Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഹിന്ദിഭാഷാ വാദത്തിലെ അപകടങ്ങൾ
Monday, September 16, 2019 11:12 PM IST
ഇന്ത്യയെ സാംസ്കാരികമായി ഒരുമിപ്പിക്കുന്നതിന് ഹിന്ദി രാജ്യമെമ്പാടും ഒരു നിർബന്ധിത ഭാഷ ആക്കണമെന്ന 2019 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിലൂടെ വിഷയം വീണ്ടും വിവാദമായിരിക്കുകയാണ്. ഒരു രാജ്യം ഒരു ഭാഷ എന്ന അജൻഡ ലക്ഷ്യമിട്ട് അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരേ കടുത്ത വിമർശനമാണ് ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സംസ്കൃതത്തെയും ഹിന്ദിയെയും മുന്നിൽനിർത്തി രാജ്യമെമ്പാടും ഒരു സാംസ്കാരിക ഏകത ഉണ്ടാക്കി സംഘപരിവാറിന്റെ ലക്ഷ്യമായ ഏക രാഷ്ട്രശരീരത്തെ രൂപീകരിക്കാനുള്ള തന്ത്രമായാണ് ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ നേതാക്കൾ അമിത് ഷായുടെ ഈ പ്രസ്താവനയെ കാണുന്നത്.
സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനുശേഷവും നമ്മുടെ ദേശീയ നേതാക്കൾ സൂക്ഷ്മമായി പടുത്തുയർത്തിയ ബഹുസ്വരത എന്ന ദർശനത്തിനു കടകവിരുദ്ധമാണ് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഏകരാഷ്ട്രശരീര വാദം. ആർഎസ്എസിനു ബൗദ്ധിക അടിത്തറ പാകുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ദീൻ ദയാൽ ഉപാധ്യായയുടെ ഏകാത്മക മാനവ ദർശനവാദത്തിന്റെ അടിസ്ഥാനശിലകളിലൊന്ന് ഹിന്ദിഭാഷയെ മുന്നിൽനിർത്തിക്കൊണ്ടുള്ള സാംസ്കാരിക ദേശീയവാദമാണ് . ആര്യഭാഷയെന്നും ദേവഭാഷയെന്നും ഹിന്ദുത്വശക്തികൾ അഭിമാനിക്കുന്ന സംസ്കൃതത്തെയും അതിന്റെ ആധുനിക പതിപ്പായ ഹിന്ദിയേയും മുന്നിൽനിർത്തിക്കൊണ്ടു രാജ്യമെമ്പാടും ഒരു ഏകതാഭാവവും ഐക്യബോധവും രൂപീകരിക്കാം എന്നാണ് ആർ എസ്എസ് പുറത്തുപറയുന്നത് എങ്കിലും ആ ഏകതാ ഐക്യരൂപത്തിലൂടെ രാജ്യമെമ്പാടും പ്രസരിപ്പിക്കാൻ ആഗ്രഹിക്കുന്നത് വേറൊരു സംസ്കാരവും പ്രത്യയശാസ്ത്രവും ആണ് എന്നതു പരസ്യമായ രഹസ്യമാണ്. ഇവിടെയാണു ഹിന്ദി ഭാഷാവാദത്തിന്റെ അപകടം കിടക്കുന്നത്.
ദേശീയതയുടെ അടിസ്ഥാനം
ദേശീയതയുടെ അടിസ്ഥാനം സ്വത്വബോധത്തിൽനിന്ന് ഉയരുന്ന പൊതുബോധമാണെങ്കിൽ ഈ ബോധങ്ങൾ നിർവചിക്കപ്പെടുന്നതു മതം, ഭാഷ, സംസ്കാരം തുടങ്ങിയ മാനദണ്ഡങ്ങളിലാണ്. ഈ പൊതുബോധത്തെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലേക്കു പരിവർത്തനം ചെയ്യുമ്പോൾ ദേശരാഷ്ട്രങ്ങൾ രൂപംകൊള്ളുന്നു. രാഷ്ട്രം ഭൂമിശാസ്ത്രപരമായ നിർവചനം ആണെങ്കിൽ ദേശീയത ഒരു സാംസ്കാരിക മാനസിക വികാരമാണ്. ഇതു രണ്ടും കൂടിച്ചേരുമ്പോഴാണ് ദേശരാഷ്ട്രങ്ങൾ രൂപം കൊള്ളുന്നത്.
