നാവുയർത്തി നാരീശക്തി
Friday, January 17, 2020 11:43 PM IST
മരവിച്ചുപോകുന്ന തണുപ്പിൽനിന്നു ഡൽഹിയും ഉത്തരേന്ത്യയിലെ മിക്ക പ്രദേശങ്ങളും ഇനിയും മുക്തമായിട്ടില്ല. ചില ദിവസങ്ങളിൽ നട്ടുച്ചയ്ക്കു പോലും തണുപ്പിൽ വിറയ്ക്കുന്ന നില വരെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും മഴ പെയ്തതോടെ തണുപ്പിനു കാഠിന്യം കൂടി. ക്രിസ്മസ് മുതൽ ജനുവരി മൂന്നാം വാരം വരെയാണ് ഉത്തരേന്ത്യയിലെ മരംകോച്ചുന്ന തണുപ്പ്. സിംല, കുഫ്രി, നൈനിറ്റാൾ, കുളു, മണാലി പോലെ ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും മലകളിലാകെ മഞ്ഞുവീഴ്ച ശക്തമായതോടെ താഴ്‌വാരങ്ങളും തണുത്തുവിറയ്ക്കുകയാണ്.

പക്ഷേ കോളജ് കുട്ടികൾ മുതൽ പ്രായമായ സ്ത്രീകൾ വരെയുള്ളവരുടെ സമരവീര്യത്തെ തണുപ്പിക്കാൻ പ്രകൃതിക്കു പോലും കഴിയുന്നില്ല. ജവഹൽലാൽ നെഹ്റു, ജാമിയ മിലിയ, അലിഗഡ് തുടങ്ങിയ സർവകലാശാലകളിലെ വിദ്യാർഥികളുടെയും ദക്ഷിണ ഡൽഹിയിലെ ഷഹീൻ ബാഗിലെ വീട്ടമ്മമാരുടെയും പ്രതിഷേധം ഒരു മാസം പിന്നിട്ടിട്ടും തുടരുന്നത് അത്ഭുതകരമായ വീറോടെയാണ്.

സർക്കാരും പോലീസും ഗുണ്ടകളും സർവകലാശാല അധികൃതരും സർക്കാർ അനുകൂല മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലൂടെയുള്ള കള്ളപ്രചാരണങ്ങളും നിശാനിയമവും കേസുകളും എല്ലാം ചേർന്നിട്ടും പ്രതിഷേധത്തിന്‍റെ തീനാളങ്ങൾ തല്ലിക്കെടുത്താൻ ആകുന്നില്ല. പലയിടത്തും ദിവസം കഴിയുന്തോറും പുതിയൊരാവേശംകൂടി സമരക്കാരിൽ കാണാനാകും. ദേശീയ പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), ജാമിയ മിലിയ- ജെഎൻയു അക്രമങ്ങൾ എന്നിവയ്ക്കെല്ലാമുള്ള പ്രതിഷേധങ്ങൾക്കു മുന്പു കാണാത്ത പ്രത്യേകതകളും പലതുണ്ട്.

