Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
പഠിക്കാത്ത പാഠം
Friday, December 27, 2019 11:40 PM IST
രാജ്യത്തു പടർന്നിരിക്കുന്ന ഭീതിയും നൈരാശ്യവുമാണ് സാന്പത്തിക തളർച്ചയ്ക്കു കാരണമെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞതു നവംബർ 18-നാണ്. ഒരു മാസം കഴിഞ്ഞശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനു മറുപടി നല്കി. ആറു വർഷം മുന്‍പ് തന്റെ ഭരണകൂടം രാജ്യത്തിന്റെ സന്പദ്ഘടനയെ രക്ഷിച്ചു എന്ന്. ഒപ്പം അഞ്ചു ലക്ഷം കോടി ഡോളർ സന്പദ്ഘടനയിലേക്ക് നീങ്ങാൻ അടിത്തറ പണിതെന്നും.
ഇതു പറഞ്ഞ ദിവസം അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ ഫിച്ച് ഇന്ത്യയുടെ വളർച്ച പ്രതീക്ഷ 4.6 ശതമാനം എന്ന സംഖ്യയിലേക്കു താഴ്ത്തി. അതിനു തലേന്നാണ് ഇന്ത്യയുടെ മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ ഇന്ത്യൻ സന്പദ്ഘടന ഐസിയുവിലാണെന്നു പറഞ്ഞത്. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഡോ. ഗീത ഗോപിനാഥ് ആകട്ടെ ഇന്ത്യൻ സന്പദ്ഘടന അവിശ്വസനീയമായ തളർച്ചയിലാണെന്നു പറഞ്ഞു.
ചാക്രികമോ ഘടനാപരമോ?
മൻമോഹനും ഗീത ഗോപിനാഥും അരവിന്ദ് സുബ്രഹ്മണ്യനും ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി നല്കാൻ ഇപ്പോഴത്തെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ശ്രമിച്ചു. ഘടനാപരമായ പ്രശ്നങ്ങളൊന്നുമില്ല, ചാക്രികപ്രശ്നങ്ങളേ ഉള്ളൂ, അവ എളുപ്പം മാറും എന്നായിരുന്നു കെ. സുബ്രഹ്മണ്യന്റെ വിശദീകരണം.
പക്ഷേ ദിവസങ്ങൾക്കകം ഐഎംഎഫിന്റെ വിമർശനം വന്നു. ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തിയും നിക്ഷേപം വർധിപ്പിച്ചും ജനങ്ങളുടെ ക്രയശേഷി കൂട്ടാൻ നടപടി എടുത്തുമേ ഇപ്പോഴത്തെ ഗുരുതര സാന്പത്തിക കുഴപ്പത്തിൽനിന്നു കരകയറാനാവൂ എന്ന് ഐഎംഎഫ് തുറന്നടിച്ചു. പ്രശ്നം ചാക്രികം മാത്രമല്ലെന്നു ചുരുക്കം.
എന്നു കരകയറും?
ഇങ്ങനെ വലിയ തലങ്ങളിലേക്കു ചർച്ച പോകുന്പോഴും മുഖ്യമായ ചോദ്യം ശേഷിക്കുന്നു. എന്നേക്കു കരകയറും?
കരകയറിയാലേ പഠിച്ചിറങ്ങുന്ന യുവതീയുവാക്കൾക്കു ജോലി കിട്ടൂ; വ്യാപാരികൾക്കു വ്യാപാരം കൂടൂ; വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടൂ.
2018 ഏപ്രിൽ-ജൂണിൽ ഇന്ത്യയുടെ വളർച്ചത്തോത് 8.1 ശതമാനമായിരുന്നു എന്നാണു ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസി(എൻഎസ്ഒ)ന്റെ കണക്ക്. 2019 ജൂലൈ-സെപ്റ്റംബറിൽ ഇത് 4.5 ശതമാനമായി താണു. ഒന്നേകാൽ വർഷംകൊണ്ടു വളർച്ചത്തോത് പകുതിയോളമായി.
