Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇന്ദിരയെയും ബിജെപി നോട്ടമിടുന്നോ?
Sunday, November 3, 2019 12:01 AM IST
ഒക്ടോബർ 31 ഭാരതചരിത്രത്തിലെ രണ്ടു പ്രമുഖ നേതാക്കളുടെ ഓർമദിനമാണ്. ഭാരത്തിലെ ഉരുക്കു മനുഷ്യൻ എന്ന് അറിയപ്പെടുന്ന സർദാർ വല്ലഭ്ഭായി പട്ടേലിന്റെയും ഉരുക്കു വനിത എന്ന് അറിയപ്പെടുന്ന ഇന്ദിരാഗാന്ധിയുടെയും. 1875 ഒക്ടോബർ 31 ന് പട്ടേൽ ജനിച്ചു.1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു.
സർദാർ പട്ടേലും കോണ്‍ഗ്രസും
നവഭാരത ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം കുറ്റം പറയുന്ന ഭാരതീയ ജനതാ പാർട്ടി സർദാർ വല്ലഭ്ഭായി പട്ടേലിനെ ബിജെപി സ്വന്തമാക്കിയ മട്ടാണ്. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലും മറ്റും അദ്ദേഹം കാണിച്ച കർക്കശ നിലപാടുകളാണ് ഭാരതീയ ജനതാ പാർട്ടിക്കാർ അദ്ദേഹത്തെ ഏറെ ഉയർത്തിക്കാട്ടുന്നതിനുള്ള താത്വിക കാരണമായി ചിത്രീകരിക്കുന്നത്.
പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ദേശീയ ഐക്യദാർഢ്യ ദിനമായി പ്രഖ്യാപിച്ച സർക്കാർ 2018 ഒക്ടോബർ 31 ന് ഗുജറാത്തിൽ നർമദാ തീരത്ത് 2063 കോടിരൂപ മുടക്കി 597 അടി ഉയരമുള്ള പട്ടേൽ പ്രതിമ സ്ഥാപിക്കുകയും ചെയ്തു.
ബിജെപിയുടെ ഈ ആദരവിനെ പരിഹസിക്കാൻ പ്രിയങ്ക ഗാന്ധി മറന്നില്ല. വിശ്വസ്ഥനായ കോണ്‍ഗ്രസുകാരനായിരുന്ന പട്ടേലിനു ബിജെപി കൊടുക്കുന്ന ആദരത്തിൽ തനിക്കു സന്തോഷമുണ്ടെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. നെഹ്റുവിന്റെ കൂടെ ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേൽ ബിജെപിക്കാരുടെ ആദർശബാങ്കായ ആർഎസ്എസിന്റെ ബദ്ധശത്രുവായിരുന്നു എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഉരുക്കുവനിത
പട്ടേൽദിനം മറന്ന് കോണ്‍ഗ്രസുകാർ കൂടുതൽ ആവേശത്തോടെ ഇന്ദിരയുടെ ചരമദിനം ആചരിച്ചു. പട്ടേലിന്റെ സമീപനങ്ങളാണ് ബിജെപിക്ക് അദ്ദേഹത്തെ സ്വീകര്യനാക്കിയത് എന്ന പ്രചാരണം ശരിയാണെങ്കിൽ അധികം വൈകാതെ ഇന്ദിരാഗന്ധിയും അവരുടെ പോസ്റ്ററുകളിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയിലെ ഉരുക്കുവനിത എന്നോ അവരുടെ കാബിനറ്റിലെ ഏക പുരുഷൻ എന്നോ ഒക്കെ വരെ അനുയായികളും വിമർശകരും ചിത്രീകരിച്ചിട്ടുള്ള ഇന്ദിരയുടെ സമീപനങ്ങളാണല്ലോ അവരെ എതിർക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ബിജെപി പിന്തുടരുന്നത്. ഭരണവും ഭരണഘടനയും ഭരണസംവിധാനങ്ങളും ഭരണത്തുടർച്ചയ്ക്കായി ഫലപ്രദമായി ദുരുപയോഗിച്ച നേതാവായിരുന്നു ഇന്ദിര എന്നു ചരിത്രം. അതിന്റെ ഉദാഹരണമാണല്ലോ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കിയ 1975 ലെ അടിയന്തരാവസ്ഥ. ഇന്ദിര ഗാന്ധി ഭരണഘടന ഉപയോഗിച്ച് നടത്തിയ കടന്നുകയറ്റങ്ങൾ ഇന്നു ഭരണഘടനയെ മാപ്പുസാക്ഷിയാക്കി ബിജെപി ചെയ്യുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ വരെ വരുതിക്കുനിർത്താൻ അവർ ശ്രമിച്ചതിന്റെ കഥകൾ നിരവധിയുണ്ട്. ഇന്നു ബിജെപി കൂടുതലായി അനുകരിക്കാൻ ശ്രമിക്കുന്നത് ഇന്ദിരയുടെ ഈ രീതികളാണ്.