ഉയരുന്ന പെണ്‍ജ്വാലകൾ

സിഎഎ, എൻആർസി, എൻപിആർ പ്രതിഷേധങ്ങളെയും ജെഎൻയു, ജാമിയ മിലിയ, അലിഗഡ് തുടങ്ങിയ സർവകലാശാലകളിലെ പ്രതിഷേധങ്ങളെയും ഡൽഹി ഷഹീൻ ബാഗിലെ ഒരു മാസം പിന്നിട്ട അമ്മമാരുടെ കുത്തിയിരുപ്പു സമരത്തെയുമെല്ലാം അനുകൂലിക്കുന്നവരും വിയോജിക്കുന്നവരും എതിർക്കുന്നവരുമെല്ലാം ഉണ്ട്. അക്കാര്യം മാറ്റിനിർത്തിയാലും നാം കാണേണ്ട പുതിയ ഇന്ത്യയുടെ മുഖം കാണാതെ പോകരുത്. ഈ സമരങ്ങളെല്ലാം പരിശോധിക്കുന്പോൾ ഒരു കാര്യം കാണാനാകും. സമരങ്ങളിലെ വനിതാ പങ്കാളിത്തമാണത്. പെണ്‍കുട്ടികളും സ്ത്രീകളുമാണ് സമരനായികമാർ എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ ചരിത്രത്തിൽ ഇതേപോലെ വനിതകൾ സ്വമേധയാ സമരനായികമാരും സമരങ്ങളിലെ ജീവനാഡികളുമായ സംഭവങ്ങൾ തീരെ വിരളമാകും. ഇപ്പോഴത്തേതു പോലെ ഇത്രയധികം വനിതകളെ ഒരുമിച്ചു സമരരംഗത്ത് ഉഷാറായി കണ്ടതായി അടുത്തകാലങ്ങളിലൊന്നും ഓർമിക്കാനാകില്ല. ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് മുതൽ ഷഹീൻ ബാഗിലെ രഹാന ഖത്തൂൻ വരെയുള്ളവർ ചരിത്രത്തിന്‍റെ താളുകളിൽ വീരാംഗനമാരായി അറിയപ്പെടും. പുതിയ കാലത്തെ ഝാൻസി റാണിമാരെന്നു പോലും ചിലർ ഈ യുവസമരനായികമാരെ വിശേഷിപ്പിക്കുന്നു.

ഗുണ്ടകൾ തല തല്ലിപ്പൊട്ടിച്ചു ചോര വാർന്നൊലിക്കുന്പോഴും ഐഷി ഘോഷിന്‍റെ വീര്യം കുറയ്ക്കാനായില്ല. ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലും പിറ്റേന്നുമെല്ലാം ബിജെപിയുടെ വിദ്യാർഥി സംഘടനയ്ക്കെതിരേ രൂക്ഷമായി പ്രതികരിക്കുന്ന പെണ്‍കുട്ടിയെ കണ്ടു പല വീട്ടമ്മമാരും അതിശയിച്ചുപോയി. അടി കൊണ്ടതോടെ ഐഷിയുടെ പോരാട്ടവീര്യം കൂടിയെന്നു വ്യക്തം. ഇന്ത്യയിലാകെ കോളജുകളിലും സർവകലാശാലകളിലും വ്യാപിച്ച പ്രതിഷേധത്തിന്‍റെ തലസ്ഥാന നഗരിയിലെ പ്രതീകമായി മാറി ഐഷി ഘോഷ് എന്ന മെലിഞ്ഞു കുറുകിയ പെണ്‍കുട്ടി. നേതൃത്വമികവാണു തന്‍റെ പൊക്കവും വണ്ണവുമെന്ന് ഐഷിയും തെളിയിച്ചു.

സ്ത്രീകളുടെ പങ്കാളിത്തവും നേതൃപരമായ ധീരതയുമാകും കലാലയങ്ങളിലെ പ്രതിഷേധങ്ങളുടെ ഏറ്റവും വലിയ സവിശേഷതയും കരുത്തും. വീടുകളുടെ ചുമരുകൾക്കുള്ളിൽ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഒതുക്കി നിർത്തിയിരുന്ന കാലം കഴിഞ്ഞു. സ്ത്രീകളെ പിന്നിലേക്കു തള്ളിയിരുന്ന സാമൂഹ്യരീതികളെ എത്ര വേഗത്തിലാണു പെണ്‍കുട്ടികളും വീട്ടമ്മമാരും മറികടന്നത്? ഡൽഹിയിലെ ലാജ്പത് നഗറിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരേ ഒന്നിനെയും ഭയപ്പെടാതെ പരസ്യ പ്രതിഷേധത്തിനു മുതിർന്നതും മലയാളികളായ രണ്ടു പെണ്‍കുട്ടികളായിരുന്നു.
സ്ത്രീസംവരണം ഉണ്ടെ ങ്കിലും ഇല്ലെങ്കിലും ഇന്ത്യൻ രാഷ്‌ട്രീയത്തിലെ നേതൃത്വത്തിലേക്കു കൂടുതൽ വനിതകൾ കടന്നുകയറുന്ന കാലം സമീപത്തെത്തി. പൊതുജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇനി വനിതകളെ പിന്നിലിരുത്താൻ കഴിയില്ല. സ്വയം ആർജിച്ചെടുത്ത മികവാണ് സ്ത്രീകളെ മുന്നിലെത്തിച്ചിരിക്കുന്നത്.

