Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പന്തീരാങ്കാവ് കേസും ചിദംബരം ചെയ്ത അതിക്രമവും
Tuesday, February 4, 2020 11:24 PM IST
പന്തീരാങ്കാവ് യുഎപിഎ കേസിനെക്കുറിച്ചായിരുന്നു ഡോ. എം.കെ. മുനീർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ മറുപടി കേട്ടു കഴിഞ്ഞപ്പോൾ താൻ നിൽക്കുന്നതു പാർലമെന്റിലാണോ നിയമസഭയിലാണോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംശയിച്ചുപോയി. മറുപടി പറഞ്ഞത് അമിത് ഷാ ആണോ പിണറായി വിജയനാണോ എന്നും കണ്ഫ്യൂഷൻ.
സിപിഎമ്മുകാരായ അലൻ ഷുഹൈബ്, താഹ എന്നീ രണ്ടു ചെറുപ്പക്കാരുടെ ദുരവസ്ഥയാണ് മുനീർ വരച്ചുകാട്ടിയത്. മുഖ്യമന്ത്രിയാകട്ടെ യുഎപിഎ എന്ന കരിനിയമം പി. ചിദംബരം കൊണ്ടുവന്നതിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചായിരുന്നു കൂടുതലും വിശദീകരിച്ചത്. ഇങ്ങനെ യുഎപിഎ ചരിത്രത്തിലേക്കു മുഖ്യമന്ത്രി കടന്നുകയറുന്പോൾ പ്രതിപക്ഷത്തുനിന്നു ചിലർ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു: പിള്ളേരുടെ കാര്യം പറയുക. അതുതന്നെയാണു പറയുന്നതെന്നായി മുഖ്യമന്ത്രി. എന്തു കുറ്റമാണ് അലൻ ഷുഹൈബും താഹയും ചെയ്തതെന്നോ എന്തു തെളിവാണ് അവർക്കെതിരേ ഉള്ളതെന്നോ മുഖ്യമന്ത്രി പറഞ്ഞില്ല. അവർ ഇനി എൻഐഎയുടെ ദയാദാക്ഷിണ്യത്തിലാണെന്ന കാര്യത്തിൽ മാത്രം തർക്കമുണ്ടായില്ല.
മാവോയിസ്റ്റുകളോടു സന്ധിയില്ലെന്നു മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു. അവരെ മാവോയിസ്റ്റ് എന്നു വിളിക്കുന്നതിൽ മാത്രമാണ് പിണറായിക്കു വിയോജിപ്പുള്ളത്. മാവോ നാട്ടുകാരുടെ പണം പിടിച്ചുപറിക്കുന്നതിനും മറ്റും പോയ ആളല്ലല്ലോ. മാവോയുടെയും സ്റ്റാലിന്റെയും മഹത്വം പിണറായി പറഞ്ഞുതുടങ്ങിയപ്പോൾ സഭയിലെ പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധനായ പി.ടി. തോമസും കെ.സി. ജോസഫും വിയോജിപ്പുമായി എഴുന്നേറ്റു. മുഖ്യമന്ത്രി വഴങ്ങാത്തതിനാൽ അവരുടെ പോയിന്റ് എന്തെന്ന് അറിയാൻ കഴിഞ്ഞില്ല.
പന്തീരാങ്കാവ് കേസ് എങ്ങനെ എൻഐഎയ്ക്ക് ഏറ്റെടുക്കാനായി എന്നായിരുന്നു ഡോ. മുനീറിന്റെ ചോദ്യം. യുഎപിഎ ചുമത്തിയതുകൊണ്ടു മാത്രമാണ് എൻഐഎയ്ക്ക് ഏറ്റെടുക്കാനായത്. ചെറുപ്പക്കാർ ചെയ്ത കുറ്റം എന്ത് എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. മാവോയിസ്റ്റ് ലഘുലേഖകൾ പിടിച്ചെടുത്തു എന്നാണു പോലീസ് പറഞ്ഞത്. ലഘുലേഖകൾ കൈവശം വച്ചാൽ യുഎപിഎ ചുമത്താൻ സാധിക്കുമോ? മുനീർ ചോദിച്ചു.
ഇനി ചെറുപ്പക്കാർക്കു ധൈര്യമായി വായിക്കാൻ പോലും പറ്റുമോ? എല്ലാവർക്കും ശിവരഞ്ജിത് ആകാൻ സാധിക്കില്ലല്ലോ. കോപ്പി അടിക്കാൻ പറ്റില്ലല്ലോ. തന്റെ വീട്ടിൽ ഇഎംഎസിന്റെ ബുക്ക് ഉണ്ടെന്നു പറഞ്ഞ് താൻ കമ്യൂണിസ്റ്റ് ആകുമോ? ഗോൾവാൾക്കറുടെ ബുക്ക് ഉണ്ട്. അതുകൊണ്ട് ആർഎസ്എസ് ആകുമോ? മുനീർ ചോദിച്ചു. പ്രാദേശിക തലത്തിലുള്ള വൈരാഗ്യം തീർക്കാൻ ഇങ്ങനെ പ്രതികാരം ചെയ്യരുതെന്ന് മുനീർ പറഞ്ഞു.
