മുന്നേറി ഡിഎംകെ, തളരാതെ എഡിഎംകെ
Tuesday, January 7, 2020 9:11 PM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ

ഡിഎംകെയുടെ മുന്നേറ്റം, എഡിഎംകെയുടെ തിരിച്ചുവരവ്. തമിഴ്നാട്ടിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലമിങ്ങനെയാണ്. ജയലളിതയും കരുണാനിധിയും വിടവാങ്ങിയതിനുശേഷം നടക്കുന്ന ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പാണു ഡിസംബർ 27, 30 തീയതികളിലായി നടന്നത്. ദേശീയ പാർട്ടികൾകൾക്കു ബാലികേറാമലയാണു തമിഴ്നാടെന്നു വീണ്ടും തെളിയിക്കുന്നതുമായി ഫലം.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽനിന്നു കരകയറാൻ എഡിഎംകെയെ സഹായിക്കുമ്പോൾത്തന്നെ 2021ൽ അധികാരത്തിലെത്താൻ തയാറെടുക്കുന്ന എം.കെ. സ്റ്റാലിന് ആത്മവിശ്വാസം പകരുന്നതുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം.

വിധിയെഴുതിയത് രണ്ടുകോടി

സംസ്ഥാനത്തെ 37 ജില്ലകളിൽ 27 ജില്ലകളിലായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. കള്ളക്കുറിച്ചി, തെങ്കാശി, തിരുപറ്റുർ, റാണിപേട്ട്, ചെങ്കൽപ്പേട്ട്, വില്ലുപുരം, തിരുനെൽവേലി, വെല്ലൂർ, കാഞ്ചീപുരം എന്നീ ജില്ലകളിലെ വാർഡ് വിഭജനതർക്കം സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ തെരഞ്ഞെടുപ്പു നടന്നിട്ടില്ല. 2016ൽ നടക്കേണ്ട ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. രണ്ടു കോടിയോളം വോട്ടർമാരാണു വിധിയെഴുതിയത്. ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാനാവില്ലെങ്കിലും സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റത്തിന്‍റെ ഗതിവേഗം നിർണയിക്കാൻ കഴിയും.

76,746 ഗ്രാമപഞ്ചായത്ത് വാർഡുകൾ, 9,624 ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ, 5,090 പഞ്ചായത്ത് യൂണിയൻ വാർഡ്, 515 ജില്ലാ പഞ്ചായത്ത് വാർഡ് എന്നിങ്ങനെ 91,975 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇതിൽ 18,570 പേർ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണലിന് 315 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. 30,354 പോലീസുകാർ കാവലൊരുക്കി.

മുന്നിൽ ഡിഎംകെ

5,090 പഞ്ചായത്ത് യൂണിയൻ വാർഡുകളിലേക്കും 515 ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുമുള്ള തെരഞ്ഞെടുപ്പിലായിരുന്നു മുഖ്യ രാഷ്‌ട്രീയപോരാട്ടം. രണ്ടു വിഭാഗങ്ങളിലും മേൽക്കൈ നേടിയത് ഡിഎംകെയാണ്. ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 243 എണ്ണം ഡിഎംകെ നേടിയപ്പോൾ എഡിഎംകെ 214 ഇടത്തു ജയിച്ചു. 2100 പഞ്ചായത്ത് യൂണിയൻ വാർഡുകളിലാണ് ഡിഎംകെ വിജയിച്ചത്. 1781 ഇടത്ത് എഡിഎംകെയും വിജയിച്ചു.

മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ തട്ടകമായ സേലം ഉൾപ്പെടെ പടിഞ്ഞാറൻ മേഖലയിൽ ഡിഎംകെ അപ്രതീക്ഷിത മുന്നേറ്റമാണു നടത്തിയത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളായ തിരുച്ചിറപ്പള്ളി, തിരുവാരൂർ, തിരുവണ്ണമലൈ തുടങ്ങിയ മേഖലകൾ ഡിഎംകെ നിലനിർത്തുകയും ചെയ്തു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതിലും വലിയ വിജയമാണ് ഡിഎംകെ പ്രതീക്ഷിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയവുമായി തട്ടിച്ചുനോക്കുമ്പോൾ ഡിഎംകെയുടെ വിജയത്തിനു മാറ്റു കുറവാണ്.