ഷഹീൻബാഗിലെ സമരവീര്യം

ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായാണ് രഹാന ഖത്തൂണ്‍ എന്ന 28-കാരിയായ വീട്ടമ്മ ദിവസവും ഡൽഹി ഷഹീന ബാഗിൽ റോഡിലെ കുത്തിയിരിപ്പു സമരത്തിൽ അണിചേരുന്നത്. വീടിനു പുറത്ത് അധികം ഇറങ്ങിയിട്ടില്ലാത്ത മൂന്നു കുട്ടികളുള്ള ഈ യുവതിയുടെ സമരവീര്യം ചോർത്താൻ പോലീസിനോ, ഭീഷണികൾക്കോ, കൊടുംതണുപ്പിനോ, മഴയ്ക്കോ കഴിഞ്ഞിട്ടില്ല. ഒരു മാസത്തിലധികമായി ദിവസവും രഹാന സമരരംഗത്തു സജീവമാണ്. നമ്മുടെ നിലനിൽപിനും രാജ്യത്തിനും ഭരണഘടനയ്ക്കും വേണ്ടിയാണ് ഈ സമരം, ജീവനുള്ളിടത്തോളം പൊരുതും: രഹാനയുടെ വാക്കുകൾക്ക് ആളിക്കത്തുന്ന തീനാളങ്ങളേക്കാൾ ചൂടുണ്ട്.

പാർലമെന്‍റിന്‍റെ ഇരുസഭകളും കഴിഞ്ഞ ഡിസംബർ 11ന് പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനു പിന്നാലെയാണു വലിയ ബഹളങ്ങളോ, പ്രചാരണങ്ങളോ ഇല്ലാതെയുള്ള സമരത്തിന്‍റെ നാന്ദി. ഡിസംബർ 15നാണു ഭൂരിപക്ഷം വരുന്ന മുസ്‌ലിം വനിതകളുടെ നേതൃത്വത്തിൽ തെരുവിൽ കുത്തിയിരിപ്പു സമരം തുടങ്ങിയത്. ദേശീയപാതയിലെ ഗതാഗതം വരെ മുടങ്ങിയ ഈ സമാധാന സമരം ഇന്ന് 34-ാം ദിവസത്തിലേക്കു കടന്നിട്ടും പങ്കാളിത്വത്തിൽ പോലും കുറവില്ല. സമരക്കാരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്.

പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും ജനസംഖ്യാ രജിസ്റ്ററിനും ജാമിയ മിലിയ, ജെഎൻയു അക്രമങ്ങൾക്കും എതിരേ നടക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സമരം എന്നതു മാത്രമല്ല ഷഹീൻ ബാഗിന്‍റെ വിശേഷം. കൃത്യമായ ഒരു നേതാവു പോലുമില്ലാതെയുള്ള സമരം മാസത്തിലേറെ പിന്നിട്ടിട്ടും തികഞ്ഞ അച്ചടക്കം പാലിക്കുന്നു. രാത്രിയിലെ മെഴുതിരി പ്രതിഷേധം പോലും ചിട്ടയോടെയാണു ദിവസവും പൂർത്തിയാക്കുക. ഡൽഹിയിലെ ഓഖ്‌ലയ്ക്കടുത്തുള്ള ഇത്രനാളും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ ഗ്രാമം വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള വിദേശ മാധ്യമങ്ങളിൽ പോലും ഇന്നു വാർത്തയാണ്.

സമാധാനതീരത്തെ സമരവേദി

പുതുവർഷത്തിൽ ഇന്ത്യയുടെ പുതിയ ഉദയമാണു ഡൽഹി നഗരപ്രാന്തത്തിലെ ഷഹീൻബാഗിലെ അപൂർവ പ്രതിഷേധം. രാജ്യത്ത് ഇന്നേവരെയുണ്ടായിരുന്ന സമരങ്ങളിൽനിന്നു വ്യത്യസ്തമായൊരു പുതിയ രസതന്ത്രമോ വ്യാകരണമോ ഒക്കെ ഇവിടെ കണ്ടെത്താനാകും. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന ചെറുപ്പക്കാരായ അമ്മമാരും മുത്തശിമാരും കോളജ്, സ്കൂൾ പെണ്‍കുട്ടികളും വരെയുള്ളവരാണ് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നു വീറും ആവേശവും വിടാതെ പ്രതിഷേധ സമരം തുടരുന്നത്. അതിലേറെ ഒരു മാസത്തിലേറെ നീണ്ട സമരം തികച്ചും സമാധാനപരമാണെന്നതും ചെറിയ കാര്യമല്ല.

