"ടീച്ചറമ്മയും’ വൈറസ് രോഗികളും
Sunday, March 15, 2020 12:48 AM IST
രണ്ടു വൈറസ് ബാധകൾ - നിപ്പയും കൊറോണയും - കേരളത്തെ വല്ലാതെ ഭയപ്പെടുത്തിയ നാളുകളിൽ ഇവിടത്തെ സാധാരണക്കാർക്കു ധൈര്യവും സാന്ത്വനവും ചികിത്സയും ലഭ്യമാക്കാൻ സമർപ്പണബോധത്തോടെ പ്രവർത്തിച്ച ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറിനെ ജനം ടീച്ചറമ്മ എന്നു വിളിക്കുന്നത് പ്രതിപക്ഷത്തിനു മാത്രമല്ല സ്വന്തം പാർട്ടിക്കാർക്കും വല്ലാത്ത തിക്കുമുട്ടൽ ഉണ്ടാക്കുന്നുണ്ടാവുമോ?

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറിയുമാണ് കേരളത്തിലെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എങ്കിലും സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം പുലർത്തുന്ന മാന്യതയും അന്തസും സൗമ്യതയും അവരെ എക്കാലത്തും ശ്രദ്ധേയയാക്കിയിട്ടുണ്ട്. ഇപ്പോൾ ഉള്ളവരും വിരമിച്ചവരുമായ പല ഇടതു നേതാക്കളെയും കുറിച്ച് ഓർക്കുന്പോൾ മനസിലേക്ക് കടുന്നുവരുന്ന ധാർഷ്ട്യത്തിന്‍റെ ഓർമ ഇവരിൽ കാണാനാവില്ല. 1996 ൽ ആദ്യമായി നിയമസഭയിൽ എത്തിയ കാലം മുതൽ അവരുടെ പെരുമാറ്റത്തിൽ പ്രകടമാകുന്ന സൗമ്യതയും ഉപയോഗിക്കുന്ന വാക്കുകളുടെ അന്തസും ആർക്കും അംഗീകരിക്കാതിരിക്കാനാവില്ല. ഒരു അധ്യാപികയിൽ നിന്നു പ്രതീക്ഷിക്കുന്ന മഹത്വമുള്ള പെരുമാറ്റം അവർ എക്കാലവും പ്രകടമാക്കി.

കേരളം പകർച്ചവ്യാധികളുടെ നാടായി മാറുകയാണ്. നിപ്പയും കൊറോണയും മാത്രമല്ല പക്ഷിപ്പനിയും കുരങ്ങുപനിയും തക്കാളിപ്പനിയും എച്ച് വണ്‍ എൻവണ്ണും അടക്കം കേട്ടുകേൾവി പോലും ഇല്ലാത്ത എത്രയോ തരം ശത്രുകീടങ്ങളാണ് കേരളത്തെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ, നാട് ഓരോ പകർച്ചവ്യാധിയുടെയും പിടിയിൽപെടുന്പോൾ ഒരു അമ്മയുടെ കരുതലോടെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യാൻ ശൈലജക്കാവുന്നു.

സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശന വിഷയങ്ങളിലും ബാലാവകാശ കമ്മീഷൻ നിയമനങ്ങളിലും അടക്കം അവരുടെ പല തീരുമാനങ്ങളോടും വിയോജിപ്പുള്ളവർ ഏറെയുണ്ട്. എങ്കിലും നിപ്പ വലിയ ഭീതി പടർത്തിയ നാളിലും ഇപ്പോൾ കൊറോണയുടെ ഭീകരാക്രമണം നടക്കുന്പോഴും രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ്. മന്ത്രി ശൈലജയുടെ ശൈലി ഭാരതത്തിനാകെ മാതൃകയാണെന്നു കേരള സർക്കാരിനെ വിമർശിക്കുന്നതിൽ മടിക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോലും പറഞ്ഞു.

ഒരു കുടുംബം പോലെ

ആരോഗ്യവകുപ്പിനെ ഒരു കുടുംബം പോലെ നിർത്തി ശുശ്രൂഷാ രംഗത്ത് ശൈലജ സജീവമാക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെ എല്ലാ നേട്ടങ്ങളുടെയും പിന്നിൽ ഈ യോജിപ്പും കൂട്ടായ്മയുമാണു കാരണമാകുന്നതെന്ന് അവർ ഏറ്റുപറയുന്നു. എല്ലാവരുടെയും കഠിനാധ്വാനത്തിലൂടെ കൈവരിച്ച നേട്ടത്തിനു പ്രശംസ പലപ്പോഴും മന്ത്രിക്കു മാത്രമാകുന്നു എന്നു പരിഭവം പറഞ്ഞത് അവർ തന്നെയാണ്.

