എരിതീയിൽനിന്നു വറചട്ടിയിലേക്കോ?
Wednesday, January 1, 2020 12:43 AM IST
ലോകവിചാരം / സെർജി ആന്‍റണി

അതിരൂക്ഷമായ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും ലോകമെന്പാടും നടന്ന വർഷമാണു കടന്നുപോകുന്നത്. 2019നെ സംഭവബഹുലം എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും വരാനിരിക്കുന്ന 2020നെക്കുറിച്ചുള്ള ആശങ്കയാണു പലരിലും മുന്നിട്ടു നിൽക്കുന്നത്. സാന്പത്തിക രംഗത്ത് ഒട്ടുമിക്ക രാജ്യങ്ങളും വലിയ പ്രതിസന്ധിയിൽ എത്തിയ ദശകമാണിത്. അവസാനവർഷത്തിലും അതിനൊരു ശമനം ഉണ്ടാകാനിടയില്ല.

സാന്പത്തികശക്തികളെന്നറിയപ്പെടുന്ന അമേരിക്കയും ചൈനയുമൊക്കെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലും വലിയ ഉലച്ചിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സൗഹൃദമായിരുന്നു പോയ്മറയുന്ന വർഷത്തെ പ്രധാനമായൊരു ആഗോള രാഷ്‌ട്രീയ വിഷയമായി കരുതിയിരുന്നത്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ ആണവായുധങ്ങളുമായി ആരോടും പോരടിക്കാനുള്ള വ്യഗ്രതയിൽ നിൽക്കുന്ന ഉത്തരകൊറിയയെയും വിട്ടുകൊടുക്കാൻ വിസമ്മതിക്കുന്ന അമേരിക്കയെയുമാണ് ഇപ്പോഴും കാണുന്നത്.

ബ്രിട്ടനിൽ ബ്രെക്സിറ്റ് പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. യൂറോപ്പിൽ അഭയാർഥിപ്രവാഹം കുറഞ്ഞിട്ടുണ്ടെങ്കിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് കുറവില്ല.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകൾ നടന്ന വർഷമാണു കടന്നുപോകുന്നത്. ആമസോൺ കാടുകളിലെ അവസാനിക്കാത്ത അഗ്നിബാധയും ഓസ്ട്രേലിയയിൽ ഇപ്പോഴും പടർന്നുകൊണ്ടിരിക്കുന്ന കാട്ടുതീയും ആ ഭൂപ്രദേശങ്ങളിൽ മാത്രമല്ല, ലോകമെന്പാടും ആശങ്ക പരത്തുന്നുണ്ട്.

സാന്പത്തികരംഗം

രണ്ടാം ലോകമഹായുദ്ധ കാലത്തിനുശേഷം ഏറ്റവും വലിയ സാന്പത്തിക പ്രതിസന്ധികളിലൂടെ പാശ്ചാത്യലോകം കടന്നുപോയ ദശകമാണിത്. യൂറോപ്പിനു പഴയ പ്രൗഢി നഷ്‌ടപ്പെട്ടു. ബ്രിട്ടനും ഫ്രാൻസും ജർമനിയുമൊക്കെ പലവിധത്തിലുള്ള പ്രതിസന്ധികളാണു നേരിടുന്നത്. ബ്രെക്സിറ്റ് ബ്രിട്ടനിൽ ഇനിയുമേറെ മാറ്റങ്ങൾക്കു വഴിതുറക്കും. അതു ബ്രിട്ടന്‍റെ സാന്പത്തിക സാഹചര്യങ്ങളെയും സ്വാധീനിക്കും.

ഇതൊക്കെയാണെങ്കിലും അമേരിക്കയ്ക്കു പിടിച്ചുനിൽക്കാനായെന്നു മാത്രമല്ല, സ്ഥിതി മെച്ചപ്പെടുത്താനും കഴിഞ്ഞു. ചൈനയും തങ്ങളുടെ സന്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തമാക്കി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായ വർഷവുമായിരുന്നു 2019. പരസ്പരം ഒതുക്കാനുള്ള ശ്രമം ഇരു രാജ്യങ്ങളും ഇനിയും തുടർന്നേക്കും.

