Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പഠിക്കാത്ത പാഠം
Friday, December 27, 2019 11:40 PM IST
രാജ്യത്തു പടർന്നിരിക്കുന്ന ഭീതിയും നൈരാശ്യവുമാണ് സാന്പത്തിക തളർച്ചയ്ക്കു കാരണമെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞതു നവംബർ 18-നാണ്. ഒരു മാസം കഴിഞ്ഞശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനു മറുപടി നല്കി. ആറു വർഷം മുന്‍പ് തന്റെ ഭരണകൂടം രാജ്യത്തിന്റെ സന്പദ്ഘടനയെ രക്ഷിച്ചു എന്ന്. ഒപ്പം അഞ്ചു ലക്ഷം കോടി ഡോളർ സന്പദ്ഘടനയിലേക്ക് നീങ്ങാൻ അടിത്തറ പണിതെന്നും.
ഇതു പറഞ്ഞ ദിവസം അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ ഫിച്ച് ഇന്ത്യയുടെ വളർച്ച പ്രതീക്ഷ 4.6 ശതമാനം എന്ന സംഖ്യയിലേക്കു താഴ്ത്തി. അതിനു തലേന്നാണ് ഇന്ത്യയുടെ മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ ഇന്ത്യൻ സന്പദ്ഘടന ഐസിയുവിലാണെന്നു പറഞ്ഞത്. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഡോ. ഗീത ഗോപിനാഥ് ആകട്ടെ ഇന്ത്യൻ സന്പദ്ഘടന അവിശ്വസനീയമായ തളർച്ചയിലാണെന്നു പറഞ്ഞു.
ചാക്രികമോ ഘടനാപരമോ?
മൻമോഹനും ഗീത ഗോപിനാഥും അരവിന്ദ് സുബ്രഹ്മണ്യനും ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി നല്കാൻ ഇപ്പോഴത്തെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ശ്രമിച്ചു. ഘടനാപരമായ പ്രശ്നങ്ങളൊന്നുമില്ല, ചാക്രികപ്രശ്നങ്ങളേ ഉള്ളൂ, അവ എളുപ്പം മാറും എന്നായിരുന്നു കെ. സുബ്രഹ്മണ്യന്റെ വിശദീകരണം.
പക്ഷേ ദിവസങ്ങൾക്കകം ഐഎംഎഫിന്റെ വിമർശനം വന്നു. ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തിയും നിക്ഷേപം വർധിപ്പിച്ചും ജനങ്ങളുടെ ക്രയശേഷി കൂട്ടാൻ നടപടി എടുത്തുമേ ഇപ്പോഴത്തെ ഗുരുതര സാന്പത്തിക കുഴപ്പത്തിൽനിന്നു കരകയറാനാവൂ എന്ന് ഐഎംഎഫ് തുറന്നടിച്ചു. പ്രശ്നം ചാക്രികം മാത്രമല്ലെന്നു ചുരുക്കം.
എന്നു കരകയറും?
ഇങ്ങനെ വലിയ തലങ്ങളിലേക്കു ചർച്ച പോകുന്പോഴും മുഖ്യമായ ചോദ്യം ശേഷിക്കുന്നു. എന്നേക്കു കരകയറും?
കരകയറിയാലേ പഠിച്ചിറങ്ങുന്ന യുവതീയുവാക്കൾക്കു ജോലി കിട്ടൂ; വ്യാപാരികൾക്കു വ്യാപാരം കൂടൂ; വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടൂ.
2018 ഏപ്രിൽ-ജൂണിൽ ഇന്ത്യയുടെ വളർച്ചത്തോത് 8.1 ശതമാനമായിരുന്നു എന്നാണു ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസി(എൻഎസ്ഒ)ന്റെ കണക്ക്. 2019 ജൂലൈ-സെപ്റ്റംബറിൽ ഇത് 4.5 ശതമാനമായി താണു. ഒന്നേകാൽ വർഷംകൊണ്ടു വളർച്ചത്തോത് പകുതിയോളമായി.
