Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വിവാദങ്ങളിലൂടെ പുതുവർഷത്തിലേക്ക്
Tuesday, December 31, 2019 1:09 AM IST
മഹാപ്രളയം സൃഷ്ടിച്ച കെടുതികളിലൂടെയാണു കേരളം 2019 ലേക്കു കടന്നത്. ശബരിമല പ്രക്ഷോഭം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കിയിരുന്നു. വർഷം അവസാനിക്കുമ്പോൾ ശാന്തമായ ഒരു മണ്ഡലകാലത്തിലൂടെ കടന്നുപോകുകയാണു കേരളം.
ഇതിനിടെ മറ്റൊരു പ്രളയവും കടുത്ത പ്രകൃതിദുരന്തങ്ങളും വന്നുപോയി. പുതുവർഷത്തെ വരവേൽക്കുന്പോൾ കേരളവും സാന്പത്തികമാന്ദ്യത്തിന്റെ പിടിയിലമർന്നതിന്റെ സൂചനകളാണു ചുറ്റും. ഗവർണറും സർക്കാരും പ്രതിപക്ഷവുമെല്ലാം തമ്മിൽ ഉരസലിന്റെ അന്തരീക്ഷത്തിലേക്കു നീങ്ങുന്നതാണു വർഷാവസാനം കേരളം കാണുന്നത്. ഇതിന്റെ അനുരണനങ്ങൾ വരുംവർഷം കാണാനാകും.
ശബരിമലയും ലോക്സഭാ തെരഞ്ഞെടുപ്പും
ശബരിമല വിഷയം കത്തിക്കയറി നിന്നപ്പോഴായിരുന്നു കേരളം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപതിൽ പത്തൊമ്പതു സീറ്റിലും വിജയിച്ച യുഡിഎഫ് കേരളത്തിൽ ചരിത്രം കുറിച്ചു. യുഡിഎഫിന്റെ വിജയത്തേക്കാൾ എൽഡിഎഫിന്റെ തകർച്ചയാണു രാഷ്ട്രീയകേന്ദ്രങ്ങൾ ചർച്ചയാക്കിയത്. ശബരിമല വിഷയത്തിൽ സർക്കാരും ഭരണപക്ഷവും സ്വീകരിച്ച നിലപാടിനോടുള്ള പ്രതികരണമായിരുന്നു കനത്ത തോൽവിയിലേക്ക് അവരെ എത്തിച്ചത്.
സർക്കാർ മുൻകൈയെടുത്തു രൂപീകരിച്ച നവോത്ഥാന സമിതിയും വനിതാ മതിലുമൊന്നും ഭരണപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും പ്രതീക്ഷിച്ചതുപോലെ ജനങ്ങളുടെ ചിന്തയെ സ്വാധീനിച്ചില്ല. ശബരിമലയെ ഒരു സുവർണാവസരമായി കണ്ട ബിജെപിക്കു നേട്ടമുണ്ടാക്കാനാകാതെ പോയതും ശ്രദ്ധേയമായി.
ഏതായാലും ശബരിമലയിൽ കാലിടറിയതു സിപിഎമ്മും ഭരണമുന്നണിയും തിരിച്ചറിഞ്ഞു. കോടതിവിധി വിട്ട് അവരും മെല്ലെ വിശ്വാസികളുടെ പക്ഷത്തേക്കു തിരിയുന്നതാണു പിന്നീടു കണ്ടത്. അവർക്കു പറഞ്ഞുനിൽക്കാൻ സുപ്രീംകോടതി വിധിയും ഉണ്ടായി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ഇത്തവണ സർക്കാർ ആവേശം കാട്ടിയില്ല.
മാവോയിസ്റ്റ് വേട്ടയും വിവാദമാകുന്ന അറസ്റ്റുകളും
പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം നടന്ന മൂന്നാമത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വൻവിവാദത്തിനു വഴിതെളിച്ചു. പാലക്കാട്ട് മഞ്ഞക്കണ്ടിയിൽ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ മരിച്ചു. ഇത് ഏറ്റമുട്ടലല്ല, പോലീസ് ഇവരെ പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നു എന്ന ഗുരുതര ആരോപണം ഉയർന്നു. പ്രതിപക്ഷമായ യുഡിഎഫും ഈ ആരോപണം ഉന്നയിച്ചതോടെ ഇതൊരു വലിയ രാഷ്ട്രീയ വിവാദമായി മാറി.
