കുതിരാനിൽ കയർത്ത് ടി.എൻ പ്രതാപൻ
Monday, November 18, 2019 11:00 PM IST
ടി.എൻ പ്രതാപൻ

കേരളത്തിലെ ആദ്യ ആറുവരി ദേശീയപാത പദ്ധതിയായ എൻഎച് 544 മണ്ണുത്തി വടക്കാഞ്ചേരി റോഡിന്‍റെ നിർമാണവും കുതിരാനിലെ നിർമാണവും പൂർത്തിയാകാത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി ടി.എൻ പ്രതാപൻ. പത്ത് വർഷമായിട്ടും നിർമാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ നിർമാണം ശാസ്ത്രീയവുമല്ല. ആവശ്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങളുമില്ല. ഇതുവരെ 244 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കരാർ കന്പനിയും ദേശീയ പാത അതോറിറ്റിയും ഒത്തുകളിക്കുകയാണെന്നും ഇത് തടയാൻ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇടപെടണമെന്നും ശൂന്യവേളയിൽ ടി.എൻ പ്രതാപൻ ലോക്സഭയിൽ ആവശ്യപ്പെട്ടു.

ബെന്നി ബഹനാൻ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിനെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ബെന്നി ബെഹനാൻ. ലോക്സഭയുടെ ശൂന്യ വേളയിലാണ് വിഷയം ഉന്നയിച്ചത്. തികച്ചും ലാഭകരമായി പ്രവർത്തിച്ചുവരുന്ന കൊച്ചിയിലെ ബിപിസിഎൽ പ്ലാന്‍റ് സ്വകാര്യ കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കുന്ന നടപടി ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആന്‍റോ ആന്‍റണി

സമഗ്രമേഖല പങ്കാളിത്ത കരാറിൽ (ആർസിഇപി) ഒപ്പു വയ്ക്കുന്നത് രാജ്യത്തെ കർഷകന്‍റെ മരണ വാറണ്ടിൽ ഒപ്പു വയ്ക്കുന്നതിന് തുല്യമാണെന്ന് ആന്‍റോ ആന്‍റണി. ആർസിഇപിയിൽ ഇന്ത്യ പങ്കാളിയാവില്ലെന്ന് നിലപാട് എടുത്തിരുന്നെങ്കിലും മറ്റ് അംഗരാജ്യങ്ങൾ ഗവണ്‍മെന്‍റിൽ ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ആർസിഇപിയിൽ അംഗമായാൽ നമ്മുടെ നിർമാണ വ്യപാര മേഖലയുടെ 92 ശതമാനം അടുത്ത 15 വർഷത്തിനുള്ളിൽ മറ്റു രാജ്യങ്ങൾക്കുവേണ്ടി തുറന്നു കൊടുക്കേണ്ടി വരുകയും നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇപ്പോൾ ദുരവസ്ഥയിലായിരിക്കുന്ന റബർ, നാളികേരം, കുരുമുളക്, കാപ്പി, ഏലം, തേയില എന്നിവയുടെ വിലത്തകർച്ചയ്ക്കും ആർസിഇപി കരാർ കാരണമാകുമെന്നും ആന്‍റോ ആന്‍റണി ചൂണ്ടിക്കാട്ടി.

ശശി തരൂർ

തിരുവനന്തപുരത്തെ തീരം ഇടിച്ചിൽ തടയാൻ നടപടിയെടുക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. വലിയതുറ, പൂന്തുറ, പനത്തുറ, ബീമാപള്ളി, ശംഖുമുഖം തുടങ്ങി തീരമേഖലകളിൽ വൻ തോതിൽ തീരം ഇടിയുന്നത് മത്സ്യത്തൊഴിലാകളുടെ ജീവിതത്തിന് തന്നെ ഭീഷണിയാണ്. നൂറോളം കുടുംബങ്ങൾ തങ്ങളുടെ വീടുകൾ വിട്ട് മാറിക്കഴിയേണ്ട അവസ്ഥയാണ്. തീരം ഇടിയുന്നത് തടയാൻ മാർഗങ്ങൾ നടപ്പാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

കൊടിക്കുന്നിൽ സുരേഷ്

തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട് പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലെ നടപടിക്രമങ്ങൾ ലളിതമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. സാധാരണക്കാരായ തൊഴിലാളികൾ അംഗങ്ങളായ പ്രോവിഡൻറ് ഫണ്ടിൽ കന്പ്യൂട്ടർ വഴിയുള്ള ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം വന്നതോടെ നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തലാക്കിയിരിക്കുകയാണ്. ഇതേ തുടർന്ന് സാധാരണക്കാരായ കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് കന്പ്യൂട്ടർ സംവിധാനത്തിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തതിനാൽ പെൻഷൻ പോലും നിഷേധിക്കുന്നതിന് ഇത് ഇടയാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണ്‍ലൈൻ സംവിധാനത്തിന് പകരം തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട് അപേക്ഷകൾ ഈ വർഷം അവസാനം വരെയെങ്കിലും നേരിട്ട് സ്വീകരിക്കാൻ നടപടി ഉണ്ടാകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.


അടൂർ പ്രകാശ്

ആറ്റിംഗൽ ബൈപാസ് നിർമാണം ഇനിയും വൈകാതെ യാഥാർഥ്യമാക്കുന്നതിന് സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഈ പദ്ധതിയുടെ വിജ്ഞാപനത്തിന്‍റെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു. കാലാവധി നീട്ടണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. സമയബന്ധിതമായി യിജ്ഞാപനം ഇറക്കാൻ സാധിക്കാത്തതിനാൽ ഇതിനു മുൻപും അസാധുവായിരുന്നു. പുതിയ വിജ്ഞാപനമിറക്കി നടപടിക്രമങ്ങൾ വീണ്ടും തുടങ്ങേണ്ട അവസ്ഥയാണുള്ളത്. എന്നാൽ നാഷണൽ ഹൈവേ അഘോറിറ്റിയുടേത് മെല്ലെപ്പോക്ക് സമീപനമാണ്. നടപടികൾ വേഗത്തിലാക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

എൻ.കെ പ്രേമചന്ദ്രൻ

നിക്ഷേപവും വായ്പാ സൗകര്യവും സാധ്യമാക്കുന്ന രാജ്യത്തിന്‍റെ പരന്പരാഗതം സാന്പത്തിക ഇടപാടയ ചിട്ടി ഫണ്ടുകളെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ചിട്ടി നിയമ ഭേദഗതി ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. വ്യാജ ചിട്ടി നടത്തി ഇടപാടുകാരെ കബളിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. ചിട്ടി നിയമഭേദഗതി നിയമത്തിലൂടെ ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളും സ്വയംസംരംഭക ഗ്രൂപ്പുകളും നടത്തുന്ന സാന്പത്തിക ഇടപാടുകളെ നിയന്ത്രിക്കരുതെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. അയൽക്കൂട്ടങ്ങളും സ്വയംസംരംഭക ഗ്രൂപ്പുകളും നടത്തുന്ന പ്രവർത്തനങ്ങളെ ചിട്ടി നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരുന്നത് ഗ്രാമീണ മേഖലയിലെ സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ഈ അപാകത പരിഹരിക്കാൻ നിയമത്തിൽ വ്യക്തത ഉണ്ടാക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.