കാത്തിരുപ്പ് നീളും
ഈ കണക്കുകൾ വിശ്വസനീയമാണോ എന്ന ചോദ്യം തൽക്കാലം വിടാം. രണ്ടു കണക്കും ഒരേ ഏജൻസിയുടേതായതുകൊണ്ട് തൽക്കാലം വിശ്വസിക്കാം. കണക്കിൽ കൃത്രിമം കാണിച്ചാൽപോലും രക്ഷയില്ലാത്തവിധം താഴോട്ടുപോന്നു എന്നു വിമർശിക്കുകയുമാകാം.
ഇങ്ങനെ താഴോട്ടുപോന്ന വളർച്ച മേലോട്ടുകയറാൻ 2021-22-ന്റെ രണ്ടാം പകുതിയിൽ എത്തണമെന്നാണ് എല്ലാ ഏജൻസികളുടെയും ഇപ്പോഴത്തെ വിലയിരുത്തൽ. ഒരു കൊല്ലംകൊണ്ടു വീണതു പിടിച്ചുകയറാൻ ഇനി ഒന്നരക്കൊല്ലത്തിലേറെ എടുക്കുമെന്ന്.
വളർച്ച മന്ദഗതിയിലാകുന്പോൾ തൊഴിലും വരുമാനവും താഴോട്ടുപോകും. തൊഴിലില്ലായ്മ കൂടും. സന്പാദ്യം കുറയും. നിക്ഷേപം കുറയും.
വിലകൾ മേലോട്ട്
പക്ഷേ അതു മാത്രമല്ല ഇന്ത്യയിൽ സംഭവിക്കുന്നത്. വളർച്ച താഴുന്നതിനു സമാന്തരമായി വിലകൾ കൂടുകയും ചെയ്യുന്നു.
ചില്ലറ വിലക്കയറ്റം നവംബറിൽ 5.64 ശതമാനം കവിഞ്ഞു. അതിൽത്തന്നെ ഭക്ഷ്യവിലക്കയറ്റം 10.01 ശതമാനമായി. പച്ചക്കറികളുടേത് 35.99 ശതമാനവും.
കാറും ടൂവീലറും വില്പന മാത്രമല്ല കുറഞ്ഞത്. ജനങ്ങളുടെ ക്രയശേഷി കുറഞ്ഞപ്പോൾ നിത്യോപയോഗ സാധനങ്ങളിൽവരെ അതിന്റെ പ്രത്യാഘാതമുണ്ടായി.
വാങ്ങൽ കുറഞ്ഞു
ജനങ്ങളുടെ ഉപഭോഗം കുറഞ്ഞു. അഥവാ വാങ്ങൽ കുറഞ്ഞു. സെപ്റ്റംബർ ത്രൈമാസത്തിൽ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കണക്കിലെ സ്വകാര്യ ഉപഭോഗച്ചെലവി(പിഎഫ്സിഇ-പ്രൈവറ്റ് ഫൈനൽ കൺസംഷൻ എക്സ്പെൻഡിച്ചർ) ലെ വളർച്ച 4.1 ശതമാനം മാത്രമായി. തലേവർഷം ഇതേ സമയത്തുണ്ടായിരുന്നതിന്റെ പകുതി. വരുമാനവും പണവും കാര്യമായി വർധിക്കാത്തതിനാൽ ഇതിന്റെ പ്രായോഗിക ഫലം നോക്കുക. കാന്റർ വേൾഡ് പാനൽ എന്ന ഉപഭോഗ പഠനസ്ഥാപനം നടത്തിയ പഠനത്തിലെ ഒരു കണ്ടെത്തൽ ഇതാണ്. ഇന്ത്യക്കാർ ഷോപ്പിംഗിൽ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞു; പക്ഷേ മുൻപത്തേക്കാൾ കൂടുതൽ പണം ചെലവാക്കേണ്ടിവന്നു. പലചരക്കുകടയിലും സൂപ്പർമാർക്കറ്റിലും കൂടുതൽ പണം ചെലവാക്കിയാൽപോലും കുറച്ചു സാധനങ്ങളേ കിട്ടുന്നുള്ളൂ. കൂടുതൽ പണം ഇല്ലാത്തവർ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറച്ചു.