ഏകാധിപത്യ ശൈലി
കോണ്‍ഗ്രസ് പാർട്ടിയെ ഏകാധിപത്യ പരമായ ശൈലിയിൽ എത്തിച്ചതും അവരാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയം അടക്കം എല്ലാക്കാര്യത്തിലും അവർക്കായി അവസാനവാക്ക്. തെരഞ്ഞെടുക്കപ്പെട്ട പദവികളും സമിതികളും ഇല്ലാതായി. എല്ലാം അവരുടെ തീരുമാനങ്ങളായി. പാർട്ടി പ്രവർത്തകർക്ക് അനുസരിക്കുക എന്ന കടമ മാത്രം. അതു കൊണ്ടു മുഖസ്തുതിക്കാർ കാര്യക്കാരായി. ഇന്ദിരയാണ് ഇന്ത്യ എന്നു പറഞ്ഞത് ഡി.കെ. ബറുവ എന്ന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്കു നിയോഗിക്കപ്പെട്ട ഒരാൾ പറഞ്ഞത് അവർ ചൂലെടുത്തു തന്നോടു തൂത്തുവാരാൻ പറഞ്ഞാൽ താൻ അതും ചെയ്യും എന്നാണ്. സാധാരണ പ്രവർത്തകർക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കാര്യം ഇല്ലാതായി.
ജനക്ഷേമകരമായ പ്രവൃത്തികൾ കൊണ്ടും സൗന്ദര്യം കൊണ്ടുപോലും ഇന്ദിര ഇന്ത്യക്കാരുടെ മനം കവർന്നിട്ടുണ്ട് എന്നതു സത്യം. ഇന്നും മുതിർന്ന തലമുറക്കാർ പലരും അവരെ തേജോ വിഗ്രഹം പോലെ മനസിൽ കൊണ്ടുനടക്കുന്നു.
ഇന്ദിര കാണിച്ച സ്വോച്ഛാധിപത്യ വഴികളാണു പിന്നീടു സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളിൽ കണ്ടത്. തമിഴ്നാട്ടിലെ ജയലളിതയും കരുണാനിധിയും സ്റ്റാലിനും ബംഗാളിലെ മമതയും ഉത്തർപ്രദേശിലെ മായാവതിയും ആന്ധ്രായിലെ എൻടിആറും ചന്ദ്രബാബു നായിഡുവും ഇപ്പോൾ ജഗനും തെലുങ്കാനയിലെ ചന്ദ്രശേഖര റാവുവും കാഷ്മീരിലെ ഫറൂക്കുമെല്ലാം ആ ശൈലി തന്നെ തുടരുന്നു. ദേശീയ പാർട്ടികളിൽ പോലും പ്രദേശിക നേതാക്കൾ ശക്തരാകുന്നു.
പ്രാദേശിക നേതാക്കൾ
പ്രാദേശിക നേതാക്കൾ ഇല്ലാത്തിടത്തു പാർട്ടി ഇല്ലാതാകുന്നു. മധ്യപ്രദേശും രാജസ്ഥാനും കർണാടകയും ഇപ്പോൾ ഹരിയാനയും മഹാരാഷ്ട്രയും എല്ലാം പഠിപ്പിച്ചത് പ്രാദേശിക നേതൃത്വം ശക്തമായാലേ കോണ്‍ഗ്രസ് ബലപ്പെടൂ എന്നാണ്. അതായത് ഇന്ദിര തുടങ്ങിവച്ച ശൈലി മാറ്റണമെന്ന്. മുത്തശിയെപ്പോലെ ആകാൻ തനിക്കാവില്ലെന്ന പ്രിയങ്കയുടെ വാക്കുകൾ നല്ല സൂചനയാണ്. ഇക്കുറി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ദേശീയ നേതാക്കൾ ഒന്നും ചെയ്തതേ ഇല്ല. പ്രാദേശിക നേതാക്കൾ തന്നെ പട നയിച്ചു. സ്ഥിതി മെച്ചപ്പെട്ടു. പ്രാദേശിക നേതാക്കൾ പക്ഷേ പാർട്ടിക്കു വിധേയരാകണം.
