചുകളയാമെന്നായി. സൂപ്പർ മിസൈലിന്റെ മുന്നിൽ സുസ്മേരവദനനായി നിൽക്കുന്ന ഉനിന്റെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഈ സൂപ്പർ ലാർജ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിന്റെ പിന്നിൽ പ്രവർത്തിച്ചവരും തദവസരത്തിൽ സന്നിഹിതരായിരുന്നു. ഇതോടെ അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചർച്ച വീണ്ടും തടസപ്പെട്ടിരിക്കയാണ്.
അമേരിക്കയും ദക്ഷിണ കൊറിയയും അടുത്തനാളിൽ നടത്തിയ സംയുക്ത സേനാഭ്യാസത്തിനുള്ള കിം ജോംഗ് ഉനിന്റെ മറുപടിയായിരുന്നു ഈ സൂപ്പർ മിസൈൽ പരീക്ഷണ വിക്ഷേപണം. മഹത്തായ ആയുധമെന്നാണ് ഉൻ ഇതിനെ വിശേഷിപ്പിച്ചത്. മിസൈൽ രൂപകല്പന ചെയ്തു വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരെ ഉൻ പ്രശംസിച്ചു. ശത്രുക്കളെ നിലയ്ക്കു നിർത്താനും സൈനിക ഭീഷണി നേരിടാനും ഇത്തരം ആയുധ പരീക്ഷണങ്ങൾ അനിവാര്യമാണെന്നാണ് ഉനിന്റെ പക്ഷം.
കലാപം കനക്കുന്നു
ഹോങ്കോംഗിൽ കലാപം അടങ്ങുന്നില്ല. പ്രതിഷേധക്കാരെ നേരിടാൻ കഴിഞ്ഞ ഞായറാഴ്ച പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഓരു പോലീസ് ഓഫീസർ വെടിവച്ചതായും ആരോപണമുണ്ട്. മൂന്നുമാസമായി ഹോങ്കോംഗിലെ തെരുവിൽ പ്രക്ഷോഭം തുടങ്ങിയിട്ട്. ജലപീരങ്കിയും ടിയർഗ്യാസും കടന്ന് തോക്കിലേക്കുള്ള മാറ്റം ചൈന അനുകൂല ഹോങ്കോംഗ് ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം അക്രമാസക്തമാക്കുന്ന ലക്ഷണമാണ്. തോക്ക് ഉപയോഗിച്ചതിനെക്കുറിച്ച് അവ്യക്തത ഇപ്പോഴുമുണ്ട്. ഞായറാഴ്ച നല്ല മഴയുണ്ടായിരുന്നുവെങ്കിലും അതു വകവയ്ക്കാതെയാണ് ആയിരങ്ങൾ മാർച്ചിൽ പങ്കെടുത്തത്. ഇതിനിടെ മാർച്ചിൽ പങ്കെടുത്ത ചിലർ ഗതാഗതം സ്തംഭിപ്പിക്കുകയും പോലീസിനു നേരേ കല്ലെറിയുകയും ചെയ്തു.
പ്രതീക്ഷയോടെ ക്രൈസ്തവർ
ആഭ്യന്തരസംഘർഷം ലഘൂകരിക്കപ്പെട്ടതോടെ സുഡാനിൽ ക്രൈസ്തവ സമൂഹം ആരാധനാ സ്വാതന്ത്ര്യത്തിന്റെ അനുഭവത്തിലേക്കു കടക്കുകയാണ്. ഒമർ അൽ ബഷീർ ഭരണകൂടത്തിന്റെ കിരാത ഭരണത്തിൻ കീഴിൽ സുഡാനിലെ ക്രൈസ്തവർ കടുത്തപീഡനങ്ങളിലൂടെയാണു കടന്നുപോയത്. ബഷീർ നിഷ്കാസിതനായതോടെ തങ്ങളുടെ പ്രാർഥനാ സ്വാതന്ത്ര്യം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണവർ.
സുഡാൻ ഭരണഘടന ഉറപ്പുനൽകിയിരുന്ന മതസ്വാതന്ത്ര്യം ബഷീർ ഭരണകാലത്ത് ഇല്ലാതായി.സ്കൂളുകളിലും ജോലിസ്ഥലത്തുമെല്ലാം ക്രൈസ്തവർ വിവേചനം നേരിട്ടു. ക്രൈസ്തവ ന്യൂനപക്ഷത്തിനു പള്ളി പണിയാൻ അനുവാദം നൽകിയിരുന്നില്ല. കത്തോലിക്കരെക്കൂടാതെ കോപ്റ്റിക്, ആംഗ്ലിക്കൻ സഭാംഗങ്ങളും ഇവിടെയുണ്ട്. നാലുകോടി ജനങ്ങളിൽ മൂന്നു ശതമാനം മാത്രമേ ക്രൈസ്തവരുള്ളൂവെന്നതായിരുന്നു സർക്കാരിന്റെ കണക്ക്. എന്നാൽ ഈ സംഖ്യ തെറ്റാണെന്ന് ക്രൈസ്തവ സമൂഹം ചൂണ്ടിക്കാട്ടുന്നു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണു സുഡാൻ. പുതിയ ജനകീയ ഭരണകൂടം കാര്യങ്ങൾ നേരെയാക്കുമെന്ന പ്രതീക്ഷയിലാണു ജനങ്ങൾ.
ലോകവിചാരം / സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
Latest News
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top