അവർ ഭിന്നിപ്പിക്കും. നമ്മൾ ഒന്നിക്കും എന്നതാണു സമരക്കാരുടെ പ്രധാന മുദ്രാവാക്യം. വെറുതെയിരിക്കുകയോ അക്രമത്തിനു മുതിരുകയോ ചെയ്യാതെ പലതരം കലാപ്രവർത്തനങ്ങളിലാണു സമരക്കാരുടെ കൂടുതൽ ശ്രദ്ധയെന്നതും മാതൃകയാകും. മ്യൂറൽ പെയിന്‍റിംഗുകളും മനോഹരമായ പോസ്റ്ററുകളുമെല്ലാം ആരുടെയും ഹൃദയം കവരും. പൗരത്വത്തിന്‍റെ പേരിലുള്ള ഭിന്നിപ്പിക്കലുകൾക്കും വർഗീയമായ അജൻഡകൾക്കുമെതിരേ സാധാരണക്കാരെ ബോധവത്കരിക്കുന്ന ഉജ്വല പ്രസംഗങ്ങൾ നടത്തുന്നതും കോളജിൽ പഠിക്കുന്ന പെണ്‍കുട്ടികളാണെന്നതും ശുഭസൂചനയാണ്.

ദിവസം ഒരു ലക്ഷത്തിലേറെ വാഹനങ്ങളുടെ യാത്രയെയാണു സമരം ബാധിച്ചത്. ഒരു ലെയ്നിൽകൂടി മാത്രം അടുത്തദിവസങ്ങളിലായി ഗതാഗതം അനുവദിച്ചിട്ടുണ്ട്. എങ്കിലും കാറുകളും ബസുകളും ട്രക്കുകളുമെല്ലാം അര മണിക്കൂർ കൊണ്ടു പോകേണ്ടിയിരുന്ന യാത്ര ഇപ്പോൾ വളഞ്ഞ വഴിയിലൂടെ രണ്ടും മൂന്നും മണിക്കൂർ നീളുന്നു.

റോഡ് ഉപരോധിച്ചുള്ള ഷഹീൻ ബാഗ് സമരത്തിനെതിരേ രണ്ടു ഹർജികൾ വന്നെങ്കിലും പ്രശ്നത്തിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. റോഡ് ഉപരോധം ഒഴിവാക്കാനുള്ള അഭ്യർഥനകളെല്ലാം സമരനായികമാർ തള്ളി. പൗരത്വ നിയമ ഭേദഗതി പിൻവലിച്ചാൽ അപ്പോൾ സമരവും പിൻവലിക്കുമെന്നാണു സമരക്കാരുടെ നിലപാട്. ലക്ഷത്തിലേറെ പേർ ഈയൊരറ്റ സമരത്തിൽ പങ്കെടുത്തു കഴിഞ്ഞതായാണ് പോലീസ് റിപ്പോർട്ട്.

അഭിമാനശാലകളിലെ അഭിപ്രായം

ജെഎൻയു, ജാമിയ മിലിയ, അലിഗഡ്, പുതുച്ചേരി, ജാദവ്പുർ തുടങ്ങിയ സർവകലാശാലകളിലും ഡൽഹി സെന്‍റ് സ്റ്റീഫൻസ് അടക്കമുള്ള നൂറു കണക്കിനു കലാലയങ്ങളിലും അടുത്തിടെ നടന്നതും നടക്കുന്നതുമായ സംവാദങ്ങൾ ജനാധിപത്യ രാജ്യത്തിനു വലിയ പ്രത്യാശയാകും. രാജ്യത്തിന്‍റെ ഗതി നിർണയിക്കുന്നതിൽ വലിയ പങ്കു വഹിച്ച രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പത്രപ്രവർത്തകർക്കുമെല്ലാം രൂപം നൽകിയ വിഖ്യാത സർവകലാശാലയായ ജെഎൻയുവിനെയാണ് രാഷ്‌ട്രീയത്തിന്‍റെ പേരിൽ ഉത്തരവാദിത്വപ്പെട്ടവരുടെ പിന്തുണയോടെ കുളംകലക്കുന്നതെന്നതു വേദനാജനകമാണ്.