കാത്തിരുപ്പ് നീളും
ഈ കണക്കുകൾ വിശ്വസനീയമാണോ എന്ന ചോദ്യം തൽക്കാലം വിടാം. രണ്ടു കണക്കും ഒരേ ഏജൻസിയുടേതായതുകൊണ്ട് തൽക്കാലം വിശ്വസിക്കാം. കണക്കിൽ കൃത്രിമം കാണിച്ചാൽപോലും രക്ഷയില്ലാത്തവിധം താഴോട്ടുപോന്നു എന്നു വിമർശിക്കുകയുമാകാം.
ഇങ്ങനെ താഴോട്ടുപോന്ന വളർച്ച മേലോട്ടുകയറാൻ 2021-22-ന്റെ രണ്ടാം പകുതിയിൽ എത്തണമെന്നാണ് എല്ലാ ഏജൻസികളുടെയും ഇപ്പോഴത്തെ വിലയിരുത്തൽ. ഒരു കൊല്ലംകൊണ്ടു വീണതു പിടിച്ചുകയറാൻ ഇനി ഒന്നരക്കൊല്ലത്തിലേറെ എടുക്കുമെന്ന്.
വളർച്ച മന്ദഗതിയിലാകുന്പോൾ തൊഴിലും വരുമാനവും താഴോട്ടുപോകും. തൊഴിലില്ലായ്മ കൂടും. സന്പാദ്യം കുറയും. നിക്ഷേപം കുറയും.
വിലകൾ മേലോട്ട്
പക്ഷേ അതു മാത്രമല്ല ഇന്ത്യയിൽ സംഭവിക്കുന്നത്. വളർച്ച താഴുന്നതിനു സമാന്തരമായി വിലകൾ കൂടുകയും ചെയ്യുന്നു.
ചില്ലറ വിലക്കയറ്റം നവംബറിൽ 5.64 ശതമാനം കവിഞ്ഞു. അതിൽത്തന്നെ ഭക്ഷ്യവിലക്കയറ്റം 10.01 ശതമാനമായി. പച്ചക്കറികളുടേത് 35.99 ശതമാനവും.
കാറും ടൂവീലറും വില്പന മാത്രമല്ല കുറഞ്ഞത്. ജനങ്ങളുടെ ക്രയശേഷി കുറഞ്ഞപ്പോൾ നിത്യോപയോഗ സാധനങ്ങളിൽവരെ അതിന്റെ പ്രത്യാഘാതമുണ്ടായി.
വാങ്ങൽ കുറഞ്ഞു
ജനങ്ങളുടെ ഉപഭോഗം കുറഞ്ഞു. അഥവാ വാങ്ങൽ കുറഞ്ഞു. സെപ്റ്റംബർ ത്രൈമാസത്തിൽ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കണക്കിലെ സ്വകാര്യ ഉപഭോഗച്ചെലവി(പിഎഫ്സിഇ-പ്രൈവറ്റ് ഫൈനൽ കൺസംഷൻ എക്സ്പെൻഡിച്ചർ) ലെ വളർച്ച 4.1 ശതമാനം മാത്രമായി. തലേവർഷം ഇതേ സമയത്തുണ്ടായിരുന്നതിന്റെ പകുതി. വരുമാനവും പണവും കാര്യമായി വർധിക്കാത്തതിനാൽ ഇതിന്റെ പ്രായോഗിക ഫലം നോക്കുക. കാന്റർ വേൾഡ് പാനൽ എന്ന ഉപഭോഗ പഠനസ്ഥാപനം നടത്തിയ പഠനത്തിലെ ഒരു കണ്ടെത്തൽ ഇതാണ്. ഇന്ത്യക്കാർ ഷോപ്പിംഗിൽ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞു; പക്ഷേ മുൻപത്തേക്കാൾ കൂടുതൽ പണം ചെലവാക്കേണ്ടിവന്നു. പലചരക്കുകടയിലും സൂപ്പർമാർക്കറ്റിലും കൂടുതൽ പണം ചെലവാക്കിയാൽപോലും കുറച്ചു സാധനങ്ങളേ കിട്ടുന്നുള്ളൂ. കൂടുതൽ പണം ഇല്ലാത്തവർ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറച്ചു.