എന്നാൽ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗിച്ചാണ് എഡിഎംകെ നേട്ടമുണ്ടാക്കിയതെന്നാണ് സ്റ്റാലിന്‍റെ വിമർശനം. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയെന്നും സ്റ്റാലിൻ ആരോപിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ജനകീയശക്തിക്കു കഴിയുമെന്നതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പു ഫലമെന്നും സ്റ്റാലിൻ പറയുന്നു.


എഡിഎംകെയ്ക്കു തിരിച്ചുവരവ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ എഡിഎംകെ കഴിഞ്ഞ ഒക്ടോബറിൽ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച് തിരിച്ചുവരവിനു തുടക്കമിട്ടിരുന്നു. ഇപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികവു കാട്ടാനായില്ലെങ്കിലും വലിയ പരാജയം നേരിട്ടില്ല. ഗ്രാമീണ മേഖലയിൽ ഡിഎംകെയ്ക്കുണ്ടായിരുന്ന പിന്തുണമൂലം വലിയ പരാജയം നേരിടേണ്ടിവരുമെന്നായിരുന്നു എഡിഎംകെ നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. എന്നാൽ, ശക്തമായ മത്സരം കാഴ്ചവയ്ക്കാനും പിടിച്ചുനിൽക്കാനും കഴിഞ്ഞുവെന്നാണ് ഇപ്പോൾ നേതൃത്വം കരുതുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം അരങ്ങേറിയ സാഹചര്യത്തിൽ ആശ്വാസവിജയമാണ് എഡിഎംകെ നേടിയിരിക്കുന്നത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. ബിജെപിക്ക് ഒപ്പം ചേർന്ന് പൗരത്വ നിയമഭേദഗതി ബില്ലിനെ പിന്തുണച്ച എഡിഎംകെയ്ക്കെതിരേ സംസ്ഥാനത്ത് വലിയ ജനരോഷമുണ്ട്. ചില സഖ്യകക്ഷികളും പൗരത്വ നിയമ ഭേദഗതിക്കെതിരേ രംഗത്തെത്തിക്കഴിഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരേ ഡിഎംകെയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഇരകൾ തങ്ങളാകുമെന്ന് എഡിഎംകെ നേതൃത്വത്തിന് ആശങ്കയുമുണ്ട്. 2021 ലക്ഷ്യമിട്ടാണ് ഡിഎംകെ പൗരത്വപ്രശ്നം രൂക്ഷമാക്കുന്നതെന്നും എഡിഎംകെ വിലയിരുത്തുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് എഡിഎംകെയ്ക്കു വിജയിക്കാനായത്. എന്നാൽ, ഏപ്രിൽ 18നു നടന്ന 18 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ എട്ടിടത്ത് പാർട്ടി വിജയിച്ചു. പത്തെണ്ണം ഡിഎംകെയ്ക്കായിരുന്നു. പിന്നീട് മേയ് 19 നു നടന്ന നാലിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ഒരിടത്തു മാത്രമാണ് എഡിഎംകെ ജയിച്ചത്. എന്നാൽ, ഒക്ടോബറിൽ വിക്രവൻഡി, നൻഗുനേരി മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എഡിഎംകെ രണ്ടിടത്തും വിജയിച്ചിരുന്നു.

തമിഴ്നാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം

പാർട്ടി പഞ്ചായത്ത് യൂണിയൻ ജില്ലാ പഞ്ചായത്ത്

ഡിഎംകെ 243 2100
എഡിഎംകെ 214 1781
കോൺഗ്രസ് 15 132
ബിജെപി 7 88
പിഎംകെ 16 224
എഎംഎംകെ 0 94
സിപിഐ 7 62
സിപിഎം 3 33
ഡിഎംഡികെ 3 99
എംഡിഎംകെ 1 20
വിസികെ 1 8
ടിഎംസി 1 8
എൻടികെ 0 1
സ്വതന്ത്രർ 3 440
ആകെ 515 5090

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.