ഏക മാനസിക സാംസ്കാരിക ബോധമാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന ചിന്തയിലാണു ചരിത്രത്തിലെ ദേശരാഷ്ട്രങ്ങളൊക്കെ രൂപപ്പെടുത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇറ്റലിയുടെയും ജർമനിയുടെയുമൊക്കെ രൂപീകരണത്തിനു കാരണമായത് ഈ ചിന്തകളായിരുന്നു. ജർമൻ ഏകീകരണത്തിനു ചുക്കാൻ പിടിച്ച ഒാട്ടോ വോൺ ബിസ്മാർക്കിനെയും ഇറ്റാലിയൻ ഏകീകരണത്തിനു നേതൃത്വം നൽകിയ ജോസഫ് മസീനിയെയും ജോസഫ് ഗാരിബാൾഡിയെയും സ്വാധീനിച്ചത് ദേശരാഷ്ട്രത്തെക്കുറിച്ചുള്ള ഈ ചിന്തകളായിരുന്നു. ആധുനിക തുർക്കിക്ക് അസ്തിവാരമിട്ട കേണൽ മുസ്തഫ കമാൽ അത്താത്തുർക്കും ഈ ചിന്തയുടെ വക്താവായിരുന്നു.
പക്ഷേ വന്യമായ ദേശരാഷ്ട്രബോധം സാമ്രാജ്യത്വ താത്പര്യങ്ങളിലേക്കും അധിനിവേശങ്ങളിലേക്കും നയിക്കുമെന്നാണ് പിൽക്കാല ലോകചരിത്രം പഠിപ്പിച്ച പാഠങ്ങൾ. ഇറ്റലിയിലും ജർമനിയിലും അങ്കുരിച്ച ദേശീയതാബോധമാണു പിന്നീട് മുസോളിനിയുടെയും ഹിറ്റ്ലറിന്റെയും നേതൃത്വത്തിൽ നാസി ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ രൂപീകരണത്തിലും അക്രമോൽസുകമായ ദേശീയതയിലും വംശാധിപത്യ ചിന്തകളിലും അവസാനം കോടിക്കണക്കിനു മനുഷ്യക്കുരുതികൾക്കു കാരണമായ രണ്ടാം ലോക മഹായുദ്ധത്തിലും ചെന്ന് അവസാനിക്കുന്നത്.
നാനാത്വത്തിൽ ഏകത്വം
ഏകശിലാത്മകമായ ഈ ദേശരാഷ്ട്രവാദത്തിന്റെ മറുപുറമാണു ബഹുസ്വരതാ വാദം. ഇതിന്റെ ഏറ്റവും സുന്ദരമായ ദർശനമാണ് ജവഹർലാൽ നെഹ്റു മുന്നോട്ടുവച്ച നാനാത്വത്തിൽ ഏകത്വം എന്ന ചിന്ത. ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ് "നാനാത്വത്തിൽ ഏകത്വം' എന്ന മനോഹരമായ വാക്കുകൾ നെഹ്റു ഉപയോഗിച്ചത്. നെഹ്റുവിന്റെ വിഖ്യാതരചനയായ ഇന്ത്യയെ കണ്ടെത്തൽ ഈ മഹത്തായ സന്ദേശത്തിന്റെ പ്രഘോഷണമാണ്. സംസ്കാരം, ഭാഷ, മതം, വംശം, വസ്ത്രധാരണം, ഭക്ഷണം എന്നിവയിൽ വളരെ വൈവിധ്യമുള്ള വിസ്തൃതമായ ഈ രാജ്യത്ത് ഐക്യം നിലനിൽക്കേണ്ടത് ബഹുസ്വരതയുടെ ആഘോഷങ്ങളിലാണ് എന്നാണ് നെഹ്റു നാനാത്വത്തിൽ ഏകത്വം എന്ന ചിന്തയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു ദേശീയബോധം എങ്ങനെ രൂപീകരിച്ചെടുക്കും എന്നതായിരുന്നു. മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ട, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വൈവിധ്യങ്ങളുള്ള, ഭാഷയിലും സംസ്കാരങ്ങളിലും ചിന്തകളിലുമെല്ലാം വ്യത്യസ്തതകളുള്ള ഒരു ഭൂപ്രദേശത്തെ ഒരു രാഷ്ട്രമായി പരികല്പന ചെയ്യുക എന്നതായിരുന്നു സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ദശകങ്ങളിൽ നമ്മുടെ രാഷ്ട്രനേതാക്കന്മാർ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യയുടെ സ്വത്വം
സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കു രൂപകൽപ്പന നൽകിയ ഭരണഘടനാ നിർമാണസഭയിൽ ആധുനിക ഇന്ത്യയുടെ സ്വത്വം എന്തായിരിക്കണം എന്നതു സംബന്ധിച്ച് വളരെ ആഴവും പരപ്പുമുള്ള ചർച്ചകളാണു നടന്നത്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ എന്തായിരിക്കണമെന്നും സംസ്ഥാന രൂപീകരണത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ എന്തായിരിക്കണം എന്നതും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. ഹിന്ദിയെ രാജ്യത്തിന്റെ ഏകഭാഷ ആക്കുന്നതിനും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനും നെഹ്റു എതിരായിരുന്നു. ഹിന്ദിക്കൊപ്പം ഇംഗ്ലീഷും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ആകണമെന്നും മറ്റു പ്രാദേശിക ഭാഷകളും അംഗീകരിക്കപ്പെടണം എന്നുമായിരുന്നു നെഹ്റുവും പട്ടേലും ഉൾപ്പെടെയുള്ള നേതാക്കന്മാർ ഭരണഘടനാ നിർമാണസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ എടുത്തുപറഞ്ഞത്.