ഇതു ബിസ്കറ്റിലും സോപ്പിലും ഗോതന്പുപൊടിയിലും അലക്കുപൊടിയിലും കംപ്യൂട്ടറിലും സ്മാർട്ട് ഫോണിലും കാറിലും ഒക്കെ സംഭവിക്കുന്നു. വില്പന കുറയുന്പോൾ ഉത്പാദനം കുറയ്ക്കുന്നു. അങ്ങനെ ജിഡിപിയും തൊഴിലും കുറയുന്നു.
വായ്പ കൂടുന്നില്ല
ഇതെത്ര ആശങ്കാജനകമാണെന്നു കാണിക്കുന്ന മറ്റൊരു കണക്ക് പ്രമുഖ റേറ്റിംഗ് സ്ഥാപനമായ ഇക്ര പുറത്തുവിട്ടു. ബാങ്ക് വായ്പയിലെ വർധന കഴിഞ്ഞ വർഷത്തേതിന്റെ പകുതിയിൽ താഴെയായി. 58 വർഷത്തിനിടയിലെ ഏറ്റവും താണനിരക്കിലാണു ബാങ്ക് വായ്പാ വളർച്ച. 1961-നുശേഷമുള്ള ഏറ്റവും താണനിരക്ക്.
ചൈനയോടും പാക്കിസ്ഥാനോടും യുദ്ധം നടത്തിയ കാലങ്ങളിലോ തുടർച്ചയായ വരൾച്ച വർഷങ്ങൾ ഉണ്ടായപ്പോഴോ ഒന്നും ഇങ്ങനെയൊരു തിരിച്ചടി ഉണ്ടായിട്ടില്ല. ക്രൂഡ് ഓയിൽ വില ഒറ്റയടിക്ക് ആറു മടങ്ങായ 1972-74 കാലത്തും ഈ ദുരവസ്ഥ ഉണ്ടായില്ല.
വായ്പയെടുത്തു വ്യവസായവും വ്യാപാരവും നടത്താൻ മൻമോഹൻ സിംഗ് പറഞ്ഞതുപോലെ ഭീതിയും നിരാശാബോധവും മൂലം ആൾക്കാർ തയാറില്ല. 2018-19-ൽ ബാങ്ക് വായ്പ 13.3 ശതമാനം വർധിച്ച സ്ഥാനത്ത് ഈ വർഷം വളർച്ച 6.5 ശതമാനം മാത്രമാകുമെന്ന് ഇക്ര കരുതുന്നു. ഇതിന്റെ ഫലം? 2018-19-ൽ ബാങ്കുകൾ 5.4 ലക്ഷം കോടി രൂപ അധികമായി വായ്പ നല്കി. ഈ വർഷം ഡിസംബർ ആറുവരെ അധിക വായ്പ വെറും 80,000 കോടി രൂപ. മാർച്ച് 31-നകം എത്ര ആഞ്ഞുപിടിച്ചാലും വളർച്ച മുൻ വർഷത്തേതിന്റെ അടുത്തെങ്ങും എത്തില്ല.
ഇതിനൊരു മറുവശമുണ്ട്. ബാങ്കുകൾക്ക് ഡിസംബർ ആറുവരെ നിക്ഷേപത്തിൽ 5.3 ലക്ഷം കോടി രൂപ വർധിച്ചു. വായ്പാ വിതരണത്തിൽ അതിന്റെ അഞ്ചിലൊന്നുപോലും വർധനയില്ല. ഭീതി അത്ര ആഴമേറിയതാണെന്നു വ്യക്തം.