മാവോയിസ്റ്റ് വേട്ടയ്ക്കു പിന്നാലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തതു സിപിഎമ്മിനുള്ളിലും വിവാദമായി നിൽക്കുകയാണിപ്പോൾ. സിപിഎം അനുഭാവികളായ അലൻ, താഹ എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തപ്പോൾ പാർട്ടി നേതൃത്വം ഇവർക്കൊപ്പം നിന്നു. എന്നാൽ, ഇവർ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന നിലപാടിൽ പോലീസ് ഉറച്ചുനിന്നതോടെ പാർട്ടിയും ഇവരെ കൈവിട്ടു. ഇക്കഴിഞ്ഞ ദിവസം ഇവർ ഉൾപ്പെട്ട കേസ് എൻഐഎ ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ പാർട്ടി നേതൃത്വം ഫലത്തിൽ വെട്ടിലായിരിക്കുകയാണ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ
ആറു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും മൂന്നു വീതം സീറ്റിൽ വിജയിച്ചു. ഈ തെരഞ്ഞെടുപ്പു ഫലം സർക്കാരിനും ഇടതുമുന്നണിക്കും പകർന്നു നൽകിയ ആത്മവിശ്വാസം ചെറുതല്ല.
യുഡിഎഫിന്റെ കോട്ടയായ പാലാ പിടിച്ചെടുത്ത സിപിഎം വട്ടിയൂർക്കാവ്, കോന്നി സീറ്റുകളും പിടിച്ചെടുത്തു. അരൂർ സീറ്റ് അവർക്കു നഷ്ടപ്പെട്ടെങ്കിലും മൂന്നു തകർപ്പൻ വിജയങ്ങൾ അവർക്ക് ആഹ്ലാദിക്കാൻ വക നൽകുന്നു. ശബരിമലയുടെ പരിക്കിൽനിന്നു മുക്തി നേടാനായി എന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിലുൾപ്പെടെ അവർക്കുണ്ടായ ശോഷണത്തിൽനിന്നു കരകയറാൻ ഉപതെരഞ്ഞെടുപ്പിലൂടെ സാധിച്ചു.
ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾ
2018ലെ പ്രളയത്തിന്റെ കെടുതികളിൽനിന്നു കേരളം മെല്ലെ കരകയറി വരുന്നതേയുള്ളൂ. അപ്പോഴാണ് തുടർച്ചയായ രണ്ടാം വർഷവും പ്രളയം കേരളത്തിൽ നാശം വിതച്ചത്. പേമാരിയിൽ പ്രളയമുണ്ടായതിനൊപ്പം വയനാട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടലിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ തുടർപ്രതിഭാസമാകുകയാണോ എന്ന ആശങ്ക ബലപ്പെടുകയാണ്.
കേരള കോണ്‍ഗ്രസ് ഭിന്നിപ്പ്
കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് അധികം വൈകാതെ അദ്ദേഹത്തിന്റെ പാർട്ടിയിൽ ഭിന്നിപ്പുണ്ടായി. കടലാസിൽ ഇന്നും പാർട്ടി ഒന്നാണെങ്കിലും ഫലത്തിൽ രണ്ടായ മട്ടാണ്. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗവും കാത്തിരിക്കുന്നത് യഥാർഥ പാർട്ടി ഏതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തിനാണ്. പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയം ഭിന്നിപ്പിന്റെ ആദ്യ "നേട്ട’മായി.
നഷ്ടങ്ങൾ, നേട്ടങ്ങൾ
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നേതാവായിരുന്ന കെ.എം. മാണിയുടെ വിയോഗം 2019ന്റെ ഏറ്റവും വലിയ നഷ്ടമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയും മന്ത്രിയുമായിരുന്ന നേതാവ്, ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച നേതാവ്, പാലാ എന്ന മണ്ഡലം അരനൂറ്റാണ്ടിലേറെ കാലം കൈവശം വച്ച അതികായൻ എന്നീ നിലകളിലെല്ലാം കേരള രാഷ്്ട്രീയത്തിൽ അദ്ഭുതമായിരുന്ന കെ.എം. മാണിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗമാണ് അവസാനിച്ചത്.
അക്കിത്തം അച്യുതൻ നന്പൂതിരിക്ക് ജ്ഞാനപീഠം ലഭിച്ചതാണ് കേരളത്തിനു ലഭിച്ച ഏറ്റവും വലിയ നേട്ടം. ഭരണതലത്തിൽ കേരള ബാങ്കിന് അംഗീകാരം ലഭിച്ചത് പിണറായി സർക്കാരിനു നേട്ടമായി.
