Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
Friday, December 6, 2019 11:38 PM IST
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പോലീസ് വെടിവച്ചുകൊന്ന വാർത്തയോടെയാണു രാജ്യം ഇന്നലെ പുലർന്നത്. പാർലമെന്റിൽ മുതൽ സമൂഹമാധ്യമങ്ങളിൽ വരെ സ്വാഭാവികമായ ആഘോഷവും സന്തോഷവും ഞെട്ടലും ഉണ്ടായി. പോലീസിനെ അഭിനന്ദിച്ച് ആഹ്ളാദ പ്രകടനവും മധുരപലഹാര വിതരണവും പലയിടത്തും നടന്നു.
വെടിവയ്പിനെ ഏറെ പേരും അപ്പോഴും പക്വമതികളായ ചിലരെങ്കിലും കരുതലോടെയാണു പ്രതികരിച്ചത്. നീതിന്യായ സംവിധാനത്തെ മറികടന്നുള്ള ശിക്ഷ നടപ്പാക്കലിലെ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകളും നിരവധി പേർ പങ്കുവച്ചു. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത തെറ്റുകളെ തിരുത്താൻ ദീർഘവീക്ഷണത്തോടെയുള്ള പ്രായോഗികവും സമഗ്രവുമായ നടപടികളും ബോധവത്കരണവും അനിവാര്യമാണ്.
കോടതികളിലും നീതിന്യായ സംവിധാനങ്ങളിലും സർക്കാരുകളിലും ഉള്ള വിശ്വാസം ചോരുന്നതിന്റെ വ്യക്തമായ സൂചനയായാണു നിയമവ്യവസ്ഥയെ മറികടന്നു കാട്ടുനീതി നടപ്പാക്കുന്നതിനു ലഭിക്കുന്ന വലിയ പിന്തുണ. രാജ്യമനഃസാക്ഷിയെ മുറിപ്പെടുത്തുന്ന വലിയ തെറ്റുകൾ പതിവാകുന്പോൾ പൗരന്മാരുടെ പ്രതികരണം പതിവുരീതികളിലാകില്ല. എങ്കിലും കണ്ണിനു പകരം കണ്ണെന്ന തരത്തിലേക്കു നീങ്ങിയാൽ നീതി എന്നതു കണ്ണിലെ കരടായി മാറുന്ന കാലമാകും വന്നു ചേരുക.
ശിശുരോദനങ്ങൾക്കു മാപ്പില്ല
കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നവർക്കു മാപ്പില്ലെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരസ്യമായി പ്രസ്താവിച്ചു. വളരെ അവധാനപൂർവം നടത്തേണ്ടതാണ് ഇത്തരം ഭേദഗതികൾ. പിന്നീട് തിരുത്താനാവാത്തതാ ണല്ലോ വധശിക്ഷ നടപ്പാക്കൽ. പോക്സോ നിയമത്തിനു കീഴിൽ വരുന്ന പ്രതികളുടെ വധശിക്ഷയിൽ ദയാഹർജി നൽകാനുള്ള വ്യവസ്ഥയിൽ പാർലമെന്റ് മാറ്റംവരുത്തണമെന്നു കൂടി രാജസ്ഥാനിലെ സിരോഹയിൽ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.
ഇത്തരത്തിലുള്ള മാനഭംഗ കേസ് പ്രതികളുടെ ദയാഹർജി എന്തിനു പരിഗണിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രാഷ്ട്രപതിയുടെ ഇന്നലത്തെ പരസ്യ നിലപാടിന് അനുകൂലമായ നിയമനിർമാണത്തിനു വൈകാതെ പാർലമെന്റ് തയാറായേക്കും. സ്ത്രീസുരക്ഷ കൂടുതൽ ഗൗരവമുള്ള കാര്യമാണെന്നു മനസിലാക്കിയുള്ള നടപടികൾക്കു നിയമനിർമാണ സഭകളും സർക്കാരുകളും നടപടി സ്വീകരിക്കേണ്ടതുണ്ട്.