ഇതിനിടെ വൻരാജ്യങ്ങളെ ഒഴിച്ചുനിർത്തി പ്രാദേശികമായ കരാറുകളിലൂടെ വ്യാപാരരംഗത്ത് പിടിമുറുക്കാൻ ജപ്പാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ നടത്തുന്ന ശ്രമവും ശ്രദ്ധേയമാണ്. വ്യാപാരരംഗം പിടിച്ചടക്കാൻ എല്ലാവരും ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുക്കുന്നു. അതിലൊന്നാണ് ""നാടു നന്നാക്കാൻ നാടൻ വാങ്ങൂ'' എന്ന തരത്തിലുള്ള പ്രചാരണം. ജനങ്ങളിൽ രാജ്യസ്നേഹം കുത്തിവച്ച് വോട്ടു മാത്രമല്ല രാജ്യത്തിനു പണവും ഉണ്ടാക്കാനാണു ചില ഭരണാധികാരികൾ തന്ത്രങ്ങൾ മെനയുന്നത്. യുഎസ് ബ്രാൻഡുകൾ ഉപേക്ഷിക്കാൻ ചൈനയിൽ പ്രചാരണം സജീവമാണ്.

പ്രതിഷേധങ്ങൾ, സമരങ്ങൾ

പോയവർഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ പ്രതിഷേധപ്രകടനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഹോങ്കോംഗിലേതായിരുന്നു. ചൈനീസ് വൻകരയോട് ഇനിയും ഒത്തുപോകാൻ സാധിക്കാത്തവരാണ് ഹോങ്കോംഗിലെ വലിയൊരു ഭാഗം ജനങ്ങളും. ഹോങ്കോംഗ് ഭരണകൂടം ചൈനയുടെ ഹിതമനുസരിച്ചാണു നീങ്ങുന്നതെങ്കിലും ജനകീയ പ്രക്ഷോഭങ്ങൾക്കു മുന്നിൽ അവരും വിറങ്ങലിച്ചു നിൽക്കുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ആഭ്യന്തര വിഷയങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു. ചിലിയിലും ലബനനിലും ജനകീയ മുന്നേറ്റങ്ങളുണ്ടായി. ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉയരുന്ന പ്രതിഷേധവും ലോകം ശ്രദ്ധിക്കുന്നു.

ട്രംപും കിമ്മും

ലോകമാകെ കൗതുകത്തോടെ വീക്ഷിച്ച കൂടിക്കാഴ്ചയായിരുന്നു കഴിഞ്ഞ ജൂൺ 30ന് ഉത്തരകൊറിയയിൽ നടന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ സർവാധിപതി കിം ജോംഗ് ഉനും തമ്മിൽ നടന്ന കൂടിക്കഴ്ച. അധികാരത്തിലിരിക്കേ ഒരു അമേരിക്കൻ പ്രസിഡന്‍റ് ഉത്തരകൊറിയ സന്ദർശിച്ചത് നടാടെയായിരുന്നു. അതിനു നാലു മാസം മുന്പ് അവർ ഹാനോയിയിലൊരു ചെറിയ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇരുനേതാക്കളും വീന്പിളക്കലിലും വിടുവാ പറച്ചിലിലും ഒട്ടും മോശമല്ല. കൂടിക്കാഴ്ച സമാധാനത്തിന്‍റെ പുതുയുഗപ്പിറവിയാണെന്നു കരുതിയവർക്കു തെറ്റിപ്പോയെന്നാണിപ്പോൾ പലരും പറയുന്നത്. രാജ്യത്തിന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ബദ്ധശ്രദ്ധരായി നിൽക്കാൻ പ്രസിഡന്‍റ് കിം കഴിഞ്ഞദിവസം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര കൊറിയയ്ക്കെതിരേയുള്ള ചില ഉപരോധങ്ങൾ നീക്കാമെന്ന ട്രംപിന്‍റെ വാഗ്ദാനം പാലിക്കേണ്ട കാലാവധി അവസാനിക്കാറായപ്പോൾ ആയിരുന്നു ഈ മുന്നറിയിപ്പ്.

ദീർഘദൂര മിസൈലുകൾക്കും ആണവായുധങ്ങൾക്കും ഏർപ്പെടുത്തിയ ഉപരോധം നീക്കാനുള്ള കിമ്മിന്‍റെ തീരുമാനം പുതുവർഷപ്പുലരിക്കു തൊട്ടുമുന്പാണുണ്ടായത്. ഉപരോധവും സമ്മർദവുമായി തുടരാനാണ് അമേരിക്കയുടെ ഭാവമെങ്കിൽ ഇന്നു നടത്തുന്ന പുതുവത്സര പ്രസംഗത്തിൽ ചില സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും കിം ജോംഗ് ഉൻ നൽകിയിട്ടുണ്ട്.

