സംഘപരിവാറിന്‍റെ ഗാന്ധിസ്നേഹത്തിനു പിന്നിലെ അജൻഡകൾ
Monday, October 7, 2019 12:34 AM IST
രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപതാം ജന്മവാർഷികം രാജ്യത്തിനകത്തും പുറത്തും ആഘോഷിച്ചു. ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ ഉൾപ്പെടെ ലോകനേതാക്കളുടെ വലിയ ഒരു നിര മഹാത്മാഗാന്ധിക്ക് ആദരവുമായി അണിനിരന്നു. പക്ഷേ ഈ ആഘോഷങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതും മഹാത്മാഗാന്ധിക്ക് ആദരവുകൾ അർപ്പിച്ചുകൊണ്ട് സംഘപരിവാർ നടത്തിയ നിലപാടുമാറ്റമാണ്.

ഈ നിലപാടുമാറ്റം കേവലം യാദൃച്ഛികമാണെന്നു കരുതാൻ നിർവാഹമില്ല. ഗാന്ധിജിയെ മഹത്വവത്കരിക്കുന്നതിലൂടെ ഗാന്ധിപാരമ്പര്യങ്ങളുടെ നേരവകാശികളാകാനും ഗാന്ധിവധത്തിന്‍റെ പേരിൽ എല്ലാക്കാലത്തും പ്രതിസ്ഥാനത്തു നിൽക്കുന്ന സംഘപരിവാറിനെ വെള്ളപൂശാനുമുള്ള ബോധപൂർവമായ നീക്കമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ഗാന്ധിയൻ ദർശനങ്ങളെ എതിർത്തുതോൽപ്പിക്കാൻ കഴിയില്ല എന്ന വ്യക്തമായ തിരിച്ചറിവിൽ ആ മൂല്യങ്ങളെ കാവിവത്കരിക്കുന്നതിനുള്ള ധൃതരാഷ്‌ട്ര ആലിംഗനമാണ് ഗാന്ധിജയന്തി ദിവസത്തിൽ സംഘപരിവാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ടു രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ഏതൊരു ചർച്ചയും ആത്യന്തികമായി ചെന്നുനിൽക്കുക ഗാന്ധിവധത്തിലെ സംഘപരിവാറിന്‍റെ പങ്കിലും ഗാന്ധിയൻ മൂല്യങ്ങൾക്കെതിരേയുള്ള സംഘപരിവാറിന്‍റെ നിലപാടുകൾക്കും എതിരേ ആയിരിക്കും എന്ന സാമാന്യബോധം സംഘത്തിന്‍റെ ഉപശാലകളിലുണ്ട്.

സംഘപരിവാറിനെതിരേയുള്ള അത്തരം നിരീക്ഷണങ്ങളെയും ചർച്ചകളെയും ഒഴിവാക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനുമുള്ള നീക്കത്തിന്‍റെ ഭാഗമായാണ് അന്തർദേശീയ തലത്തിൽ വായനക്കാരുള്ള ന്യൂയോർക്ക് ടൈംസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദേശീയതലത്തിൽ വായനക്കാരുള്ള ഹിന്ദുസ്ഥാൻ ടൈംസിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവതിൻെയും ലേഖങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഭഗവതിന്‍റെ ലേഖനം ചില പ്രാദേശിക പത്രങ്ങൾ മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചു.