ലോകത്തെ നടുക്കിയ ഡൽഹിയിലെ നിർഭയയുടെ മാനഭംഗത്തിനും മരണത്തിനും ശേഷം ഏഴു വർഷമായിട്ടും പ്രതികളുടെ ശിക്ഷ നടപ്പായിട്ടില്ലെന്നതു സംവിധാനത്തിലെ പോരായ്മ വെളിപ്പെടുത്തുന്നു. പ്രതികളുടെ ദയാഹാർജി തള്ളുന്നതിനുള്ള നടപടികൾക്കു തുടക്കമിട്ടതു പോലും ഹൈദരാബാദ് സംഭവത്തിന്റെ ചൂടിലാണ്. രാഷ്ട്രപതിയുടെ അന്തിമ തീരുമാനം വന്നശേഷം വധശിക്ഷ നടപ്പാക്കുന്നതിന് ഇനിയെങ്കിലും കാലതാമസം ഉണ്ടാകരുതെന്ന് നിർഭയയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഹൈദരാബാദിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിൽ നിർഭയയുടെ അമ്മ ആഹ്ളാദം പ്രകടിപ്പിച്ച വികാരം വ്യക്തമാണ്.
നീതിയില്ലാതെ നിർഭയ സ്മൃതി
ഡൽഹിയിലെ നിർഭയയെ മാനഭംഗപ്പെടുത്തിയ ശേഷം നിഷ്ഠുരമായി കൊലപ്പെടുത്തിയ പ്രതി വിനയ് ശർമയുടെ ദയാഹർജി തള്ളണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാർശയും ഇതോടൊപ്പം ഇന്നലെത്തന്നെ ഉണ്ടായതും തീർത്തും യാദൃച്ഛികമാകില്ല. ഡൽഹി കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നാലു പ്രതികളിൽ വിനയ് മാത്രമാണു ദയാഹർജി നൽകിയത്. രാഷ്ട്രപതിയുടെ നിലപാട് വ്യക്തമായതോടെ നാലു പ്രതികളുടെയും വധശിക്ഷ ഉടനെ നടപ്പായേക്കുമെന്നാണു കരുതുന്നത്.
യുപിയിലെ ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിന്റെ നടുക്കവും വിട്ടുമാറിയിട്ടില്ല. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിൽസയിലുള്ള ഈ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരവുമാണ്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷം ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചത്.
ഡൽഹിക്കും ഹൈദരാബാദിനും പിന്നാലെ ഉന്നാവോയിലെ നിരപരാധിയായ പെണ്‍കുട്ടിയുടെ വേദന കൂടി മുഴുവൻ ഇന്ത്യക്കാരും ഹൃദയത്തിൽ പേറുകയാണ്. കേരളത്തിലെ വാളയാറിൽ സഹോദരികളായ രണ്ടു പെണ്‍കുട്ടികൾ മാനഭംഗത്തിനിരയായ ശേഷം മരണം വരിച്ച സംഭവത്തിന്റെ നടുക്കവും ഉടൻ മാറില്ല. വലിയ ചർച്ചയാകാതെ പോയ എത്രയോ മാനഭംഗക്കേസുകളും കൊലപാതകങ്ങളുമാണു രാജ്യത്തു നടക്കുന്നത്.! മാനഭംഗത്തിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളെ കത്തിച്ചു കൊല്ലാൻ കൂടി ശ്രമിക്കുന്ന ക്രൂരരായ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നതിൽ ആർക്കും സംശയമില്ല.
വീഴ്ചകൾക്കു മീതെ വികാരങ്ങൾ
കൂട്ട മാനഭംഗക്കേസിലെ നാലു പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിന്റെ ശരി തെറ്റുകളോടൊപ്പം, ഈ നടപടിക്കു രാജ്യത്താകെ കൈയടി കിട്ടിയതിന്റെ കാരണവും അന്വേഷിക്കേണ്ടതാണ്. അനേകം നിരാലംബർക്കു നീതി നിഷേധിക്കപ്പെടുന്നതും നീതി വൈകുന്നതും കുറ്റവാളികൾ രക്ഷപെടുന്നതും മുതൽ നിതീന്യായ സംവിധാനത്തിന്റെ പോരായ്മകളും കോടതികളുടെ വിശ്വാസ്യതയിലുണ്ടാകുന്ന വീഴ്ചകളും മുതൽ സർക്കാരുകൾക്കെതിരേയുള്ള ജനവികാരം വരെ പലതും ഈ കൈയടികൾക്കു പിന്നിലുണ്ട്.
‘ജസ്റ്റീസ് ഡിലെയ്ഡ് ഈസ് ജസ്റ്റീസ് ഡിനൈഡ്’ എന്ന അഭിപ്രായം വ്യാപകമാണ്. നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണു നീതി വൈകുന്നത്. കോടതികളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു കേസുകൾ വേഗം തീർപ്പാക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കോടതിച്ചെലവുകൾ സാധാരണക്കാർക്കും പാവങ്ങൾക്കും താങ്ങാനാകാത്ത നിലയിലേക്കുയരുന്നതും ആർക്കും അറിയാഞ്ഞിട്ടല്ല. കക്ഷികളിൽ നിന്നു ദയയില്ലാതെ വക്കീലന്മാർ നിയന്ത്രണമില്ലാതെ ഫീസ് ഈടാക്കുന്നതിനെതിരേയും ഏറെ പരാതികളുണ്ട്.
