Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മദ്യനയം: സർക്കാരിന്റേതു കാപട്യം
Tuesday, February 4, 2020 11:12 PM IST
എൽഡിഎഫ് സർക്കാർ ബാർ ഹോട്ടലുകൾക്ക് അനുമതി നൽകിയത് ടൂറിസം ഐടി മേഖലകൾക്ക് വേണ്ടിയാണെന്നും അവിടെയെല്ലാം തൊഴിലവസരങ്ങളെ ബാധിക്കാതിരിക്കാനാണെന്നുമുള്ള എക്സൈസ്/ തൊഴിൽ മന്ത്രിയുടെ പ്രസ്താവന തങ്ങളുടെ തെറ്റായ നയങ്ങളെയും നടപടികളെയും ന്യായീകരിക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമാണ്. ടൂറിസ്റ്റുകൾ കേരളത്തിലേക്കു വരുന്നതും ഐടി മേഖലയിൽ പ്രവർത്തിക്കാൻ ആളുകൾ മുന്നോട്ടുവരുന്നതും മദ്യപിക്കാനാണെന്ന മട്ടിലുള്ള മന്ത്രിയുടെ അഭിപ്രായപ്രകടനം ആടിനെ പട്ടിയാക്കുന്ന കുതന്ത്രമാണ്. ഇതെല്ലാം വിനോദ സഞ്ചാരികളെയും ഐ.ടി രംഗത്തേക്ക് വരുന്നവരെയും അപമാനിക്കൽ കൂടിയാണ്.
2017ൽ 29 ബാറുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 565 ആയി വർധിച്ചു. മന്ത്രിയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇത്രയേറെ മദ്യശാലകൾ കൂടിയപ്പോൾ ടൂറിസ്റ്റുകളുടെ വരവിൽ വൻവർധന ഉണ്ടാകേണ്ടതല്ലേ? അങ്ങനെ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല കേരളം വിനോദസഞ്ചാരത്തിൽ ഇന്ത്യയിൽ ഏഴാം സ്ഥാനത്തേക്കു പിൻതള്ളപ്പെട്ടിരിക്കുകയുമാണ്. രാജ്യത്തിനുള്ളിൽ നിന്നും വിദേശത്തു നിന്നും വിനോദസഞ്ചാരികൾ വരുന്ന ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കേരളത്തിന്റെ സ്ഥാനം ഏഴാമതാണ്.
ഇതെല്ലാം തെളിയിക്കുന്നത് കേരളത്തിൽ ഈ സർക്കാരിന്റെ കാലത്തുണ്ടായ വൻ മദ്യവ്യാപനത്തിന് ടൂറിസം രംഗത്തു യാതൊരു ഫലവും ഉണ്ടാക്കാനായിട്ടില്ല എന്നാണ്. തന്നെയുമല്ല 730 ബാറുകൾ അടച്ചുപൂട്ടിയ 2014- 2015 സാന്പത്തിക വർഷത്തിൽ വിദേശ ടൂറിസ്റ്റുകളുടെ വരവിൽ മുൻവർഷത്തേക്കാൾ 5.86% വർധനവുണ്ടായതായി കാണാം. ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിലാകട്ടെ 6.59% വർധിച്ചു. 2016ലും വിദേശ ടൂറിസ്റ്റുകളുടെ വരവ് 6.23 % വും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് 5.67% വും കൂടുകയാണുണ്ടായത്.
ടൂറിസം മേഖലയിൽ നിന്നും വിദേശനാണ്യ വരുമാനത്തിലും 2015, 2016 വർഷങ്ങളിൽ ഉണ്ടായ നേട്ടവും എടുത്തുപറയേണ്ടതാണ്. വിദേശനാണ്യ വരുമാനത്തിൽ 2015ൽ നേടിയ 6,949.88 കോടി മുൻ വർഷത്തേക്കാൾ 8.61% കൂടുതലായിരുന്നു. 2016 ൽ ആകട്ടെ അത് 11.51 ശതമാനം വർധനയോടെ 7,449.51 കോടിയിലെത്തി.