ഗാന്ധിജിയെ സ്തുതിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനത്തിനെതിരേ വലിയ വിമർശനം ഉണ്ടായി. ഗാന്ധിവധത്തിന് ഉത്തരവാദികളായ ഒരു പ്രത്യയശാസ്ത്രത്തിന്‍റെ വക്താക്കൾക്ക് ഗാന്ധിയെ പ്രകീർത്തിക്കാൻ എന്തു യോഗ്യത എന്ന ചോദ്യമാണ് വായനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗാന്ധിയുടെ ദർശനങ്ങൾക്ക് അന്തർദേശീയ തലത്തിൽ പ്രസക്തി വർധിക്കുന്ന കാലഘട്ടത്തിൽകൂടിയാണു ലോകരാഷ്‌ട്രീയം കടന്നുപോകുന്നത് എന്നു നരേന്ദ്ര മോദി ഇന്ത്യ ആൻഡ് ദി വേൾഡ് നീഡ്ഡ് ഗാന്ധി എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ സമർഥിക്കുന്നു. ഇന്ത്യയിൽ വർധിച്ചുവരുന്ന ന്യൂനപക്ഷ ധ്വംസനങ്ങളും അസഹിഷ്ണുതയും ആൾക്കൂട്ടക്കൊലപാതകങ്ങളും കാഷ്മീരിലെ മനുഷ്യാവകാശലംഘനങ്ങളും ഉയർത്തിയാണ് മോദി വിരുദ്ധർ ലേഖനത്തെ ആക്രമിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്നതിന് തലേദിവസം കാഷ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വലിയ വാർത്ത ചിത്രങ്ങൾസഹിതം ന്യൂയോർക്ക് ടൈംസ് ഒന്നാം പേജിൽപ്രസിദ്ധീകരിച്ചിരുന്നു.

ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിലെ ലേഖനത്തിൽ ഗാന്ധിജിയും ആർഎസ്എസും തമ്മിലുണ്ടായിരുന്നു എന്ന രീതിയിൽ ആത്മബന്ധത്തിന്‍റെ ചരിത്രം വരച്ചുകാട്ടാനാണ് മോഹൻ ഭഗവത് ശ്രമിച്ചത്. ആർഎസ്എസ് രൂപംകൊള്ളുന്നതിനും മുമ്പ് 1922 ൽ ഗാന്ധിജി അറസ്റ്റിലായപ്പോൾ നാഗ്പുരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനു മുമ്പിൽ നിന്നത് പിന്നീട് ആർഎസ്എസ് രൂപീകരണത്തിനു ചുക്കാൻ പിടിച്ച ഡോ. ഹെഗ്ഡേവാൾ ആയിരുന്നു എന്നു മോഹൻ ഭഗവത് പറയുന്നു . 1936 ൽ വാർധ ആശ്രമത്തിനു സമീപമുള്ള സംഘശാഖ ഗാന്ധിജി സന്ദർശിച്ചതായും തൊട്ടടുത്ത ദിവസം ഗാന്ധിജിയും ഹെഗ്ഡേവാറുമായി സംഭാഷണം നടന്നതായും ഭഗവത് സമർഥിക്കുന്നു.


1963 മുതൽ ആർഎസ്എസ് സ്വയംസേവകരുടെ പ്രഭാതപ്രാർഥനയായ “ഏകാത്മത സ്തോത്രത്തിൽ” ഗാന്ധിയെ സ്മരിക്കുന്നുണ്ട് എന്നും ഭഗവത് പരാമർശിക്കുന്നു. കൂടാതെ ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിലെ സ്വദേശി എന്ന ആശയം ആർഎസ്എസ് ചിന്തകളുമായി ചേർന്നുനിൽക്കുന്നതാണ് എന്നും മോഹൻ ഭഗവത് അവകാശപ്പെടുന്നു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ സംഘപരിവാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനു നേരേ ഉയർന്ന ആരോപണങ്ങളായിരുന്നു. രാഷ്‌ട്രീയ എതിരാളികൾക്ക് എന്നും തങ്ങൾക്കെതിരേ ഉപയോഗിക്കാന്‍ പറ്റിയ ആയുധമാണ് ഇതെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഏതു മാർഗവും സ്വീകരിക്കാന്‍ അവര്‍ എന്നും ശ്രമിച്ചിരുന്നു. ഗാന്ധിവധത്തില്‍ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ കോടതി കയറ്റിയത് ഇതിന്‍റെ ഒരു ഉദാഹരണം മാത്രമാണ്.

ഗാന്ധിവധത്തിലെ പ്രതിപ്പട്ടികയില്‍ ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന വി.ഡി. സവർക്കർ ഉൾപ്പെട്ടിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹം കുറ്റവിമുക്തനാവുകയാണ് ചെയ്തത്. കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് ബോധ്യപ്പെട്ട വിചാരണകോടതി എട്ടു പ്രതികളില്‍ ഏഴു പേരെയും ശിക്ഷിക്കുകയും ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ സവർക്കറെ വെറുതെ വിടുകയുമാണ് ഉണ്ടായത്. നാഥുറാം ഗോഡ്സെക്കും നാരായണ്‍ ആപ്തെക്കും മരണശിക്ഷ വിധിക്കപ്പെട്ടു.