ഗവർണറും വിവാദത്തിലേക്കോ?
ഗവർണറായിരുന്ന ജസ്റ്റീസ് പി. സദാശിവം കാലാവധി പൂർത്തിയാക്കി മടങ്ങി. ബിജെപി സർക്കാർ നിയമിച്ച ഗവർണർ ആയിരുന്നെങ്കിലും സംസ്ഥാന സർക്കാരുകളുമായി വലിയ വിയോജിപ്പുകളില്ലാതെ പോകാൻ അദ്ദേഹത്തിനു സാധിച്ചു. പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടക്കത്തിൽതന്നെ എതിർപ്പു പിടിച്ചു പറ്റിയിരിക്കുകയാണ്. പൗരത്വ പ്രശ്നത്തിലെ തുറന്ന നിലപാടിനെ ചൊല്ലി പ്രതിപക്ഷം അദ്ദേഹത്തിനെതിരേ തിരിഞ്ഞിരിക്കുന്നു. ഗവർണർമാർക്കു കരിങ്കൊടി പ്രതിഷേധങ്ങൾ കേരളത്തിൽ അത്ര സാധാരണമല്ല. മാത്രമല്ല, ഗവർണറെ പ്രതിപക്ഷം ബഹിഷ്കരിച്ചു തുടങ്ങിയിരിക്കുകയുമാണ്.
ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനവേദിയിലെ സംഭവവികാസങ്ങളോടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അസ്വീകാര്യൻ എന്ന നിലയിലേക്കു ഗവർണർ മാറുകയാണോ എന്ന ചോദ്യവും ഉയരുന്നു. ഏതായാലും വിട്ടുകൊടുക്കാനുള്ള ഭാവത്തിലല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറും സർക്കാരും തമ്മിലുള്ള ഉരസൽ എത്രത്തോളം മുന്നോട്ടു പോകുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. 2020 അതിന് ഉത്തരം നൽകും.
പുതിയ വർഷത്തിലേക്കു കടക്കുന്പോൾ
രാജ്യമെങ്ങും പരക്കുന്ന പൗരത്വനിയമ പ്രതിഷേധത്തിൽ കേരളത്തിൽ ബിജെപി ഒഴികെ എല്ലാവരും ഒറ്റക്കെട്ടാണ്. പ്രക്ഷോഭം യോജിച്ചു വേണോ, വെവ്വേറെ വേണോ എന്ന കാര്യത്തിൽ മാത്രമാണു തർക്കം.
രാജ്യത്തെ ആകെ ബാധിച്ച സാന്പത്തികമാന്ദ്യം കേരളത്തെയും ബാധിച്ചു. സംസ്ഥാന സർക്കാരിന്റെ സാന്പത്തികനിലയും പരുങ്ങലിലാണ്. ട്രഷറി നിയന്ത്രണങ്ങളും പദ്ധതി വെട്ടിച്ചുരുക്കലുമൊക്കെ ഇതിന്റെ ഭാഗംതന്നെ. പ്രളയം തകർത്ത കേരളത്തെ മാന്ദ്യം വരിഞ്ഞുമുറുക്കുകയാണ്.
മുൻമന്ത്രി കൂടിയായ തോമസ് ചാണ്ടി മരണമടഞ്ഞതിനെത്തുടർന്ന് കുട്ടനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നിരിക്കുകയാണ്. ഇനി കേരളത്തിൽ നടക്കാൻ പോകുന്ന ആദ്യത്തെ ഭരണ- പ്രതിപക്ഷ ബലാബല പരീക്ഷണമായിരിക്കും ഇത്. കേരള കോണ്‍ഗ്രസിലെ തർക്കങ്ങൾ ഇവിടെയും ഉയർന്നുവരുമെന്ന സൂചനകൾ കണ്ടുതുടങ്ങി. സെപ്റ്റംബറിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വരും. ഇപ്പോഴത്തെ നിലയിൽ മുന്നണിയുടെ കെട്ടുറപ്പ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ചോദ്യചിഹ്നമാണ്. ഭരണപക്ഷത്തിന് അക്കാര്യത്തിൽ വലിയ തലവേദനകളില്ല.
തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പിന്നെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുണ്ടാകൂ. ഫലത്തിൽ, കേരളം തെരഞ്ഞെടുപ്പു ചൂടിലേക്കു കടക്കാൻ പോകുകയാണ് 2020ൽ.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top