എത്ര സമർഥനായ നേതാവും തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിടത്തുനിന്നു മത്സരിക്കുന്നതു പോലുള്ള സംഭവങ്ങൾ ഒഴിവാക്കണം. രണ്ടു തെരഞ്ഞെടുപ്പു കഴിഞ്ഞ് പാർട്ടിയുടെതന്നെ വേറൊരു സ്ഥാനാർഥിയെ വിജയിപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനംകൂടി ഉപയോഗപ്പെടുത്തണം. അല്ലെങ്കിൽ ജയിച്ച നേതാക്കന്മാർ പറയുന്നത് പാർട്ടി അനുസരിക്കേണ്ടി വരും.
വർഷങ്ങളായി ഓരോ നേതാക്കൾ വച്ച് അനുഭവിച്ചു പോന്ന മണ്ഡലങ്ങൾ കൈവിട്ടത് അതുകൊണ്ടു കൂടിയാണ്. പ്രാദേശിക തലത്തിൽ പാർട്ടി സജീവമാകണം. ഇക്കുറി വട്ടിയൂർക്കാവിൽ 25 വോട്ടിന് ഒരാൾ വച്ച് സിപിഎം പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. അതാണ് പാർട്ടി പ്രവർത്തനത്തിന്റെ ശൈലി.
ഇന്ദിരയുടെ രീതികൾ സ്വന്തമാക്കുന്ന ബിജെപി കണ്ടുപഠിച്ചാൽ നല്ലത്. കൂടെ ഉണ്ടെന്നു കരുതുന്ന ജനം ഒഴുകിപ്പോകാൻ ഏറെക്കാലം വേണ്ട. മൂന്നിൽരണ്ടു ഭൂരിപക്ഷവുമായി ലോക്സഭയിൽ എത്തിയ നേതാവായിരുന്നു രാജീവ് ഗാന്ധി.
പോലീസ് അപമാനങ്ങൾ
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസുകാർ ജീവൻ എടുക്കുന്നവരാകുന്നതിന്റെ കഥകൾ കൂടുതലാവുകയാണ്. അടുത്തകാലത്ത് അട്ടപ്പാടിയിൽ നാലു മാവോയിസ്റ്റുകൾ മരിക്കാൻ ഇടയായത് ഏറ്റുമുട്ടലിലല്ല മനഃപൂർവമായ കൊലയായിരുന്നു എന്ന നിലപാട് ശക്തമാവുകയാണ്. ഭരണകക്ഷിയിലെ സിപിഐതന്നെ പോലീസിനെതിരേ രംഗത്തുണ്ട്. പ്രതിപക്ഷവും ഇതേ നിലപാടിലാണ്.
എന്നാൽ, ബിജെപി സർക്കാരിനു ശക്തമായി പിന്തുണ കൊടുക്കുകയാണ്. പണ്ട് ഇഎംഎസ് പറഞ്ഞു, കേരളത്തിലെ ഒരു പ്രത്യേക പത്രം എന്നെ പിന്താങ്ങിയാൽ എനിക്ക് എന്താണ് പിശകു സംഭവിച്ചത് എന്ന് ഞാൻ ആലോചിക്കുമെന്ന്. ബിജെപി പിന്താങ്ങുമ്പോൾ പിണറായിയും അങ്ങനെ ചിന്തിക്കുന്നതു നല്ലതാവും.
മാവോയിസ്റ്റുകളാണ് ഭാരതത്തിലെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് 2006 ൽ പറഞ്ഞത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ്. 2004 ൽ മവോയിസ്റ്റ് പാർട്ടി ഉണ്ടായ കാലം മുതൽ ഇന്നു വരെ അവർ 16,000 പേരെ വധിച്ചിട്ടുണ്ട് എന്നാണ് കണക്ക്. അതിനു മറുപടി പോലീസ് കൊലപാതകങ്ങൾ അല്ല.