നാഥുറാം ഗോഡ്സെയുടെ സഹോദരനും ഗാന്ധി വധത്തില്‍ ശിക്ഷിക്കപ്പെട്ടയാളുമായ ഗോപാല്‍ ഗോഡ്സെ എഴുതിയ Why I Assassinated Mahathma Gandhi’ എന്ന പുസ്തകത്തിൽ ഗോഡ്സെ കുടുംബത്തിലെ തങ്ങള്‍ നാല് സഹോദരന്മാരും ആര്‍എസ്എസ് പാരമ്പര്യത്തില്‍ വളർന്നവരായിരുന്നു എന്നും തൂക്കിലേറ്റപ്പെടുമ്പോഴും സഹോദരന്‍ ആര്‍എസ്എസുകാരൻതന്നെ ആയിരുന്നു എന്നും പറഞ്ഞിട്ടുണ്ട്.

കോൺറാൾഡ് ഏലസ്റ്റ് എഴുതിയ Gandhi and Godse എന്ന പുസ്തകത്തില്‍ പറയുന്നത് ആര്‍എസ്എസ് ശാഖകളില്‍ ആലപിക്കുന്ന മാതൃഭൂമി വന്ദനവും ചൊല്ലിയാണ് ഗോഡ്സെ കഴുമരത്തിലേക്ക് നടന്നു പോയത് എന്നാണ്.

ഇന്ത്യയിൽ സംഘപരിവാർ വിരുദ്ധ രാഷ്‌ട്രീയത്തെ ഒരുമിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഗാന്ധിവധത്തിനു പിന്നിലെ സംഘപരിവാർ താത്പര്യങ്ങൾ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട് എന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണ് ഗാന്ധിജിയെയും ആർഎസ്എസിനെയും ഒരു നുകത്തിനുകീഴിൽ കെട്ടാനുള്ള ആസൂത്രിതമായ അജൻഡകൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ രാഷ്‌ട്രബോധത്തില്‍ തങ്ങളെ പ്രതിസ്ഥാനത്തു നിർത്തുന്ന ഗാന്ധിവധത്തിന്‍റെ ഉത്തരവാദികള്‍ എന്ന ആരോപണത്തില്‍നിന്നു രക്ഷപ്പെടാനുള്ള പഴുതുകള്‍ സംഘപരിവാര്‍ എന്നും അന്വേഷിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ മഹത്തായ പാരമ്പര്യത്തെ കവർന്നെടുക്കാനുള്ള സംഘപരിവാറിന്‍റെ നീക്കം വളരെ അപകടകരമായ കളിയാണ് . ഇന്നും ഈ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഒരിക്കലും മരിക്കാത്ത ആവേശം ഗാന്ധിയൻ ദർശനങ്ങളാണ് . അനീതികൾക്കെതിരേയും അക്രമങ്ങൾക്കെതിരേയും സത്യത്തിന്‍റെ ഒരു വഴി പ്രകാശപൂരിതമാണെന്നും ആത്യന്തികമായ വിജയം സത്യത്തിന്‍റെ ആ വഴിക്കു മാത്രമാണെന്നും അചഞ്ചലമായി വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെ കാവി പുതപ്പിക്കാനും വളച്ചൊടിക്കാനും നടക്കുന്ന ഗൂഢനീക്കങ്ങൾ തീർച്ചയായും ചെറുത്തുതോൽപ്പിക്കേണ്ടതാണ്. ഇതിനു നിതാന്തമായ ജാഗ്രത പൊതുസമൂഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടാവണം. അല്ലെങ്കിൽ സ്വാമി വിവേകാനന്ദനെയും സർദാർ വല്ലഭായി പട്ടേലിനെയും കാവി പുതപ്പിച്ചതുപോലെ മഹാത്മാഗാന്ധിയെയും കാവി പുതപ്പിക്കുന്ന കാലം അതിവിദൂരത്തല്ല.


പ്രഫ. റോണി കെ. ബേബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.