മതത്തന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്തിനു ഭാഷാടിസ്ഥാനത്തിലുള്ള വിഭജനം ഭാവിയിൽ താങ്ങാൻ കഴിയില്ല എന്ന യുക്തി ഉപയോഗിച്ചാണു നെഹ്റു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ എതിർത്തത്. അല്ലാതെ ഇന്നു സംഘപരിവാർ പ്രചരിപ്പിക്കുന്നതുപോലെ പ്രാദേശികഭാഷാ വാദത്തെ എതിർത്തതുകൊണ്ടും ഹിന്ദിഭാഷാ വാദത്തെ അനുകൂലിച്ചതുകൊണ്ടുമാണു നെഹ്റു ഭാഷാ സംസ്ഥാന രൂപീകരണത്തെ എതിർത്തത് എന്ന വാദം തെറ്റാണ്. എന്നുമാത്രമല്ല തങ്ങളുടെ അജൻഡകൾ നടപ്പാക്കാൻ വേണ്ടി പണ്ഡിറ്റ് നെഹ്റു ഉൾപ്പെടെയുള്ളവരുടെ സദുദ്ദേശ്യപരമായ നിലപാടുകളെ വളച്ചൊടിക്കുകയും കൂടിയാണ്.
എക്കാലവും തങ്ങൾക്ക് അസ്വീകാര്യനായിരുന്ന നെഹ്റു ഇപ്പോൾ ഹിന്ദി ഭാഷാവിവാദത്തിൽ സംഘപരിവാറിനു സ്വീകാര്യനായി എന്നതും പുതിയ കൗതുകമാണ്. കാഷ്മീർ ഉൾപ്പെ ടെയുള്ള വിഷയങ്ങളിൽ നെഹ്റുവിനെ തമസ്കരിച്ച് ഇല്ലാതാക്കാനും വ്യക്തിഹത്യ നടത്തി അപമാനിക്കാനും ശ്രമിച്ച സംഘപരിവാർ ഇപ്പോൾ വളച്ചൊടിച്ചും അസ്ഥാനത്തും നെഹ്റുവാദങ്ങൾ ഉയർത്തുന്നത് തങ്ങളുടെ അജൻഡകൾ നടപ്പാക്കാൻ എന്തു കുതന്ത്രവും പ്രയോഗിക്കാൻ മടിക്കില്ല എന്നതിന്റെ സൂചനയാണ്.
ഒന്നിനുപുറകേ മറ്റൊന്നായി വിഭാഗീയതയുടെയും ചേരിതിരിവിന്റെയും നടപടികളുമായി രാജ്യത്തെ ഭരണാധികാരികൾ മുന്നോട്ടുപോവുകയാണ്. മതമായാലും ഭാഷയായാലും അതുപയോഗിച്ചു രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ഭരണാധികാരികൾക്കു കഴിയുന്നു എന്നതു രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ല. വിവാദങ്ങൾ അഴിച്ചുവിടുന്നതിലൂടെ യഥാർഥ ജനകീയ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനും തങ്ങളുടെ അജൻഡകൾ നടപ്പിലാക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. എത്രനാൾ ജനങ്ങളെ വഞ്ചിക്കാൻ ഭരണാധികാരികൾക്കു കഴിയുമെന്ന കാലികമായ ചോദ്യവും വളരെ പ്രസക്തമാണ്. അതിനു കഴിയില്ല എന്നാണു ചരിത്രം പഠിപ്പിക്കുന്ന പാഠങ്ങൾ.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്ഥി അബ്ദുള് സലാമിന് വാഹനത്തില് ഇടം കിട്ടിയില്ല
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്ഥി അബ്ദുള് സലാമിന് വാഹനത്തില് ഇടം കിട്ടിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top