ബ്രിട്ടനും ബ്രെക്‌സിറ്റും


ബ്രെക്സിറ്റിലേക്കുള്ള ബ്രിട്ടന്‍റെ വഴി ഏറെ ദുർഘടം പിടിച്ചതായിരുന്നു. ഏതാനും വർഷങ്ങളായി അതിന്‍റെ ഈറ്റുനോവിലായിരുന്ന രാജ്യം അക്കാര്യത്തിൽ ഉറച്ചൊരു നിലപാടിലെത്തിയിട്ടുണ്ട്. പക്ഷേ, തുടർകാര്യങ്ങളിലുള്ള അനിശ്ചിതത്വം ആശങ്കയുളവാക്കുന്നു. യൂറോപ്യൻ യൂണിയനിൽനിന്നു വിടുതലിന് കഴിഞ്ഞ മാർച്ച് 29 ആയിരുന്നു അവസാനദിനമായി നിശ്ചയിച്ചിരുന്നത്. പക്ഷേ അന്നത്തെ പ്രധാനമന്ത്രി തെരേസ മേയ്ക്ക് ജനപ്രതിനിധിസഭയിൽ ബ്രെക്സിറ്റ് തീരുമാനം പാസാക്കിയെടുക്കാനായില്ല. ഒക്‌ടോബർ 31 വരെ ബ്രെക്സിറ്റ് നീട്ടിക്കൊണ്ടുപോകാൻ മേ നിർബന്ധിതയായി. ജനപ്രതിനിധി സഭ മൂന്നുതവണ തന്‍റെ നിർദേശം തള്ളിയതോടെ ഗത്യന്തരമില്ലാതെ തെരേസയ്ക്കു രാജി വയ്ക്കേണ്ടിവന്നു.

ജൂലൈ 24ന് അധികാരത്തിലെത്തിയ ബോറിസ് ജോൺസണും പല തന്ത്രങ്ങളും പയറ്റി. പക്ഷേ, തോറ്റു പിന്മാറേണ്ടിവന്നു. ബ്രെക്സിറ്റ് കാലാവധി 2020 ജനുവരി 31 വരെ നീട്ടി. പൊതുതെരഞ്ഞെടുപ്പിനു തയാറായ ജോൺസണു പക്ഷേ, ജനപിന്തുണയുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിനിടെ യാഥാസ്ഥിതികർക്കു കിട്ടിയ ഏറ്റവും മികച്ച തെരഞ്ഞെടുപ്പു വിജയം.

കഴിഞ്ഞ ഡിസംബർ 20ന് യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടീഷ് പാർലമെന്‍റ് അനുമതി നൽകി. വലിയൊരു പോരാട്ടം കഴിഞ്ഞെങ്കിലും ഇനിയും ഏറെദൂരം താണ്ടേണ്ടിയിരിക്കുന്നു ബോറിസ് ജോൺസണ്.

പലായനങ്ങൾ

കുടിയേറ്റം തുടർക്കഥയാവുന്നു. സിറിയയിൽനിന്നുള്ള അഭയാർഥിപ്രവാഹത്തിന് ശമനമായിട്ടുണ്ടെങ്കിലും ജർമനി ഉൾപ്പെടെ നിരവധി അഭയാർഥികളെ സ്വീകരിച്ചിട്ടുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിഷേധജ്വാല തീർത്തും അണഞ്ഞിട്ടില്ല. ഇതിനിടെ മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നു യുഎസിലേക്കുള്ള കുടിയേറ്റവും അതിനു തടയിടാനുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ നീക്കങ്ങളും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

അഭയാർഥിപ്രവാഹത്തിന്‍റെ അതിദാരുണ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ വരുന്നത് ട്രംപിന്‍റെ ജനകീയമുഖം വികൃതമാക്കുന്നു. അമേരിക്കയുടെ ദക്ഷിണ അതിർത്തിയിൽ അഭയാർഥിപ്രവാഹം തുടർക്കഥയാവുന്നു. എൽസാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിലെ പട്ടിണിയും ആഭ്യന്തര കലാപങ്ങളും ഏതുവിധേനയും രാജ്യംവിടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. മാതൃരാജ്യത്ത് ക്രൂരമായ പീഡനം അ‍നുഭവിക്കുന്നതായി ബോധ്യപ്പെട്ടാൽ അവർക്ക് അഭയം നൽകണമെന്നതാണ് അമേരിക്കയുടെ പൊതുനയമെങ്കിലും അതു ദുരുപയോഗിച്ചു വൻതോതിൽ അഭയാർഥികൾ കടന്നുവരുന്നുണ്ടെന്നാണു ട്രംപിന്‍റെ നിലപാട്.