മുൻ സർക്കാരിന്റെ മദ്യനയം വിനോദസഞ്ചാരികളുടെ എണ്ണം കുറച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാർ തുറക്കലും ടൂറിസവുമായി ബന്ധമില്ലെന്ന് ടൂറിസം മന്ത്രി നിയമസഭയിൽ പറഞ്ഞതായി റിപ്പോർട്ട് വന്നിട്ടുമുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് മദ്യശാലകൾ അന്ന് അടച്ചുപൂട്ടിയതു കൊണ്ട് ടൂറിസ്റ്റുകളുടെ വരവിൽ കുറവുണ്ടായിട്ടില്ലെന്നും വർധിക്കുകയാണുണ്ടായതെന്നുമാണ് .
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറച്ചുകൊണ്ടുവരുന്ന നയമായിരിക്കും ഇടതുമുന്നണി സർക്കാർ സ്വീകരിക്കുകയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് നേരെ വിപരീതമാണ് ഇതെല്ലാം. ഇതിന്റെ ഫലം കേരളം അതി ഗുരുതരമായ സാമൂഹ്യ ദുരന്തത്തിലേക്ക് എത്തിയിരിക്കുന്നു എന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾ വൻതോതിൽ വർധിച്ചു. ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ വ്യാപകമായ. കുറ്റകൃത്യങ്ങൾ വൻതോതിൽ കൂടി വരുന്നു. ജനങ്ങളുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടു. കുടുംബ സമാധാനം തകർന്നു. കുടുംബങ്ങളിൽ സാന്പത്തികഭദ്രത ഇല്ലാതായി. റോഡപകടങ്ങൾ അനിയന്ത്രിതമായി.
യഥാർഥത്തിൽ കേരളത്തിലെ അരക്ഷിതമായ അവസ്ഥയും കുറ്റകൃത്യങ്ങളുടെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെയും വർധിച്ചുവരുന്ന പ്രവർത്തനങ്ങളുമാണ് ടൂറിസം മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇതെല്ലാം മറച്ചുവച്ചിട്ടാണ് എക്സൈസ് മന്ത്രിയും കൂട്ടരും ബാറുകൾ വൻതോതിൽ അനുവദിച്ചതി നെക്കുറിച്ച് കൊട്ടിഘോഷിക്കുന്നത്. ഒരു ഭാഗത്ത് മദ്യം വ്യാപകമാക്കുകയും മയക്കുമരുന്ന് വിപണനത്തിനെതിരേ ഫലപ്രദമായ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ തന്നെ ലഹരിക്കെതിരെ ക്യാന്പയിൻ പ്രഹസനം നടത്തുന്നതിൽപരം വലിയ കാപട്യമെന്താണ്?
ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടത് അതിന്റെ ലഭ്യത കുറയ്ക്കുകയാണ്. ലഭ്യത കുറയ്ക്കാതെ ഉപയോഗം കുറയ്ക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കൃത്യമായ നയങ്ങളും സുശക്തവും സുതാര്യവുമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുമാണ് മദ്യമയക്കുമരുന്ന് വിപത്തിനെതിരെ അനിവാര്യമായിട്ടുള്ളത്. ഇതൊന്നുമില്ലാതെ ലഹരിക്കെതിരെ ഇപ്പോൾ സർക്കാർ നടത്തുന്ന പ്രചാരണങ്ങളും പ്രവർത്തനങ്ങളും കേവലം പാഴ് വേലയാണ്.
ഇത്രയൊക്കെ കെടുതികൾ നാടിനും ജനങ്ങൾക്കും വരുത്തിയിട്ടും തൃപ്തി വരാത്ത സർക്കാർ ഇനി ‘’ഡ്രൈഡേ’ നിർത്താനും റീട്ടെയിൽ മദ്യ ഒൗട്ട്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പബ്ബുകളും നൈറ്റ് ലൈഫ് സെന്ററുകളും തുടങ്ങാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദനത്തിനും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ജനങ്ങളെ തള്ളിവിടാൻ ഒരു സർക്കാർ തന്നെ നേതൃത്വം കൊടുക്കുന്ന അത്യപൂർവ നടപടികൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
വി.എം. സുധീരൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Latest News
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top