അതിക്രൂരമായ പീഡനങ്ങൾ പതിവാകുന്പോൾ സർക്കാരുകളിലും കോടതികളിലും ഉള്ള വിശ്വാസം നഷ്ടമാകുന്നതിനു ജനങ്ങളെ കുറ്റം പറയാനാകില്ല. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള നിരാലംബർ, സാധാരണക്കാർ തുടങ്ങി ഓരോ പൗരനും നീതിയും സംരക്ഷണവും ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കോടതികൾക്കും പോലീസിനും കടമയും ഉത്തരവാദിത്വവുമുണ്ട്. ഹൈദരാബാദിലെ പോലീസ് നടപടിക്കു വലിയ ജനകീയ പിന്തുണ കിട്ടിയെങ്കിൽ അതിനുത്തരവാദികൾ രാജ്യത്തെ ഭരണാധികാരികളും ന്യായാധിപരുമാണ്.
കാക്കിയെ കണ്ണടച്ചു വിശ്വാസമില്ല
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കത്തിച്ചു കൊന്ന അതേ സ്ഥലത്തു തന്നെ നാലു പ്രതികളെയും രാത്രിയുടെ മറവിൽ പോലീസ് വെടിവച്ചു കൊന്നതിനു രാജ്യത്താകെ കിട്ടിയ വലിയ കൈയടിയും പ്രോത്സാഹനവും അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
ഇരുളിന്റെ മറവിൽ തെളിവെടുക്കാൻ ചെന്നപ്പോൾ നിരായുധരായ പ്രതികൾ പോലീസിന്റെ തോക്കു തട്ടിയെടുത്ത് അക്രമിച്ചപ്പോൾ തിരികെ വെടിവച്ചതാണെന്ന പോലീസ് ഭാഷ്യം കണ്ണടച്ചു വിഴുങ്ങുക പ്രയാസമാണ്. നിയമം കടമ ചെയ്തുവെന്ന ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാറിന്റെ വാക്കുകളിൽ തന്നെ സത്യം പതിയിരുപ്പുണ്ട്. പോലീസുകാർ വെടിവച്ചു കൊന്നവർ തന്നെയാകും യഥാർഥ പ്രതികളെന്നതിൽ ഒറ്റനോട്ടത്തിൽ സംശയവുമില്ല. പക്ഷേ പോലീസ് കൃത്യമായി കണ്ടെത്തി ശിക്ഷിക്കപ്പെട്ടവർ പോലും നിരപരാധികളായി മാറിയ ചരിത്രം പലതുണ്ട്.
യുവഡോക്ടറുടെ മരണത്തിൽ കലാശിച്ച അതിക്രൂരമായ കുറ്റത്തിനു പ്രതികളാരും ഒരുവിധത്തിലുമുള്ള ദയയും അർഹിക്കുന്നില്ല. പക്ഷേ പ്രതികളെ അന്തിമമായി തീരുമാനിക്കേണ്ടതും വധശിക്ഷ വിധിക്കേണ്ടതും ഇന്ത്യൻ നിയമമനുസരിച്ചു കോടതിയാണ്.
കാട്ടുനീതിക്കു പിന്നിലെ കരിനിഴൽ
കോടതികളുടെ അധികാരം പോലീസ് നേരിട്ടു നിർവഹിക്കാൻ തുടങ്ങിയാൽ രാജ്യത്തെ നിയമവ്യവസ്ഥയാകും പാടേ തകരുക. വിചാരണ പോലുമില്ലാതെ നാലു പേരെ പോലീസ് വെടിവച്ചു കൊന്നതിലെ അപകടം കാണാതെ പോലീസിനെ ജനം വാഴ്ത്തിപ്പാടിയതു നല്ല പ്രവ ണതയല്ല. നാട്ടുകാരുടെ നിലയ്ക്കാത്ത കൈയടികൾക്കു നടുവിലൂടെ ഇന്ത്യയെ ബനാന റിപ്പബ്ലിക് ആക്കാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടേണ്ടതുണ്ട്.