ഇപ്രകാരം അഭയംതേടി വരുന്നവരെ സ്വീകരിച്ചാലും ഇവർക്കു പൗരത്വവും മറ്റ് ആനുകൂല്യങ്ങളും കിട്ടണമെങ്കിൽ വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും. എന്നിട്ടും എതുവിധേനയും അമേരിക്കയിലെത്താൻ അവർ ഒരുക്കമാണ്. എൽസാൽവദോറിനും ഗ്വാട്ടിമാലയ്ക്കും ഹോണ്ടുറാസിനുമുള്ള സഹായം അമേരിക്ക കുറേക്കാലത്തേക്ക് നിർത്തിവച്ചിരുന്നു. ഇതിനിടെ അമേരിക്കയിലേക്കുവരാതെ കുറേക്കൂടി സുരക്ഷിതമായ മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യത്തേക്കു കുടിയേറാൻ ആളുകളെ പ്രേരിപ്പിക്കുന്നൊരു കരാറും അമേരിക്ക മുൻകൈയെടുത്ത് ഉണ്ടാക്കിയിരുന്നു.

ആമസോൺ കത്തുന്നു

ആഗോള താപനം പോയവർഷം ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടൊരു വിഷയമായിരുന്നു. ചൂടു കൂടുന്നതും സമുദ്രജലനിരപ്പ് ഉയരുന്നതും ലോകം ഏറെ ആശങ്കയോടെയാണു കാണുന്നത്. ആമസോൺ കാടുകളിലും ഒാസ്ട്രേലിയയിലും പടർന്നുപിടിക്കുന്ന തീ അണയാതെ കത്തുന്പോൾ ആശങ്ക ഏറുന്നു. ആമസോൺ മഴക്കാടുകളിൽ ഉണ്ടാകുന്ന വനനശീകരണം ലോകത്തിന്‍റെതന്നെ നാശത്തിനു വഴിതെളിക്കുമെന്നാണു ഭീതി.

കൃഷിക്കും കാലിവളർത്തലിനുംവേണ്ടി കാടുകൾ വലിയ തോതിൽ നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ ദശകത്തിൽ മാത്രം ബ്രസീലിൽ എൺപതിനായിരം സ്ഥലത്താണ് തീ പടർന്നുപിടിച്ചത്. വലിയൊരു ഭാഗം കാട് കരിഞ്ഞുണങ്ങി പാഴ്നിലമായി. ഇക്കാര്യത്തിൽ ബ്രസീൽ ഭരണകൂടത്തിന്‍റെ പരിസ്ഥിതിവിരുദ്ധ നയങ്ങളും വിമർശനവിധേയമായി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ പരസ്യവിമർശനത്തെ ബ്രസീലിന്‍റെ പരമാധികാരത്തിലുള്ള ഇടപെടലായി പ്രസിഡന്‍റ് ജൈർ ബോൽസൊനാറോ കുറ്റപ്പെടുത്തി. തീയണയ്ക്കാൻ ബ്രസീലിനു സഹായം നൽകാമെന്ന മക്രോണിന്‍റെ വാഗ്ദാനം ബ്രസീൽ നിരാകരിക്കുകയും ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറിൽ ആമസോൺ മഴക്കാടുകളിൽ ഉപഗ്രഹനിരീക്ഷണത്തിന് ചില അയൽരാജ്യങ്ങളെയുംകൂടി ഉൾപ്പെടുത്തി ബ്രസീൽ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സന്പന്നമായ ജൈവവൈവിധ്യ മേഖലയാണ് ആമസോൺ കാടുകൾ.

ആശങ്കകളും പ്രതീക്ഷകളും

ആശങ്കകളേറെയുണ്ടെങ്കിലും പ്രതീക്ഷകളുടെ പൂച്ചെണ്ടു നൽകി യാഥാർഥ്യങ്ങളെ സ്വീകരിക്കുകയാണു വേണ്ടത്. സംഘർഷങ്ങളും കലാപങ്ങളും തുടർക്കഥയാകാമെങ്കിലും സമാധാനത്തിനുവേണ്ടിയുള്ള ആഭിവാഞ്ഛ ഇതിനെല്ലാം മുകളിൽ ജനമനസുകളിൽ രൂഢമൂലമാകുന്നുണ്ട്. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്‍റ് നേരിട്ട അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് സെനറ്റിൽ രക്ഷപ്പെടുമെങ്കിലും അടുത്ത വർഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ട്രംപിനു മാത്രമല്ല, ലോകത്തിനുതന്നെ നിർണായകമാകും. നൈജീരിയയിലും സുഡാനിലുമൊക്കെ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾ ലോകശ്രദ്ധയിൽ കാര്യമായി പെടാതെ പോകുന്നു. യുദ്ധക്കൊതിയും അധികാരഗർവും ഭരണാധികാരികളെ ഗ്രസിക്കുന്പോൾ സമാധാനത്തിന്‍റെ സൂര്യോദയം അകലെയാവുകയാണ്. എങ്കിലും പുതുവർഷം അപ്രതീക്ഷിത വരദാനങ്ങളുമായി കാത്തിരിക്കുന്നുവെന്ന വിശ്വാസമാണു നമുക്കു പ്രതീക്ഷ പകരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.