ഒരിക്കൽ നിപ്പയുടെ കാലത്തെ ഒരു സംഭവം അവർ വിവരിച്ചു: ലിനി എന്ന നഴ്സിന്‍റെ കുഞ്ഞുങ്ങൾക്കു പനി ബാധിച്ചു. ഞങ്ങളാകെ ഞെട്ടിപ്പോയി. നിപ്പാബാധിതർക്കു വേണ്ടി ജീവൻ കളഞ്ഞ ആ അമ്മയുടെ മക്കളെ ഓർത്ത് ഞെട്ടിയതു ശൈലജയിലെ ആരോഗ്യ മന്ത്രിയേക്കാൾ അമ്മയാവണം. കുട്ടികളെ പ്രത്യേക പരിചരണ വിഭാഗത്തിലാക്കി. കൂടെ ബന്ധുക്കൾക്ക് പ്രവേശനമില്ല. വീട്ടിലുള്ളവർക്ക് വല്ലാത്ത ഉത്കണ്ഠയാവും എന്നു മന്ത്രിക്കറിയാം. അതു പങ്കുവച്ചപ്പോൾ മുതിർന്ന സഹപ്രവർത്തകൻ ഉപദേശിച്ചു, കുട്ടികളുടെ അച്ഛനെ മാഡം ഒന്നു നേരിട്ടു വിളിച്ചു സംസാരിക്കുക., അവർക്ക് വലിയ ആശ്വാസമാകും. വിളിച്ചു. സംസാരിച്ചു. പിന്നീട് എന്നോ ആ അച്ഛൻ അക്കാര്യം ഫേസ്ബുക്കിൽ എഴുതി.

പ്രതിച്ഛായ നിർമാണമോ?

ഇതൊക്കെ മന്ത്രി ശൈലജ ‌പ്രതിച്ഛായ നിർമാണത്തിനു നടത്തുന്ന പ്രവൃത്തികളാണെന്ന പരിഭവം പ്രതിപക്ഷത്തു മാത്രമല്ല ഭരണകക്ഷിയിലും ചിലരുണ്ട്. മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പരാതി ഇട്ടാൽ പോലും നടപടി ഉണ്ടാവുന്നു എന്ന് അനുഭവസ്ഥർ കുറിക്കുന്നു. നല്ലതു ചെയ്താൽ ഇമേജ് നന്നാകും. നല്ലതു ചെയ്യുന്നതിന് അത്തരം ഒരു ലക്ഷ്യം കൂടി ഉണ്ടായാലും തെറ്റുണ്ടോ?

ഫേസ്ബുക്കിൽ ഇടുന്നതല്ല ശരിയായ രീതിയെന്നു മന്ത്രിയും ഉപദേശിക്കുന്നു. സംവിധാനത്തിലൂടെ ശ്രമിക്കുക. അത് നടക്കാത്തപ്പോഴാണ് അത് ചെയ്യേണ്ടത്.

ആർക്കാണ് ഈ രീതിയൊക്കെ ഉപയോഗിച്ചുകൂടാത്തത്. പ്രശ്നങ്ങൾ കാണുന്പോൾ ആകുലപ്പെടുന്ന മനസ് വേണം. സഹായിക്കാനുള്ള ആഗ്രഹം വേണം. സഹപ്രവർത്തകരുടെ ശേഷി ഉപയോഗിക്കാനുള്ള നല്ല മനസ് വേണം.

ശൈലജയെ "ടീച്ചറമ്മ’ എന്നു സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ വിളിച്ചതു പിടിക്കാത്ത സഖാക്കളുമുണ്ട്. ഗൗരിയമ്മയെപ്പോലെ ശൈലജ പിടിവിട്ടുപോകുമോ എന്നു ഭയമുള്ളവരാകാം.1956 ൽ ജനിച്ച ശൈലജക്ക് ഇനിയും ഏറെക്കാലം ബാക്കിയുണ്ട്. 2004 ൽ അധ്യാപക ഉദ്യോഗം രാജിവച്ചാണ് വരവ്. ശരിക്കും ഒതുക്കിനിർത്തിയില്ലെങ്കിൽ പിടിവിട്ടുപോകുമെന്ന് കരുതുന്നവർ ഉണ്ടാകാം. ടീച്ചറമ്മ എന്ന വിളിയെ നിസംഗതയോടെ നോക്കുന്ന ശൈലജ താൻ പഠിപ്പിച്ച കുട്ടികളാവാം അങ്ങനെ പോസ്റ്റിട്ടത് എന്നാണു കരുതുന്നത്. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ അവരുണ്ട്. ഇങ്ങനെ പ്രശംസിക്കുന്നവർ തന്നെ കല്ലെറിയുന്ന ദിനവും ഉണ്ടാകാം എന്ന് കൂട്ടിച്ചേർക്കാനും അവർ മറന്നില്ല