ഗുജറാത്തിൽ മലയാളിയായ പ്രാണേഷ് കുമാറിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയത് മറക്കാറായിട്ടില്ല. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസും വാർത്തകളിൽ നിറഞ്ഞിരുന്നു. കേരളത്തിൽ മാവോയിസ്റ്റ് വേട്ടയുടെ മറവിൽ നാലു പേരെ അട്ടപ്പാടിക്കടുത്തു വെടിവച്ചു കൊന്നതിന്റെ നടുക്കവും മാറിയിട്ടില്ല. ജമ്മു കാഷ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് കേന്ദ്രീകൃത സംസ്ഥാനങ്ങളിലും അടക്കം നടക്കുന്ന വെടിവയ്പുകളിൽ ചിലതിനെങ്കിലും എതിരേ മനുഷ്യാവകാശ പ്രവർത്തകർ ചോദ്യങ്ങളുയർത്തുന്നതും പുതിയതല്ല.
മുംബൈ ഭീകരാക്രണ കേസിലെ പ്രതി അജ്മൽ കസബിനെയും പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെയും പോലും വിചാരണയ്ക്കു ശേഷമാണു തൂക്കിലേറ്റിയതെന്നു മറക്കരുത്. രണ്ടു പേരും തോക്കുകളുമായി വന്നു അനേകരെ വെടിവച്ചു വീഴ്ത്തുന്ന ദൃശ്യങ്ങൾ പലതവണ കണ്ടിട്ടും തെളിവുകൾ ശക്തമായിരുന്നിട്ടും നടപടിക്രമങ്ങൾ പാലിച്ചതാണ് ഇന്ത്യയുടെ യശസ് ഉയർത്തിയത്.
നിയമ സംവിധാനമുള്ള പരിഷ്കൃത രാജ്യത്ത് കോടതികളെയെല്ലാം മറികടന്നു പോലീസുകാരോ ജനക്കൂട്ടമോ കാട്ടുനീതി നടപ്പാക്കുന്നതിൽ വലിയ അപകടം പതിയിരുപ്പുണ്ട്. ഹൈദരാബാദിൽ പോലീസുകാരാണ് കുറ്റവാളികളെന്നു അവർ കണ്ടെത്തിയവരെ ആൾക്കൂട്ട കൊലയിലൂടെ ഇല്ലായ്മ ചെയ്തത്. എന്നാൽ, രാജ്യത്തു നടന്ന നിരവധിയായ ആൾക്കൂട്ട കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടവരിൽ പലരും നിരപരാധികളായ ദളിതരും ആദിവാസികളും ന്യൂനപക്ഷ സമുദായക്കാരുമാണ്.
മൂല്യബോധമുള്ള തലമുറ വളരട്ടെ
ഡൽഹിയും കഠുവയും വാളയാറും ഉന്നാവോയും ഹൈദരാബാദുമെല്ലാം ഇന്ത്യയ്ക്കു നേരെ ഉയരുന്ന ചൂണ്ടുവിരലുകളാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഇവർക്കുണ്ടായ ദുരന്തം ആവർത്തിക്കാൻ അനുവദിക്കരുത്. കടുത്ത ശിക്ഷകൾ തെറ്റുകളിലേക്കു പോകാതിരിക്കാനുള്ള മുന്നറിയിപ്പുകളാണ്. പക്ഷേ ശിക്ഷ കൊണ്ടു മാത്രം ഏതെങ്കിലും കുറ്റം ഇല്ലാതാക്കാൻ കഴിയുമെന്നതു മൗഢ്യമാകും.
ഓരോ മനുഷ്യന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും പെരുമാറ്റരീതികളിലും എല്ലാം നല്ല മാറ്റം വരേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും കുട്ടിക്കാലത്തെ സ്വഭാവ രൂപവത്കരണം മുതൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളോടും സ്ത്രീകളോടും മാതാപിതാക്കളോടും അധ്യാപകരോടും ആദരവും സ്നേഹവും ശീലമാകണം.
മൂല്യബോധമുള്ള ഒരു തലമുറയ്ക്കു മാത്രമേ സ്വന്തം അമ്മയോ, സഹോദരിയോ, മകളോ ആയി കണ്ട് അന്യരെയും സ്നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും കഴിയൂ. ഓരോ കുടുംബത്തിലും വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലും നല്ല മാറ്റങ്ങൾക്കായുള്ള പഠനവും പരിശീലനവും ഉറപ്പാക്കട്ടെ. പണവും പദവികളും നേടുന്നതിനുള്ള നെട്ടോട്ടത്തിൽ നല്ല മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ മറക്കാതിരിക്കട്ടെ. നശിക്കണം തിന്മ. വളരട്ടെ നന്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top