നിയമം നിശ്ചയിച്ചിട്ടുള്ള നടപടിക്രമത്തിലൂടെ അല്ലാതെ ആരുടെയും ജീവൻ എടുക്കാൻ ഇന്നും അവകാശമുള്ള നാടല്ല ഇന്ത്യ. നീതി പാവങ്ങൾക്കു നിഷേധിക്കപ്പെടുന്നു എന്ന വികാരം ശക്തമാവുന്ന ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ നേതാക്കളെ വധിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പടില്ലല്ലോ.
വയനാട്ടിൽ വച്ച് വ്യാജ ഏറ്റുമുട്ടലിൽ വർഗീസ് വധിക്കപ്പെട്ട സംഭവം പിൽക്കാലത്തു കൈവരിച്ച പരിണാമം പാഠമാകണം. അന്നു നക്സൽ വർഗീസിനെ വെടിവച്ചു കൊല്ലാൻ നിയുക്തനായ രാമചന്ദ്രൻ നായർ എന്ന പോലിസുകാരൻ മനഃസാക്ഷിക്കടി മൂലം വെളിപ്പെടുത്തുകയും 1998 ൽ കേരള ഹൈക്കോടതി സിബിഐയോട് ഈ കേസ് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 1970 ൽ സംഭവത്തിന് നേതൃത്വം കോടുത്ത പോലീസ് ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ലക്ഷ്മണ പടിപടിയായി ഉയർന്ന് ഐജി പദവിയിലെത്തി വിരമിച്ചെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായി. അദ്ദേഹത്തിനു പരമാവധി ശിക്ഷ, അതായതു വധശിക്ഷ, കൊടുക്കണം എന്നായിരുന്നു സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചത്.
കോടതി ജീവപര്യന്തം തടവിന് വിധിച്ചപ്പോൾ ലക്ഷമണയ്ക്ക് 75 വയസുണ്ടായിരുന്നു. നക്സലുകളെ അടിച്ചമർത്തുക എന്നതല്ലാതെ ലക്ഷ്മണയ്ക്കു വ്യക്തിപരമായ ഒരു വിരോധവും അന്നു വർഗീസിനോട് ഉണ്ടായിരുന്നില്ല. അത്തരത്തിലുള്ള പരിണാമം നിരപരാധികളുടെ കൊലയ്ക്ക് ഉണ്ടാകണം.
വാളയാറിലെ പീഡനക്കേസിലെ പ്രതികളെ വിടുവിച്ച പോലീസ് അന്വേഷണവും അപമാനകരമായി.
വിദ്യാർഥി രാഷ്ട്രീയം
എല്ലാ കാമ്പസുകളെയും കലാപഭൂമിയാക്കാൻ സർക്കാർ മുന്നോട്ടുവരുന്നത് അപകടകരമാണ്. യൂണിവേഴ്സിറ്റി കോളജ് പോലെ കേരളത്തിലെ എല്ലാ കാന്പസും എത്തിക്കാനുള്ള ശ്രമം നാളെയോട് ചെയ്യുന്ന വലിയ പാതകമാണ്. അവിടത്തെ കൊലക്കേസ് പ്രതികളും പോലീസ് അനാസ്ഥകൊണ്ട് ജയിൽ വിമുക്തരായി. എന്നിട്ടും പറയുന്നു നല്ല പോലീസ് ഭരണമാണെന്ന്.
ഓരോ നിയമനിർമാണത്തിനു മുന്നിലും എന്തെങ്കിലും സാമൂഹിക ആവശ്യം ഉണ്ടാവാറുണ്ട്. കാന്പസുകളെ കലാപഭൂമിയാക്കുന്നതിനു പിന്നിൽ എന്താവുമോ സർക്കാർ ലക്ഷ്യം?
ഇനി ഒരു നിയമംകൂടി വേണം. പരീക്ഷ ഒന്നും വേണ്ട. മന്ത്രിമാരുടെ ഓഫീസിൽ നിന്നു മാർക്കിടും. ജലീലിന്റെ മാതൃക നിയമപരമാക്കണം. അല്ലെങ്കിലും അദ്ദേഹം ചെയ്യും. വരാനിരിക്കുന്നവർക്ക് അത്രയും വിവരം ഉണ്ടായില്ലെങ്കിലോ?
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
Latest News
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
Latest News
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top