ഒരു ടെലിവിഷൻ അഭിമുഖത്തിൽ ശൈലജക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ച് ആങ്കർ കുത്തിക്കുത്തി ചോദിച്ചു. അവർ ഉദ്ധരിച്ചത് മദർ തെരേസയെയാണ്. "നിങ്ങൾ എളിമയുള്ളവളാണെങ്കിൽ, ഒന്നും നിങ്ങളെ ബാധിക്കില്ല. പ്രശംസയോ പരിഹാസമോ. കാരണം നിങ്ങൾ ആരെന്ന് നിങ്ങൾക്കറിയാം.’ സാധാരണ രാഷ്‌ട്രീയക്കാരിൽ നിന്നു കേൾക്കാത്ത വാക്കുകൾ.

കൊറോണയുടെ വരവ്

ചൈനയിൽ പിറന്നു എന്നു കരുതുന്ന കൊറോണ വൈറസ് ലോകത്തെ വല്ലാതെ ഭയപ്പെടുത്തുകയാണ്. ഏറെ നേടി എന്നു പറയുന്ന മനുഷ്യന്‍റെ നിസഹായത വളരെ കൃത്യമായി പ്രകടമാക്കുകായാണ് കൊറോണ. മനുഷ്യൻ കണ്ടെത്തിയ എല്ലാ ശേഷിക്കും അപ്പുറം ആ രോഗം ഭീകരത കാട്ടുന്നു. പ്രതിരോധ മരുന്നുകളില്ല. മനുഷ്യർ വലിയ കാര്യമാക്കാതിരുന്ന പനി എന്ന രോഗ ലക്ഷണത്തെ വല്ലാതെ ഭയപ്പെടേണ്ട ഒന്നാക്കി മാറ്റി ഈ ശത്രുകീടം.


രോഗം പടരാതിരിക്കുവാനുള്ള മുൻകരുതൽ എടുക്കുക മാത്രമാണ് കൊറോണയുടെ മുന്നിൽ മനുഷ്യനുള്ള ഇന്നത്തെ സാധ്യത.

വലയുന്ന മലയാളികൾ

കൊറോണ ബാധമൂലം ലോകത്തെന്പാടുമുള്ള മലയാളികൾ വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു. നാട്ടിലേക്ക് ഉടനൊന്നും വരനാവില്ല എന്ന് ഏതാണ്ട് തീർച്ചയായി. ഉറ്റവർ മരിച്ചാൽ പോലും വന്ന് അന്തിമോപചാരം അർപ്പിക്കാനാവാത്ത നില. നാട്ടിലേക്ക് യാത്ര തിരിച്ചവരിൽ പലരും വിമാനത്താവളങ്ങളിൽ കുടുങ്ങി. രോഗം ഇല്ലെന്ന രേഖ സന്പാദിക്കാതെ അവർക്ക് യാത്ര തുടരാനാവില്ല. അവർ അനുഭവിക്കുന്ന ബുദ്ധി മുട്ട് അവർക്കു മാത്രമാണ് മനസിലാവുക. നാട്ടിൽ എത്തിയാൽ തന്നെ ക്വാറന്‍റൈൻ പരിശോധനയ്ക്കു വിധേയമാകണം.

പഴയ കാലത്തെപ്പോലെ വിമാനത്തിൽ നിന്ന് ഓടിയിറങ്ങി വീട്ടിലേക്കു പോകാനാവില്ല. അതുകൊണ്ടുതന്നെ പലരും സത്യം മറച്ചു വയ്ക്കുന്നു. അതിലൂടെ വലിയ വിപത്തിനു കാരണമാകുന്നു.