ഇതു ബിസ്കറ്റിലും സോപ്പിലും ഗോതന്പുപൊടിയിലും അലക്കുപൊടിയിലും കംപ്യൂട്ടറിലും സ്മാർട്ട് ഫോണിലും കാറിലും ഒക്കെ സംഭവിക്കുന്നു. വില്പന കുറയുന്പോൾ ഉത്പാദനം കുറയ്ക്കുന്നു. അങ്ങനെ ജിഡിപിയും തൊഴിലും കുറയുന്നു.
വായ്പ കൂടുന്നില്ല
ഇതെത്ര ആശങ്കാജനകമാണെന്നു കാണിക്കുന്ന മറ്റൊരു കണക്ക് പ്രമുഖ റേറ്റിംഗ് സ്ഥാപനമായ ഇക്ര പുറത്തുവിട്ടു. ബാങ്ക് വായ്പയിലെ വർധന കഴിഞ്ഞ വർഷത്തേതിന്റെ പകുതിയിൽ താഴെയായി. 58 വർഷത്തിനിടയിലെ ഏറ്റവും താണനിരക്കിലാണു ബാങ്ക് വായ്പാ വളർച്ച. 1961-നുശേഷമുള്ള ഏറ്റവും താണനിരക്ക്.
ചൈനയോടും പാക്കിസ്ഥാനോടും യുദ്ധം നടത്തിയ കാലങ്ങളിലോ തുടർച്ചയായ വരൾച്ച വർഷങ്ങൾ ഉണ്ടായപ്പോഴോ ഒന്നും ഇങ്ങനെയൊരു തിരിച്ചടി ഉണ്ടായിട്ടില്ല. ക്രൂഡ് ഓയിൽ വില ഒറ്റയടിക്ക് ആറു മടങ്ങായ 1972-74 കാലത്തും ഈ ദുരവസ്ഥ ഉണ്ടായില്ല.
വായ്പയെടുത്തു വ്യവസായവും വ്യാപാരവും നടത്താൻ മൻമോഹൻ സിംഗ് പറഞ്ഞതുപോലെ ഭീതിയും നിരാശാബോധവും മൂലം ആൾക്കാർ തയാറില്ല. 2018-19-ൽ ബാങ്ക് വായ്പ 13.3 ശതമാനം വർധിച്ച സ്ഥാനത്ത് ഈ വർഷം വളർച്ച 6.5 ശതമാനം മാത്രമാകുമെന്ന് ഇക്ര കരുതുന്നു. ഇതിന്റെ ഫലം? 2018-19-ൽ ബാങ്കുകൾ 5.4 ലക്ഷം കോടി രൂപ അധികമായി വായ്പ നല്കി. ഈ വർഷം ഡിസംബർ ആറുവരെ അധിക വായ്പ വെറും 80,000 കോടി രൂപ. മാർച്ച് 31-നകം എത്ര ആഞ്ഞുപിടിച്ചാലും വളർച്ച മുൻ വർഷത്തേതിന്റെ അടുത്തെങ്ങും എത്തില്ല.
ഇതിനൊരു മറുവശമുണ്ട്. ബാങ്കുകൾക്ക് ഡിസംബർ ആറുവരെ നിക്ഷേപത്തിൽ 5.3 ലക്ഷം കോടി രൂപ വർധിച്ചു. വായ്പാ വിതരണത്തിൽ അതിന്റെ അഞ്ചിലൊന്നുപോലും വർധനയില്ല. ഭീതി അത്ര ആഴമേറിയതാണെന്നു വ്യക്തം.