കണക്കുകൂട്ടൽ തെറ്റി
ഇന്ത്യയുടേതു മഹാ തളർച്ച എന്ന് അരവിന്ദ് സുബ്രഹ്മണ്യനും അവിശ്വസനീയ തളർച്ച എന്നു ഗീത ഗോപിനാഥും വിശേഷിപ്പിച്ചത് ഇതെല്ലാം കണക്കിലെടുത്താണ്. കന്പനി നികുതി കുറച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ എന്നു കണക്കുകൂട്ടിയ കേന്ദ്രസർക്കാരിനു തെറ്റുപറ്റി എന്നു സമ്മതിക്കാൻ ഇപ്പോഴും മനസില്ല. ഇന്ത്യക്കു സംഭവിച്ച ഏറ്റവും നല്ല കാര്യം 2016-ലെ കറൻസി റദ്ദാക്കലാണെന്നു പറയുന്ന കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ഉപദേശിക്കുന്പോൾ ഇങ്ങനെയേ നടക്കൂ എന്നും കരുതാം.
ഏറ്റവും വേഗം വളരുന്നു, ചൈനയെ പിന്നിലാക്കുന്നു എന്നൊക്കെ പറഞ്ഞിരുന്ന സ്ഥാനത്തുനിന്നു രാജ്യം ചെന്നുപെട്ടിരിക്കുന്നതു വലിയ പതനത്തിലാണ്. നികുതി വരുമാനത്തിൽ 16 ശതമാനം വളർച്ച പ്രതീക്ഷിച്ചതു പാളി. വളർച്ച പകുതിയേ വരൂ എന്നാണു സൂചന. ഓഹരിവില്പനയും ഈ വർഷം ലക്ഷ്യം കാണില്ല. റിസർവ് ബാങ്കിൽനിന്നു കൂടുതൽ പണം ലഭിച്ചാൽ പോലും കമ്മി പ്രതീക്ഷിച്ച തോതിൽ നിർത്താൻ പറ്റില്ല.
ഇതിനു പരിഹാരമായി ആദ്യം ആലോചിച്ചതു ജിഎസ്ടി വർധിപ്പിക്കാനാണ്. അതു പ്രശ്നം കൂടുതൽ രൂക്ഷമാക്കുകയേ ഉള്ളൂ എന്നു ബോധ്യം വന്നപ്പോൾ അതിൽനിന്നു പിന്മാറി.
തളർച്ച കൂടും
കേന്ദ്രത്തിനു മാത്രമല്ല സംസ്ഥാനങ്ങൾക്കും നികുതി വരുമാനം കുറഞ്ഞു. ജിഎസ്ടിയിൽ 14 ശതമാനം വളർച്ച ഉറപ്പാക്കാം എന്ന വാക്കുപാലിക്കാൻ കേന്ദ്രത്തിനു കഴിയുന്നില്ല. സംസ്ഥാനങ്ങൾക്കു പണം കുറയുന്പോൾ സാമൂഹ്യക്ഷേമം മാത്രമല്ല നിർമാണമേഖലയും തളരും. സർക്കാരിന്റെ ചെലവു കുറയ്ക്കുന്പോൾ വ്യവസായങ്ങൾക്കും വില്പന കുറയും. അതു സാന്പത്തിക മുരടിപ്പിനെ കൂടുതൽ രൂക്ഷമാക്കും.
കമ്മി നിയമങ്ങൾ മറികടന്നു സർക്കാർ ചെലവ് വർധിപ്പിച്ചോ വരുമാനം കുറഞ്ഞ വിഭാഗങ്ങൾക്കു പണം നല്‍കിയോ രാജ്യത്ത് ഉത്പന്നങ്ങൾക്ക് ആവശ്യം സൃഷ്ടിക്കണം. ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുന്ന ഈ ഒറ്റമൂലി പ്രയോഗിക്കാൻ എന്തുകൊണ്ടോ സർക്കാരിനു താത്പര്യമില്ല. ആ താത്പര്യം ഉണ്ടാകാതെ മുരടിപ്പ് മാറ്റിയെടുക്കുക എളുപ്പമല്ല. നിക്ഷേപം കൂട്ടാനും കന്പനികളുടെ ലാഭം വർധിപ്പിക്കാനും നല്കിയ ആനുകൂല്യങ്ങളും ഇളവുകളും ഫലവത്താകാത്തതിൽനിന്നു പഠിക്കേണ്ട പാഠമതാണ്.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top