വുഹാൻ

കൊറോണ എന്ന മഹാവിപത്ത് ആക്രമിച്ച ചൈനയിലെ വുഹാനിൽ പഠിക്കാൻ പോയ വിദ്യാർഥികളാണ് കൊറോണയുമായി ആദ്യം കേരളത്തിലെത്തിയത്. അവരെ വേണ്ടവിധം സ്വികരിച്ച് പരിചരിച്ചു. ചികിത്സയ്ക്കു വരാൻ ഇഷ്ടമില്ലാതിരുന്നവരുണ്ട്. അവരെ സ്നേഹത്തോടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ചികിത്സയ്ക്കെത്തിച്ചു. അപകടനില തരണംചെയ്യിക്കാൻ കേരള സർക്കാരിനായി.

ഇറ്റലിക്കാരും സമീപനങ്ങളും

എന്നാൽ, ഇറ്റലിയിൽ നിന്നു വന്ന ചിലർവഴി ഉണ്ടായ അണുവ്യാപനം ഏറെ ഭീകരമായി. കൊറോണ ഉണ്ടെന്നറിഞ്ഞു വന്നവരല്ല അവർ. അവർ ഇറ്റലിയിൽ നിന്നു ഗൾഫ് വഴിയാണു വന്നത്. വിമാനത്താവളത്തിൽ ചിലപ്പോൾ "പുറപ്പെട്ട വിമാനത്താവളം’ എന്ന കോളത്തിൽ അങ്ങനെയാവും എഴുതിയത്. അതുകൊണ്ട് അധികൃതർ ജാഗ്രത പുറപ്പെടുവിച്ചിരിക്കില്ല. ഇറ്റലിയിൽ നിന്നു വരുന്നവർ പരിശോധനയ്ക്കു വിധേയരാകണം എന്നു വിമാനത്തിൽ ഉണ്ടായ അറിയിപ്പ് ചിലപ്പോൾ അവർ ശ്രദ്ധിച്ചിരിക്കില്ല.

കൊറോണ ജീവനും കൊണ്ടുപോകുന്ന ഭീകരനാണ് എന്ന് മനസിലാക്കിക്കാണില്ല. പിടി വീഴുന്നു എന്നായപ്പോൾ ഒളിക്കാൻ നോക്കിക്കാണും. ആംബുലൻസിൽ കയറാൻ പോലും അവർ മടിച്ചു എന്നാണു മന്ത്രി നിയമസഭയിൽ പറഞ്ഞത്. അവരെ വേണമെങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടു പോകാമായിരുന്നു. പകരം അവരുടെ കാറിൽ തന്നെ ആശുപത്രിയിലേക്കു വരാൻ സമ്മതിച്ചു.

ഇറ്റലിയിൽനിന്നു വന്ന ആ കുടുംബം കേരളത്തിൽ പോയ വീടുകളും കണ്ടുമുട്ടിയ വ്യക്തികളും കടകളുമെല്ലാം സംശയത്തിന്‍റെ നിഴലിലായി. ആ കുടുംബം സർക്കാർ സംവിധാനങ്ങളോട് വേണ്ടവിധം സഹകരിച്ചില്ലെന്ന് സർക്കാർ പരാതിപ്പെടുന്നു. പക്ഷേ സർക്കാർ അവരുടെ യാത്രാപഥം കണ്ടെത്തി. സംഗതി മനസിലായവർ സ്വയം മുന്നോട്ടുവന്നു. അവർ സഞ്ചരിച്ച യാത്രാപഥങ്ങളിൽ ഉള്ളവർ പോലും ബുദ്ധിമുട്ടിലായി. അവരുമായി ബന്ധപ്പെട്ടു എന്നു സംശയിക്കപ്പെട്ടവർ വരെ നിരീക്ഷണത്തിലായി. കടകൾ അടപ്പിക്കപ്പെട്ടു. പലരും ആശുപത്രിയിലായി.