നൊബേൽ ജേതാവ് അഭിജിത് മുഖർജി, കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, നിർമലാ സീതാരാമൻ, സിപിഎം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുൻ കേന്ദ്രമന്ത്രിമാരായ മേനക ഗാന്ധി, അശ്വനി കുമാർ, അൽഫോൻസ് കണ്ണന്താനം, ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ് അരവിന്ദ് ഗുപ്ത, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഹാരുണ്‍ റഷീദ് ഖാൻ, നെതർലൻഡ്സ് അംബാസഡർ വേണു രാജാമണി എന്നിവർ മുതൽ ധനമന്ത്രി ഡോ. തോമസ് ഐസക്, പത്രപ്രവർത്തകൻ പി. സായിനാഥ്, ജാമിയ മിലിയ വൈസ് ചാൻസലർ തലാത്ത് അഹമ്മദ്, യോഗേന്ദ്ര യാദവ്, സഞ്ജയ് ബാരു, കവിത കൃഷ്ണൻ, ജയന്തി ഘോഷ് തുടങ്ങി എത്രയോ പേരാണ് ജെഎൻയുവിലൂടെ രാജ്യത്തിനാകെ അഭിമാനമായി മാറിയത്.

ഭാരതജയം വനിതകളിലൂടെ

സ്കൂൾ, കോളജ് കുട്ടികളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. യുവതയുടെ വിശാലതയും പുരോഗമന ചിന്തകളും ദീർഘവീക്ഷണവും ഉശിരും ആവേശവും ശ്രദ്ധേയമാണ്. ജാതി, മത, പ്രാദേശിക ചിന്തകൾക്കതീതമായി രാജ്യത്തിന്‍റെ ഭരണഘടനയും അതിന്‍റെ അന്തഃസത്തയും കാക്കാൻ യുവതയും അതിൽതന്നെ പ്രത്യേകിച്ചു പെണ്‍കുട്ടികളുമാണു മുന്നിൽ.

നല്ല അമ്മയും സഹോദരിയും സഹായിയും വീടിന്‍റെ വിളക്കുമാണു ഭാരതസ്ത്രീകൾ. സ്ത്രീകൾക്കു ബഹുമാനവും പ്രധാന്യവും നൽകിയിരുന്ന ആർഷഭാരത സംസ്കാരത്തിൽ നിന്നു രാജ്യം പുറകോട്ടു നടക്കുന്പോഴാണു സ്വയം വീരനായികമാരാകാൻ പെണ്‍കുട്ടികൾ മുന്നിലെത്തിയതെന്നതിൽ അഭിമാനിക്കാം. കൂട്ട മാനഭംഗങ്ങൾ അടക്കം സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ ക്രമാതീതമായി കൂടുന്പോഴും ധീരത വിടാതെ രാജ്യത്തെ നയിക്കാൻ സ്ത്രീകളുടെ പുതിയ മുന്നേറ്റമാണു രാജ്യം കാണുന്നത്.

അതിനാൽ തന്നെ സമരങ്ങളോടു വിയോജിക്കുന്നവർ പോലും വലിയ പ്രതീക്ഷകളോടെയാണു വനിതകളുടെ പുതിയ ശക്തീകരണത്തെ വീക്ഷിക്കുന്നത്. വെറും ശക്തീകരണമല്ല. ആരുടെയും പ്രേരണയോ, പിന്തുണയോ പോലുമില്ലാതെയാണു മിക്ക വനിതകളും സമരമുഖത്ത് നായികമാരായത്. സംഘടിത രാഷ്‌ട്രീയ പാർട്ടികൾക്കു പോലും കഴിയാത്തതാണിത്. അതാണു നാളെയുടെ പ്രതീക്ഷ. രാജ്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പ്രതീക്ഷ. ജയിക്കട്ടെ വനിതകൾ. ജയിക്കട്ടെ ഭാരതം.

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.