കണക്കുകൂട്ടൽ തെറ്റി
ഇന്ത്യയുടേതു മഹാ തളർച്ച എന്ന് അരവിന്ദ് സുബ്രഹ്മണ്യനും അവിശ്വസനീയ തളർച്ച എന്നു ഗീത ഗോപിനാഥും വിശേഷിപ്പിച്ചത് ഇതെല്ലാം കണക്കിലെടുത്താണ്. കന്പനി നികുതി കുറച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ എന്നു കണക്കുകൂട്ടിയ കേന്ദ്രസർക്കാരിനു തെറ്റുപറ്റി എന്നു സമ്മതിക്കാൻ ഇപ്പോഴും മനസില്ല. ഇന്ത്യക്കു സംഭവിച്ച ഏറ്റവും നല്ല കാര്യം 2016-ലെ കറൻസി റദ്ദാക്കലാണെന്നു പറയുന്ന കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ഉപദേശിക്കുന്പോൾ ഇങ്ങനെയേ നടക്കൂ എന്നും കരുതാം.
ഏറ്റവും വേഗം വളരുന്നു, ചൈനയെ പിന്നിലാക്കുന്നു എന്നൊക്കെ പറഞ്ഞിരുന്ന സ്ഥാനത്തുനിന്നു രാജ്യം ചെന്നുപെട്ടിരിക്കുന്നതു വലിയ പതനത്തിലാണ്. നികുതി വരുമാനത്തിൽ 16 ശതമാനം വളർച്ച പ്രതീക്ഷിച്ചതു പാളി. വളർച്ച പകുതിയേ വരൂ എന്നാണു സൂചന. ഓഹരിവില്പനയും ഈ വർഷം ലക്ഷ്യം കാണില്ല. റിസർവ് ബാങ്കിൽനിന്നു കൂടുതൽ പണം ലഭിച്ചാൽ പോലും കമ്മി പ്രതീക്ഷിച്ച തോതിൽ നിർത്താൻ പറ്റില്ല.
ഇതിനു പരിഹാരമായി ആദ്യം ആലോചിച്ചതു ജിഎസ്ടി വർധിപ്പിക്കാനാണ്. അതു പ്രശ്നം കൂടുതൽ രൂക്ഷമാക്കുകയേ ഉള്ളൂ എന്നു ബോധ്യം വന്നപ്പോൾ അതിൽനിന്നു പിന്മാറി.
തളർച്ച കൂടും
കേന്ദ്രത്തിനു മാത്രമല്ല സംസ്ഥാനങ്ങൾക്കും നികുതി വരുമാനം കുറഞ്ഞു. ജിഎസ്ടിയിൽ 14 ശതമാനം വളർച്ച ഉറപ്പാക്കാം എന്ന വാക്കുപാലിക്കാൻ കേന്ദ്രത്തിനു കഴിയുന്നില്ല. സംസ്ഥാനങ്ങൾക്കു പണം കുറയുന്പോൾ സാമൂഹ്യക്ഷേമം മാത്രമല്ല നിർമാണമേഖലയും തളരും. സർക്കാരിന്റെ ചെലവു കുറയ്ക്കുന്പോൾ വ്യവസായങ്ങൾക്കും വില്പന കുറയും. അതു സാന്പത്തിക മുരടിപ്പിനെ കൂടുതൽ രൂക്ഷമാക്കും.
കമ്മി നിയമങ്ങൾ മറികടന്നു സർക്കാർ ചെലവ് വർധിപ്പിച്ചോ വരുമാനം കുറഞ്ഞ വിഭാഗങ്ങൾക്കു പണം നല്‍കിയോ രാജ്യത്ത് ഉത്പന്നങ്ങൾക്ക് ആവശ്യം സൃഷ്ടിക്കണം. ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുന്ന ഈ ഒറ്റമൂലി പ്രയോഗിക്കാൻ എന്തുകൊണ്ടോ സർക്കാരിനു താത്പര്യമില്ല. ആ താത്പര്യം ഉണ്ടാകാതെ മുരടിപ്പ് മാറ്റിയെടുക്കുക എളുപ്പമല്ല. നിക്ഷേപം കൂട്ടാനും കന്പനികളുടെ ലാഭം വർധിപ്പിക്കാനും നല്കിയ ആനുകൂല്യങ്ങളും ഇളവുകളും ഫലവത്താകാത്തതിൽനിന്നു പഠിക്കേണ്ട പാഠമതാണ്.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top