കൊറോണ വൈറസിനെ പിടിയിലാക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്കു പിന്നിൽ കർക്കശയായ ഭരണാധികാരിയുടേതിനേക്കാൾ നല്ല ഒരു അമ്മയുടെ മനസുണ്ട്. അതു കണ്ടില്ലെന്ന് നടിക്കരുത്. നല്ലതു ചെയ്യുന്നവരെക്കുറിച്ച് നല്ലതു പറയണം. ഒരു മഹാവിപത്തിനെ നേരിടുന്പോൾ കാണിക്കേണ്ട കൂട്ടായ്മ പ്രകടമാക്കണം. അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്‍ററിലെ ചാവേർ ആക്രമണം കഴിഞ്ഞപ്പോൾ ആരും അമേരിക്കൻ ഇന്‍റലിജൻസിന്‍റെ പരാജയത്തെ കുറ്റപ്പെടുത്തിയില്ല. അമേരിക്കയെ എങ്ങനെ ശക്തിപ്പെടുത്തണം എന്നായിരുന്നു ചിന്ത. അതാണു ജനങ്ങൾക്കു കിട്ടേണ്ട സമീപനം. പ്രതിസന്ധിയുടെ ദിനങ്ങളിൽ സർക്കാർ എടുക്കുന്ന നിലപാടുകളെ പിന്തുണയ്ക്കുക.

ജനലക്ഷങ്ങൾ ഒത്തുകൂടിയ ആറ്റുകാൽ പൊങ്കാല വന്നു. സർക്കാരിനു വേണമെങ്കിൽ നിരോധിക്കാമായിരുന്നു. സർക്കാർ അനുവദിച്ചു. അത്യാവശ്യമുള്ള ഭക്തർ വളരെ ജാഗ്രതയോടെ വന്നു. പൊങ്കാല അർപ്പിച്ചു.

പോസ്റ്റിടുന്നവർ

പലരും കച്ചവടലക്ഷ്യത്തോടെ മാത്രമാണ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിപ്പ പടർന്ന കാലത്ത് കോഴികൾ വഴിയാണ് നിപ്പ വരുന്നത് എന്ന് ആരോ പോസ്റ്റിട്ടു. എങ്ങനെ സംഭവിക്കുന്നു എന്ന് ആർക്കും അറിയാത്ത കാലത്താണ്. പിന്നീട് പോലീസ് പോസ്റ്റിട്ടയാളെ പൊക്കി. അപ്പോഴാണ് കള്ളി വെളിച്ചത്തായത്. കോഴിയിറച്ചിയുടെ വില കുറയ്ക്കാൻ ഇഷ്ടൻ കണ്ട മാർഗമായിരുന്നത്രെ അത്.

ചിലർ ശത്രുത തീർക്കാനും ചില പ്രസ്ഥാനങ്ങളോടോ വ്യക്തികളോടോ ഒക്കെയുള്ള വ്യക്തിപരമായ വൈരാഗ്യമോ പിണക്കമോ തീർക്കാനോ ഒക്കെ പോസ്റ്റിടുന്നു. വെല്ലുവിളിക്കുന്നു. കൊറോണ വന്നപ്പോഴും പതിവുപോലെ ദൈവത്തെയും പ്രാർഥനക്കാരെയും എല്ലാം നിന്ദിക്കുന്ന പോസ്റ്റുകൾ വരുന്നുണ്ട്. അതുകൊണ്ട് ദൈവം ഇല്ലാതാവുകയോ പ്രാർഥനക്കാർ ദൈവത്തെ വിളിക്കാതിരിക്കുകയോ ഇല്ല. ദൈവം അവരുടെ നിലവിളിക്ക് ഉത്തരവും കൊടുക്കും. വൈദ്യശാസ്ത്രത്തിന് മരുന്നില്ലാത്ത എത്രയോ രോഗങ്ങൾ പിടിച്ചവർ പ്രാർഥിച്ചു സൗഖ്യം നേടുന്നു. അതിനർഥം അവർ മരിക്കില്ലെന്നാണോ?

സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെല്ലാം നല്ല ഉദ്ദേശ്യമുള്ളവയാകണം എന്നില്ല. "ടീച്ചറമ്മ’ എന്ന് വിളിക്കുന്നവരിലും കാണും ഇത്തരക്കാരും. അങ്ങനെ പാർട്ടിയിൽ ശത്രുക്കളെ വളർത്തി അവരെ ഒതുക്കാമെന്ന് കരുതുന്നവർ. അമ്മ മനസുള്ള ഒരു മന്ത്രി എന്നു പറഞ്ഞാൽ അതിനർഥം അവർ ചെയ്യുന്നതെല്ലാം കുറ്റമറ്റതാണെന്നല്ല. വിവാദപരമായ തീരുമാനങ്ങൾ ഉണ്ട്. പക്ഷേ വൈറസ് ബാധകൾ വന്നപ്പോൾ അവർ പ്രകടിപ്പിച്ചത് അമ്മ മനസ് തന്നെയാണ്.

അനന്തപുരി/ദ്വിജൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.