സർക്കാരിനു പരിശോധിക്കാനുള്ള ഘട്ടം എത്തുന്നതിനു മുന്‍പ് കേസ് എൻഐഎ ഏറ്റെടുത്തതിനാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടാൽ അന്വേഷണം സംസ്ഥാനത്തുതന്നെ നടത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നു മുനീർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു താൻ കേന്ദ്രത്തിൽ അമിത് ഷായുടെ കാലു പിടിക്കാൻ പോകണമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഗവർണറുടെ കാലു പിടിക്കുന്നതിനേക്കാൾ ഭേദമല്ലേ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിനിടെ മുഖ്യമന്ത്രിയോടു ചോദിക്കുകയും ചെയ്തു.
എല്ലാ കരിനിയമങ്ങളുടെയും തുടക്കക്കാർ കോണ്‍ഗ്രസ് ആണ്. എൽഡിഎഫിനെ രാഷ്ട്രീയമായി എതിർക്കാൻവേണ്ടി മാവോയിസ്റ്റുകളെ ന്യായീകരിക്കാൻ വല്ലാത്തൊരു വ്യഗ്രത കാണിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ബംഗാളിൽ ഇടതുസർക്കാരിനെ താഴെയിറക്കാൻ കോണ്‍ഗ്രസും തൃണമൂലും മാവോയിസ്റ്റുകളുമായി കൂട്ടുകൂടി. നക്സലിസത്തിന്റെ പേരു പറഞ്ഞും സിപിഎമ്മിനെ തകർക്കാൻ നോക്കിയെന്നു പിണറായി ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് യുഎപിഎ ചുമത്തിയ 132 കേസുകൾ ഉണ്ടായിരുന്നു. പി. ജയരാജനെതിരേയും യുഎപിഎ ചുമത്തി- പിണറായി ആരോപിച്ചു.
ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊലപാതകം നടത്തിയ കേസിലാണ് ജയരാജനെതിരേ യുഎപിഎ ചുമത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ കാലത്ത് ലഘുലേഖ കൈവശം വച്ചതിന് ആർക്കുമെതിരേ യുഎപിഎ ചുമത്തിയിട്ടില്ല. മുഖ്യമന്ത്രി ദീർഘനേരം പ്രസംഗിച്ചിട്ടും അലന്റെയും താഹയുടെയും പേരുപോലും പറഞ്ഞില്ല. അവർ ആട്ടിൻകുട്ടികളല്ല, ചായ കുടിക്കാൻ പോയവരല്ല എന്നൊക്കെ പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, എന്തു കുറ്റമാണു ചെയ്തതെന്നു മാത്രം പറയുന്നുമില്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു ചേരാത്ത കാര്യമാണ് പിണറായി ചെയ്തിരിക്കുന്നതെന്നും രമേശ് പറഞ്ഞു. സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നന്ദിപ്രമേയ ചർച്ചയിൽ വി.ടി. ബൽറാം മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനമുയർത്തി. പ്രതിഷേധിക്കുന്നവരെയെല്ലാം എസ്ഡിപിഐക്കാരെന്നു മുദ്രകുത്തി കേസെടുക്കുന്നത് അപകടകരമായ പ്രവണതയാണെന്നു ബൽറാം പറഞ്ഞു. ആർഎസ്എസ് ചെയ്യുന്നതും ഇതുതന്നെയാണ്. അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുന്പോൾ മുഖ്യമന്ത്രി പി. ചിദംബരത്തിന്റെ പേര് ആറു തവണ പറഞ്ഞു. അമിത് ഷായുടെ പേര് ഒരു തവണ പോലും പറയാൻ തോന്നാതിരുന്നതെന്തേ എന്നു ബൽറാം ചോദിച്ചു.
മന്ത്രി എ.കെ. ബാലനെതിരേ പ്രതിപക്ഷത്തെ എം. ഉമ്മർ കൊണ്ടുവന്ന ക്രമപ്രശ്നം പാരയായത് രമേശ് ചെന്നിത്തലയ്ക്കാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചർച്ചയ്ക്കെടുക്കേണ്ടെന്ന കാര്യോപദേശക സമിതി യോഗ തീരുമാനം നിയമസഭയിൽ അറിയിക്കുന്നതിനു മുന്‍പ് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞെന്നായിരുന്നു ക്രമപ്രശ്നത്തിൽ ഉമ്മർ പറഞ്ഞത്. താൻ സർക്കാർ നിലപാട് മാത്രമാണു പറഞ്ഞതെന്നും പ്രതിപക്ഷ നേതാവാണ് സമിതി തീരുമാനം മാധ്യമങ്ങളോടു പറഞ്ഞതെന്നു ബാലനും ആരോപിച്ചു.
ഏതായാലും സ്പീക്കർ പരിശോധന നടത്തി. ബാലനു ക്ലീൻ ചിറ്റ് കൊടുത്തു. പ്രതിപക്ഷ നേതാവ് കാര്യോപദേശക സമിതി യോഗ തീരുമാനങ്ങൾ പുറത്തുപറഞ്ഞതായും കണ്ടെത്തി.
സഭയുടെ അവകാശലംഘനത്തിന്റെ പേരിൽ നടപടി സ്വീകരിക്കാൻ പര്യാപ്തമായ സംഭവം എന്നാണ് സ്പീക്കർ ഇതിനെ വിശേഷിപ്പിച്ചത്.
നിയമസഭാവലോകനം / സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top